രോഗം മുൻപേ കണ്ടെത്തി ഇന്ത്യയിലെ അനേകരുടെ ജീവൻ കാക്കാൻ അമേരിക്ക ഉൾപ്പെടെ പത്ത് രാജ്യങ്ങളിൽ നിന്നും 1400 നഴ്സുമാരെത്തി; എൻഎംസിയും ഐഎൻസിയും ഇന്ത്യൻ ആർമിയും ഒരുമിച്ചു കൈകോർത്തു ചുവടുകൾ വച്ചു: ബ്രിട്ടനിലെ രണ്ട് മലയാളി നഴ്സുമാർ ഇന്ത്യൻ ചരിത്രത്തിലെ ഇടം പിടിച്ച ആവേശോജ്വലമായ കഥ അറിയാം
മറുനാടൻ മലയാളി ബ്യൂറോ
ലിവർപൂൾ: നേരത്തെ രോഗം കണ്ടെത്താൻ സാധിച്ചാൽ ഏതു രോഗവും ചികിത്സിച്ചു ഭേദമാക്കാം എന്ന് അറിയാത്ത ആരും ഉണ്ടാവില്ല. എന്നിട്ടും മിക്കവരും രോഗം തിരിച്ചറിയുന്നത് മരണത്തിന് തൊട്ടു മുൻപിൽ എത്തുമ്പോഴാണ്. അതുകൊണ്ടാണ് അമേരിക്കയും ബ്രിട്ടനും അടങ്ങിയ വികസിത രാജ്യങ്ങൾ നാഷണൽ ഏർലി വാണിംഗ ്സ്കോർ നടപ്പിലാക്കി അനേകം മരണങ്ങൾ തടയുന്നത്. നിർഭാഗ്യവശാൽ അത്തരം ഒരു ആലോചന പോലും ഇന്ത്യയിൽ ഇല്ലെന്നു ഞെട്ടലോടെ ആദ്യം തിരിച്ചറിഞ്ഞത് രണ്ട് യുകെ മലയാളി നഴ്സുമാരായിരുന്നു. സ്വന്തം നാടിനു വേണ്ടി എന്തെങ്കിലും ചെയ്യണം എന്നു ആഗ്രഹിച്ചിരുന്ന ഇരുവരും ഉണർന്നു പ്രവർത്തിച്ചപ്പോൾ സൃഷ്ടിക്കപ്പെട്ടത് അത്യപൂർവ്വമായ ഒരു ചരിത്രമായിരുന്നു.
ആ അപൂർവ്വ ചരിത്രത്തിലെ ധീരരായ രണ്ടു പേരുകാരും അഭിമാനത്തോടെ ഇപ്പോൾ പറയുന്നു,ഞങ്ങളെ ഞങ്ങളാക്കിയ നാടിനു വേണ്ടി ഒരു ചെറിയ കൈത്താങ്ങ്. അത്രയേ ഉദ്ദേശിച്ചുള്ളൂ എന്ന്. ലണ്ടൻ നോർത്ത് മിഡിൽസെക്സ് യൂണിവേഴ്സിറ്റ് ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന ജാസ്മിൻ മാത്യവും ലണ്ടൻ സെന്റ് തോമസ് ഹോസ്പിറ്റൽ വാർഡ് മാനേജരായി ജോലി ചെയ്യുന്ന റീഗൻ പുതുശേരിയും ആണ് ഇന്ത്യൻ ആരോഗ്യമേഖലയുടെ ചരിത്രത്തിൽ ഇടം പിടിച്ചത്. ബ്രിട്ടീഷ് നഴ്സിങ് കൗൺസിലിനോടും ഇന്ത്യൻ കൗൺസിലിനോടും ഇന്ത്യൻ ആർമിയോടും സഹകരിച്ചു ബാഗ്ലൂരിൽ ഇവർ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാർ ഒരു പക്ഷെ ഇന്ത്യയുടെ ആരോഗ്യത്തെ തന്നെ മാറ്റിമറിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഈ സെമിനാറിന് ശേഷം ഇന്ത്യയിലെ ഒട്ടേറെ സ്വകാര്യ ആശുപത്രികൾ ഈ രംഗത്തേക്ക് ചാടി ഇറങ്ങിയിരിക്കുന്നു എന്നത് മാത്രം മതി ഉദാഹരണമായി.
