വിദേശ ഇന്ത്യക്കാരുടെ പണമൊഴുക്കു നിലയ്ക്കുന്നു; ഗൾഫിൽ എണ്ണവില പ്രതിസന്ധിയായപ്പോൾ യൂറോപ്പിൽ ബ്രെക്സിറ്റ് വില്ലനായി; വിദേശ മലയാളി മുഖം തിരിക്കുന്നതോടെ കേരളത്തിൽ വ്യാപാര രംഗത്തു മാന്ദ്യസാധ്യത
കെ ആർ ഷൈജുമോൻ
ലണ്ടൻ: കഴിഞ്ഞ ആറു വർഷത്തിനിടയിൽ ആദ്യമായി കേരളത്തിലേക്ക് വിദേശ മലയാളികൾ അയക്കുന്ന പണത്തിൽ ഗണ്യമായ കുറവ്. അന്താരാഷ്ട്ര തലത്തിൽ ഏതാനും വർഷമായി വിലയിടിഞ്ഞു നിൽക്കുന്ന ക്രൂഡ് ഓയിൽ വിപണിയുടെ ചുവടു പിടിച്ചു ഗൾഫ് രാജ്യങ്ങളുടെ സാമ്പത്തിക നില തകരാറിൽ ആയതും അനവധി പേരുടെ ജോലി നഷ്ടം സംഭവിച്ചതും ഒക്കെ കേരളത്തിലേക്കുള്ള പണവരവിൽ കാര്യമായ ഉലച്ചിലിനു ഇടയാക്കിയപ്പോൾ രണ്ടു മാസം മുൻപുണ്ടായ ബ്രെക്സിറ്റ് മൂലം യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും പ്രത്യേകിച്ച് ബ്രിട്ടനിൽ നിന്നും ഉള്ള പണ വരവും കുറയാൻ കാരണമായതും വിദേശ നാണ്യ വരവിനു തിരിച്ചടി ആയി മാറിയിരിക്കുന്നു.
ബ്രിട്ടീഷ് നാണയം പൗണ്ടിന് 20 ശതമാനത്തോളം മൂല്യം ഇടിഞ്ഞതോടെ യുകെ മലയാളികൾ ഏറെക്കുറെ പൂർണ്ണമായും പണമയക്കൽ നിർത്തി വച്ച സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. കൂട്ടത്തിൽ അനുകൂല അന്തരീക്ഷം ഉപയോഗപ്പെടുത്താൻ പലരും കേരളത്തിൽ നിന്നും പണം യുകെ യിലേക്ക് വീട് വാങ്ങാനും മറ്റുമായി തിരിച്ചെത്തിക്കുന്ന ട്രെന്റും ആരംഭിച്ചിട്ടുണ്ട്. വിനിമയം നടത്തുമ്പോൾ കൂടുതൽ പൗണ്ട് ലഭിക്കും എന്നതാണ് ഇതിലേക്ക് ആകർഷിക്കുന്നത്. ഓണക്കാലം ആയിട്ടും വിദേശ പണവരവിൽ ഉണ്ടായ കുറവ് വ്യാപാര രംഗത്ത് മാന്ദ്യം സൃഷ്ടിക്കാൻ ഉള്ള സാധ്യത കൂടിയാണ് തെളിയിക്കുന്നത്.
ഇതിനു അടിവരയിടുന്ന തരത്തിൽ കഴിഞ്ഞ ദിവസം ധനമന്ത്രി സംസാരിക്കുകയും ചെയ്തിരുന്നു. വിദേശ മലയാളികൾ പണമയക്കാൻ മടിക്കുന്നതോടെ കേരളത്തിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകാൻ ഇടയുണ്ടെന്നു സാമ്പത്തിക വിദഗ്ധൻ കൂടിയായ ധനമന്ത്രി തോമസ് ഐസക് സൂചിപ്പിച്ചതു കേരളത്തിലെ സാമ്പത്തിക നിലയെക്കുറിച്ചുള്ള പ്രധാന സൂചകമായി വിലയിരുത്തപ്പെടുകയാണ്. കേരളത്തിലെ ധനാഗമ മാർഗത്തിൽ 35 ശതമാനത്തോളം വരുന്ന തുക സംഭാവന ചെയ്യുന്ന വിദേശ മലയാളികൾക്കുണ്ടാകുന്ന ക്ഷീണം അതേവിധം തന്നെ സംസ്ഥാനത്തും പ്രതിഫലിക്കാൻ സാധ്യത തെളിയുകയാണ്.
