പിഐഒ കാർഡ് ഒസിഐ കാർഡാക്കി മാറ്റാനുള്ള അപേക്ഷ നൽകേണ്ട അവസാന തീയതി 31 വരെ നീട്ടി; നാട്ടിലേക്കുള്ള യാത്രയെ ബാധിക്കാതിരിക്കാൻ എത്രയും വേഗം നടപടിയെടുക്കുക: അപേക്ഷ സമർപ്പിക്കുന്നത് എങ്ങനെ? പ്രവാസികൾ അറിയേണ്ടതെല്ലാം
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: വിദേശത്തു താമസിക്കുന്ന ഇന്ത്യൻ വംശജരെല്ലാം പേഴ്സൺ ഓഫ് ഇന്ത്യൻ ഒറിജിൻ (പിഐഒ) വിഭാഗത്തിൽനിന്ന് ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (ഒസിഐ) വിഭാഗത്തിലേക്ക് മാറണമെന്ന് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ട് നാളുകളേറെയായി. പിഐഒ കാർഡുകൾ ഒസിഐ കാർഡുകളാക്കി മാറ്റാനുള്ള അന്തിമ തീയതി ആദ്യം 2016 ജൂൺ 30 വരെയാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ, ഒട്ടേറെപ്പേർ ഇത് പൂർത്തിയാക്കാത്തതിനാൽ, അവസാന തീയതി ഡിസംബർ 31 വരെ നീട്ടിയിരുന്നു. ഇനിയും കാർഡ് മാറ്റാത്തവരുണ്ടെങ്കിൽ അത് എത്രയും വേഗം മാറ്റാനുള്ള നടപടി സ്വീകരിക്കണമെന്ന് എംബസ്സിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നു കാരണം, ഡിസംബർ 31-ന് ശേഷം പിഐഒ കാർഡുമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാകുമോ എന്നകാര്യത്തിൽ ഇനിയും സ്ഥിരീകരണമായിട്ടില്ല.
ഏതായാലും ഇനിയും കാർഡ് പുതുക്കാത്തവർക്ക് ഒരു സന്തോഷ വാർത്തയുള്ളത്, കാർഡ് പുതുക്കാനുള്ള അവസാന തീയതി വീണ്ടുമൊരു ആറുമാസത്തേയ്ക്ക് കൂടി ദീർഘിപ്പിച്ചിരിക്കുന്നു എന്നതാണ്. 2017 ജൂൺ 30 ആണ് ഇപ്പോൾ ഇതിന് അനുവദിച്ചിട്ടുള്ള സമയം. ഇനിയുമൊരു നീട്ടിവെക്കാൽ ഉണ്ടാകാനായിടയില്ലാത്തതിനാൽ, പിഐഒ കാർഡുകൾ ഒസിഐ കാർഡുകളാക്കുന്നതിന് കാലതാമസം വരുത്തരുതെന്നാണ് വിദഗ്ധോപദേശം. 2016 മാർച്ച് 31-നുശേഷം മൂന്നാം തവണയാണ് തീയതി നീട്ടിവെക്കുന്നതെന്നും ഇനിയൊരു നീട്ടിവെക്കൽ ഉണ്ടാകില്ലെന്നുമുള്ള വ്യക്തമായ സൂചനയോടെയാണ് ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിട്ടുള്ളത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവിന്റെ പകർപ്പ് എല്ലാ വിദേശ എംബസ്സികൾക്കും ലഭിച്ചിട്ടുണ്ട്. കൂടാതെ ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, അമൃത്സർ, ബെംഗളൂരു, കൊച്ചി, ഹൈദരാബാദ്, തിരുവനന്തപുരം, കോഴിക്കോട്, ഗോവ, ലഖ്നൗ, അഹമ്മദാബാദ് എന്നിവിടങ്ങളിലുള്ള ഫോറിനർ രജിസ്ട്രേഷൻ ഓഫീസുകൾക്കും ഇതിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. എല്ലാ എംബസ്സികളും ഇതിന് വേണ്ടത്ര പ്രചാരം നൽകണമെന്നും വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നുമാണ് ഉത്തരവിലുള്ളത്.
എന്നാൽ, ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന് ഇതുസംബന്ധിച്ച അറിയിപ്പ് ഇതേവരെ കിട്ടിയിട്ടില്ല എന്ന മറുപടിയാണ് ബന്ധപ്പെട്ടപ്പോൾ ലഭിച്ചത്. അതുകൊണ്ടുതന്നെ ഡിസംബർ 31-നുശേഷം പിഐഒ കാർഡുമായി ഇന്ത്യയിലേക്ക് യാത്ര ചെയ്യാനാകുമോ എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്. ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ തയ്യാറെടുക്കുകയാണെങ്കിൽ അതിനുമുമ്പ് പിഐഒ കാർഡ് ഒസിഐ കാർഡാക്കുന്നതാണ് ഉചിതമെന്ന് ഹൈക്കമ്മീഷൻ വ്യക്തമാക്കി. കാർഡുകൾ വളരെപ്പെട്ടെന്ന് മാറ്റാനുള്ള എല്ലാ തയ്യാറെടുപ്പുകളും ഹൈക്കമ്മീഷൻ തയ്യാറാക്കിയിട്ടുണ്ട്. ഇനിയൊരു അവസരം ലഭിക്കണമെന്നില്ലാത്തതിനാൽ ഇതുപയോഗിക്കുകയാണ് നല്ലതെന്നും ഹൈക്കമ്മീഷൻ അധികൃതർ വ്യക്തമാക്കുന്നു.
