ഓൺലൈൻ ലോകത്ത് ഒന്നര ലക്ഷം പേരെ കൂടെക്കൂട്ടി ബ്രിട്ടനിലെ മലയാളി വീട്ടമ്മ അത്ഭുതമാകുന്നു; കറിക്കൂട്ടും വീട്ടറിവും ഒക്കെയായി നവമാധ്യമ ലോകത്ത് ഐടി എൻജിനിയർ ആയ നീതു ജോൺസ് ആരാധകരെ സൃഷ്ടിച്ചത് വെറും ഏഴു മാസത്തിൽ; നേട്ടത്തിന് യൂ ട്യൂബ് അംഗീകാരവും ഒപ്പം സമ്പാദ്യവും
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: വൈകിട്ട് എട്ടു മുതൽ പതിനൊന്നു വരെ ബ്രിട്ടനിലെ കാർഡിഫിലെ മലയാളി വീട്ടമ്മയായ നീതു ജോൺസ് അൽപം ബിസിയാണ്, സുഹൃത്തുക്കൾ വിളിച്ചാൽ പോലും അധികം സംസാരിക്കാൻ കഴിയില്ല. കാരണം നീതുവിനെ തേടി കാത്തിരിക്കുന്നതു ഒന്നോ രണ്ടോ പേരല്ല, ഒന്നരലക്ഷത്തിലധികം പേരാണ്, കൃത്യമായി പറഞ്ഞാൽ 162553 പേർ. കഴിഞ്ഞ ഏഴു മാസമായി നീതു ആരംഭിച്ച മംസ് ഡെയിലി എന്ന യുട്യൂബ് ചാനലിന്റെ പ്രേക്ഷകരാണ് ഇവരൊക്കെയും. എല്ലാ ദിവസവും ഇവർക്കായി ഓരോ വിഭവവും ആയി എത്തുന്നതിന്റെ തിരക്കിലാണ് ഇപ്പോൾ ഓരോ രാത്രിയും നീതുവും കൂടെ സഹായിയായ ഭർത്താവ് ജോൺസും.
വെറുതെ ഇരിക്കുമ്പോൾ സമയം കളയാൻ എന്ന മട്ടിൽ ആരംഭിച്ച ഒരു വിനോദം ഇപ്പോൾ കൈ നിറയെ പണം കൂടി കിട്ടുന്ന ഗൗരവമുള്ള ബിസിനസായി വളരുകയാണ്. എന്നാൽ പണവും വിനോദവും ഒക്കെയുള്ള ആകർഷക ഘടകങ്ങൾ മാറ്റി നിർത്തി യുട്യൂബ് ചാനൽ ഒരു പാഷനാക്കി മാറ്റുകയാണ് തൃശൂരിലെ പുതുക്കാട് നിന്നും കാർഡിഫിൽ എത്തിയ നീതു തന്റെ വരിക്കാർക്കായി എല്ലാ ദിവസവും എന്തെങ്കിലും കൊടുത്തേ മതിയാകൂ എന്ന നിശ്ചയ ദാർഢ്യമാണ് മംസ് ഡെയിലി എന്ന യുട്യൂബ് ചാനലിനെ ഹിറ്റാക്കി മാറ്റിയത് എന്ന് വ്യക്തം. ഏതു കാര്യത്തിലും ഗൗരവസമീപനം ഉണ്ടായാൽ വിജയവും കൂടെയുണ്ടാകും എന്ന് കൂടിയാണ് നീതുവും മംസ് ഡെയിലിയും തെളിയിക്കുന്നത്.
അഞ്ചു വർഷത്തെ കരിയർ ബ്രേക്ക്, ജീവിതം തിരക്കിലേക്ക്
നാലു കുട്ടികളുടെ അമ്മയാണ് നീതു. നാലാമത്തെ കുട്ടി മേഗൻ ഉണ്ടായപ്പോൾ ലഭിച്ച കരിയർ ബ്രേക്ക് ആണ് നീതുവിനെ ഇപ്പോൾ സീരിയസ് ആയ യൂ ട്യൂബ് ചാനൽ ഉടമ ആക്കി മാറ്റിയിരിക്കുന്നത്. എംസിഎ ബിരുദ ധാരിയായ നീതു കംപ്യുട്ടർ അനലിസ്റ്റ് എന്ന നിലയിൽ ജോലി ചെയ്യുമ്പോൾ ആണ് കുട്ടികളെ നോക്കാൻ അഞ്ചു വര്ഷം വീട്ടിൽ ഇരുന്നത്. ഇതിൽ നാല് വർഷവും വെറുതെ കുട്ടികളുമൊത്തു സല്ലപിച്ചു തീർക്കുകയായിരുന്നു.
