കോവിഡ് ബാധിച്ചവരെ സ്വകാര്യ ആശുപത്രികളിൽ ചികിത്സിക്കണമെങ്കിൽ വൻതുക മുടക്കണം; രോഗബാധിതരെ കൊണ്ട് ജനറൽ ആശുപത്രികൾ നിറഞ്ഞതോടെ പുതിയവർക്ക് ബെഡ്ഡില്ല; കോവിഡ് ബാധിച്ചവർ വീട്ടിൽ മരുന്നുകൾ കഴിച്ച് ഇരിക്കുന്നു; രോഗം സീരിയസായാൽ ആംബുലൻസിൽ വിളിച്ച് എത്തുമ്പോഴേക്കും രോഗി മരിക്കുന്ന ദുരവസ്ഥ; ലേബർ ക്യാമ്പിൽ രോഗം ബാധിച്ചവർ ന്യൂമോണിയ ബാധിച്ചു മരിക്കുന്നു; പ്രസവം കഴിഞ്ഞ യുവതികൾക്കും സഹായിക്കാൻ ആരുമില്ലാതെ ദുരിതം; സൗദി പ്രവാസി മലയാളികളുടെ കോവിഡ് ദുരിതം വിവരിക്കാൻ സാധിക്കാത്തത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോവിഡ് രോഗം വ്യാപകമാകുന്ന പശ്ചാത്തലത്തിൽ പ്രവാസികളുടെ ജീവിതം തീർത്തു ദുരിതമയമാണ്. ഗൾഫ് നാടുകളിൽ കഴിയുന്ന പ്രവാസികൾ അവിടെ മരിച്ചു വീഴുന്ന അവസ്ഥയാണുള്ളത്. ഇവരെ തിരികെ നാട്ടിലെത്തിക്കാൻ വിമാനം ഏർപ്പെടുത്തുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ അലംഭാവം കാണിക്കുമ്പോൾ അവിടെ മലയാളികളുടെ മരണസംഖ്യയും ഉയരുകയാണ്. സൗദി അറേബ്യയിലെ കാര്യങ്ങളാണ് കൂടുതൽ ഗുരുതരമായിരിക്കുന്നത്. ഇന്ത്യക്കാരെ തിരികെ കൊണ്ടുപോയ്ക്കൊള്ളാൻ അവിടുത്തെ സർക്കാർ അനുവദിച്ചെങ്കിലും പ്രവാസികളെ തിരികെ എത്തിക്കുന്ന കാര്യത്തിൽ വലിയ അലംഭാവമാണ് ഇന്ത്യൻ സർക്കാർ കാണിക്കുന്നത്. അതുകൊണ്ട് തന്നെ ചികിത്സ പോലും ലഭിക്കാതെ കടുത്ത അവഗണനയിൽ കഴിയേണ്ടി വരികയാണ് മലയാളികൾ.
സൗദിയിലെ മലയാളികളുടെ ദുരിതം തീർത്തും വിവരിക്കാൻ കഴിയാത്ത വിധത്തിലുള്ളതാണ്. നിരവധി മലയാളികൾ ജോലി നോക്കുന്ന ജിദ്ദ, ദമ്മാം, മക്ക, ജുബൈൽ, റിയാദ് തുടങ്ങിയ നഗരങ്ങളിലെല്ലാം കോവിഡ് ഭീതിയാണ് എങ്ങും. പുറത്തുവരുന്ന വിവരങ്ങളേക്കാൾ പതിന്മടങ്ങാണ് ഇവിടുത്ത രോഗബാധിതരുടെ കണക്ക്. രോഗം ബാധിച്ചാൽ പ്രതിരോധ ശേഷിയുള്ളവർ രക്ഷപെടുകയും മറ്റുള്ളവർ ചികിത്സകിട്ടാതെ മരിക്കുകയും ചെയ്യുന്ന ദുരവസ്ഥയാണ് സൗദിയിൽ മലയാളി പ്രവാസികൾ നേരിടേണ്ടി വരുന്നത്. ഇത്തരത്തിൽ ഒരാഴ്ചക്കിടെ സൗദിയിൽ നിന്ന് പൊലിഞ്ഞത് 20 ലധികം മലയാളി ജീവനുകളാണ്. ഏതുവിധേനയും ജീവനും കൊണ്ട് നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചാൽ അതിന് സർക്കാർ തന്നെ തടസ്സം നിൽക്കുന്ന അവസ്ഥ.
എൺപതിനായിരം പേർ നാട്ടിലേക്ക് മടങ്ങാനിയി ബുക്ക് ചെയ്തിട്ടുണ്ട്. എന്നാൽ, ഇവർക്ക് വേണ്ട ഫ്ളൈറ്റ് ഒരുക്കുന്നതിൽ പോലും സർക്കാർ വീഴ്ച്ച വരുത്തുകയാണ്. അതുകൊണ്ട് തീർത്തു ദുരിതത്തിലാണ് സൗദിയിലുള്ളവർ. ഇന്ന് കാണുന്നവരെ നാളെ കാണാകുമോ എന്ന ആശങ്കയും ശക്തമായിട്ടുണ്ട്. രോഗം ഭേദമാകുമെന്ന പ്രതീക്ഷയിൽ പലരും കഴിയുമ്പോൾ സൗദിയിലെ ദുരവസ്ഥ പോലും പുറത്തുപറയാൻ കഴിയാതെ വിങ്ങിപ്പൊട്ടുകയാണ് ആയിരങ്ങൾ. ഇതിനോടെ കോവിഡ് മഹാമാരി 40 മലയാളികളുടെ ജീവനെടുത്തിട്ടുണ്ട്. ഇവരെല്ലാം തന്നെ കുടുംബം പുലർത്താൻ വേണ്ടിയും പെൺമക്കളെ കെട്ടിച്ചയക്കാൻ വേണ്ടിയും നുള്ളിപ്പെറുക്കി ജീവിക്കുന്നവരാണ്. ഇവരുടെ മരണത്തോടെ ആ കുടുംബങ്ങൾ പോലും അനാഥമാകുന്ന അവസ്ഥയാണുള്ളത്.
പ്രവാസികളുടെ പോക്കറ്റിന്റെ കനം കണ്ട് കറങ്ങിയടിക്കാൻ എത്തുന്ന രാഷ്ട്രീയക്കാർ തന്നെയാണ് ഇപ്പോൾ അവരെ അവജ്ഞയോടെ മാറ്റി നിർത്തുന്നത്. ജീവിതത്തിൽ പ്രവാസികൾക്ക് ഏറ്റവും അത്യാവശ്യമായ ഘട്ടത്തിൽ അവർക്ക് ആരുമില്ലാത്ത ദുരവസ്ഥയാണ് നിലനിൽക്കുന്നത്. സൗദിയിൽ നിന്നുള്ളവരുടെ നിലവിളി പോലും ആരുടെയും ചെവിയിൽ എത്തുന്നില്ല. യുഎഇ കേന്ദ്രീകരിച്ചാണ് ഗൾഫിലെ മലയാളം മാധ്യമങ്ങൾ പ്രവർത്തിക്കുന്നത്. ഇവിടുത്തെ വിവരങ്ങൾ കേരളത്തിൽ എത്തുമ്പോൾ തന്നെ സൗദി മലയാളികളുടെ ദുരിതം കേൾക്കാൻ ആരുമില്ലാത്ത അവസ്ഥയാണ്.
സൗദിയിൽ ജോലി ചെയ്യുന്ന മലയാളികളിൽ നല്ലൊരു ശതമാനവും തീർത്തു സാധാരണക്കാരാണ്. ഹൗസ് ഡ്രൈവർമാരായും ഫാക്ടറി തൊഴിലാളികളായും ഷോപ്പുകളിലും മാളുകളിലും ജോലി ചെയ്യുന്നവരും മലയാളികളാണ്. കൺസ്ട്രെക്ഷൻ മേഖലയിലും നല്ലൊരു ശതമാനം മലയാളികൾ തൊഴിലെടുക്കുന്നു. ഇവരിൽ നല്ലൊരു ശതമാനവും താമസിക്കുന്നത് ലേബർ ക്യാമ്പുകളിലാണ്. ഇവിടുത്തെ അവസ്ഥ തീർത്തും ദുരിതമായമാണ്. കോവിഡ് ബാധിച്ചവർ ചികിത്സ കിട്ടാതെ ക്യാമ്പുകളിൽ തന്നെ കഴിയുന്ന അവസ്ഥ. സഹായിക്കാൻ പോലും ആരുമില്ല. ആശുപത്രികളിൽ അഡ്മിറ്റാക്കുന്ന സംവിധാനവും കുറവാണ്.