ഇന്ത്യയിലേക്ക് എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാനും താമസിക്കാനും അവസരം ലഭിക്കുമെന്നതാണ് ഒസിഐ കാർഡിന്റെ ഏറ്റവും പ്രധാനപ്പെട്ട മേന്മ. ആജീവനാന്ത വിസയാണിത്. ഇന്ത്യയിൽ എത്ര ദീർഘകാലം താമസിക്കുമ്പോഴും പൊലീസിൽ വിവരമറിയിക്കേണ്ടതില്ല. സാമ്പത്തിക ഇടപാടുകൾക്കും വസ്തു വാങ്ങുന്നതിനും വിൽക്കുന്നതിനും വിദ്യാഭ്യാസ ആവശ്യങ്ങൾക്കും എൻ.ആർ.ഐകൾക്ക് കിട്ടുന്ന അതേ പരിഗണന ഒസിഐ കാർഡുടമകൾക്കും കിട്ടും.
ഒസിഐ കാർഡിന് അപേക്ഷിച്ച ബലത്തിൽ പിഐഒ കാർഡുമായി ഇന്ത്യ സന്ദർശിക്കാം
നിങ്ങൾ യഥോചിതം ഒസിഐ കാർഡിന് അപേക്ഷിച്ചുവെങ്കിൽ നിങ്ങൾക്ക് അതിന്റെ ബലത്തിൽ പിഐഒ കാർഡുമായി ഇന്ത്യ സന്ദർശിക്കാൻ സാധിക്കുമെന്നറിയുക. ഒസിഐ കാർഡിന് അപേക്ഷിച്ചതിനെ തുടർന്ന് സികെജിഎസിൽ നിന്ന് ലഭിക്കുന്ന റസീറ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവാസികൾക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ സാധിക്കുന്നത്. എന്നാൽ ഇതിനൊപ്പം അവർക്ക് വാലിഡ് ഫോറിൻ പാസ്പോർട്ട്, വാലിഡ് പിഐഒ കാർഡ് എന്നിവ കൂടി ഉണ്ടായിരിക്കണം. ഇത്തരക്കാർ പിഐഒയ്ക്ക് പകരമായി ഒസിഐയ്ക്ക് അപേക്ഷിച്ചവരാണെന്ന് തെളിയിക്കുന്നതിനാണ് അതിന് അപേക്ഷിച്ചതിനുള്ള റസീറ്റ് ചെക്ക് ചെയ്തുറപ്പ് വരുത്തുന്നതാണ്.
അപേക്ഷാ രീതികൾ
ഒസിഐ കാർഡിന് അപേക്ഷിക്കുന്നതിനെക്കുറിച്ച് മനസിലാക്കുന്നതിനായി http://passport.gov.in/oci/capchaActionPIO എന്ന ലിങ്കിൽ ലോഗിൻ ചെയ്താൽ മതി. ഒസിഐ കാർഡിന് യാതൊരു വിധത്തിലുള്ള ഫീസും അപേക്ഷകരിൽ നിന്നീടാക്കുന്നില്ലെങ്കിലും അപേക്ഷകർ ഔട്ട്സോഴ്സിങ് കമ്പനിക്കുള്ള ചാർജുകൾ, പോസ്റ്റേജ് ചാർജുകൾ, ഐസിഡബ്ല്യൂഎഫ് ഫീസ് എന്നിവ അടയ്ക്കേണ്ടി വരും.
