ബോളിവുഡ് റീമെയ്ക്കിൽ തരംഗമായി മുംബൈയിൽ നിന്നും ലണ്ടനിൽ എത്തിയ നിഷ ജോർജ്; ചോരിയും മെഹബൂബും സോഷ്യൽ മീഡിയയിൽ സൃഷ്ടിച്ച ആവേശത്തിൽ കൈ നിറയെ അവസരം; പാട്ടും നൃത്തവും നിർമ്മാണവും കയ്യിലൊതുക്കിയ മലയാളി പെൺകുട്ടി കണ്ണ് വെയ്ക്കുന്നത് ബിഗ് സ്ക്രീനിലേക്ക്
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: ബോളിവുഡിന്റെ രണ്ടാം വീടാണ് ലണ്ടൻ എന്നത് പരക്കെ അംഗീകാരം നേടിയ സത്യമാണ്. ഇടയ്ക്കു ബോറടി തോന്നുമ്പോൾ സ്വകാര്യത ആസ്വദിക്കാനും ഷോപ്പിങ്ങിനും ഐശ്വര്യ റായിയും പ്രിയങ്ക ചോപ്രയും ഒക്കെ എത്തുന്ന നാട്ടിൽ ബോളിവുഡിനെ പ്രണയിക്കുന്ന ഒരു മുംബൈക്കാരി പെൺകുട്ടി തന്റെ സ്വപ്നങ്ങൾക്ക് നിറം നൽകിയില്ലെങ്കിൽ മാത്രമേ അതിശയിക്കേണ്ടൂ. മകൾ പാട്ടിന്റെയും നൃത്തത്തിന്റെയും വഴിയേ പോകുന്നത് മുംബൈ മലയാളികളായ അച്ഛനും അമ്മയും തുടക്കത്തിലേ എതിർത്തെങ്കിലും വിവാഹ ശേഷം ലണ്ടനിൽ എത്തിയ മകൾ നിഷ ജോർജ് തന്റെ സ്വപ്ന സാമ്രാജ്യത്തിനു നിറം ലഭിക്കുന്നത് കണ്ടു ആനന്ദിക്കുകയാണ് ഇപ്പോൾ.
നിഷയാകട്ടെ തന്റെ കുഞ്ഞിനെ പരിചരിക്കാൻ ഉള്ള സമയം കൂടി കണക്കിലെടുത്തു മാത്രം പാട്ടും നൃത്തവും ഒക്കെ കൂടെ നിർത്തുന്ന ഡബിൾ റോളിലും തിളങ്ങുകയാണ്. പാട്ടും നൃത്തവും സംഗീതവും ഗാനരചനയും അത്യാവശ്യം നിർമ്മാണവും ഒക്കെ കൈവശമുള്ള നിഷ ജോർജ് രണ്ടു പ്രമുഖ ചിത്രങ്ങളിലെ ഗാനരംഗങ്ങൾ റീമേക്കിലൂടെ പുനഃസൃഷ്ടിച്ചു യുട്യൂബിലും ലണ്ടനിലെ മാധ്യമങ്ങളുടെ എന്റർടൈന്‍മെന്റ് പേജിലും ഒക്കെ താരമാവുകയാണ്.
നവി മുംബൈയിൽ നിന്നും ലണ്ടനിലെ പ്രധാന ബോളിവുഡ് ലൊക്കേഷൻ കൂടിയായ ഹെയ്സിൽ എത്തിയ നിഷ ഏറെക്കാലത്തെ അഭിനയ മോഹം വീട്ടമ്മയുടെയും ഏക മകന്റെയും ഒപ്പം ചെലവിട്ട ശേഷമാണു ഹീത്രൂ എയർ പോർട്ടിലെ ജോലിത്തിരക്കിൽ നിന്നും ക്യാമറയുടെ മുൻപിൽ അഭിനേത്രിയായും പിൻപിൽ ഗാനരചയിതാവിന്റെയും പ്രൊഡ്യൂസറുടെയും ഒക്കെ ഇരട്ട വേഷത്തിൽ പ്രത്യക്ഷപ്പെടുന്നതും.
