നിറവയറിനെ സോഷ്യൽ മീഡിയയിലും ഫാഷൻ മാഗസിനിലെ ആഘോഷമാക്കിയ പാതി മലയാളി ലിസ ഹൈഡനു ലണ്ടനിൽ കുഞ്ഞു പിറന്നപ്പോൾ ആഘോഷം ഇന്ത്യൻ മാധ്യമങ്ങൾക്ക്; കുഞ്ഞിന്റെ മുഖം പുറത്തു വിടാതെ താരസുന്ദരി രാജകീയ ശൈലിയിൽ പുറത്തുവിട്ട ഫോട്ടോ ലോകം ഏറ്റെടുത്തപ്പോൾ
പ്രത്യേക ലേഖകൻ
ലണ്ടൻ: പാതി മലയാളിയും ലോകമെങ്ങും ആരാധകരും ഉള്ള ബോളിവുഡ് സുന്ദരി ലിസ ഹൈഡൻ തന്റെ വിവാഹം പോലെ തന്നെ പ്രസവവും ആഘോഷമാക്കിയിരിക്കുന്നു. ബ്രിട്ടീഷ് രാജകുടുംബത്തിലെ അവകാശി കെയ്റ്റ് വില്യം പ്രസവ ശേഷം ലോകത്തെ തന്റെ കൺമണിയെ കാണിക്കാൻ എത്തിയ പോലെ ലണ്ടനിലെ സ്വകാര്യ ആശുപത്രിയിലെ റോയൽ സ്യുട്ടിൽ നിന്നും ഭർത്താവ് ദിനോ ലാൽവാനിക്കൊപ്പം എത്തി ഫോട്ടോയെടുത്താണ് ആരാധകർക്ക് സമർപ്പിച്ചിരിക്കുന്നത്. ലിസ ഹൈഡൻ ഇൻസ്റ്റഗ്രാം വഴി പുറത്തു വിട്ട ചിത്രമാണ് ലോകമെങ്ങും മാധ്യമങ്ങൾ ഉപയോഗിച്ചിരിക്കുന്നതും. മലയാളിയായ അച്ഛന് ഓസ്ട്രേലിയക്കാരിയായ അമ്മയിൽ ചെന്നൈയിൽ ജനിച്ച ലിസ ഭൂരിഭാഗം സമയവും ജീവിച്ചത് ആസ്ട്രേലിയയിലാണ്. പിന്നീട് പഠന സമയത്തു അമേരിക്കയിലും ശേഷം ക്യാമറക്കു മുന്നിലാണ് ജീവിതം എന്ന് കണ്ടെത്തിയപ്പോൾ മുംബൈയിലും കഴിഞ്ഞ ലിസ ജീവിത പങ്കാളിയെ കണ്ടെത്തിയത് ബ്രിട്ടനിൽ നിന്നുമാണ്. പാക്കിസ്ഥാൻ വംശജനും ബ്രിട്ടീഷ് മൾട്ടി മില്യൺ ബിസിനസുകാരനുമായ ദിനോ ലാൽവാനിയെ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് ലിസ വിവാഹം ചെയ്യുന്നത്.
തുടർന്നു വിവാഹ ജീവിതത്തെ പറ്റിയൊക്കെ സോഷ്യൽ മീഡിയ വഴി വിവരം പങ്കു വച്ചിരുന്ന ലിസ, വിവാഹം ഒരാളുടെ ജീവിതത്തെ കാര്യമായി മാറ്റുന്നില്ല, എന്നാൽ അമ്മയാകുന്നതു ജീവിതം പാടെ മാറ്റി മറയ്ക്കും എന്ന് പറഞ്ഞത് ഗ്ലോസി മാഗസിനുകളും മറ്റും ആഘോഷിച്ചിരുന്നു. നിറവയറുമായി ബിക്കിനി വേഷത്തിൽ എല്ലേ എന്ന ഫാഷൻ മാഗസിന്റെ കവർ ഗേൾ ആയി പ്രത്യക്ഷപ്പെടാനും ഈ മുപ്പതുകാരി ധൈര്യം കാട്ടി. പ്രസവത്തിനു മുൻപ് കൊട്വാവാലിൽ അവധിക്കാലം ചെലവിടാൻ പോയപ്പോൾ ഫാഷൻ മാഗസിന് വേണ്ടി ബാത്ത് ടബ്ബിൽ നിറവയർ പ്രദർശനം നടത്തി കുളി സീനും ലിസ നടത്തിയിരുന്നു.
