നഴ്സുമാരെ ഇതിലേ.. ഇതിലേ.. യൂറോപ്പ് വീണ്ടും വിളിക്കുന്നു; വർഷങ്ങൾക്ക് മുൻപ് ജർമ്മനിയിലേക്ക് പോയ മലയാളി നഴ്സുമാർ റിട്ടെയർ ചെയ്യുന്നു; ജർമ്മൻ ഭാഷയിൽ ബി2 യോഗ്യതയുള്ള ബിഎസ്സി നഴ്സുമാർക്ക് വേണ്ടി വീണ്ടും വാതിൽ തുറന്നു ജർമ്മനി; ഏജന്റുമാരുടെ ചതിക്കുഴി ഇല്ലാതെ നിങ്ങൾക്കും ശ്രമിക്കാം
മറുനാടൻ ഡെസ്ക്ക്
കോളൻ: ജർമ്മനിയിലേക്ക് മലയാളികൾ ജോലി തേടി പോകുന്നത് ഇപ്പോൾ പതിവല്ല. എന്നാൽ വർഷങ്ങൾക്ക് മുൻപ് കുറേക്കാലം മലയാളി നഴസുമാരെ ജർമ്മനി കയ്യും കെട്ടി സ്വീകരിച്ചിരുന്നു. അന്ന് മലയാളികളെ മാത്രമല്ല അനേകം വിദേശീയരെ അവർ സ്വീകരിച്ചു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് രണ്ടു വർഷം മുൻപ് അവർ വീണ്ടും വിദേശ നഴ്സുമാരെ റിക്രൂട്ട് ചെയ്തു തുടങ്ങിയത്. ഇന്ത്യ ഉൾപ്പെടെ 58 രാജ്യങ്ങളിൽ നിന്നും പഠിച്ച നഴ്സിങ്ങിന് അതിനുള്ള യോഗ്യത ഉണ്ട് എന്ന പ്രഖ്യാപനവും നടത്തിയിരുന്നു. ഇതനുസരിച്ച് നിരവധി പേർ ജോലിക്കെത്തുകയും ചെയ്തിട്ടുണ്ട്.
ഈ അവസരം ഉപയോഗിക്കാൻ ശ്രമിക്കുന്നവർ രണ്ട് കാര്യങ്ങൾ അറിയുക:
1. ഏജന്റുമാർക്ക് പണം നൽകരുത്. യോഗ്യത ഉണ്ടെങ്കിൽ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്തു നിങ്ങൾക്ക് ജോലി ഉറപ്പിക്കാം
2. ജർമ്മൻ ഭാഷയിൽ ബി2 യോഗ്യത ഉള്ള ബിഎസ്സി നഴ്സുമാർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ. ജർമ്മൻ പഠിക്കാൻ പറ്റുമോ എന്നു ഉറപ്പ് വരുത്തിയ ശേഷം മാത്രം ശ്രമിക്കുക.
ജർമ്മൻ പഠനം എളുപ്പം ആണോ എന്നു ഞങ്ങൾക്ക് അറിയില്ല. എന്നാൽ ഒരു വർഷം എവിടെങ്കിലും പോയി പൂർണ്ണമായും സമർപ്പിച്ചു ശ്രമിച്ചാൽ പാസ്സാകാവുന്നതേയുള്ളൂ എന്നാണ് ഞങ്ങളുടെ തോന്നൽ. അതുകൊണ്ട് ആദ്യം ചെയ്യേണ്ടത് ജർമ്മൻ പഠിച്ചു ബി2 യോഗ്യത നേടാൻ പറ്റുമോ എന്നു ഉറപ്പ് വരുത്തുകയാണ്. നിങ്ങളുടെ പരിചയത്തിൽ ഉള്ള ആളുകളുമായി സംസാരിച്ചോ ഓൺലൈൻ സേർച്ച് ചെയ്തോ ഒക്കെ ഇതു മനസ്സിലാക്കുക. ജർമ്മൻ പാസ്സാകാത്തവർക്ക് വിസ ലഭിക്കില്ല എന്നറിയാവുന്നതുകൊണ്ട് അതിനു മുൻപ് ഒരു ഏജന്റിനും പണം കൊടുക്കാതിരിക്കുക.
