Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ദുബായ് - കൊച്ചി വിമാന യാത്രാവേളയിൽ പ്രവാസി മലയാളിക്ക് നഷ്ടമായത് ഒന്നേകാൽ ലക്ഷം രൂപയും വിലപിടിപ്പുള്ള രേഖകളും; നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയപ്പോൾ കാബിനിൽ വെച്ച ബാഗ് അപ്രത്യക്ഷമായി; കാബിൻ ക്രൂവിനോടു പരാതിപ്പെട്ടപ്പോൾ മോശം പെരുമാറ്റം; ലഗ്ഗേജ് വരുന്നിടത്തെ ഹെൽപ് ഡെസ്‌ക് കൗണ്ടറിലുള്ളവരും കൈയൊഴിഞ്ഞു; 'ബാഗ് പിന്നെ പറന്നു പോയോ' എന്നു ചോദിച്ച് അബുൽ അഫ്‌സൽ

ദുബായ് - കൊച്ചി വിമാന യാത്രാവേളയിൽ പ്രവാസി മലയാളിക്ക് നഷ്ടമായത് ഒന്നേകാൽ ലക്ഷം രൂപയും വിലപിടിപ്പുള്ള രേഖകളും; നെടുമ്പാശ്ശേരിയിൽ വിമാനം ഇറങ്ങിയപ്പോൾ കാബിനിൽ വെച്ച ബാഗ് അപ്രത്യക്ഷമായി; കാബിൻ ക്രൂവിനോടു പരാതിപ്പെട്ടപ്പോൾ മോശം പെരുമാറ്റം; ലഗ്ഗേജ് വരുന്നിടത്തെ ഹെൽപ് ഡെസ്‌ക് കൗണ്ടറിലുള്ളവരും കൈയൊഴിഞ്ഞു; 'ബാഗ് പിന്നെ പറന്നു പോയോ' എന്നു ചോദിച്ച് അബുൽ അഫ്‌സൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഏറ്റവും ദുഃഖകരമായ കാര്യം വിമാനത്താവളങ്ങളിലെ മോഷണമാണ്. കേരളത്തിലെ വിമാനത്താവളങ്ങളിൽ എത്തുമ്പോൾ പലപ്പോഴും ലഗേജിനുള്ളിൽ നിന്നും വസ്തുക്കൾ മോഷ്ടിക്കുന്നത്് പതിവ് പരിപാടിയാണ്. എത്ര പരാതിപ്പെട്ടിട്ടും ഇതുവരെ ഇതിന് യാതൊരു ഫലവും ഉണ്ടായില്ല. നാല് മണിക്കൂർ നീണ്ട യാത്രക്കിടെ ബാഗും അതിൽ വെച്ച ഒന്നേകാൽ ലക്ഷം വരുന്ന പണവും നഷ്ടമായ അനുഭവമാണ് അബുൽ അഫസൽ സെയ്ദു മുഹമ്മദെന്ന യുവാവിന് നേരിടേണ്ടി വന്നത്.

ഉപ്പ മരിച്ചതിന്റെ 41ാം ദിവസത്തെ ചടങ്ങിനായാണ് ഈ പ്രവാസി യുവാവ് നാട്ടിലേക്ക് എത്തിയത്. വിമാനത്തിൽ കൊച്ചിയിൽ വന്നിറങ്ങിയ യുവാവിനെ കാത്തിരുന്നത് ധനനഷ്ടമായിരുന്നു കടുത്ത മാനസിക പ്രയാസവുമായിരുന്നു. ദുബായ് കൊച്ചി യാത്രയിൽ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനത്തിൽ നിന്നാണ് അബുലിന്റെ ഹാൻഡ് ബാഗ് നഷ്ടപ്പെട്ടത്. വിലപിടിച്ച രേഖകളും ഒന്നേകാൽ ലക്ഷം രൂപയോളം വിലമതിക്കുന്ന സമ്പാദ്യവും ബാഗിനൊപ്പം നഷ്ടപ്പെട്ടു.