കുട്ടികൾക്കായി ഒസിഐക്ക് അപേക്ഷിക്കുന്നതിന് ചെയ്യേണ്ടുന്ന കാര്യങ്ങൾ
കുട്ടികൾക്കായി ഒസിഐക്ക് അപേക്ഷിക്കുന്നതിനായി അപേക്ഷകൾ ഓൺലൈനിൽ പൂരിപ്പിക്കാനായി www.mha.nic.in / www.ociindia.nic.in എന്ന ലിങ്കിൽ ലോഗിൻ ചെയ്യുക. തുടർന്ന് അപേക്ഷാഫോറം പൂരിപ്പിച്ച് പ്രിന്റെടുക്കുക. ഇതുമായി ബന്ധപ്പെട്ട കുട്ടികളുടെ രേഖകൾ മാതാപിതാക്കൾ സാക്ഷ്യപ്പെടുത്തേണ്ടതാണ്. 51 ഇന്റു 51 മില്ലീമീറ്ററിലുള്ള ഒരു ഫോട്ടോഗ്രാഫ് അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്. ഇതിനായി ഫീസൊന്നും അടയ്ക്കേണ്ടതില്ല. ഫോട്ടോഗ്രാഫും ഒപ്പും അപ്ലോഡ് ചെയ്യണം. ചെറിയ കുട്ടികൾക്ക് ഒപ്പിടാനാവില്ലെങ്കിൽ ഇടം കൈയുടെ തള്ളവിരലടയാളം പതിക്കേണ്ടതാണ്. നിലവിലുള്ള പാസ്പോർട്ട്, പിഐഒ കാർഡ്, മറ്റ് രേഖകൾ എന്നിവ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തി അയക്കണം. കുട്ടികൾക്ക് ഒസിഐ കാർഡിന് അപേക്ഷിക്കുമ്പോൾ താഴെപ്പറയുന്ന രേഖകൾ സമർപ്പിക്കേണ്ടതാണ്.
1. പ്രിന്റെടുത്ത് ഓൺലൈൻ അപേക്ഷയിൽ രക്ഷിതാക്കൾ രണ്ടു പേരും ഒപ്പിച്ചിരിക്കണം.
2. സാധുതയുള്ള പാസ്പോർട്ടിന്റെ പകർപ്പ്.
3. സാധുതയുള്ള പിഐഒ കാർഡിന്റെ പകർപ്പ്.
4.ലാസ്റ്റ് എറൈവൽ സ്റ്റാമ്പ് പേജ് കോപ്പി
5. അഡ്രസ് പ്രൂഫ്.ഇതിനായി ബിഎസ്എൻഎൽ ലാൻഡ് ലൈൻ ടെലിഫോൺ ബിൽ, ഇലക്ടിസിറ്റി ബിൽ, റെന്റ് അഗ്രിമെന്റ് തുടങ്ങിയവ ഏതെങ്കിലും ഹാജരാക്കാം. അപേക്ഷകന്റെ പേരിൽ അഡ്രസ് പ്രൂഫില്ലെങ്കിൽ കുടുംബത്തിലെ മറ്റേതെങ്കിലും അംഗത്തിന്റെ പേരിലുള്ള അഡ്രസ് പ്രൂഫ് മതിയാകും. ഈ വ്യക്തിയുടെ ഐഡി പ്രൂഫിന്റെ പകർപ്പ് അറ്റാച്ച് ചെയ്തിരിക്കണം. റെന്റ് അഗ്രിമെന്റാണ് അഡ്രസ് പ്രൂഫായി സമർപ്പിക്കുന്നതെങ്കിൽ വീട്ടുടമയുടെ ഐഡി പ്രൂഫും അദ്ദേഹത്തിന്റെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഹാജരാക്കേണ്ടതാണ്.
6. ജനന സർട്ടിഫിക്കറ്റിന്റെ പകർപ്പ്
7. മാതാപിതാക്കളുടെ പാസ്പോർട്ട്, വിസ എന്നിവയുടെ പകർപ്പ്
8. പർട്ടിക്കുലേർസ് ഓഫ് പാരന്റ്സ്( ഇത് അവർ പൂരിപ്പിക്കണം)
9. മാതാപിതാക്കളിൽ നിന്നുള്ള മൂച്വൽ കൺസന്റ് ലെറ്റർ
10. മാതാപിതാക്കളുടെ വിവാഹ സർട്ടിഫിക്കറ്റിന്റെ കോപ്പി
പർട്ടിക്കുലേർസ് ഓഫ് പാരന്റ്സിൽ അച്ഛന്റെയും അമ്മയുടെയും പേര്, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രോഫഷൻ, നിലവിലുള്ള വിലാസം, മുൻ വിലാസം,സ്ഥിരമായ വിലാസം, എപ്പോഴാണ് ഇവർ വിവാഹിതരായത്, വിവാഹമോചനം നേടിയിട്ടുണ്ടോ, ഇന്ത്യയിൽ അവസാനം എത്തിയത്, പാസ്പോർട്ട് വിവരങ്ങൾ തുടങ്ങിയവ വ്യക്തമാക്കി ഒപ്പിട്ടിരിക്കണമെന്നത് നിർബന്ധമാണ്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- ഡ്രഗ്സ് കൺട്രോൾ വകുപ്പ് ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മാർച്ചിലെ പരിശോധനയിൽ കണ്ടെത്തിയത് ഗുണനിലവാരമില്ലാത്ത 14 മരുന്നുകൾ; ഈ മരുന്നുകൾ ആരും വിൽക്കരുത്; നിരോധിച്ച ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ വിശദാംശങ്ങൾ അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