വിവാഹത്തിന് മുൻപ് ലാൽവാനിയുമായി യാത്ര ചെയ്യുമ്പോൾ പരസ്യമായി ചുംബനം ചെയ്യുന്ന ചിത്രം ഇൻസ്റ്റാഗ്രാം വഴി പുറത്തു വിട്ടാണ് ലിസ തന്റെ വിവാഹ വിളംബരം നടത്തിയത്. സോഷ്യൽ മീഡിയ ഏറെ ആവേശത്തോടെയാണ് അന്നത് ഏറ്റെടുത്ത്. അതുപോലെ തന്നെ യാത്രക്കുള്ള ഇടവേളയിൽ തന്നെയാണ് താൻ ഗർഭിണി ആണെന്ന വിവരംവും ലിസ പുറം ലോകത്തെ അറിയിച്ചതും. ജീവിതത്തിന്റെ ഓരോ മനോഹര നിമിഷവും സോഷ്യൽ മീഡിയ വഴി ആഘോഷമാക്കുന്ന പതിവ് തെറ്റിക്കാതെയാണ് ലിസ മകന്റെ പേരും ചിത്രത്തോടൊപ്പം വിളംബരം ചെയ്തിരിക്കുന്നത്, കുഞ്ഞു കണ്മണിക്ക് സാക് ലാൽവാനി എന്നാണ് പേരിട്ടിരിക്കുന്നതും.
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് ലിസ ലണ്ടൻ ആശുപത്രിയിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. കുഞ്ഞുമായി ആശുപത്രിക്കു വെളിയിൽ എത്തി ഫോട്ടോക്ക് പോസ് ചെയ്തിരിക്കുന്നത് കെയ്റ്റും വില്യമും ആരാധകരെ അഭിവാദ്യം ചെയ്ത അതെ രീതിയിൽ തന്നെയാണ്. രൺബീർ കപൂറും അനുഷ്ക ശർമയും ഒന്നിച്ച അയ് ദിൽ ഹി മുഷ്കിൽ എന്ന ചിത്രത്തിലാണ് ലിസ അവസാനമായി അഭിനയിച്ചത്. കൂടാതെ നിരവധി പ്രീമിയം ബ്രാൻഡുകളുടെ അംബാസിഡർ കൂടിയാണ് ലിസ.\
തങ്ങളുടെ ബ്രാൻഡിന് പറ്റിയ ഏറ്റവും ഇണങ്ങുന്ന മുഖം എന്ന മുഖവുരയോടെയാണ് കാൾസ് എഫ് ബക്കറർലിസയെ ബ്രാൻഡ് അംബാസിഡർ ആയി അവതരിപ്പിക്കുന്നത്. സ്റ്റൈലിഷ്, പെർഫെക്റ്റ്, കോൺഫിഡന്റ് എന്ന വാക്കുകളിൽ ലിസയെ കണ്ടെത്താൻ കഴിയും എന്നതാണ് ഈ സെലിബ്രിറ്റി വാച്ച് നിർമ്മാതാക്കളെ ആകർഷിച്ച ഘടകങ്ങൾ. അന്താരഷ്ട്ര ഫാഷൻ വേദികളിൽ തിളങ്ങിയ ലിസയെ തേടി ആഗോള ബ്രാൻഡുകൾ ഒന്നിന് പിന്നാലെ ഒന്നായി എത്തുക ആയിരുന്നു. ഫാഷൻ മാഗസിനുകളുടെ കവർ പേജുകളിൽ നിരന്തരം പ്രത്യക്ഷപ്പെട്ടു കൊണ്ടിരുന്ന ലിസ കിട്ടിയ അവസരങ്ങൾ ഒന്ന് പോലും പാഴാക്കിയിരുന്നില്ല. ലിസ് ഹൈഡനെ പോലെ സ്വന്തം ജീവിതം സ്വയം തിരഞ്ഞെടുത്തു ഭയപ്പെടാതെ മുന്നോട്ട് പോകുന്നവർക്ക് വേണ്ടിയാണു തങ്ങൾ വാച്ചുകൾ നിർമ്മിക്കുന്നതെന്നാണ് കാൾസ് എഫ് ബക്കറർ പരസ്യ വാചകം തന്നെ.