അഞ്ചാം വർഷമാണ് വ്യത്യസ്ത ചിന്ത ഉടലെടുക്കുന്നത്. ഓൺലൈൻ ലോകത്തു വെറുതെ നോക്കിയപ്പോഴാണ് രസകരമായ കുക്കറി വിശേഷങ്ങൾ അടങ്ങിയ വിഡിയോകൾ കാണുന്നത്. പാചകത്തിൽ അൽപം താൽപ്പര്യമുള്ള നീതുവിന് ഇതൊരാശയമായി തോന്നി. വീഡിയോ തയ്യാറാക്കുന്നതിനും ഗ്രാഫിക്സ് ചെയ്യുന്നതിനും ഒക്കെ കംപ്യൂട്ടർ മേഖലയിലെ പ്രാഗൽഭ്യം തുണയായി മാറി.
നയാപൈസ മുടക്കുമുതൽ ഇല്ല, നിക്ഷേപം ആശയം മാത്രം, കിട്ടുന്നതെന്തും ലാഭം
ലോകം അടിമുടി മാറുകയാണ്. തൊട്ടയൽക്കാരനെ തിരിച്ചറിയാൻ പറ്റാത്ത ലോകത്തു അറിവാണ് ഇപ്പോൾ ഏറ്റവും മികച്ച നിക്ഷേപ മേഖല. ഏതു ചെറിയ കാര്യം പോലും അറിയാത്തവർ അനേകമായിരിക്കും. ഈ സാധ്യതകളാണ് ഇപ്പോൾ ഓൺ ലൈൻ ലോകത്തു അനേകം പേർ പണമാക്കി മാറ്റുന്നത്. എന്തിനും ഏതിനും നല്ലതും ചീത്തയും ഉണ്ടെന്നത് പോലെ ഓൺലൈൻ ലോകം വഴി സമ്പാദിക്കാനും അവസരം ഉണ്ടെന്നതാണ് നീതുവിന്റെ അനുഭവം.
നയാപൈസയുടെ മുടക്കു മുതൽ ഇല്ലാതെയാണ് നീതു മംമ്സ് ഡെയിലി ആരംഭിച്ചത്. ആകെ വേണ്ടത് വൈ ഫൈയും സ്മാർട്ട് ഫോണും പിന്നെ ധാരാളം ആശയങ്ങളും. വെറും പാചക വിധികൾ എന്നതിലുപരി ഒരമ്മ പകർന്നു നൽകുന്ന എല്ലാ അറിവുകളും പങ്കു വയ്ക്കാൻ സാധിച്ചതിലൂടെയാണ് ഈ ഓൺലൈൻ വീഡിയോകൾ അതിവേഗം ഹിറ്റായി മാറാൻ തുടങ്ങിയത്. ഇപ്പോൾ നീതു ഏതു വീഡിയോ അപ്ലോഡ് ചെയ്താലും മിനിമം കാഴ്ചക്കാർ എത്തുന്നുണ്ട് എന്നതാണ് വസ്തുത.
പേരിലുമുണ്ട് കാര്യം, പേരന്റിങ് ആണ് പുത്തൻ ട്രെന്റ്
നീതുവിനെ സംബന്ധിച്ച് ചാനലിന്റെ പേരാണ് ഏറ്റവും ഹൃദ്യമായി മാറിയിരിക്കുന്നത്. കേൾക്കുമ്പോൾ തന്നെ ഒരു കൗതുകം തോന്നും. ഇന്നത്തെ കാലത്തു ജീവിതത്തിൽ അമ്മയ്ക്ക് പകരം ഏറ്റവും കൂടുതൽ പേര് ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നത് മം എന്ന വാക്കാണ്. അമ്മയെ ഒന്ന് പരിഷ്ക്കരിച്ചെടുത്തത്. അതിനാൽ ആ പേരിൽ തന്നെ ഒരു ഇന്റിമസിയുണ്ട്. മംമ്സ് ഡെയിലി എന്ന് പറയുമ്പോൾ അൽപം ഗൗരവവും ഫീൽ ചെയ്യും. അതിനാൽ പേര് പോലെ നീതുവിന്റെ ചാനൽ അടുക്കള വിശേഷത്തിൽ ഒതുങ്ങിയില്ല. വീട്ടിലെ ഏതു കാര്യത്തിലും അമ്മയ്ക്ക് കൈകടത്താൻ അവകാശമുള്ള പോലെ നീതുവും അടുക്കള വിട്ടു പുറത്തിറങ്ങി.
