നിറമുള്ള മോഹങ്ങളോടെ ജോലിതേടി ഗൾഫിലേക്കു പറന്ന സുശീല ചെന്നെത്തിയത് അടിമക്കച്ചവടക്കാരുടെ കയ്യിൽ; സ്പോൺസറായി കൊണ്ടുപോയ അറബി മാൻപവർ കമ്പനിക്കും അവർ മറ്റൊരു സ്ത്രീക്കും മറിച്ചുവിറ്റു; ക്രൂരമർദ്ദനങ്ങളും പീഡനവും സഹിച്ച് വാഗമൺ സ്വദേശിനിക്ക് ഒന്നരക്കൊല്ലം 'ആടുജീവിതം'; സാമൂഹ്യപ്രവർത്തകർ രക്ഷിച്ചതോടെ മോചനംകാത്ത് സുശീല
മറുനാടൻ മലയാളി ബ്യൂറോ
ബുരൈദ(സൗദിഅറേബ്യ): ഗൾഫ് ജോലിയുടെ മായിക വാഗ്ദാനങ്ങളിൽ കുടുങ്ങി മണലാരണ്യങ്ങളിൽ സ്വപ്നങ്ങളുടെ പച്ചപ്പു തേടിപ്പോയ സുശീല അറിഞ്ഞിരുന്നില്ല, ചെന്നെത്തുന്നതുകൊടുംചതിയുടെ ലോകത്തേക്കാണെന്ന്. ജീവിത പ്രാരാബ്ധങ്ങളിൽ നിന്ന് കുടുംബത്തെ കരകയറ്റാൻ കടൽകടക്കുന്നതിന് വിസ നൽകിയ ദല്ലാൾ പറഞ്ഞതെല്ലാം വിശ്വസിച്ച സുശീലയെ ഗൾഫിൽ കാത്തിരുന്നത് ദുരന്തമായിരുന്നു. ചതിവുപറ്റിയെന്ന് അറിയുമ്പോഴേക്കും അത് ബന്ധുക്കളെപ്പോലും അറിയിക്കാൻ പറ്റാത്തവിധം അടിമക്കച്ചവടത്തിന്റെ കണ്ണികളിൽ കുരുങ്ങിപ്പോയിരുന്ന വാഗമൺ സ്വദേശിനിയായിരുന്ന സുശീല.
പിന്നെ ഒന്നരവർഷത്തോളം തന്നെ വിലയ്ക്കുവാങ്ങിയവർ കൊണ്ടുചെന്നാക്കുന്ന വീടുകളിൽ അടിമവേല നടത്തിക്കഴിഞ്ഞ സുശീലയെ സാമൂഹ്യ പ്രവർത്തകർ അന്വേഷിച്ചു കണ്ടെത്തി ഇപ്പോൾ മോചനത്തിന് വഴിയൊരുക്കുകയായിരുന്നു. രാവും പകലും വിശ്രമമില്ലാതെ പണിയെടുക്കേണ്ടിവരികയും ബന്ധുക്കളെ തനിക്കുപറ്റിയ ദുരന്തം അറിയിക്കാൻ കഴിയാതെ കണ്ണീർ വാർത്തുകഴിയുകയും ചെയ്ത സുശീലയുടെ അവസ്ഥ തന്നെയായിരുന്നു നാട്ടിൽ ബന്ധുക്കൾക്കും.
ഇടുക്കി വാഗമൺ കോടമല മാരിയിൽ വീട്ടിൽ പരേതരായ തങ്കപ്പൻ ആചാരി-പൊന്നമ്മ ദമ്പതികളുടെ മകളായ ഈ അമ്പത്താറുകാരിയെ ഇപ്പോൾ സാമൂഹ്യപ്രവർത്തകർ മുൻകയ്യെടുത്ത് സൗദി അധികാരികളുടെ സഹായത്തോടെ മോചിപ്പിച്ച് സുരക്ഷാ കേന്ദ്രത്തിൽ എത്തിച്ചിരിക്കുകയാണ്. കുടുംബ പ്രാരബ്ധങ്ങൾക്ക് അൽപമെങ്കിലും അറുതി വരുത്താനാവുമെന്ന ചിന്തയാണ് ജീവിത സായാഹ്നത്തിൽ കടൽ കടക്കാൻ സുശീലയെ പ്രേരിപ്പിച്ചത്. വിസ നൽകിയ ഈരാറ്റുപേട്ട സ്വദേശി ബഷീർ പറഞ്ഞതെല്ലാം വിശ്വസിക്കാനേ സുശീലക്ക് അന്ന് നിർവാഹം ഉണ്ടായിരുന്നുള്ളൂ.
നിറമുള്ള മോഹങ്ങളോടെ കടൽകടന്ന് ഗൾഫിൽ പറന്നെത്തിയ സുശീലയെ കാത്തിരുന്നത് മരുഭൂമിയിലെ കറുത്ത മനസ്സുള്ള ചിലരുടെ ക്രൂരതയായിരുന്നു. ഇവിടെ എത്തി നാലാം നാൾ തന്നെ സ്പോൺസർ അൽജൂഫ് സ്വദേശി ഫൈസൽ അൽമുസല്ലം ഭീമമായ ഒരു തുകക്ക് സുശീലയെ ഒരു മാൻപവർ സ്ഥാപനത്തിന് വിറ്റതോടെ അവരുടെ ദുരിതയാത്രയ്ക്ക് ആരംഭമായി.
അവരിൽ നിന്ന് 28,000 റിയാൽ നല്കി സുശീലയെ സ്വന്തമാക്കിയ സൗദിക്കാരി തന്നെയായ സ്ത്രീ ഇപ്പോൾ മോചിപ്പിക്കുംവരെ സുശീലയെ സ്വന്തം വീട്ടിലും മറ്റുള്ളവർക്ക് വലിയ തുകക്ക് വാടകയ്ക്ക് നൽകിയയും വിശ്രമമില്ലാതെ ജോലിചെയ്യിപ്പിക്കുകയായിരുന്നു. പുറംലോകവുമായി യാതൊരു ബന്ധപ്പെടലിനും പഴുതു നൽകാതെയുള്ള ചതിക്കൂട്ടിൽ അകപ്പെട്ടതോടെ സുശീലയ്ക്ക് എന്തുസംഭവിച്ചുവെന്ന് ആരുമറിഞ്ഞില്ല.
സുശീലയെ വാടകയ്ക്ക് നൽകി കിട്ടിയിരുന്ന തുകയായിരുന്നത്രേ ഇവരുടെ പ്രധാന വരുമാനം. ഈ ചതി മനസ്സിലായതോടെ മാസങ്ങൾക്കുശേഷം ഒരു പഴുതുകിട്ടിയപ്പോൾ സുശീല വിവരം നാട്ടിൽ അറിയിക്കുകയായിരുന്നു. തുടർന്ന് ആദ്യം നടന്ന അന്വേഷണങ്ങളിൽ ഇവരെ കണ്ടെത്താനായില്ല. ഇതേത്തുടർന്ന് കൈരളി പ്രവാസലോകം പ്രവർത്തകരെ ബന്ധുക്കൾ സമീപിച്ചു. സൗദിയിലുള്ള പ്രവാസലോകം പ്രവർത്തകരായ, ജിദ്ദയിലെ ഉണ്ണി, ഖസ്സിമിലെ അഡ്വക്കേറ്റ് എം.എ സലാം, റിയാദിലെ നിസ്സം തുടങ്ങിയവർ ഇതോടെ അന്വേഷണം തുടങ്ങി. എന്നാൽ സുശീല എവിടെ ആണെന്നോ സ്പോൺസർ ആരാണെന്നോ അറിയാതെ ആദ്യമെല്ലാം അന്വേഷണം ഫലംകണ്ടില്ല.
