പ്രളയ ശേഷം പ്രവാസികൾ അയക്കുന്ന പണത്തിൽ രേഖപ്പെടുത്തിയത് വൻവർധന; രൂപയുടെ മൂല്യ ശോഷണത്തോടെ പ്രവാസിപ്പണത്തിലെ വർദ്ധനവ് 20 ശതമാനം വരെ; ഫെഡറൽ ബാങ്കിലേക്ക് മാത്രം ഒരാഴ്ച്ച എത്തിയപ്പോൾ 800 കോടി രൂപ! രൂപയുടെ ഇടിവും ഇന്ധനവില വർധനയും പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തിന്റെ സമ്പദ് ഘടനയ്ക്ക് താങ്ങായി മാറുമ്പോൾ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: പ്രളയം നാടിനെ മുക്കിക്കൊന്നപ്പോൾ തിരികെ ജീവവായു നൽകാൻ കെൽപ്പുള്ളതു പ്രവാസി മലയാളി സമൂഹത്തിനു മാത്രമാണെന്ന നിഗമനം അക്ഷരം പ്രതി ശരിവയ്ക്കുകയാണ് രൂപയുടെ മൂല്യ ശോഷണം. നാടിനു ദാനമായി നൽകിയത് കൂടാതെ രൂപയുടെ മൂല്യ ശോഷണം നേട്ടമാക്കി മാറ്റാൻ ലോക മലയാളി പ്രവാസി സമൂഹം ശ്രമിക്കുമ്പോൾ പ്രളയത്തിൽ നിന്നും കരകയറുന്ന കേരളത്തിന്റെ സമ്പദ് ഘടനയ്ക്ക് അതൊരു വലിയ ആശ്വാസമായി മാറുകയാണ്. പ്രളയ ശേഷം രൂപ വിലയിടിയുന്നതിനു മുൻപായി തന്നെ പ്രവാസികൾ അയക്കുന്ന പണവിഹിതത്തിൽ 13 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു.
നാട്ടിൽ ഉണ്ടായ ദുരിതത്തിൽ കൈത്താങ്ങാകാൻ നൽകിയ തുകയും ദുരിത ബാധിതരായ പ്രവാസി കുടുംബങ്ങൾക്ക് അടിയന്തിരമായി പിടിച്ചു നിൽക്കാൻ ബന്ധുക്കൾ അയച്ച പണവും ഒക്കെ ചേർന്നാണ് ഈ വർധന ഉണ്ടായത്. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ രൂപ മൂല്യ ശോഷണം നേരിട്ടതോടെ പ്രവാസികൾ അയക്കുന്ന പണത്തിൽ 20 ശതമാനം വരെ വർധന ഉണ്ടായിരിക്കുകയാണ്.
അണ്ണാറക്കണ്ണനും തന്നാലായത് എന്നത് പോലെ, നിശ്ചലമായി നിൽക്കുന്ന കേരള സമ്പദ് ഘടനയെ ചെറുതായി എങ്കിലും ചലിക്കാൻ അവസരം ഒരുക്കുകയാണ് ഇപ്പോൾ പ്രവാസികളുടെ അധ്വാനം. ഡോളർ എഴുപതും പൗണ്ട് തൊണ്ണൂറിനു മുകളിലും കുതിക്കുമ്പോൾ ഗൾഫ് നാണയങ്ങളും രൂപക്കെതിരെ ശക്തമായ നിലയിലാണ്. കാത്തിരുന്നു കിട്ടുന്ന അവസരം എന്ന നിലയിൽ പ്രവാസികൾ പണം അയച്ചു തുടങ്ങിയതോടെ ബാങ്കുകളിൽ വലിയ തോതിൽ വിദേശ പണം എത്തിത്തുടങ്ങിയിട്ടുണ്ട്. മുൻ ആഴ്ചകളിൽ ഫെഡറൽ ബാങ്ക് ശാഖകളിൽ ആഴ്ചയിൽ 800 കോടി രൂപ എത്തിയിരുന്നത് ഇപ്പോൾ ആയിരം കോടിക്ക് മുകളിലായി ഉയർന്നിരിക്കുകയാണ്. ഇതേ നിലയിൽ മറ്റു ബാങ്കുകളിലും പണം എത്തുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ പലിശ നിരക്ക് താണു നിൽക്കുന്നതിനാൽ വായ്പ എടുത്തു പോലും പണം അയക്കുന്നവരും കുറവല്ല.