ജർമ്മൻ പാസ്സായാൽ ഇന്ത്യയിൽ നിന്നുള്ള ബിഎസ്സി നഴ്സിങ് പാസ്സായവർക്ക് ജോലിക്കായി അപേക്ഷിക്കാം. ആശുപത്രികളിലും നഴ്സിങ് ഹോമുകളിലും ധാരാളം ഒഴിവുകൾ ഉണ്ട്. അതു കണ്ടെത്താൻ പ്രയാസമില്ല. നിങ്ങളുടെ പരിചയക്കാർ വഴിയോ ഓൺലൈൻ സേർച്ച് വഴിയോ കണ്ടെത്താം. അക്കാര്യത്തിൽ ആവശ്യമെങ്കിൽ കൂടുതൽ കണ്ടെത്തലുകൾ നടത്താൻ ഞങ്ങളും സഹായിക്കാം. അതുകൊണ്ട് ആദ്യം ചേയ്യേണ്ടത് ജർമ്മൻ പഠിക്കുകയാണ്. ജർമ്മൻ ഭാഷ പഠിക്കുന്നത് ഒരു അധിക ബാധ്യത അല്ലാത്തതിനാൽ ഇപ്പോൾ ജർമ്മൻ ഭാഷ പഠിക്കുന്ന സെന്ററുകളിൽ ഉള്ളവർക്ക് പാർട്ട് ടൈം ആയി ശ്രമിക്കാവുന്നതാണ്.
യൂറോപ്യൻ യൂണിയനിൽ ഉൾപ്പെട്ട ഒരു രാജ്യമാണ് ജർമ്മനി എന്നറിയാമല്ലോ. അവിടെ ആർക്കെങ്കിലും ജോലി ലഭിച്ചാൽ ഭാര്യ അല്ലെങ്കിൽ ഭർത്താവിനെയും മക്കളെയും കൂടെ കൊണ്ടു പോകാം. ആശ്രിത വിസയിൽ എത്തുന്നവർക്ക് ജോലി ചെയ്യാൻ സാധിക്കുമോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പിന്നീട് പ്രസിദ്ധീകരിക്കുന്നതാണ്. 28, 395 യൂറോ ആണ് ഒരു നഴ്സിന്റെ ശരാശരി വാർഷിക സാലറി. എന്നു വച്ചാൽ പ്രതിമാസം ഏതാണ്ട് രണ്ടു ലക്ഷം രൂപ. ഇതിൽ നിന്നു വേണം നികുതി കൊടുക്കാൻ. എന്നാൽ കുട്ടികൾ അടക്കമുള്ളവർക്ക് മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.
ജർമ്മൻ പഠിക്കാൻ എന്ത് ചെയ്യണം?
പ്രായപൂർത്തിയായവർക്കു മാത്രമെ ഈ പരീക്ഷ എഴുതുവാൻ സാധിക്കുകയുള്ളൂ. ഗോത്തെ സർട്ടിഫിക്കറ്റ് ബി2 എന്ന പരീക്ഷയെഴുതി യോഗ്യത നേടുകയാണ് വേണ്ടത്. ജർമ്മനിയിലെ അഡ്വാൻസ്ഡ് ലാഗ്വേംജ് സ്കിൽസ് നേടിയിട്ടുണ്ടെന്നു തെളിയിക്കുന്നതാണ് ഈ ഗോത്തെ സർട്ടിഫിക്കറ്റ് ബി2. മൊത്തം ആറു ലെവലുകളുള്ള കോമൺ യൂറോപ്യൻ ഫ്രെയിംവർക്ക് ഓഫ് റഫറൻസ് ഫോർ ലാംഗ്വേജസിന്റെ (സിഇഎഫ്ആർ) നാലാം ലെവൽ പാസാകുമ്പോഴാണ് ഗോത്തെ സർട്ടിഫിക്കറ്റ് ബി2 ലഭിക്കുക. നാലു മൊഡ്യൂളുകളിലായാണ് ഗോത്തെ സർട്ടിഫിക്കറ്റ് ബി2 വിനായുള്ള ടെസ്റ്റ് നടക്കുക.