ഇടയ്ക്കെല്ലാം സുശീലയുമായി ഫോണിലൂടെ സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിലും അവർക്ക് താൻ എവിടെ ആണെന്നോ തന്റെ സ്പോൺസർ ആരാണെന്നോ പറഞ്ഞുതരാൻ കഴിഞ്ഞിരുന്നില്ല. പല സ്ഥലങ്ങളിളിലായി ജോലിചെയ്തുവന്നിരുന്ന സുശീല ഇതിനിടെ ഇന്ത്യൻ എംബസ്സിയിലും വിളിച്ച് പരാതി നൽകിയിരുന്നു. പക്ഷേ, നേരിട്ട് റിയാദിൽ എത്തിയാൽ സഹായിക്കാം എന്നതായിരുന്നു അവരുടെ മറുപടി. സ്വയം രക്ഷപ്പെടാൻ കഴിയാത്തവിധം കുടുക്കിൽ അകപ്പെട്ട സ്ത്രീക്ക് എങ്ങനെ ഇതിനു കഴിയുമെന്നുപോലും അധികാരികൾ ചിന്തിച്ചില്ലെന്ന് ഇത് വ്യക്തമാക്കുന്നു.
സുശീലയെ കണ്ടെത്താനുള്ള പ്രവാസലോകം പ്രവർത്തകരുടെ ശ്രമം പുരോഗമിക്കുന്നതിനിടയിൽ ഭാഗ്യവശാൽ ഒരു തമിഴ്നാട് സ്വദേശി ബുരൈദയിൽ നിന്നും സുശീല ജോലിചെയ്ത ബുകേരിയക്ക് സമീപമുള്ള വീട്ടിൽ ഇലക്ട്രിക് പണിക്കു പോയതോടെയാണ് ഇവരുടെ മോചനത്തിന് വഴി തുറക്കുകയായിരുന്നു.
സുശീല നൽകിയ വിവരപ്രകാരം ഈ തമിഴ്നാട്ടുകാരൻ സുശീല ള്ള്ള വീടിനെ സംബന്ധിച്ച കൃത്യമായ വിവരം അഡ്വക്കേറ്റ് സലാമിന് ൽകി. തുടർന്ന് ഇന്ത്യൻ എംബസിയിൽ നിന്ന് കേസിൽ ഇടപെടാനുള്ള നിയമാനുസൃതമായ രേഖകൾ തയാറായതോടെ വിവരം ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയും അവിടെനിന്ന് നൽകിയ നിർദേ ശ പ്രകാരം ഇവരെ രക്ഷിക്കാൻ നീക്കങ്ങൾ നടത്തുകയുമായിരുന്നു.
സുശീലയെ വീടിനു പുറത്ത് ഇറക്കുവാൻ മഫ്തിയിൽ എത്തിയ പൊലീസ്കാർക്കുപോലും നന്നേ പാടുപെടേണ്ടിവന്നു. സുശീലയെ ശമ്പളം നൽകാതെ, വിശ്രമത്തിനുപോലും അനുവദിക്കാതെ പണിയെടുപ്പിക്കുകയും ക്രൂരമായി മർദ്ദിക്കുകയുംം ചെയ്തുവന്നിരുന്ന സ്ത്രീ ആ സമയം ഉറക്കത്തിൽ ആയിരുന്നു.വിവരം ബോധ്യപ്പെട്ട അധികൃതർ അപ്പോൾത്തന്നെ സുശീലയെ അവിടെ നിന്നും മോചിപ്പിച്ചു. ബുകേരിയ പൊലീസ് അധികൃതർ സ്പോൺസറെ കണ്ടെത്തി വിവരം ധരിപ്പിച്ചു. താൻ ഓഫീസിനു കൈമാറിയ സുശീലയെ ഉടൻ നാട്ടിൽ എത്തിക്കാൻ നടപടി വേണമെന്ന് ആവശ്യപ്പെട്ടു.