അങ്ങനെ യുട്യൂബിൽ വീട് വൃത്തിയാക്കലും മോടി പിടിപ്പിക്കലും ബാത്ത് റൂം ക്ലീൻ ആയി സൂക്ഷിക്കുന്നതും ഒക്കെ ടിപ്സ് ആയി ആളുകളുടെ കയ്യിലെത്തി. തീർന്നില്ല, ഇന്നത്തെ കാലത്തേ ഏറ്റവും വലിയ ആകുലതയായ പേരന്റിങ് സംബന്ധിച്ച് നീതു നൽകിയ ഒരു വീഡിയോ വൈറൽ ആകുകയും ചെയ്തു. ആൺകുട്ടികളെ വളർത്തുമ്പോൾ ശ്രദ്ധികേണ്ട അഞ്ചു കൊച്ചു കാര്യങ്ങളാണ് അതിൽ പങ്കുവച്ചത്. ഒരമ്മയുടെ ഭാഗത്തു നിന്ന് പറയുമ്പോൾ ഉള്ള സ്വാഭാവികതയും നീതുവിന് സഹായകമാകുന്നുണ്ട് ഇത്തരം വീഡിയോകളിൽ.
ആൺകുട്ടികൾ കരയരുത് എന്ന് പറയരുത്, മറിച്ചു കരഞ്ഞും വളരണം എന്നാണ് നീതു പറയുന്നത്. പെൺകുട്ടികളോട് മിണ്ടാതിരിക്ക്. കാലിട്ടു ആട്ടരുത് എന്ന് പറയുമ്പോലുള്ള നിർദേശങ്ങൾ ആൺകുട്ടികൾക്കും നൽകണം, പെൺകുട്ടികളെയും സ്ത്രീകളെയും റെസ്പെക്ട് ചെയ്യാൻ പഠിപ്പിക്കണം, വല്ലപ്പോഴും ഒക്കെ അടുക്കളയിൽ കയറ്റി ചെറു ജോലികൾ ചെയ്യിക്കണം. അവരുടെ റൂം തനിയെ വൃത്തിയാക്കാനും പ്രേരിപ്പിക്കണം. ഇത്തരത്തിൽ ലഘു കാര്യങ്ങൾ പങ്കു വയ്ക്കുന്ന വീഡിയോ ആണ് ഹിറ്റ് ആയി മാറിയത്.
ഗൗരവം ആയി പറഞ്ഞാൽ ആളുകൾ മൈൻഡ് ചെയ്യില്ല, നിസാര കാര്യങ്ങൾക്കു വലിയ സ്വീകാര്യത
വളരെ പ്രയാസപ്പെട്ടു, ഹോം വർക്ക് ചെയ്തു തയ്യാറാക്കുന്ന പല വിഡിയോയും വേണ്ടത്ര ശ്രദ്ധിക്കപ്പെടാറില്ല. എന്നാൽ ആരും മൈൻഡ് ചെയ്യില്ല എന്ന് കരുതി തയ്യാറാകുന്നവ പെട്ടെന്ന് പോപ്പുലറാകും. ഇതാണ് ഇന്നത്തെ രീതി. ആളുകളുടെ ചിന്താഗതികൾ ഒരിക്കലും പിടികിട്ടില്ല. ഓൺ ലൈൻ അത്തരം ഒരു ലോകമാണ്. ഒരു ദിവസം വീട്ടിൽ വാങ്ങുന്ന മല്ലി വെറുതെ പാകി മുളപ്പിച്ചാൽ ആവശ്യത്തിന് മല്ലിയില വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന വീഡിയോ ഒരു പ്രതീക്ഷയും ഇല്ലാതെ ഇട്ടതാണ്. ഇപ്പോൾ ഒന്നര മില്യൺ ആളുകൾ കണ്ടു കഴിഞ്ഞു. ഏറ്റവും ഹിറ്റ് കിട്ടിയ വിഡിയോയും ഇതുതന്നെയാണ്. ഇതിൽ എന്താ ഇത്ര പുതുമ എന്ന് ചോദിച്ചാൽ നീതുവിനും അറിയില്ല. ഒരു പക്ഷെ മല്ലിയില ഇങ്ങനെ വളർത്താം എന്നറിയാത്തവർ ഏറെയുണ്ടാകും. നമ്മൾ നിസാരം ആയി കരുതുന്ന പല കാര്യങ്ങളും പലർക്കും പുത്തൻ അറിവുകൾ ആയിരിക്കാം.