അമേരിക്ക ഉൾപ്പെടെ പത്തു രാജ്യങ്ങളിൽ നിന്നുള്ള ആയിരത്തി നാനൂറിൽ അധികം നഴ്സുമാരെ സംഘടിപ്പിച്ച് കൊണ്ട് ഒരു അന്തർദേശിയ കോൺഫറൻസാണ് ഈ മലയാളി നഴ്സുമാർ ചേർന്ന് ബംഗ്ലൂരിൽ ഒരുക്കിയത്. ഇത്രയും നാളത്തെ ജീവിതത്തിനിടയിൽ സ്വന്തം രാജ്യത്തിന് വേണ്ടി എന്തെങ്കിലും തിരിച്ചുനൽകണം എന്ന് ചിന്തയിലൂടെ ചിറക് മുളച്ചതാവട്ടെ ആരോഗ്യരംഗത്ത് പുതുചലനമുണ്ടക്കിയേക്കാവുന്ന ആശയത്തിനും. ഇംഗ്ലണ്ടിൽ ഉപയോഗിക്കുന്ന ന്യൂസ് സ്കോർ (നാഷണൽ ഏർലി വാണിങ് സ്കോർ) എന്ന ടൂൾ ഇന്ത്യയുടെ ആരോഗ്യ മേഖലയിൽ എങ്ങനെ പ്രയോജന പെടുത്താം എന്ന ചിന്ത ഉയർന്നത്. പിന്നീടുള്ള ആലോചനയ്ക്കൊടുവിൽ ഇതിനായി ഒരു കോൺഫറൻസ് സംഘടിപ്പിക്കാൻ ഉള്ള ആശയം ഉണരുകയും അത് വിജയകരമായി നടപ്പിലാക്കിയതിന്റെയും ചാരിതാർത്ഥ്യത്തിലാണ് ഈ മലയാളി നഴ്സുമാർ.
മാത്രവുമല്ല കോൺഫറൻസ് വിജയകരമായി നടത്തിയതോടെ ന്യൂസ് ചാർട്ട് പൈലറ്റ് സ്റ്റഡി ചെയ്യുവാനായി നിരവധി ഇന്ത്യൻ ഹോസ്പിറ്റലുകൾ മുന്നോട്ടു വന്നതും ഇവർക്ക് ഏറെ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇന്ത്യയിലെ നഴ്സസിനും മെഡിക്കൽ ടീമുകൾക്ക് ട്രെയിനിങ് നൽകുക എന്ന വളരെ വലിയ ഒരു വെല്ലുവിളിയാണ് ആണ് ഇപ്പോൾ ഞങ്ങളുടെ മുൻപിൽ ഉള്ളതെന്ന് ഇരുവരും പറയുന്നു. അതിനായ് വീണ്ടും ആർസിഎന്നിന്റെയും റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസിന്റെയും സഹായം നേടാനുള്ള ശ്രമം ആണ് അടുത്തതെന്നും എന്നും ജസ്മിൽ കൂട്ടിച്ചേർത്തു.
ലോകത്തു എല്ലായിടത്തും ഉപയോഗിക്കുന്ന വൈറ്റൽ സൈൻസ് മോണിറ്ററിങ് തന്നെ ഉപയോഗിച്ച് കൊണ്ട് പുതുതായ ഒരു സമീപനത്തിലൂടെ ഒരു സ്കോറിങ് ടെക്ക്നിക്ക് ഉപയോഗപ്പെടുത്തിയാണ് ഏർലിവാണിങ് സ്കോറിങ് രൂപപ്പെടുത്തിയിരിക്കുന്നത്. ഈ ന്യൂസ് സ്കോർ 2012 ഇംഗ്ലണ്ടിൽ ആരംഭിക്കുകയും പിന്നീട് ഓസ്ട്രേലിയ, അമേരിക്ക പോലെയുള്ള മറ്റു പല രാജ്യങ്ങളും അതിനെ സ്വീകരിക്കുകയും പ്രയോചനപ്പെടുത്തുകയും ചെയ്യുന്നുണ്ട്.ഒരു രോഗിയുടെ ശരീര ശാസ്ത്രപരമായ മാറ്റമാണ് ന്യൂസ് സ്കോർ ഉപയോഗിച്ച് രേഖപ്പെടുത്തുന്നത്. അതിനാൽ തന്നെ ഒരു രോഗാവസ്ഥ അപകടകരമായ നിലയിലേക്ക് വളരുന്നതിന് മുൻപ് തന്നെ കണ്ടു പിടിക്കുവാനും എത്രയും പെട്ടെന്ന് വിദഗ്ദ്ധ സഹായം ആവശ്യപെടുവാനും വാർഡിൽ ജോലി ചെയ്യുന്ന നഴ്സസിനു ഇത് ഉപകരിക്കും.