ഇതിനിടെ സുശീലയെ പൊലീസ് രക്ഷപെടുത്തിയ വിവരം അറിഞ്ഞു സ്റ്റേഷനിൽ എത്തിയ സൗദി സ്വദേശിയായ സ്ത്രീ സുശീലക്കും സാമൂഹ്യ പ്രവർത്തകർക്കും നേരെ ഭീഷണി മുഴക്കുകയും സുശീലയെ തിരികെ കൊണ്ടുപോകാൻ ശ്രമം നടത്തുകയും ചെയ്തെങ്കിലും പൊലീസ് അനുവദിച്ചില്ല. തുടർന്ന് മതകാര്യ വിഭാഗം മുഖേനെ ബുരൈദയിലെ നാടുകടത്തൽ കേന്ദ്രത്തിൽ എത്തിക്കപ്പെട്ട സുശീല നടപടികൾ പൂർത്തിയാകുംവരെ അവിടെ മോചനത്തിനായി കാത്തിരിക്കുകയാണ്.
അഞ്ചു മാസത്തെ കുടിശ്ശിക ശമ്പളവും ടിക്കറ്റുമായി വരാനും പാസ്പോർട്ടും രേഖകളും ഹാജരാക്കാനും ആവശ്യപ്പെട്ടതായി അധികൃതർ സാമൂഹിക പ്രവർത്തകരെ അറിയിച്ചു. ഇക്കാമ ഇല്ലാതെയാണ് സുശീല ജോലി ചെയ്തുവന്നിരുന്നത്. സുശീലക്ക് വേണ്ട വസ്ത്രവും മറ്റും അഭയകേന്ദ്രത്തിൽ സാമൂഹ്യ പ്രവർത്തകർ എത്തിച്ചു. മോചന ശ്രമത്തിൽ ബുരൈദയിലെ സാമൂഹിക പ്രവർത്തകരായ സി പി അൻവർ സാദത്ത്, അഡ്വക്കേറ്റ് സന്തോഷ് കൊട്ടാരക്കര എന്നിവരും അഡ്വക്കേറ്റ് എം.എ സലാമിനൊപ്പം സഹകരിച്ചിരുന്നു.
മർദ്ദനത്തിൽ ഇടതുചെവിക്ക് സാരമായി പരിക്കുപറ്റിയ സുശീലയുടെ കേൾവി ശക്തിക്കും കുറഞ്ഞ നിലയിലാണ്. കിട്ടിയ ശമ്പളം രഹസ്യമായി സൂക്ഷിച്ചിരുന്നത് പിടിച്ചു പറിക്കാനും അവരെ വിലയ്ക്കുവാങ്ങിയ സ്ത്രീ ശ്രമിച്ചിരുന്നു. ഇതിനായി വിവസ്ത്രയാക്കി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വലത് കയ്യിൽ ഒരു മുഴ വളരുന്നതിനാൽ ഇപ്പോൾ ജോലി ചെയ്യാൻ ഏറെ ബുദ്ധിമുട്ടായിരുന്നു. ഇക്കാര്യം പറഞ്ഞെങ്കിലും എങ്കിലും വൈദ്യ സഹായം ലഭിച്ചില്ലെന്നും സുശീല പറയുന്നു. ഇവിടേക്ക് തൊഴിൽതേടി എത്തുന്നതിന് ആഴ്ചകൾക്ക് മുമ്പാണ് സുശീലയുടെ അച്ഛൻ മരണപ്പെട്ടത്. ഗൾഫിലെ സുശീലയുടെ ദുരിത ജീവിതത്തെക്കുറിച്ചുള്ള ആധിയോടെ കഴിഞ്ഞിരുന്ന അമ്മ സുശീലയുടെ മോചനം സാധ്യമായ ദിവസം ഈ ലോകത്തോട് യാത്രപറഞ്ഞു. ഈ വിവരം ഇനിയും അവരെ അറിയിച്ചിട്ടില്ല. 22 വയസ്സുള്ള ഒരുമകനാണ് സുശീലക്കുള്ളത്. ഭർത്താവ് നേരത്തെ മരണപ്പെട്ടിരുന്നു.