സീറ്റുള്ള കാബിനിൽ സ്ഥലമില്ലെന്നു പറഞ്ഞ് ജീവനക്കാരൻ തടഞ്ഞപ്പോഴാണു ബാഗ് മറ്റൊരു കാബിനിൽ വച്ചത്. എന്നാൽ, യാത്ര അവസാനിപ്പിച്ച് യുവാവ് പുറത്തിറങ്ങിയപ്പോൾ ബാഗ് കാണാതെ പോകുകയായിരുന്നു. 29നു വൈകിട്ട് 6.30നു നെടുമ്പാശേരി വിമാനത്താവളത്തിൽ ഇറങ്ങുന്ന നേരമാണ് ബാഗ് നഷ്ടമായത്. ഇക്കാര്യം ഉടനെ തന്നെ കാബിൻ ക്രൂവിനെ അറിയിച്ചു. എന്നാൽ അവരുടെ ഭാഗത്തു നിന്നും അലംഭാവമാണ് ഉണ്ടായത്. മറുപടി ഇല്ലാതായതോടെ ബാഗ് കിട്ടാതെ വിമാനത്തിൽ നിന്നു ഇറങ്ങില്ലെന്നു ശാഠ്യം പിടിച്ചെങ്കിലും ഇറങ്ങാനുള്ള അവരുടെ ആജ്ഞാശക്തിക്കു മുൻപിൽ വിലപോയില്ലെന്നും പറയുന്നു.

ലഗേജ് വരുന്ന ഭാഗത്തുപോയി ആളുകളെ പരിശോധിച്ച് സ്വയം കണ്ടെത്താനായിരുന്നു മറുപടി. കൂടെ വരാനോ, വയർലെസ്, അനൗസ്‌മെന്റ് സംവിധാനങ്ങളിലൂടെ സന്ദേശം കൈമാറാനോ ആരും തയ്യറായില്ലെന്ന് യുവാവ് പരാതിപ്പെടുന്നു. എയർ ഇന്ത്യ സ്റ്റാഫിനെ ബന്ധപ്പെടുവാൻ അറിയിച്ചു ലഗ്ഗേജ് വരുന്നിടത്തെ ഹെൽപ് ഡെസ്‌ക് കൗണ്ടറിലുള്ളവരും കൈയൊഴിഞ്ഞു. അനൗൺസ്‌മെന്റ്, വയർലെസ് സംവിധാനങ്ങളും പരാതി നൽകാൻ ബന്ധപ്പെട്ട ടെർമിനൽ മാനേജർമാരും ഇവിടെ ഇല്ലെന്നും പരാതി ശരിയെന്നു ബോധ്യപ്പെട്ടാൽ മാത്രമേ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കാൻ കഴിയൂവെന്നും പലരിൽ നിന്നായി നിഷേധം കലർന്ന മറുപടികൾ

ബോർഡിങ് പാസ്, എമിഗ്രേഷൻ സീൽ, നഷ്ടപ്പെട്ട ബാഗ് എന്നിവയുടെ ചിത്രം, യാത്ര ചെയ്തപ്പോൾ ധരിച്ച വസ്ത്രം അടക്കമുള്ള പരാതിക്കാരന്റെ ചിത്രം എന്നിവ ടെർമിനൽ മാനേജർക്ക് ഇമെയിൽ ചെയ്തശേഷം പോകാനും ചില ഉദ്യോഗസ്ഥർ നിർദേശിച്ചു. ടെർമിനർ മാനേജർക്കും, നെടുമ്പാശേരി പൊലീസിനും പരാതി നൽകി. മണിക്കൂറുകളോളം അനുഭവിച്ച വേദനയും നിസഹായതയും സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് വിമാനത്താവളത്തിൽ നിന്നു ഇറങ്ങി.

വീട്ടിൽ ഉണ്ടാകേണ്ട നാലു ദിവസവും നഷ്ടപ്പെട്ട വിലപ്പെട്ട രേഖകൾ ദുരുപയോഗം ചെയ്യപ്പെടാതിരിക്കാനുള്ള ഓട്ടമായിരുന്നു. മൊബൈൽ സിം, എടിഎം, ചെക്ക് ബുക്ക് എന്നിവ നടപടിക്രമം അനുസരിച്ചു സുരക്ഷിതമാക്കി. ദുബായ് അൽ റിഗ്ഗയിലെ പ്രമുഖ ബാങ്കിൽ ജീവനക്കാരനായ അബുലിനു ജോലിസ്ഥലത്തെ തിരിച്ചറിയൽ കാർഡ് നഷ്ടപ്പെട്ടതാണു കൂടുതൽ വിഷമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP