കേരള മുഖ്യമന്ത്രിയുടെ യു എ പി എ പ്രസ്താവന മലയാളത്തിൽ സാകൂതം വായിക്കുന്നത് ലണ്ടൻ സ്വദേശിയായ ടോം ; കേരളത്തിൽ ജോലി ആവശ്യത്തിന് എത്തിയ ടോം മലയാളത്തെ കുറിച്ച് പറഞ്ഞത് ആവേശം ജനിപ്പിക്കുന്ന കാര്യങ്ങളെന്ന് ടോമിന്റെ രഹസ്യം കണ്ടെത്തിയ എടത്വാക്കാരനായ ബസ് കണ്ടക്ടർ ഷഫീക് ഇബ്രാഹിം
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ഇക്കഴിഞ്ഞ ചൊവാഴ്ച പതിവ് പോലെ എടത്വ കെ എസ ആർ ടി സി ഡിപ്പോയിലെ കണ്ടക്ടർ എറണാകുളത്തു നിന്നും കായംകുളത്തേക്കുള്ള യാത്രയിൽ യാത്രക്കാർക്ക് ടിക്കറ്റ് നൽകി ഏവരുടെയും എണ്ണവും വിറ്റ ടിക്കറ്റുകളും എണ്ണി നോക്കി.എല്ലാം കിറുകൃത്യം . പെട്ടെന്ന് കണ്ണുടക്കിയത് യാത്രക്കാരിലെ വിദേശിയിലേക്ക്.ഇഷ്ട്ടൻ നല്ല മൂഡിൽ പത്രം വായനയാണ്. പക്ഷെ ഒന്നുകൂടി നോക്കിയ ഷെഫീഖ് ഞെട്ടിപ്പോയി കയ്യിൽ ഉള്ള ടൈംസ് ഓഫ് ഇന്ത്യ മാറ്റിവച്ചു മലയാള പത്രമാണ് ടോം വായിക്കുന്നത്.
വെറുതെ ചിത്രങ്ങൾ നോക്കുക ആയിരിക്കും എന്ന് കരുതിയ ഷെഫീഖ് സൂക്ഷിച്ചു നോക്കിയപ്പോൾ പത്രത്തിലെ ഉൾപ്പേജിലെ യു എ പി എ സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനയാണ് ഇന്ഗ്ലീഷുകാരൻ ടോം അതീവ ശ്രദ്ധയോടെ വായിക്കുന്നത്.പയ്യെ അടുത്തുകൂടിയ ഷെഫീഖിനോട് സായിപ്പു മണിമണി പോലെ മലയാളം പറഞ്ഞപ്പോൾ ഇതെന്തു അത്ഭുതം എന്നായി ഷെഫീഖ്.സംസാരിക്കാൻ മാത്രമല്ല തനിക്കു അത്യാവശ്യം വായിച്ചു മനസിലാക്കാൻ പറ്റുമെന്നും ടോം പറയുക മാത്രമല്ല,പത്രം വായിക്കുകയും ചെയ്തു. കൂടെ ഒരു ചോദ്യവും, ഉച്ചാരണം അത്ര ശരിയല്ല അല്ലെ ?
സായിപ്പു ആള് കൊള്ളാമല്ലോ എന്ന് കരുതി കൂടുതൽ വിവരം തിരക്കാൻ തയ്യാറായ ഷെഫീഖിനോട് വേല കയ്യിലിരിക്കട്ടെ എന്ന മട്ടിലായി സായിപ്പ്. വക്തിപരമായ ഒരു വിവരവും പങ്കുവച്ചില്ല . ഫേസ്ബുക് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഒക്കെ ചിരിയിൽ മറുപടി ഒതുക്കി . സ്വന്തം വക്തിവിവരങ്ങൾ പരമാവധി മറച്ചു വയ്ക്കുന്ന ഇന്ഗ്ലീഷ് രീതി കേരളത്തിൽ എത്തിയപ്പോഴും ടോം മറന്നില്ല . എന്നാൽ കേരളവും മലയാളവും സംബന്ധിച്ച് ഷെഫീഖ് ചോദിച്ച എല്ലാക്കാര്യത്തിനും ടോം മറുപടി നൽകി.
ഷെഫീഖ് ഇന്ഗ്ലീഷിൽ ചോദിച്ചപ്പോൾ ടോമിന്റെ മറുപടി മലയാളത്തിൽ ആയിരുന്നു എന്നുമാത്രം . ഇക്കഴിഞ്ഞ ജൂലൈ മുതൽ കേരളത്തിൽ ഉണ്ടായിരുന്ന ടോം രണ്ടു നാൾ ആയി ലണ്ടനിൽ മടങ്ങി എത്തിയിട്ടുണ്ട് . തന്റെ കേരള വിശേഷങ്ങൾ ഷെഫീക്കിലൂടെ ചോർന്നു ഇന്നലെ ബ്രിട്ടീഷ് മലയാളി അടക്കം വർത്തയാക്കിയ കാര്യവും ടോം വാട്സ്ആപ് മുഖേനെ അറിയുന്നുണ്ട് . എന്നാൽ വിളിക്കുമ്പോൾ മാത്രം ആശാന് മറുപടിയില്ല .
കംപ്യുട്ടർ പ്രോഗ്രാമിങ് സംബന്ധിച്ച ആവശ്യത്തിനായിട്ടാണ് ടോം മലപ്പുറത്ത് എത്തിയത് . ഈ നാളുകളിൽ ഒക്കെ കിട്ടിയ ഇടവേളകളിൽ ധാരാളം സഞ്ചരിക്കുകയും ചെയ്തു, എല്ലാം ബസ് യാത്രകൾ . അത്തരം ഒരു യാത്രക്കിടയിലാണ് ഷെഫീഖിന്റെ മുന്നിൽ പെട്ടതും . തിങ്കളാഴ്ച ബസ് ജീവനക്കാരുടെ പണിമുടക്ക് അറിഞ്ഞു അന്ന് യാത്ര ചെയ്തില്ലെന്ന് ടോം പറയുമ്പോൾ മലയാളി ജീവിത ശൈലി അദ്ദേഹം മാസങ്ങൾ കൊണ്ട് അപ്പാടെ പകർത്തുക ആയിരുന്നു എന്നും അനുമാനിക്കാം . ബസ് സൗകര്യം ഇല്ലാത്ത ദിവസം യാത്ര ചെയ്തു റോഡിൽ കുടുങ്ങണ്ട എന്ന ജീവിത പാഠവും ടോം കേരളത്തിൽ നിന്നും മനസിലാക്കിയിരിക്കണം . നല്ല ലളിതമായ വാക്കുകളും എളുപ്പം മനസിലാക്കാൻ പറ്റുന്ന ശൈലിയും കൊണ്ടാണ് താൻ മനോരമ പത്രം വായിച്ചതെന്നും ടോം പറയുമ്പോൾ അത് പത്രത്തിനും ഉള്ള അംഗീകാരമായി മാറുകയാണ് .
മലയാളത്തെ കുറിച്ചാണെങ്കിൽ ഏറെ വാചാലനകകുക ആയിരുന്നു ടോം . പഠിച്ചെടുക്കാൻ ഏറെ ബുദ്ധിമുട്ടിയെന്നു അദ്ദേഹം വക്തമാക്കുന്നു . എന്നാൽ പഠിച്ചു കഴിഞ്ഞപ്പോൾ ഏറ്റവും സുന്ദരമായ ഭാഷയെന്നു തോന്നിയതും മലയാളത്തെ കുറിച്ചാണ് . ഇന്ഗ്ലാണ്ടിൽ ജനിച്ച ഒരാൾ സ്കൂൾ പഠനം വഴി സ്വാഭാവികമായും ഫ്രഞ്ച് , സ്പാനിഷ് , ജർമ്മൻ ഭാഷകൾ ഒക്കെ കൈയ്കര്യം ചെയ്യാൻ പഠിച്ചിരിക്കും എന്ന സാധ്യതയിൽ ന്യായമായും ടോമിനും ഇന്ഗ്ലീഷിനു പുറമെ മറ്റു ഭാഷകളും കൈകാര്യം ചെയ്യാൻ അറിയുമായിരിക്കും.
മലയാളം പഠിക്കാൻ ബുദ്ധിമുട്ടു ആണെങ്കിലും ഇത് പഠിച്ചതോടെ ഏതു ഭാഷയും എളുപ്പം പഠിക്കാം എന്ന ആത്മവിശ്വാസവും ടോം ഷെഫീഖുമായി പങ്കുവയ്ക്കാൻ തയാറായി . മലയാളിക്ക് ഏതു ഭാഷയും പഠിക്കാൻ കഴിയുമെന്നും ടോം പറയുമ്പോൾ അതിൽ അനുഭവിച്ചറിഞ്ഞ സത്യമുണ്ട് .. ഭാഷയെ കുറിച്ച് മാത്രമല്ല മലയാളിയെ കുറിച്ചും കേരളത്തിലെ ജീവിതത്തെ കുറിച്ചും എല്ലാം ആലപ്പുഴയിൽ എത്തി യാത്ര തീരും വരെ ടോം വാചാലനായി .
ടോമിനെ മലയാളിക്ക് വേണ്ടി കണ്ടെത്തിയ ഷെഫീഖും ചില്ലറക്കാരനല്ല . കഴിഞ്ഞ പത്തു വർഷമായി കെ എസ ആർ ടി സി ജീവനക്കാരനായ ഷെഫീഖ് ജോലി കഴിഞ്ഞാൽ സാമൂഹ്യ സേവനമാണ് ഏറ്റെടുക്കുന്നത് . ജോലിക്കിടയിലും അത്യാവശ്യം സാമൂഹിക സേവനം ചെയ്യാൻ കഴിയുന്നതാണ് തന്റെ ജോലിയൊന്നും അദ്ദേഹം വിശദീകരിക്കുന്നു . ലഹരി മരുന്ന് വിരുദ്ധ പോരാട്ടത്തിന്റെ പ്രധാന കാവലാൾ കൂടിയാണ് ഷെഫീഖ് .അടുത്തിടെ സംസ്ഥാന എക്സൈസ് വകുപ്പിന്റെ മികച്ച ലഹരി വിരുദ്ധ പ്രചാരനാകാനുള്ള പുരസ്കാരവും ലഭിച്ചിരുന്നു . ആലപ്പുഴ ജില്ലയിലെ കോളേജുകളിൽ ലഹരി വിരുദ്ധ പ്രചാരണ കാമ്പയിൻ നടത്താൻ ഷെഫീഖ് ഉൾപ്പെടെയുള്ള ടീം മുടങ്ങാതെ എത്തുന്നുണ്ട് . ഒരു സൗഹൃദ വാട്സ്ആപ് കൂട്ടായ്മയിലൂടെയാണ് അദ്ദേഹം ഇത്തരം സാമൂഹ്യ പ്രവർത്തനം ഏറ്റെടുക്കുന്നത് .
താൻ സ്ഥിരമായി ജോലി ചെയുന്ന ആലപ്പുഴ - അമ്പലപ്പുഴ - തിരുവല്ല റൂട്ടിലെ 44 കിലോമീറ്റർ യാത്രയിൽ 23 ബീവറേജ് ഔട്ട്ലെറ്റ് കടന്നാണ് ബസ് പോകുന്നത് . ഇവിടെ നിന്നൊക്കെയുള്ള മദ്യപർ ബസിൽ കയറും . മിക്കവാറും വൈകുനേരം ഉള്ള ട്രിപ്പിൽ അടിച്ചു ഫിറ്റായി നാലഞ്ച് പേർ യാത്രക്കാരായി ഉണ്ടാകും . അല്പം സൗഹൃദത്തോടെ ഇവരെ കാര്യം പറഞ്ഞു മനസിലാക്കും . ഒരാൾ എങ്കിലും കേട്ടാലായി എന്നതാണ് ഷെഫീഖിന്റെ പ്രതീക്ഷ . യാത്രക്കാർക്ക് ശല്യം ആകും എന്ന് തോന്നിയാൽ ഒരു കാരണവശാലും ബസിൽ കയറ്റുകയുമില്ല . ഇതിന്റെ പേരിൽ കുടിയന്മാർ പിന്നീട് വഴക്കിനൊന്നും വന്നിട്ടില്ലെന്നും ഷെഫീഖ് പറയുന്നു .
ഇത്തരം കാര്യങ്ങളുടെ ദുരനുഭവങ്ങൾ ഏറെയുണ്ട് എന്നാൽ അതിനെ നെഗറ്റീവ് ആയി കാണാനും ഈ ചെറുപ്പക്കാരൻ തയ്യാറല്ല . പക്ഷെ അടുത്തിടെ ഒരാൾ ആരോഗ്യം നശിച്ചു ഷെഫീക്കിനെ കാണാൻ എത്തി . പണ്ട് ഒരു യാത്രയിൽ ഷെഫീഖിന്റെ ഉപദേശം കേൾക്കേണ്ടി വന്ന മദ്യപൻ . പക്ഷെ അദ്ദേഹം തിരുത്താൻ തയാറാകാതെ ജീവിതം കൈവിട്ടു പോയ അവസ്ഥയിലാണ് ഷെഫീക്കിനെ കാണാൻ എത്തിയത് . തന്റെ യാത്രക്കാർ എല്ലാം സാധാരണക്കാരും പാവപ്പെട്ടവരുമാണ് . ഒരു പകലിന്റെ അധ്വാനമാണ് അവർ മദ്യത്തിന് വേണ്ടി കളയുന്നത് . ഒടുവിൽ ഒന്നോ രണ്ടോ രൂപയ്ക്കു ലഭിക്കുന്ന റേഷനരി കൊണ്ട് കുടുംബത്തിന്റെ വിശപ്പകറ്റും .
ഈ ദുരവസ്ഥ കേരളം തിരിച്ചറിയുന്നില്ല എന്നതാണ് ഷെഫീഖിന്റെ സങ്കടം . എന്നാലും അദ്ദേഹം ബസിൽ ഒരു മദ്യപൻ കയറിയാൽ മടുപ്പിക്കുന്ന വായ്നാറ്റം സഹിച്ചും സൗഹൃദം കൂടാനെത്തും, ഒരു കുടുംബം എങ്കിലും രക്ഷപ്പെടട്ടെ എന്ന ചിന്തയിൽ . ഷെഫീഖ് ലഹരിക്കെതിരെ മാത്രമല്ല പ്ലാസ്റ്റിക്കിനു എതിരെയും യുദ്ധത്തിലാണ്.കാടില്ലാത്ത സ്ഥലമായ ആലപ്പുഴയ്ക്ക് വേണ്ടി തന്നെക്കൊണ്ട് പറ്റും വിധം മരങ്ങൾ വച്ച് പിടിപ്പിക്കാനും അദ്ദേഹം റെഡി. പ്രത്യേക ദിവസങ്ങളാണ് അതിനു തയ്യാറെടുക്കുക.
തന്റെയും കുടുംബ അംഗങ്ങളുടെയും ഒക്കെ പിറന്നാളും സ്വതന്ത്ര ദിനവും ഒക്കെ അത്തരം ദിവസമായാണ് ഷെഫീഖ് ആഘോഷിക്കുക. ഇക്കഴിഞ്ഞ മെയിൽ 38 മാതു പിറന്നാൾ ആഘോഷിച്ച ഷെഫീഖ് 38 മരങ്ങൾ നട്ടാണ് പ്രകൃതിയോടുള്ള തന്റെ കടപ്പാട് തീർത്തത്.മരങ്ങൾ നടുക മാത്രമല്ല അവ നന്നായി വളരുന്നു എന്ന് ഉറപ്പിക്കലും ഈ ചെറുപ്പക്കാരന്റെ ജോലിയാണ്.
ആറു മാസമായ മരങ്ങൾ ഒന്ന് പോലും നശിച്ചു പോകാതെ ആരോഗ്യത്തോടെ വളരുന്നു എന്ന് ഷെഫീഖ് പറയുമ്പോൾ ആ മുഖത്ത് നിറപൗര്ണമിയുടെ തെളിച്ചം. ഇത്തരം തെളിച്ചമുള്ള കൂടുതൽ മുഖങ്ങൾ തങ്ങൾക്കു ചുറ്റും ഉണ്ടായെങ്കിൽ എന്ന് ഷെഫീക്കിനെ കാണുന്ന ഓരോ ആൾക്കും തോന്നിയേയ്ക്കാം,അത് തന്നെയാണ് ഷെഫീഖിന്റെ ഡബിൾ ബെല്ലും.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്