ഇന്ത്യയിലെ പഞ്ചനക്ഷത്ര ആശുപത്രികൾ ഒഴികെയുള്ള ഒട്ടു മിക്ക ആശുപത്രികളിലും രോഗി, നഴ്സ്, ഡോക്ടർ അനുപാതം വളരെ പരിമിതം ആണ്. അതുകൊണ്ടു തന്നെ പലപ്പോഴും അടിയന്തിരചികിത്സ കിട്ടാതെ രോഗികൾ മരണമടയാറുണ്ട്. മിക്കവാറും ഈ രോഗികൾ എല്ലാം തന്നെ രോഗലക്ഷണങ്ങൾ വളരെ മുൻപ് തന്നെ പ്രകടിപ്പിക്കുകയും എന്നാൽ അത് കൃതൃ സമയത്തു കണ്ടെത്താതെ ആരോഗ്യ സ്ഥിതി വഷളാവുകയും മരണത്തിനു കീഴടങ്ങുകയും ചെയ്യാറുണ്ട്. നിലവിൽ ഇന്ത്യയിലെ ആശുപത്രികളിൽ രോഗികളുടെ വൈറ്റൽ സൈൻസ് നിരീക്ഷിക്കുന്നുതിലൂടെ അവ ഫലപ്രദമായ രീതിയിൽ രോഗിയുടെ രോഗാവസ്ഥ മൂർധന്യ അവസ്ഥയിൽ ആവുന്നതിനു മുൻപ് തിരിച്ചറിയുന്നതിനായി മുഴുവനായും ഉപയോഗപ്പെടുത്താറില്ലെന്നും തങ്ങളുടെ പുതിയ കാൽവൽപ്പിലൂടെ ഇതിനൊരു മാറ്റം കൊണ്ടുവരാനാകുമെന്നുമാണ് ഇവരുടെ പ്രതീക്ഷ.
ബാംഗ്ലൂർ ബിസ്ജിർജ് ഹാളിൽ സംഘടിപ്പിച്ച കോൺഫറൻസിൽ റോയൽ കോളേജ് ഓഫ് നഴ്സിങ് കൗൺസിൽ ചീഫ് ജാനിസ് സ്മിത്ത്, ഇന്ത്യൻ നഴ്സിങ് കൗൺസിൽ പ്രസിഡന്റ് ദീലിപ് കുമാർ, ഇന്ത്യൻ ആർമിയിൽ നിന്നും രണ്ടു മേജർ ജനറൽമാർ ഉൾപ്പെടെ നഴ്സിങ് മേഖലയിലെ ഒട്ടേറെ പ്രമുഖകർ പങ്കെടുത്തു. സമ്മേളനം ഉത്ഘാടനം ചെയ്ത കർണ്ണാടക മന്ത്രി ബംഗ്ലൂരിൽ വിരിഞ്ഞത് ഇന്ത്യൻ നഴ്സിങ് ചരിത്രത്തിലെ ഒരു പുതിയ അധ്്യായമാണെന്നും ഇന്ത്യയുടെ നഴ്സിങ് ചരിത്രത്തിലെ തന്നെ ആദ്യത്തെ സംഭവം ആണ് ഇത്രയും വിദേശത്തെയും സ്വദേശത്തെയും നഴ്സു്മാരെ പങ്കെടുപ്പിച്ച് കൊണ്ടുള്ള കോൺഫറൻസെന്നും അറിയിച്ചു.
ഇരുവരുടെയും ഈ പ്രവർത്തനത്തെ ഇന്ത്യൻ നഴ്സിങ് കൗൺസിൽ പ്രസിഡന്റ് ദിലീപ് കുമാർ, കർണാടകനഴ്സിങ് കൗൺസിൽ പ്രസിഡന്റ് ശ്രീകാന്ച് പുലരി എന്നിവർ ചടങ്ങിൽ അനുമോദിച്ചു. വിദേശരാജ്യങ്ങളിൽ നിന്ന് മാത്രമല്ല ഇന്ത്യയിലെ 10 സ്റ്റേറ്റ്സിനെ പ്രതിധിനിധീകരിച്ചു ആളുകൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയിരുന്നു. ഇതിൽ ഇന്ത്യൻ ആർമിയിൽ നിന്നും ഉള്ള മേജർ ജനറൽ സുശീല ഷാഹി, മേജർ ജനറൽ എലിസബത്ത് ജോണ്ഡ, മുൻ എഡിജിഎംഎൻസ് എന്നിവരും ഉൾപ്പെട്ടിരുന്നു.
വിദേശത്തു നിന്നും പങ്കെടുത്ത ഓരോ നഴ്സസും ഒരു ചാരിറ്റി ആയി സ്വന്തം പണവും സമയവും ചെലവഴിച്ചാണ് ഈ കോൺഫറൻസ് സംഘടിപ്പിച്ചതും പ്രപബന്ധങ്ങൾ അവതരിപ്പിച്ചതും. വിദേശ രാജ്യങ്ങളിൽ നഴ്സിംഗ പേഷ്യന്റ് ശുശ്രൂഷ ഉണ്ടായ പുരോഗതി ഇന്ത്യയിലെ സഹപ്രവർത്തകരുമായി പങ്കുവയ്ക്കുക എന്ന ഒരു ഉദ്ദേശവും ഉണ്ടായിരുന്നു ഇതിനു പിന്നിൽ. ജാസ്മിനെയും റീഗൻ പുതുശേരിയെയും കൂടാതെ തിപ്സ്വാമി (ലണ്ടൻ) ബിലാഹള്ളി, പ്രശാന്ത്, ലിഥിയ ഷാരോൺ (അയർലന്റ്) രാജീവ് മെട്രി എന്നിവരും ഈ വിജയഗാഥയുടെ പുറകിൽ പ്രവർത്തിച്ചു.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