ഇതിന്റെ ആദ്യ സൂചനയാണ് ആറു വർഷത്തിനിടയിൽ ആദ്യമായി ഇന്ത്യയിൽ എത്തുന്ന വിദേശ നാണ്യത്തിൽ ഉണ്ടായിരിക്കുന്ന ഇടിവ്. ഈ വർഷം ഇതുവരെയുള്ള കണക്കിൽ 2. 1% തുല്യമായ തുകയാണ് ആകെ വരവിലുള്ള കുറവ്. ലോകത്തു തന്നെ ഏറ്റവും അധികം വിദേശ നാണ്യം സമ്പാദ്യമായി എത്തുന്ന രാജ്യം എന്ന നിലയിൽ ഇന്ത്യയിലേക്ക് പ്രവാസികൾ അയക്കുന്ന പണത്തിൽ ഉണ്ടായിരിക്കുന്ന കുറവ് ആശങ്കപ്പെടുത്തുന്നത് അല്ലെങ്കിലും, ഇതിലൂടെ സംഭവിക്കുന്ന കുറവ് കൂടുതൽ വർധിക്കാൻ ഇടയുള്ളതിനാൽ വരും വർഷങ്ങളിൽ, പ്രത്യേകിച്ച് കേരളത്തെ കൂടുതലായി പ്രയാസപ്പെടുത്തും എന്നത് നിസ്തർക്കമാണ്.
ഗൾഫ് പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു എന്ന സാധ്യത വിലയിരുത്തിയാണ് പ്രതികൂല സാഹചര്യത്തെ കുറിച്ച് തോമസ് ഐസക് മുന്നറിയിപ്പ് നൽകിയത്. ഈ വർഷം അവസാന പാദത്തിൽ കണക്കുകൾ കുറച്ചു കൂടി പ്രയാസം സൃഷ്ടിക്കുന്ന അവസ്ഥയിലേക്ക് മാറുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഒരു ലക്ഷം കോടിയിലേറെ രൂപ കടബാധ്യതയുള്ള കേരളത്തിന് ഏകദേശം അത്ര തന്നെ തുല്യമായ തുകയാണ് വിദേശ മലയാളികൾ സംഭാവന ചെയ്യുന്നത്. സർക്കാരിന്റെ ബാലൻസ് ഷീറ്റ് തകിടം മറിയാതെ പിടിച്ചു നിർത്തുന്നതിൽ ഇതോടെ വിദേശ മലയാളികളുടെ പങ്കു വ്യക്തമാകുകയാണ്.
കൂനിന്മേൽ കുരു എന്ന പോലെ ഗൾഫ് മലയാളികൾക്ക് പ്രയാസം ഉണ്ടായ സമയം തന്നെ യൂറോപ്പിലും തുടർന്ന് ബ്രിട്ടനിലും ഉണ്ടായ സാമ്പത്തിക പ്രയാസങ്ങൾ ഒരു പരിധി വരെ കേരളത്തെ ഇപ്പോൾ നേരിട്ട് ബാധിച്ചു കൊണ്ടിരിക്കുകയാണ്. ബ്രിട്ടനിൽ ബ്രെക്സിറ്റ് സംഭവിച്ച ശേഷം മലയാളികൾ കേരളത്തിലേക്ക് പണം അയക്കുന്നത് ഏറെക്കുറെ പൂർണമായും നിർത്തി വച്ചിരിക്കുകയാണ്.
ലോക ബാങ്ക് കണക്കനുസരിച്ചു ലോകത്തു ഏറ്റവും കൂടുതൽ വിദേശ പണവരവ് ഉള്ള രാജ്യമായി ഇന്ത്യ മാറിയ സ്ഥാനത്തു, ഈ വർഷം ഉണ്ടായ കുറവ്, ഈ നേട്ടത്തിൽ തിരിച്ചടി ആയി മാറും എന്നാണ് ഇപ്പോൾ വിലയിരുത്തപ്പെടുന്നത്. ഈ കണക്കിൽ കഴിഞ്ഞ വർഷം ഇന്ത്യക്കാർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും രാജ്യത്തേക്ക് അയച്ചത് 4. 59 ലക്ഷം കോടി രൂപയാണ്. എന്നാൽ ഈ സംഘ്യ 2014 ളിൽ 4. 66 ലക്ഷം കോടി ആയിരുന്നു. 2009 നു ശേഷം സംഭവിക്കുന്ന ആദ്യ ഇടിച്ചിലാണിത്. ഇതിൽ പ്രത്യക്ഷമായി തോന്നുന്ന കാരണങ്ങളിൽ ഒന്നാം സ്ഥാനത്താണ് എണ്ണവില പ്രതിസന്ധി. ഇതോടൊപ്പം ആയിരക്കണക്കിന് ആളുകൾക്ക് തൊഴിൽ നഷ്ടം സംഭവിച്ചതും അവരിൽ പലരും നാട്ടിൽ തിരിച്ചെത്തിയതും പണവരവിനെ പ്രതികൂലമായി ബാധിച്ച ഘടകമാണ്.