ഭൂമി ഇടപാടുകൾ ഏറെക്കുറെ നിലച്ചിരിക്കുകയാണെങ്കിലും വീട് നിർമ്മാണം, വിവാഹം, വാഹനം വാങ്ങൽ തുടങ്ങിയ പ്രവാസി സ്വപ്നങ്ങൾ പൂവണിയിക്കുകയാണ് രൂപയുടെ ഓരോ മൂല്യ ശോഷണ കാലവും. ഇക്കുറി ഇന്ധന വിലയും പിടി വിട്ടു പാഞ്ഞതോടെ രൂപ തല്ക്കാലം തിരികെ കയറില്ല എന്നുറപ്പാണ്. ഇപ്പോഴത്തെ പണവരവ് വെള്ളപ്പൊക്കത്തിൽ തകർന്നു തരിപ്പണമായ വ്യാപാര, വാണിജ്യ മേഖലയുടെ ഉയിർത്തെഴുന്നേൽപ്പിനു കാര്യമായ സഹായമായി മാറും. സർക്കാർ ജീവനക്കാരുടെ ശമ്പളവും മറ്റും ദുരിതശവസത്തിനു പോകുന്നതോടെ വിപണിയിൽ ഉണ്ടാകുന്ന പണദൗർബല്യം നേരിടാൻ പ്രവാസികൾ അയക്കുന്ന കൂടുതൽ തുകയ്ക്ക് സാധിക്കും എന്നാണ് വിലയിരുത്തൽ. പണവിപണി ചലനമറ്റു പോകും എന്ന ധാരണ ശക്തമായപ്പോൾ എത്തിയ രൂപയുടെ മൂല്യ ശോഷണം ഈ നിലക്ക് സംസ്ഥാനത്തിന് കരുത്തായി മാറുകയാണ്.
വരും ദിവസങ്ങളിലും പ്രവാസി സമൂഹത്തിൽ നിന്നും കൂടുതൽ പണം എത്താൻ ഉള്ള സാധ്യത നിലനിൽക്കുകയാണ് എന്നും ഫെഡറൽ ബാങ്ക് ചീഫ് എക്സിക്യുട്ടീവ് ശ്യാം ശ്രീനിവാസൻ വാർത്ത ഏജൻസിയോട് വ്യക്തമാക്കിയിട്ടുണ്ട്. സാധാരണയിലേക്കാൾ 25 ശതമാനം വരെ വർധന ഉണ്ടായതു തികച്ചും ശുഭ വാർത്തയായി സ്വാഗതം ചെയ്യുകയാണ് ബാങ്കിങ് മേഖല. അതേ സമയം പ്രളയം വിതച്ച വിനാശം മറികടക്കാൻ പ്രവാസി സമൂഹം നൽകുന്ന താങ്ങു കൊണ്ട് മാത്രം സാധിക്കില്ല എന്നും വ്യക്തമാണ്. പക്ഷെ രൂപയുടെ മൂല്യ ശോഷണം വഴി സാധന വില ഉയരാൻ ഉള്ള സാധ്യത നിലനിൽക്കുന്നതിനാൽ അത്യാവശ്യമായി സംസ്ഥാനത്തു പണ ലഭ്യത ഉണ്ടാകേണ്ടിയിരുന്നു. ഈ വിടവിലേക്കാണ് പ്രവാസികൾ ഇപ്പോൾ അയക്കുന്ന പണം മുതൽക്കൂട്ടായി മാറുക.
ഇത്തരം സാഹചര്യത്തിൽ എത്തുന്ന അധിക പണത്തിൽ നല്ല പങ്കും സ്ഥിര നിക്ഷേപമായി മാറാതെ പല വിധ ആവശ്യങ്ങൾക്കായി വിപണിയിൽ കറങ്ങി തിരിയും എന്നതാണ് മുൻകാല അനുഭവം. ഇത്തവണയും മാറ്റമില്ലാതെ ഈ ട്രെന്റ് ആവർത്തിക്കും എന്നാണ് ബാങ്കിങ് വൃത്തങ്ങൾ പങ്കിടുന്ന പ്രതീക്ഷയും. ദുരന്ത സമയത്തു മുക്കുവർ എത്തിയതിനു സമാനമായാണ് സാമ്പത്തിക മേഖലയുടെ ചലനത്തിന് പ്രവാസികൾ കാരണമായി മാറുന്നത് എന്നും വിലയിരുത്തപ്പെടുന്നു. ദുരന്തത്തിൽ കൈതാങ് ആയി നിന്ന ലോക പ്രവാസി സമൂഹം മറ്റൊരു വിധത്തിൽ കൂടി സംസ്ഥാനത്തിന് സുരക്ഷാ ഒരുക്കുന്ന നിലയാണ് രൂപയുടെ മൂല്യ ശോഷണത്തിലൂടെ സംഭവിച്ചിരിക്കുന്നത്.