റീഡിഗ്, ലിസണിങ്, റൈറ്റിങ്, സ്പീക്കിങ് സെക്ഷനുകളാണ് ഈ നാലു മൊഡ്യൂളുകൾ. 80 മിനുട്ട് നീണ്ടുനിൽക്കുന്ന റീഡിങ് സെക്ഷനിൽ പരസ്യങ്ങൾ, റിവ്യൂസ്, റിപ്പോർട്ടുകൾ, കമന്ററീസ് തുടങ്ങിയവയിലെ നമ്പറുകൾ വായിക്കുവാനും മിസ്സായ വാക്കുകൾ കൂട്ടിച്ചേർക്കുവാനും ആയിരിക്കും നൽകുക. ലിസണിങ് സെക്ഷന്‍ 30 മിനുട്ട് സമയമാണ് ഉണ്ടാവുക. ഇതിൽ ചർച്ചകളോ, ടെലിഫോൺ സംഭാഷണങ്ങളോ ഉദ്യോഗാർത്ഥികൾക്ക് കേൾക്കുവാൻ നൽകുകയും അത് കൃത്യതയോടെ എഴുതുകയുമാണ് ഇവിടെ ചെയ്യേണ്ടത്. സാമൂഹിക പ്രസക്തിയുള്ള ഏതെങ്കിലും ഒരു വിഷയത്തെ കുറിച്ചുള്ള ഇന്റർവ്യൂവും എഴുതുവാൻ നൽകും.
റീഡിങ് സെക്ഷനാണ് മൂന്നാമത്തേത്. 80 മിനുട്ട് സമയപരിധിയുള്ള ഇവിടെ ഒരു ന്യൂസ്പേപ്പർ റിപ്പോർട്ടിനെ കുറിച്ചോ ഓൺലൈൻ ആർട്ടിക്കിളിനെ കുറിച്ചോ എഴുതുവാനും ഒരു കത്ത് ശരിയായ രീതിയിൽ തിരുത്തി എഴുതാനുമാണ് ആവശ്യപ്പെടുക. ഏറ്റവും അവസാന ഘട്ടമായ സ്പീക്കിങ് സെക്ഷന്‍ 10 - 15 മിനുട്ട് മാത്രമാണ് ദൈർഘ്യം. രണ്ടു പേർ ചേർന്നുള്ള സംഭാഷണമാണ് ഇവിടെ വിലയിരുത്തുക. രണ്ട് ഉദ്യോഗാർത്ഥികൾ പരസ്പരം പരിചയപ്പെടുകയും സാമൂഹിക പ്രസക്തിയുള്ള ഒരു വിഷയത്തെ കുറിച്ച് സ്വന്തം കാഴ്ചപ്പാട് അവതരിപ്പിക്കുകയും ഇരുവരും ചർച്ച ചെയ്യുന്നതുമാണ് അവസാന ഘട്ടം.
ബാംഗ്ലൂർ, കൊൽക്കത്ത, ചെന്നൈ, പൂന, മുംബൈ, ന്യൂഡൽഹി എന്നിവിടങ്ങളിൽ ആണ് ജർമ്മൻ കോൺസുലേറ്റ് തന്നെ ഭാഷ പഠിപ്പിക്കുന്നത്. ഇവിടങ്ങളിൽ ജോലി ചെയ്യുന്ന മലയാളി നഴ്സുമാർക്ക് ജോലിക്കൊപ്പം ഇതു ട്രൈ ചെയ്യാവുന്നതാണ്. ഈ സെന്ററുകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിയാൻ ചുവടെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു അവിടെ സന്ദർശിക്കുക.
കേരളത്തിലും ഉണ്ട് കോൺസുലേറ്റുമായി ചേർന്നു ജർമ്മൻ പഠിപ്പിക്കുന്ന ഒരു സെന്റർ. അവിടുത്തെ വിലാസമാണ് ചുവടെ കൊടുത്തിരിക്കുന്നത്.
Indo-German Language & Cultural Socitey
'Casa Julia', Universtiy - Kunnukuzhy Road,Palayam
Trivandrum - 695 034
phone: +91 471 3013018, fax: +91 471 3013019 /3013020
Hon. Director: Syed Ibrahim, [email protected]
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