ഇന്ത്യയിൽ എത്തുന്ന വിദേശ പണത്തിൽ പാതിയോളവും ഗൾഫ് രാജ്യങ്ങളിൽ നിന്നായതിനാൽ തിരിച്ചടിയുടെ ആക്കം ഈ വർഷവും കൂടുതലായിരിക്കും. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മിക്ക ഗൾഫ് രാജ്യങ്ങളിലും സ്വദേശി വൽക്കരണം ശക്തമായി നടപ്പാക്കാൻ തുടങ്ങിയതും കൂടുതൽ ജോലി നഷ്ടത്തിനും അതുവഴി ഇന്ത്യയിലേക്കുള്ള വിദേശ പണവരവിനെയും നേരിട്ട് ബാധിക്കുന്ന ഘടകങ്ങളാണ്. കൂടുതൽ തൊഴിൽ മേഖലകളിൽ സ്വദേശിവൽക്കരണം നടപ്പാക്കും എന്ന ഭീക്ഷണി വേറെയും. എണ്ണവില പ്രതിസന്ധി ഉടനെ തീരില്ല എന്ന് വ്യക്തമായ നിലയ്ക്ക് മിക്ക ഗൾഫ് രാഷ്ടങ്ങളും കടുത്ത സാമ്പത്തിക അച്ചടക്കത്തിന്റെ വഴി തേടുകയാണ്. ഇതിൽ ആദ്യമായി നടപ്പാക്കുക ജീവനക്കാരെ വെട്ടിക്കുറയ്ക്കൽ ആയിരിക്കും. ഈ വർഷം ജീവനക്കാരുടെ എണ്ണത്തിൽ കുറവ് വരുത്താൻ 14% സ്വകാര്യ കമ്പനികൾ തീരുമാനിച്ചു കഴിഞ്ഞു. ഇതോടെ കൂടുതൽ മലയാളികൾ സ്വന്തം നാട്ടിലേക്കു മടങ്ങേണ്ടി വരുന്ന സാഹചര്യം സംജാതമാകുകയാണ്.
എണ്ണവിലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ തന്നെ 47% കുറവ് ഉണ്ടായതു പ്രധാന എണ്ണ ഉൽപ്പാദക രാജ്യങ്ങളായ സൗദിയേയും യുഎഇയെയും ഏറെ പ്രയാസത്തിലാക്കി കഴിഞ്ഞു. ലോക കപ്പു നടക്കാൻ ഇരിക്കുന്നു എന്ന ഒറ്റക്കാരണത്താൽ ഖത്തർ പിടിച്ചു നിൽകുമ്പോൾ നാല് വർഷം അകലെയുള്ള വേൾഡ് എക്സ്പോ സമ്മാനിക്കുന്ന പ്രതീക്ഷയാണ് ദുബൈയുടെ കരുത്തു. ഇതോടെ ഗൾഫിനു പഴയ പ്രതാപം നഷ്ടമാകുന്നു എന്ന ചിന്ത പടർന്നത്, ജോലി തേടിയുള്ള ഇന്ത്യക്കാരുടെ അന്വേഷണത്തെയും ബാധിച്ചു തുടങ്ങിയിരിക്കുന്നു. ഗൾഫിലേക്കു ജോലി തേടി പോകുന്നവരുടെ എണ്ണത്തിലും കാര്യമായ കുറവ് സംഭവിക്കുന്നുണ്ട്. ഇന്ത്യക്കാരിൽ മടങ്ങി എത്തുന്നവരിലും മുഖ്യ സ്ഥാനം മലയാളികൾക്കാണ്. ഈ കണക്കിൽ 2011 ലിൽ പതിനൊന്നര ലക്ഷം ആയിരുന്നത് 2014 ലിൽ പന്ത്രണ്ടര ലക്ഷമായി വർദ്ധിച്ചു. 1998 ളിൽ ഏഴര ലക്ഷവും 2003 ളിൽ 9 ലക്ഷവും ആയിരുന്നു എന്നിടത്തു മടങ്ങി വരവിന്റെ ആക്കം വ്യക്തമാകും.
ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ വിദേശ വരുമാനം എത്തുന്ന സംസ്ഥാനം എന്ന പദവിയും കേരളത്തിന് അന്യമാകുകയാണ്. 2012 വരെ ഈ കണക്കിൽ കേരളം ഒന്നാം സ്ഥാനത്തു ആയിരുന്നു. പിന്നാലെ തമിഴ്നാട്, പഞ്ചാബ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളും. എന്നാൽ 2014 മുതൽ ചിത്രം വ്യത്യസ്തമാകുകയാണ്. കേരളത്തിൽ ഇപ്പോൾ നിലനിൽക്കുന്ന റിയൽ എസ്റ്റേറ്റ് മാന്ദ്യത്തിനും മറ്റും പ്രധാന കാരണവും ഈ പണവരവിൽ ഉണ്ടായ കുറവ് തന്നെയാണ്. കഴിഞ്ഞ രണ്ടു വർഷമായി കേരളത്തിന്റെ ആഭ്യന്തര വളർച്ച ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്നും പിന്നോക്കമാണ് എന്ന കണ്ടെത്തലിലും വിദേശ പണവരാവിലെ കുറവ് തന്നെയാണ് മുഖ്യമായി മാറുന്നത്. സംസ്ഥാന തല ബാങ്കിങ് സമിതി നൽകുന്ന സൂചനയും ഏറെ വ്യത്യസ്ഥമല്ല. നിക്ഷേപ വളർച്ച പാതിയായി ഇടിയുക ആണെന്ന് ഇവർ വെളിപ്പെടുത്തുന്നു.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