ബാങ്കിൽ ആവശ്യത്തിന് പണം എത്തിത്തുടങ്ങിയത് പ്രളയ ശേഷം നിരവധി ആവശ്യങ്ങൾക്കായി വായ്പ തേടി ബാങ്കുകളിൽ എത്തുന്ന സാധാരണക്കാരോട് ഉദാര മനസ്ഥിതിയോടെ സമീപിക്കാൻ ബാങ്കുകൾക്കും ധൈര്യം നൽകും. ചെറുകിട വായ്പകളിൽ കിട്ടാക്കടം അധികമായി സംഭവിക്കില്ല എന്ന ചിന്തയിൽ വായ്പ തേടി എത്തുന്നവർക്ക് നൽകാൻ ഉള്ള പണവും രൂപയുടെ മൂല്യ ശോഷണത്തിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ എത്തിക്കാൻ പ്രവാസി സമൂഹത്തിനു കരുത്തുണ്ട് എന്നാണ് പൊതു വിലയിരുത്തൽ. പ്രളയ ശേഷം ബാങ്കിങ് പ്രവർത്തനം ഏറെക്കുറെ നിശ്ചലമായ സാഹചര്യത്തിൽ മൂന്നോ നാലോ മാസം വേണ്ടിവരുമായിരുന്ന കാലതാമസമാണ് രൂപ മെലിഞ്ഞതോടെ ഇല്ലാതായിരിക്കുന്നത്.
പണം കയ്യിൽ ആവശ്യത്തിന് ഉണ്ടെന്ന തോന്നലിൽ ദുരന്ത ശേഷവും പണം വിനിയോഗിക്കാൻ ഉപയോക്താക്കളെ പ്രേരിപ്പിക്കാൻ കൂടി രൂപയുടെ മൂല്യ ശോഷണം വഴി ഒരുക്കും എന്നതാണ് കൂടുതൽ യാഥാർഥ്യം. ദുരന്തത്തിന് പിന്നാലെ പണ ദൗർബല്യം കൂടി ഉണ്ടായാൽ ജനത്തിന്റെ മനോബലം കൂടിയാണ് നഷ്ടമാകുക. കേരളം പോലൊരു ഉപഭോക്തൃ സംസ്ഥാനത്തിന് അത് താങ്ങാൻ കഴിയില്ല എന്ന അനുമാനം ശക്തമായപ്പോളാണ് അനുഗ്രഹം പോലെ രൂപയുടെ തകർച്ച സംസ്ഥാനത്തിന് താങ്ങായി മാറുന്നത്.
പ്രളയ ശേഷം കൂട്ടമായി എത്തുന്ന ചെറുകിട വായ്പ്പകളോട് കൂടുതൽ ഉദാരതയോടെ സമീപിക്കാൻ ബാങ്കുകൾക്കും അവസരം സൃഷ്ടിക്കുകയാണ് രൂപയുടെ ഇടിവ്. മുടങ്ങിക്കിടക്കുന്ന വായപ്കളിൽ ശ്രദ്ധിക്കാതെ ജനത്തിന് ജീവിതം വീണ്ടും കരുപ്പിടിപ്പിക്കാൻ ഉള്ള അവസരം സൃഷ്ടിക്കാൻ കൂടെ നിൽക്കണം എന്നാണ് ബാങ്കുകൾക്ക് ലഭിച്ചിരിക്കുന്ന പൊതു നിർദേശവും. ഇതോടെ അത്യാവശ്യ വായ്പ തേടി എത്തുന്ന സാധാരണക്കാരെ നിരാശരാക്കി മടക്കാതിരിക്കാൻ ബാങ്കിങ് മേഖല ശ്രമിക്കും. സർക്കാർ ജീവനക്കാരുടെയും മറ്റും ഭവന വായ്പകൾക്കു കൂടുതൽ കാലയളവ് നൽകുന്നതും അടക്കമുള്ള കാര്യങ്ങൾ ആണിപ്പോൾ ബാങ്കുകൾ സ്വീകരിച്ചിരിക്കുന്നത്. ഇതോടെ ബാങ്കുകളുടെയും ബിസിനസ്സിൽ വർധന ഉണ്ടാകും എന്നതാണ് വസ്തുത. പ്രളയ ശേഷം ബാങ്കിങ് മേഖല പഴയ നിലയിലേക്ക് മടങ്ങാൻ ഏറ്റവും ചുരുങ്ങിയത് രണ്ടു വർഷം എടുക്കും എന്നാണ് വിലയിരുത്തൽ.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