മുംബൈയിലെ സ്കൂൾ ജീവിതകാലം മുതൽ മനസ്സിൽ താലോലിച്ച സ്വപ്നങ്ങൾക്കാണ് നിഷ ലണ്ടനിൽ ജീവൻ നൽകുന്നത്. ഏതാനും വർഷം മുൻപ് ലണ്ടനിലെ ബോളിവുഡ് നൃത്ത സദസ്സുകളിൽ ആകസ്മികമായി പ്രത്യക്ഷപ്പെടാൻ കഴിഞ്ഞതാണ് നിഷയുടെ ജീവിതത്തിൽ ഇപ്പോൾ വഴിത്തിരിവായി മാറിയിരിക്കുന്നത്. അനേകമാളുകൾ വന്നു പോകുന്ന വിഡിയോ ഗാനചിത്രീകരണ രംഗത്ത് വേറിട്ട വഴികൾ തേടുകയാണ് നിഷയുടെ ദൗത്യം.
പാട്ടും നൃത്തവും ഒക്കെ ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും ഏറെ സ്വാഭാവികത തോന്നും വിധമാണ് ഈ കലാകാരി തന്റെ രചനകൾ ഒരുക്കുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചോരി എന്ന ഗാനത്തിന് ലഭിച്ച സ്വീകാര്യതയാണ് നിഷയെ ഈ രംഗത്ത് വീണ്ടും മികവ് കാട്ടാൻ പ്രേരിപ്പിച്ചത്. സ്വന്തം വരികൾക്ക് സംഗീതം നൽകിയാണ് ചോരി പ്രേക്ഷകർക്ക് സമർപ്പിച്ചതെങ്കിൽ ബോളിവുഡ് ഹിറ്റായ ഫിസയിലെ മെഹബൂബ് എന്ന ഗാനം വരികളിലും സംഗീതത്തിലും ചെറിയ മാറ്റങ്ങൾ വരുത്തി കോപ്പി റൈറ്റ് നിയമത്തിന്റെ ലംഘനം അല്ലെന്നു ഉറപ്പാക്കിയാണ് ചിത്രീകരണം നടത്തിയത്. ഈ ഗാനവും ഏറെ ശ്രദ്ധ നേടി. സിനിമ രംഗവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരുടെ ശ്രദ്ധയിലും ഗാനമെത്തിക്കഴിഞ്ഞു. ഇതേ തുടർന്നു ദത്തെടുക്കൽ പ്രമേയമായി രൂപം കൊള്ളുന്ന ഒരു ഗൗരവമുള്ള പ്രൊജക്ടിലേക്കു നിഷ ക്ഷണിക്കപ്പെട്ടിരിക്കുകയാണ്. ടെലിഫിലിം രൂപത്തിൽ എത്തുന്ന ഈ ചിത്രത്തിൽ പ്രധാന റോളിലാണ് നിഷ എത്തുന്നത്.
കോൺവാൾ കടൽ തീരമുൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് മെഹബൂബ് ചിത്രീകരണം പൂർത്തിയാക്കിയത്. ശീതക്കാറ്റടിച്ചു ശരീരം കോച്ചിവലിയുന്ന സാഹചര്യത്തിലും ഗാനരംഗത്തിന്റെ സ്വാഭാവികതയ്ക്കായി വെല്ലുവിളി ഏറ്റെടുത്താണ് രംഗങ്ങൾ ചിത്രീകരിച്ചതെന്നു നിഷ ഓർമ്മിക്കുന്നു. ഒരു റോൾ ലഭിച്ചാൽ അതിൽ നാടൻ പെൺകുട്ടിയാണോ ഗ്ലാമർ ലോകത്തെ ചുറുചുറുക്കുള്ള വനിതയാണോ എന്നത് താൻ പരിഗണിക്കില്ലെന്നും റോളിന്റെ പൂർണതയിലാണ് ശ്രദ്ധ നൽകുകയെന്നും നിഷ നയം വ്യക്തമാക്കുന്നു. ഒരു കഥാപാത്രത്തെ സ്ക്രീനിൽ കാണുമ്പോൾ അവരുടെ യഥാർത്ഥ പേര് മറന്നു ആ കഥാപാത്രത്തെ മാത്രം സ്നേഹിക്കാൻ പ്രേക്ഷകർ തയ്യാറായാൽ സിനിമയോടുള്ള വിമുഖതയും അതൃപ്തിയും നമുക്ക് മാറ്റിയെടുക്കാമെന്നും നിഷ പറയുമ്പോൾ ഈ മേഖലയെ എത്ര ഗൗരവത്തോടെയാണ് അവർ വീക്ഷിക്കുന്നതെന്നും വ്യക്തമാകുകയാണ്.
