യുകെ മലയാളികളിൽ വില്ലനാകുന്നത് വൈറൽ ലോഡെന്നു സൂചന; ഓരോ മരണത്തിന്റെയും കാരണം തേടുമ്പോൾ ജോലി സ്ഥലത്തിന്റെയും സാമൂഹ്യ സമ്പർക്കത്തിന്റെയും രീതികൾ കോവിഡ് മരണത്തിൽ നിർണായക റോൾ ഏറ്റെടുക്കുന്നു; നിസാര രീതിയിൽ കോവിഡിനെ കാണരുത് എന്നോർമ്മിപ്പിച്ചു കടന്നു പോകുന്നത് യുകെ മലയാളികളുടെ പ്രിയപ്പെട്ടവർ
പ്രത്യേക ലേഖകൻ
കവൻട്രി: ഇതുവരെ 14 കോവിഡ് മരണങ്ങൾ യുകെ മലയാളികൾ കണ്ടു കഴിഞ്ഞു. ഇതിൽ പ്രായാധിക്യം കൊണ്ട് മരിച്ചവർ വെറും നാലുപേർ മാത്രം. കാരണം ലളിതം, യുകെ മലയാളികൾ പ്രായാധിക്യം മൂലമുള്ള വിഭാഗമായി ഇനിയും മാറിയിട്ടില്ല. അവശേഷിക്കുന്ന പത്തു പേരിൽ ഒരാൾ കൂടി പ്രായാധിക്യ കണക്കിൽ പെടുത്താമെങ്കിലും ആ വ്യക്തി രോഗം പിടിപെടും വരെ ജോലി ചെയ്തിരുന്ന സാഹചര്യത്തിലൂടെയാണ് കഴിഞ്ഞു പോയിരുന്നത്. അവശേഷിക്കുന്ന ഒൻപതു പേരിൽ ഭൂരിഭാഗവും പ്രമേഹം ഉൾപ്പെടെയുള്ള മറ്റു രോഗങ്ങളുടെ അവശത അലട്ടിയിരുന്നവർ കൂടിയാണ്. രോഗം സംബന്ധിച്ച സ്വകാര്യത കാത്തു സൂക്ഷിക്കാൻ ഏവരും ആഗ്രഹിക്കും എന്ന വാസ്തവം നിലനിൽക്കെ യുകെ മലയാളികളിൽ കോവിഡ് മരണത്തിൽ തികഞ്ഞ ആരോഗ്യത്തോടെ കഴിഞ്ഞവർ മൂന്നു പേരാണ് ഉണ്ടായിരുന്നത് എന്നാണ് ലഭ്യമാകുന്ന വിവരം.
ഇതിൽ തന്നെ ചുരുങ്ങിയത് രണ്ടോ മൂന്നോ പേരുടെ എങ്കിലും ജീവനുകൾ അൽപം അശ്രദ്ധയിലും അനാസ്ഥയിലും രക്ഷിക്കാൻ സാധിക്കാതെ പോയി എന്ന പാപഭാരവും എൻഎച്ച്എസിനെ തേടി എത്തുകയാണ്. കോവിഡ് രോഗികൾക്കൊപ്പം ജോലി ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ രോഗം പിടിപെട്ടിട്ടും വേണ്ട ശ്രദ്ധ ലഭിക്കാതെ പോയവരാണ് ഈ രണ്ടോ മൂന്നോ പേർ. ഓരോ മരണവും പ്രത്യേകമായ വിലയിരുത്തലിന് വിധേയമാക്കുമ്പോൾ ജോലി ചെയ്തിരുന്ന പത്തു പേരിൽ ഭൂരിഭാഗവും ചെയ്തിരുന്ന ''വൈറൽ ലോഡ്'' എന്നറിയപ്പെടുന്ന സാഹചര്യത്തിൽ ജോലി ചെയ്യാൻ നിര്ബന്ധിതർ ആയവരും വിധിക്കപ്പെട്ടവരും ആയിരുന്നു.
ഇതോടെ യുകെ മലയാളികളുടെ കാര്യത്തിൽ എങ്കിലും വൈറൽ ലോഡിന് നിർണായക പ്രാധാന്യം കൈവരുകയാണ്. ഇക്കാര്യം മാർച്ച മാസം അവസാനം തന്നെ ബ്രിട്ടീഷ് വിദഗ്ദ്ധർ ചൂണ്ടികാട്ടുന്നതുമാണ്. ഓരോ വ്യക്തിയും ഇടപെടുന്ന അന്തരീക്ഷത്തിൽ ഉണ്ടാകുന്ന കോവിഡ് വൈറസ് സാന്നിധ്യമാണ് വൈറൽ ലോഡ് എന്നറിയപ്പെടുന്നത്. നിലവിൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്ന പല മലയാളികളും വൈറൽ ലോഡ് കൂടിയ സാഹചര്യത്തിൽ നിന്നും രോഗവാഹകരായാണ് ആശുപത്രിയിൽ പ്രവശിപ്പിക്കപ്പെട്ടത്. കടുത്ത രോഗബാധയുണ്ടായി അനേകം ആഴ്ചകൾ വെന്റിലേറ്ററിൽ കഴിഞ്ഞു ഒടുവിൽ രോഗമുക്തി തേടിയവർ വെളിപ്പെടുത്തുന്നതും വൈറൽ ലോഡ് ഉണ്ടായിരുന്ന സാഹചര്യത്തിൽ ജോലി ചെയ്യേണ്ടി വന്നതിനെ കുറിച്ച് തന്നെയാണ്. ഇതോടെ വൈറൽ ലോഡാണ് കോവിഡ് മരണങ്ങളിൽ വലിയ പങ്കു വഹിക്കുന്നതെന്നു ചുരുങ്ങിയ പക്ഷം യുകെ മലയാളികളുടെ കോവിഡ് അനുഭവം തെളിയിക്കുകയാണ്.