സ്വകാര്യ ക്ലിനിക്കുകളിലും ആശുപത്രികളിലും കോവിഡ് ബാധിച്ച ഇന്ത്യക്കാർ അടക്കമുള്ളവരെ അഡ്മിറ്റ് ചെയ്യുന്നില്ല. ചികിത്സക്കും പരിശോധനയ്ക്കുമായി വലിയ തുക ചെലവാക്കേണ്ടി വരുന്നതും പ്രവാസികളെ ബുദ്ധിമുട്ടിലാക്കുന്നു. ആകെയുള്ള ആശ്രയം ജനറൽ ആശുപത്രികളാണ്. ഇവിടെ പരിശോധന നടത്തി രോഗം ചികിത്സിച്ചാൽ പോലും രോഗികളുടെ ബാഹുല്യം മൂലം അഡ്മിറ്റ് ചെയ്യാൻ സാധിക്കാത്ത അവസ്ഥയാണുള്ളത്. ഇവരെ മരുന്നു നൽകി തിരിച്ചയക്കുകയാണ് ചെയ്യുന്നത്. വീട്ടിൽ കഴിയുന്നവർ ഇങ്ങനെ മരുന്നു കഴിച്ച് കഴിഞ്ഞു കൂടേണ്ടി വരും. രോഗം മൂർച്ഛിച്ചാൽ അധികൃതരെ അറിയിച്ച് ആംബുലൻസ് സംവിധാനം വിളിച്ച് ആശുപത്രിയിൽ പോകാമെന്നാണ് പറയുന്നത്. എന്നാൽ, പലപ്പോഴും ഇതിന് സാധിക്കാതെ വരുന്നു. ആംബുലൻസ് എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലുള്ള രോഗിക്ക് ജീവൻ നഷ്ടമാകുന്ന ദുരവസ്ഥയാണ് പലയിടത്തും.
ലേബർ ക്യാമ്പുകളിൽ അടക്കം ന്യൂമോണിയ അടക്കം പടർന്നു പിടിക്കുന്ന അവസ്ഥയാണുള്ളത്. ഫാക്ടറി തൊഴിലാളികൾക്ക് ജോലിക്ക് പോകേണ്ട സാഹചര്യവും ഉണ്ട്. ഇവർക്ക് ഏതു സമയത്തും രോഗ വരാം എന്ന ഭീതിയിലാണ്. ഹൗസ് ഡ്രൈവർമാർക്ക് പലർക്കും ശമ്പളം പോലും കിട്ടാത്ത അവസ്ഥയുമുണ്ട്. ഇവരും എന്തു ചെയ്യണം എന്നറിയാതെ ദുരിതത്തിലാണ്. നാട്ടിലേക്ക് മടങ്ങാൻ കഴിയാതെ ഇവിടെ പ്രസവിച്ച ഗർഭിണികളും നിരവധി പേരുണ്ട്. ഇവർ സഹായത്തിന് ആരുമില്ലാതെ ദുരിതത്തിലാണ്. നാട്ടിലേക്ക് തിരിക്കാൻ വേണ്ടി ബുക്ക് ചെയ്തിരിക്കുന്ന ഇവർക്ക് എങ്ങനെയെങ്കിലും നാടണഞ്ഞാൽ മതിയെന്നാണ്. അസുഖം ബാധിച്ചവർക്ക് നല്ല ചികിത്സ ഉറപ്പാക്കാൻ ഇന്ത്യൻ മെഡിക്കൽ സംഘം എത്തണമെന്ന ആവശ്യവും പ്രവാസികൾ ഉന്നയിക്കുന്നുണ്ട്. എന്നാൽ, ഇതൊന്നും കേരളത്തിലെയും കേന്ദ്രത്തിലെയും ഭരണക്കാരുടെ ബധിരകർണ്ണങ്ങളിൽ പതിക്കുന്നില്ല.
ഇന്ത്യൻ എംബസി അംബാസിഡർക്കു ഹെൽപ്പ് ഡെസ്ക്ക് വഴി ഇമെയിൽ അയച്ചെങ്കിലും അതുകൊണ്ടൊന്നും യാതൊരു ഫലവും ഇല്ലാത്ത അവസത്ഥയിലാണ്. ജുബൈലിൽ കോവിഡുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകളെ കുറിച്ച് ഇന്ത്യൻ അംബാസിഡർ, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി തുടങ്ങിയവർക്ക് ക്രൈസിസ് മാനേജ്മെന്റ് അംഗങ്ങൾ വഴി അയക്കുവാൻ ഒരുങ്ങുകയാണ് പ്രവാസികൾ. അസുഖം ബാധിച്ചവർക്കു ചികിത്സ ഏർപ്പെടുത്തുക, ഗർഭിണികൾക്കും മറ്റു അസുഖമുള്ളവർക്കും നാട്ടിൽ പോകാൻ ചാർട്ടേഡ് വിമാനം ഏർപ്പെടുത്തുക, ക്വാറന്റൈൻ സൗകര്യം ഏർപ്പെടുത്തുക, അടിയന്തര മെഡിക്കൽ ടീമിനെ ഇന്ത്യയിൽ നിന്നും അയക്കുക, അടിയന്തിര ചികിത്സ കിട്ടാനുള്ള സാഹചര്യം ഒരുക്കുക, കോവിഡ് ബാധിച്ച് പ്രവാസത്ത് മരിക്കുന്നവരുടെ ആശ്രിതർക്ക് അടിയന്തിര സഹായം നൽകാൻ തയ്യാറാകുക തുടങ്ങിയ ആവശ്യങ്ങളാണ് പ്രവാസികൾ ഉന്നയിക്കുന്നത്. ജോലിയും പണവുമില്ലാതെ ബുദ്ധിമുട്ടുന്നവരെ മരണത്തിന് എറിഞ്ഞു കൊടുക്കരുതെന്ന ആവശ്യമാണ് എങ്ങും ഉയരുന്നത്.
സുഖം പ്രാപിച്ചു വീടുകളിലേക്ക് മടങ്ങുന്നവരുടെ എണ്ണം വർദ്ധിക്കുന്നത് ആശ്വാസമാണെങ്കിലും ഭീതി ഇപ്പോഴും നിലനിൽക്കുകയാണ്. കോവിഡ്19 നിയന്ത്രണത്തിനെ തുടർന്ന ഏർപ്പടുത്തിയ 24 മണിക്കൂർ ഇളവുകളിലും മറ്റു നിയന്ത്രണങ്ങളിലും ഇളവ് വരുത്തിയതോട സൗദി അറേബ്യ ഘട്ടം ഘട്ടമായി സാധാരണ നിലയിലേക്കു തിരിച്ചെത്താനുള്ള ശ്രമം തുടങ്ങിയിട്ുടണ്ട്. റിയാദ്- ദമ്മാം റൂട്ടിൽ ട്രെയിൻ സർവീസ് പുനരാരംഭിച്ചു. റിയാദിൽ നിന്നും ദമ്മാമിലേക്കും. ദമ്മാമിൽ നിന്നും റിയാദ് ആദ്യ സർവീസുകൾ നടത്തി.ദമ്മാമിലേക്കു 198 യാത്രക്കാരും റിയാദിലേക്ക് 118 യാത്രക്കാരുമായാണ് സർവീസ് നടത്തിയത്. കോവിഡ് 19 നിയന്ത്രണങ്ങൾക്കു വിധേയമായി സാമൂഹ്യ അകലം പാലിക്കൽ. മാസ്ക് ധരിക്കൽ. താപ നില പരിശോധിക്കൽ തുടങ്ങിയ വിവിധ നടപടികൾ സ്വീകരിച്ചിരുന്നു.
സൗദിയിൽ കഴിഞ്ഞ 24 മണിക്കൂറിനടെ കോവിഡ് 19 സ്ഥിരീകരിച്ചവരിൽ 3559 പേർ സുഖം പ്രാപിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറയിച്ചു. ഇതാദ്യമായാണ് ഇത്രയും പേർ സുഖം പ്രാപിക്കുന്നത്. 1887 പേർക്കു പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 85261 ആയി.24 മണിക്കുറിനിടെ കോവിഡ് 19 വൈറസ് മൂലം 23 പേർ കൂടി മരണപ്പെട്ടു. ഇതോടെ കോവിഡ് 19 മൂലം മരണപ്പെട്ടവരുടെ എണ്ണം 503 ആയി ഉയർന്നു. ഇതിനകം 62442 പേർ സുഖം പ്രാപിച്ചതായി മന്ത്രാലയ വ്യക്തമാക്കി
കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19 സ്ഥിരീകരിച്ച പ്രധാന പട്ടണങ്ങൾ ജിദ്ദ 566, റിയാദ് 504, മക്ക 159, ദമ്മാം 110 , മദീന 95, ഹുഫൂഫ് 55, ജുബൈൽ 50, കോബാർ 33, ദഹ്റാൻ 29, ബുറൈദ 25, തായിഫ് 22, ഖതീഫ് 21, അൽമിദ 18, അൽമൂബാറസ് 18, ഹായിൽ 17, ഖലീസ് 13, സഫ് വാ 13, നജ്റാൻ 8, ഖർജ് 8, അൽബാഹ 7, അല്ലൈസ് 7 ജീസാൻ 6, അൽസുലൈൽ 6, ഖമീസ് മുശൈത് 6, യാമ്പു5, ളിബാഅ് 5 അൽഹുദാ 4, അൽമിസാഹ്മിയ 4, അൽജഫർ 3 ഉനൈസ 3, ഖുൻഫുദ 3 നഅ്രിയ്യ 2, ഖഫ്ജി 2 എന്നിവയാണ് പ്രധാന പട്ടണങ്ങളിലെ വിവരങ്ങൾ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്