കൃത്യമായ രേഖകളില്ലാതെ ഇപ്പോഴും നിരവധിപേർ ഇത്തരത്തിൽ വിസനൽകി കേരളത്തിൽ നിന്നുൾപ്പെടെ റിക്രൂട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് വിവരം. ചെയ്യേണ്ട ജോലിയെന്തെന്നോ സ്പോൺസർ ആരെന്നോ അറിയാതെ ചെന്നത്തുന്നവരെല്ലാം അകപ്പെടുന്നത് അടിമക്കച്ചവടക്കാരുടെ കൈകളിലാണ്. നൂറുകണക്കിനുപേർ ഇത്തരത്തിൽ ഗൾഫിൽ അടിമകളായി കഴിയുന്നു. ഗൾഫിൽ ജോലി തേടി പോകാനൊരുങ്ങുന്നവർക്ക് സുശീലയുടെ അനുഭവം ഇത്തരം കെണികളിൽ അകപ്പെടാതിരിക്കാൻ ഒരു പാഠമാകട്ടെയെന്നാണ് ഈ രംഗത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സാമൂഹ്യ പ്രവർത്തകരുടെ പ്രാർത്ഥന.
- TODAY
- LAST WEEK
- LAST MONTH
- കേരളത്തിലെ സിപിഎമ്മിന് തിരിച്ചടിയുണ്ടായാൽ അതിന്റെ ഉത്തരവാദിയായി ജയരാജൻ മാറും; ദല്ലാളുമൊത്ത് ജാവ്ദേക്കറിനെ ഇപി കണ്ടത് രാഷ്ട്രീയ മണ്ടത്തരമെന്ന് വിലയിരുത്തി സിപിഎം; മുഖ്യമന്ത്രിയുടെ വാക്കുകളിലുള്ളത് ഇപിയെ ഒറ്റപ്പെടുത്തുമെന്ന സൂചന; പാപിയുടെ കൂടെ ശിവൻ കൂടിയാൽ ശിവനും പാപിയാകുമ്പോൾ
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- 2021ൽ സീറ്റ് നിഷേധിച്ചത് ആഘാതമായി; നേതാക്കളുമായി മിണ്ടാതെ കഴിച്ചു കൂട്ടിയത് ആറുമാസം; എം വി ഗോവിന്ദനോടുള്ള വിയോജിപ്പും പ്രശ്നം; ബിജെപിയിൽ ചേരാനൊരുങ്ങിയത് തുടർച്ചയായ അവഗണന മൂലമോ? വെടിയേറ്റ് തലചിതറിയിട്ടും തിരിച്ചുവന്ന വിപ്ലവവീര്യമായ ഇ പിക്ക് സംഭവിച്ചത്?
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- തൃശൂർ പൂരത്തിനിടെ ഒരാൾ കടന്നു പിടിച്ചു; മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശ വനിത: വെളിപ്പെടുത്തൽ ഇൻസ്റ്റാ വീഡിയോയിലൂടെ
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- വിവാഹസമയം സ്ത്രീ കൊണ്ടുവരുന്ന സ്വത്തിനു മേൽ ഭർത്താവിന് നിയന്ത്രണമില്ല; എടുത്ത് ഉപയോഗിച്ചാലും മടക്കി നൽകാൻ ധാർമിക ബാധ്യത: സുപ്രീംകോടതി
- ആറ്റിങ്ങലിലിലും ആലപ്പുഴയിലും കനത്ത പോളിങ്; തിരുവനന്തപുരവും തൃശൂരും പത്തനംതിട്ടയും പാലക്കാടും ചാലക്കുടിയും കണ്ണൂരും എറണാകുളത്തും വോട്ടിങ് ശതമാനം ആദ്യം രണ്ടു മണിക്കൂറിൽ 12ന് മുകളിൽ; നഗരങ്ങളിലും ഗ്രാമങ്ങളിലും വൻ തിരക്ക്; തികോണ മണ്ഡലങ്ങളിൽ വാശി കൂടുതൽ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