പ്രധാനമായും ആശുപത്രി ഐടിയു, എ ആൻഡ് ഇ, കോവിഡ് ഐസലേഷൻ യൂണിറ്റുകൾ എന്നിവിടങ്ങളിലെ ജീവനക്കാർ, അനേകം രോഗികൾ ഉള്ള കെയർ ഹോം ജീവനക്കാർ, അനേകം ആളുകളെ കൈകാര്യം ചെയ്യേണ്ടി വരുന്ന ബസ്, ടാക്സി ഡ്രൈവർമാർ, പെട്രോൾ പമ്പു ജീവനക്കാർ, കടകളിലും മറ്റും ജോലി ചെയുന്ന റീറ്റെയ്ൽ രംഗത്തെ ജീവനക്കാർ, ലണ്ടൻ ട്യൂബ് ട്രെയിനിലെ യാത്രക്കാർ, പൊതുഗതാഗതം ഉപയോഗിക്കുന്ന യാത്രക്കാർ എന്നിവരൊക്കെ വൈറൽ ലോഡ് കൂടിയ സാഹചര്യങ്ങളിലാണ് കോവിഡിന് വിധേയരായി മാറുന്നത്. ഇത്തരക്കാർക്ക് കോവിഡ് രോഗബാധ ഉണ്ടായാൽ അതുണ്ടാക്കുന്ന പ്രത്യാഘാതം മറ്റുള്ളവരെക്കാൾ കൂടുതൽ തീവ്രമായിരിക്കും എന്ന നിഗമനമാണ് ഇപ്പോൾ പുറത്തു വരുന്നത്. യുകെയിൽ ആകെ മരണങ്ങളിൽ ജോലി ചെയ്തിരുന്നവരെ കുറിച്ചുള്ള പഠനവും സമാനമായ കണ്ടെത്തലാണ് പങ്കു വയ്ക്കുന്നത്.
കോവിഡ് ഒരു ദയയും ഇല്ലാതെ കടന്നാക്രമണം നടത്തിയ ലണ്ടനിലെ ആശുപത്രികളിൽ കോവിഡ് രോഗികളെ കിടത്തിയിരുന്ന എമർജൻസി യൂണിറ്റുകളിൽ എല്ലാം വൈറൽ ലോഡ് പരിധിയിലും ഏറെ ഉയർന്നത് ആയിരുന്നു എന്ന് മലയാളി ജീവനക്കാർ തന്നെ വെളിപ്പെടുത്തുന്നു. ജീവനക്കാരിൽ പലരും രോഗബാധിതർ ആയതോടെ മൈക്രോ ബയോളജിസ്റ്റുകളും മറ്റും ചേർന്ന് നടത്തിയ അന്തരീക്ഷ സാമ്പിൾ പഠനത്തിൽ കോവിഡ് സാന്നിധ്യം ശക്തമായിരുന്നു. ഇതോടെ ഇത്തരം സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് എൻഎച്ച്എസ് പരിപൂർണ സുരക്ഷാ ഉറപ്പാക്കുന്ന പിപിഇ കിറ്റുകൾ നിർബന്ധമാക്കിയിട്ടണ്ട്. ഇത് സൂചിപ്പിക്കുന്ന ഇ മെയിൽ മുന്നറിയിപ്പുകൾ എല്ലാ ജീവനക്കാർക്കും നൽകിയിട്ടുണ്ട്. കൂടുതൽ സമയം ഈ സാഹചര്യത്തിൽ കഴിയുന്നത് ഒഴിവാക്കാൻ ഷിഫ്റ്റ് സമയ ക്രമീകരണം അടക്കമുള്ള കാര്യങ്ങൾ നടപ്പാക്കണമെന്നാണ് ജീവനക്കർ ആവശ്യപ്പെടുന്നത്.
ഇതോടെ കടുത്ത സാമൂഹ്യ അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം ഒരിക്കൽ കൂടി ബോധ്യപ്പെടുകയാണ്. നിസാരമായി കോവിഡിനെ കാണരുത് എന്നാണ് ഓരോ കോവിഡ് മരണവും ഓർമ്മിപ്പിക്കുന്നത്. അതിനാൽ തന്നെ ബ്രിട്ടീഷ് സർക്കാർ വീട്ടിൽ ഇരുന്നു ജോലി ചെയ്യാൻ സാധിക്കുന്നവർ അത് തുടരണമെന്ന കാര്യം പ്രോത്സാഹിപ്പിക്കുകയാണ്. അല്ലാത്തവർ ലോക് ഡൗൺ നിയന്ത്രണം ഇളവ് ചെയ്യുമ്പോൾ കഴിവതും പൊതു ഗതാഗതം ഉപയോഗിക്കരുതെന്നും സർക്കാർ മുന്നറിയിപ്പ് നൽകുന്നു. കാൽനടയായോ സൈക്കിൾ ഉപയോഗിച്ചോ മാത്രമായിരിക്കണം ജോലിക്കു പോകേണ്ടതെന്നു സർക്കാർ ഓർമ്മിപ്പിക്കുന്നത് വൈറൽ ലോഡിനെ കുറിച്ചുള്ള മുന്നറിയിപ്പുകൾ ശക്തമായതോടെയാണ്.
കടകളിലും മറ്റും ഷോപ്പിങ് അത്യാവശ്യ സാഹചര്യങ്ങളിൽ മതിയെന്ന് പറയുന്നതും ഇതുകