പാർട്ടികളെ കൊണ്ട് നിലപാട് തിരുത്തിച്ചു; നേതാക്കളെ കൊണ്ട് അടിയറവ് പറയിപ്പിച്ചു; ചാനലുകളെ കൊണ്ട് വിഷയം ഏറ്റെടുപ്പിച്ചു; പാവപ്പെട്ട പെൺകുട്ടികൾക്ക് സൗജന്യമായി നാപ്കിൻ നൽകണമെന്ന് ആവശ്യപ്പെട്ട് ലണ്ടനിലെ മലയാളി പെൺകുട്ടി തുടങ്ങിയ കാംപയിൻ ലോകശ്രദ്ധ നേടുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ഇത് അമിക ജോർജ്, ഇവൾക്ക് വയസ് 17 മാത്രം. കേരളത്തിൽ നിന്നും എത്തി ജീവിതം കരുപ്പിടിപ്പിച്ച ഒരു സാധാരണ കുടുംബത്തിലെ പുതിയ തലമുറയുടെ പ്രതിനിധി. ലണ്ടനിൽ താമസിക്കുന്ന ഈ എ ലെവൽ വിദ്യാർത്ഥി പക്ഷേ അത്ര സാധാരണക്കാരിയല്ല. കൂടെ പഠിക്കുന്ന പാവപ്പെട്ട കുട്ടികളുടെ സ്ഥിതി മനസിലാക്കി അതിനെതിരെ പോരാടാൻ രംഗത്തിറങ്ങിയതിന്റെ പേരിലാണ് ഇവൾ ശ്രദ്ധ നേടുന്നത്. സാനിറ്ററി നാപ്കിൻ വാങ്ങാൻ പോലും പണമില്ലാതെ ആർത്തവ സമയത്ത് മറ്റ് വഴികൾ തേടുന്ന അനേകം പെൺകുട്ടികൾക്ക് വേണ്ടി ഫ്രീ ടാംപൻ കാംപയിനിംഗുമായി രംഗത്തിറങ്ങിയ അമിക ഇതിനകം ദേശീയ ശ്രദ്ധ നേടി കഴിഞ്ഞു.
അമികയുടെ പോരാട്ടം പെട്ടെന്ന് തന്നെ ദേശീയ ശ്രദ്ധയിൽ എത്തി.അമിക ആരംഭിച്ച പെറ്റീഷനിൽ ഉയരുന്ന ഒപ്പുകൾ മാത്രമല്ല, എല്ലാ രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടി വന്നു. ഇൻസ്പിരേഷണൽ എന്ന് പറഞ്ഞ് പാർട്ടി നയമായി തന്നെ ഗ്രീൻ പാർട്ടി അമികയുടെ നിർദ്ദേശം ഉൾപ്പെടുത്തി. ഒട്ടേറെ എംപിമാരും ഐടിവി പോലെയുള്ള ദേശീയ ചാനലുകളും വിഷയം ഏറ്റെടുത്തു. ഓരോ ദിവസം ചെല്ലും തോറും അമികയുടെ കാംപയിൻ ലോകശ്രദ്ധ നേടുകയാണ്. സ്കൂൾ പഠനത്തിനിടയിൽ സമയം കണ്ടെത്തി ലക്ഷ്യം നേടാനുള്ള തീവ്രമായ പ്രചാരണം നടത്തുന്ന അമികയെ കുറിച്ച് ദേശീയ പത്രങ്ങൾ തുടർച്ചയായി ലേഖനം എഴുതാൻ ആരംഭിച്ച് കഴിഞ്ഞു.
സാനിട്ടറി ഉൽപന്നങ്ങളുടെ വില താങ്ങാൻ സാധിക്കാത്തതിനാൽ നിരവധി പെൺകുട്ടികൾ അവയ്ക്ക് പകരം സോക്സുകളും ടിഷ്യൂകളും അപകടകരമായ മറ്റ് വസ്തുക്കളും ഉപയോഗിക്കേണ്ടി വരുന്നുവെന്നും അത് കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നുമാണ് അമിക മുന്നറിയിപ്പേകുന്നത്. തന്റെ ' ഫ്രീ പിരിയഡ്സ് കാംപയിൻ' പ്രചരിപ്പിക്കുന്നതിനും അത് സംബന്ധിച്ച ബോധവൽക്കരണം നടത്തുന്നതിനുമായി അമിക നിലവിൽ ദി പിങ്ക് പ്രൊജക്ടുമായി ബന്ധപ്പെട്ട് അമിക പ്രവർത്തിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിലൂടെ ഫ്രീ പിരിയഡ് കാംപയിൻ, മറ്റ് കാംപയിനുകൾ തുടങ്ങിയവ സംഘടിപ്പിക്കുന്ന ഗ്രൂപ്പാണിത്.
അടിസ്ഥാനജീവിതസൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട പെൺകുട്ടികൾക്ക് സാനിട്ടറി ഉൽപന്നങ്ങൾ തീർത്തും സൗജന്യമായി ലഭ്യമാക്കണമെന്നാണ് അമിക തന്റെ പെറ്റീഷനിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഏപ്രിലിൽ ആരംഭിച്ച ഈ പെറ്റീഷനിൽ ഇതുവരെയായി 13,000 പേരാണ് ഒപ്പിട്ടിരിക്കുന്നത്. നിരവധി എംപിമാർ പോലും ഇതിന് ശക്തമായ പിന്തുണയുമായി രംഗത്തെത്തിയിട്ടുമുണ്ട്. ആർത്തവ കാലത്ത് സാനിട്ടറി ഉൽപന്നങ്ങൾ വാങ്ങി ഉപയോഗിക്കാൻ സാധിക്കാത്തതിനാൽ പാവപ്പെട്ട നിരവധി പെൺകുട്ടികൾ മാസത്തിൽ കുറച്ച് ദിവസങ്ങളിൽ സ്കൂളിൽ വരാതിരിക്കാൻ നിർബന്ധിതരാവുന്നുവെന്നാണ് അമിക ഉയർത്തിക്കാട്ടുന്നത്.
സാനിട്ടറി ഉൽപന്നങ്ങൾ അപ്രാപ്യമായവർ അതിന് പകരം അപകടകരമായ മറ്റ് വസ്തുക്കൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ലേഖനങ്ങൾ തന്നെ ഇരുത്തിച്ചിന്തിപ്പിച്ചുവെന്നും അതിനെ തുടർന്നാണ് ഇതിന് വേണ്ടിയുള്ള സജീവമായ കാംപയിൻ ആരംഭിച്ചതെന്നും അമിക വെളിപ്പെടുത്തുന്നു. ത്തരം ഉൽപന്നങ്ങൾ ആർത്തവ കാലത്ത് ഉപയോഗിക്കാൻ സാധിക്കാത്തതിനെ തുടർന്ന് അവരുടെ ആത്മവിശ്വാസവും സ്വയം മതിപ്പും നഷ്ടപ്പെടുന്നുവെന്നും അമിക തിരിച്ചറിയുകയായിരുന്നു. ഇതിനെ തുടർന്ന് അത്തരം പെൺകുട്ടികൾ ആർത്തവ സമയത്ത് മാസം തോറും സ്കൂളിൽ വരാതിരിക്കാൻ നിർബന്ധിതരാവുന്നുവെന്നും അമിക ആവർത്തിക്കുന്നു.
പെൺകുട്ടികൾ ആർത്തവകാലത്ത് ഇത്തരത്തിൽ നേരിടുന്ന ' പിരിയഡ് പോവർട്ടി' യെക്കുറിച്ച് നിരവധി പേർ ചർച്ച ചെയ്യാൻ തന്റെ പ്രചാരണത്തിലൂടെ സാധിക്കുമെന്നാണ് ഈ എ ലെവൽ വിദ്യാർത്ഥിനി പ്രതീക്ഷിക്കുന്നത്. ഇതിലൂടെ പാവപ്പെട്ട പെൺകുട്ടികൾക്ക് സാനിട്ടറി ഉൽപന്നങ്ങൾ അനായാസം ലഭ്യമാക്കുകയാണ് അമികയുടെ ലക്ഷ്യം. ' ടാംപൻ ടാക്സി' നെതിരെ ആക്ടിവിസ്റ്റുകൾ നേരത്തെ തന്നെ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു. സാനിട്ടറി ഉൽപന്നങ്ങൾക്ക് മേലും വാറ്റ് ചുമത്തുന്നതിനെതിരെയുള്ള പ്രതിഷേധമായിരുന്നു ഇത്. ഈ ടാക്സിൽ നിന്നുമുണ്ടാക്കുന്ന പണ ചാരിറ്റിക്ക് വേണ്ടി സംഭാവന ചെയ്യുമെന്നായിരുന്നു മുൻ ചാൻസലർ ജോർജ് ഒസ്ബോൺ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നത്.
ചാരിറ്റി ' ഫ്രീഡം4ഗേൾസ്' പ്രസിദ്ധീകരിച്ച ലേഖനമാണ് തന്റെ ദൗത്യത്തിന് നിമിത്തമായിരിക്കുന്നതെന്നാണ് അമിക വെളിപ്പെടുത്തുന്നത്. ടാംപനുകളും സാനിട്ടറി ടവലുകളും വാങ്ങാൻ സാധിക്കാത്തതിനാൽ ലീഡ്സിലെ നിരവധി വിദ്യാർത്ഥിനികൾക്ക് മാസം തോറും ആർത്തവ സമയത്ത് സ്കൂളുകളിൽ വരാൻ സാധിക്കാതിരിക്കുന്നുണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്തിയ ലേഖനമായിരുന്നു അത്. ആർത്തവ സമയത്ത് താൻ സോക്സുകൾ ഉപയോഗിച്ചാണ് ബ്ലീഡിങ് തടഞ്ഞ് നിർത്തുന്നതെന്ന് ലീഡ്സിലെ ഒരു പെൺകുട്ടി ഈ ലേഖനത്തിലൂടെ വെളിപ്പെടുത്തിയിരുന്നു.
ഇതിനാൽ ഇത്തരം പെൺകുട്ടികൾക്കായി യുകെയിലെ എല്ലാ സ്കൂളുകളിൽ കൂടിയും സൗജന്യമായി സാനിട്ടറി ഉൽപന്നങ്ങൾ നൽകണമെന്നാണ് അമിക തന്റെ കാംപയിനിലൂടെ ആവശ്യപ്പെടുന്നത്. ഈ നീക്കത്തിന് വിവിധ പാർട്ടിക്കാരായ എംപിമാർക്ക് പുറമെ നിരവധി പ്രമുഖരുടെ പിന്തുണയും അമികയയ്ക്ക് ലഭിച്ചിരുന്നു. ചാനൽ 4 ന്യൂസിലെ കാത്തി ന്യൂമാൻ ഇതിന് പിന്തുണയേകി രംഗത്തെത്തിയിരുന്നു. ഇതിന് പുറമെ നിരവധി യൂണിവേഴ്സിറ്റികളും വനിതാ പ്രസ്ഥാനങ്ങളും അമികയെ പിന്തുണച്ച് മുന്നോട്ട് വന്നു. നിരവധി പേർ തന്റെ ആവശ്യത്തിന് പിന്തുണയേകി രംഗത്തെത്തിയത് തികച്ചും ആശ്ചര്യജനകമായിരുന്നുവെന്നും ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണണമെന്ന് ഏവരും ആഗ്രഹിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമായിരിക്കുകയാണെന്നും അമിക വ്യക്തമാക്കുന്നു.
സാനിട്ടറി ഉൽപന്നങ്ങൾ വാങ്ങാൻ കഴിയാത്ത പെൺകുട്ടികൾക്ക് അവ തികച്ചും സൗജന്യമായി ലഭ്യമാക്കുമെന്ന വാഗ്ദാനം ഗ്രീൻപാർട്ടി ബുധനാഴ്ച നടത്തിയിരുന്നു. ലേബറിന്റെ എംപി ജെസ് ഫിലിപ്പ്, ലിബറൽ ഡെമോക്രാറ്റ് എംപി സാറാ ഓൽനെ തുടങ്ങിയ നിരവധി രാഷ്ട്രീയ നേതാക്കൾ അമികയ്ക്ക് പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു. മുൻപ്രധാനമന്ത്രി ടോണിബ്ലെയറിന്റെ ഭാര്യ ചെറി ബ്ലെയർ അമികയുടെ പ്രവർത്തനത്തിൽ താൽപര്യം പ്രകടിപ്പിച്ചിരുന്നു.എന്നാൽ കൺസർവേറ്റീവ് പാർട്ടി ഈ കാംപയിനോട് നടത്തിയ തണുത്ത പ്രതികരണത്തിൽ അമികയ്ക്ക് നിരാശയുണ്ട്.
Stories you may Like
- ബ്രിട്ടൻ ലോക രാജ്യങ്ങളുടെ ഇടയിൽ ഒരു സൂപ്പർ പവറല്ല!
- വിദ്യാർത്ഥികൾ ഒഴുകിയത് കേരളത്തിന് ആത്യന്തികമായി നഷ്ടക്കച്ചവടമാകുമോ?
- പോക്സോ കേസിലെ ധനകനെ രക്ഷിക്കാൻ വാങ്ങിയത് 25 ലക്ഷം
- നിരാശരായ വിദ്യാർത്ഥികൾക്ക് മാതൃകയാക്കാവുന്ന ജോർജ്ജ് ബോൾഡക്ക് മോഡൽ
- തിരഞ്ഞെടുപ്പ് ജയിച്ചു കയറാൻ മോദി ദേശീയതയെ കൂടുതലായി കൂട്ടു പിടിച്ചേക്കും
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