ആർക്കും ഓൺലൈൻ മുതലെടുക്കാം, അവസരങ്ങൾ കൈനിറയെ
വലിയ കുടുംബമാണ് നീതുവിന്റേത്. ഒരു കൂട്ടുകുടുംബം പോലെ ചുറ്റിനും അനേകം ഉറ്റവർ. അതിനാൽ അവരൊക്കെ പങ്കു വയ്ക്കുന്ന അറിവുകളാണ് നീതു വിഡിയോ ആയി പകർത്തുന്നത് 'അമ്മ വീട്ടിൽ ഉണ്ടാകുമായിരുന്ന ഗോതമ്പ് ഹൽവ ഒരിക്കൽ വിഡിയോ ആയി നൽകിയപ്പോൾ വലിയ സ്വീകാര്യത ആണുണ്ടായത്. പലർക്കും പുതിയ അറിവായി. ചിലർക്ക് പ്രതീക്ഷിച്ച രുചി തോന്നിയില്ലെങ്കിലും ആരോഗ്യ കാരണങ്ങളാൽ ഗോതമ്പ് കഴിക്കുന്നവർക്ക് ഏറെ ആവേശമായി ആ വീഡിയോ. ഇതേ വിധത്തിൽ തയ്യാറാക്കിയ പിസ നിർമ്മാണവും ഏറെ സ്വീകരിക്കക്കപ്പെട്ടു. എന്നാൽ ഗോതമ്പ് പിസയുടെ രുചിയും ഏറെ നല്ലതാണ്. സാധാരണ പിസയെക്കാളും രുചിയുണ്ടെന്നാണ് വീഡിയോ കണ്ട് പിസ ഉണ്ടാക്കി കഴിച്ചവർ പറയുന്നത്.
ഓൺ ലൈൻ എന്നത് കൈനിറയെ അവസരം നൽകുന്ന ഏർപ്പാട് ആണെന്നാണ് നീതു പറയുന്നത്. ആർക്കും കൈവയ്ക്കാവുന്ന മേഖല. പാട്ടുപാടാൻ അറിയാവുന്നവർക്കും കുട്ടികൾക്ക് പഠന സഹായം ചെയ്യാനായി ട്യൂഷൻ നൽകാൻ പറ്റുന്നവർക്കും മോട്ടിവേഷൻ നൽകാൻ സാധിക്കുന്നവർക്കും ഒക്കെ യുട്യൂബിൽ എത്തി ഒരു കൈനോക്കാവുന്നതാണ്.
ഏതായാലും നീതു ഓൺ ലൈനിൽ ശ്രദ്ധിക്കപെട്ടതോടെ അംഗീകാരവുമായി യുട്യൂബും എത്തിയിരിക്കുകയാണ്. അംഗീകാരത്തിന്റെ ഭാഗമായി യുട്യൂബ് നൽകിയ ഷീൽഡ് ഇന്നലെയാണ് കൈയിൽ കിട്ടിയത്. ഫേസ്ബുക്ക് കൂടുതൽ ഫോളോവേഴ്സ് ഉള്ളവർക്കായി നൽകുന്ന ബ്ലൂ ബാഡ്ജിനു സമാനമാണ് ഈ അംഗീകാരം. ഇക്കഴിഞ്ഞ ഏപ്രിലിൽ വെറും 20000 പേരും അടുത്ത മാസം 50000 പേരും സബ്സ്ക്രൈബ് ചെയ്ത നീതുവിന്റെ ചാനലാണ് ഇപ്പോൾ ഒന്നര ലക്ഷം പിന്നിട്ടിരിക്കുന്നത്. ഇനി അതിവേഗ വളർച്ചയാണ് പ്രതീക്ഷിക്കപ്പെടുന്നത്, ഓൺലൈൻ രീതികൾ അത്തരത്തിലാണ്, പച്ചമലയാളത്തിൽ പറഞ്ഞാൽ പിടിച്ചാൽ കിട്ടില്ല എന്ന പറയുന്ന ഏർപ്പാട് തന്നെ.
പകൽ ഹൈ ലെവൽ സോഫ്ട്വെയർ എന്ന കമ്പനിയിൽ ഐടി അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന നീതു, വൈകുനേരം വീട്ടിൽ എത്തി കുട്ടികളുടെ പരിചരണവും കഴിഞ്ഞാണ് ഓൺ ലൈൻ ലോകത്തു കർമ്മനിരതയാകുന്നത്. നിശ്ചയ ദാർഢ്യവും കർമ്മനിരതയും ചേർന്നാണ് ഈ യുവതിയെ ഇപ്പോൾ സ്വന്തം വരിക്കാരുടെ പ്രിയങ്കരിയാകുന്നത്. കാർഡിഫ് ആൻഡ് വെയ്ൽസ് ഹോസ്പിറ്റൽ ജീവനക്കാരനാണ് ഭർത്താവ് ജോൺസ്. വിദ്യാർത്ഥികളായ ലിയാം, ജെയ്ഡൻ, നെയ്താൻ, മേഗൻ എന്നിവരാണ് മക്കൾ.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്