മലയാളിയായ അച്ഛൻ വെങ്കട്ടിനും ആസ്ട്രേലിയക്കാരി അമ്മ അന്നയ്ക്കും ഉണ്ടായ മകൾ ഒരിക്കലും താൻ ഒരു സെലിബ്രിറ്റി ഐക്കൺ ആയി ലോകം എങ്ങും അറിയപ്പെടും എന്നറിയാതെയാണ് ജീവിതം ആരംഭിക്കുന്നത്. തുടക്കത്തിൽ പഠന ചെലവിനായി സുഹൃത്തുക്കളുടെ പ്രേരണയിൽ ആണ് ലിസ മോഡൽ രംഗത്ത് എത്തുന്നത്. അമേരിക്കൻ ജീവിതത്തിനിടയിൽ യോഗയിൽ ആകൃഷ്ടയായ ലിസ തന്റെ ജീവിതം ഒരു യോഗ ട്രെയിനർ ആയി മാറിയേക്കും എന്ന ചിന്തയിൽ ആണ് വിദ്യഭ്യാസ കാലം പിന്നിട്ടത്. എന്നാൽ രണ്ടു വർഷത്തിനകം ഇന്ത്യയിൽ മടങ്ങി എത്തിയ ലിസിന്റെ ജീവിതം പാടെ മാറുക ആയിരുന്നു. സഹോദരി മല്ലിക ഇതിനകം തന്നെ ഇന്ത്യൻ ഫാഷൻ രംഗത്ത് അറിയപ്പെട്ടു തുടങ്ങിയതാണ് ലിസിനും പ്രചോദനമായത്. മുംബൈയിൽ എത്തിയ ഉടനെ കൈനിറയെ അവസരങ്ങളും ലഭിച്ചു.
ലാക്മെ, ഹ്യൂണ്ടായ് ഐ 20, പാന്റീൻ ഷാംപൂ, ഇൻഡിഗോ നേഷൻ എന്നിവയുടെ ഒക്കെ വില്പന രംഗത്തു സഹായകമാകുന്നത്ലിസിന്റെ മുഖമാണ്. ഏറ്റവും പ്രശസ്തമായ ഫാഷൻ മാഗസിനുകളിൽ എല്ലാം തന്നെ ലിസ് പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ഇതിനകം ആറു ബോളിവുഡ് ചിത്രങ്ങളിൽ മികച്ച വേഷം ചെയ്ത ലിസിന്റെ രണ്ടു ചിത്രങ്ങൾ പണിപ്പുരയിലാണ്. രണ്ടു വർഷം മുൻപ് പുറത്തു വന്ന ക്വീൻ എന്ന ചിത്രത്തിലെ വിജയലക്ഷ്മിയുടെ കഥാപാത്രം ഫിലിം ഫെയർ അവാർഡിൽ മികച്ച സഹ നടിയുടെ അംഗീകാരം നേടിയെടുക്കാനും ലിസിനെ സഹായിച്ചു. ലിസ നന്നായി ഭരതനാട്യവും ചെയ്യും എന്ന പ്രത്യേകതയുമുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