താൻ ചെയ്യുന്ന ജോലിയിൽ പൂർണ സ്വാതന്ത്ര്യം വേണമെന്നതും നിഷയുടെ നിർബന്ധങ്ങളിൽ ഒന്നാണ്. ചോരിയും മെഹബൂബും അത്തരത്തിൽ ചെയ്ത ജോലികൾ ആണെന്നതാണ് പ്രേക്ഷക പ്രീതിക്കൊപ്പം നിഷയ്ക്ക് നൽകുന്ന സംതൃപ്തി. മെഹബൂബിൽ ഒറിജിനൽ ഗാനരംഗങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടായിരിക്കും എന്നതിനാൽ എത്തരത്തിൽ വ്യത്യസ്ഥമാക്കണം എന്നതാണ് താൻ നേരിട്ട ഏറ്റവും വലിയ പ്രതിസന്ധിയെന്നും നിഷ ഓർമ്മിക്കുന്നു. പക്ഷെ ലണ്ടനിൽ ഏറെ പ്രശസ്തമായ ഏഷ്യൻ ഡാൻസ് കമ്പനിയിൽ പ്രവർത്തിക്കുന്ന നിഷയ്ക്ക് ബോളിവുഡിന്റെ തിരനോട്ടങ്ങൾ ഒരിക്കലും അന്യമായിരുന്നില്ല എന്നതിനാൽ ഈ വെല്ലുവിളിയൊക്കെ മെഹബൂബിൽ നിഷ്പ്രയാസം തരണം ചെയ്യാനായി.
പാട്ടും നൃത്തവും മാത്രമല്ല ഫാഷനും മോഡലിംഗും ഒക്കെ നിഷയുടെ സ്വപ്നങ്ങളിലെ കൂട്ടുകാരാണ്. മിസ് ബ്രിട്ടീഷ് എമ്പയർ എന്ന ഫാഷൻ ഷോയിൽ എത്തിയ നിഷ ഉടനെ മുൻ മിസ്സിസ് യൂണിവേഴ്സ് ക്ലാസിക് ജേതാവ് പ്രിയങ്ക കവിന്റെ ഒരുക്കുന്ന മിസ് ആൻഡ് മിസിസ് പേജന്റ് മത്സരത്തിന് തയ്യാറെടുക്കുകയാണ്. ഇതിനായി സോഷ്യൽ മീഡിയ കാമ്പയിനും ആരംഭിച്ചു കഴിഞ്ഞു. മത്സരത്തിൽ പങ്കാളികളാകുന്ന 18 പേരിൽ ഏറ്റവും കൂടുതൽ ഫോട്ടോ ലൈക്ക് കിട്ടുന്നവർക്കു പോപ്പുലാരിറ്റി ടൈറ്റിൽ സ്വന്തമാക്കാൻ കഴിയും. ഇതിനായി ബ്രിട്ടീഷ് മലയാളി വായനക്കാരുടെ ഇഷ്ടം തന്നോടൊപ്പം ഉണ്ടാകണമെന്നും നിഷ ആഗ്രഹിക്കുന്നു.
ലണ്ടനിലെ പേജെന്റ് വേദികളിൽ മുൻപും നിരവധി വട്ടം മലയാളി പെൺകുട്ടികൾ റാമ്പിന്റെ അഴകായി മാറിയിട്ടുണ്ടെങ്കിലും കുറേക്കൂടി വ്യത്യസ്തവും ഗൗരവ പൂര്ണമായതുമായ വേദിയാണ് പ്രിയങ്ക ഒരുക്കുന്നത്. പ്രമുഖ ജൂവലറികൾ ഉൾപ്പെടെയുള്ളവർ തങ്ങൾക്കായി ബ്രാമോഡലുകളെ കണ്ടെത്തുന്നതിന് പുറമെ ഡിസൈനർമാർ അടക്കമുള്ളവരുടെ സാന്നിധ്യമാണ് ഈ വേദിയിൽ പ്രതീക്ഷിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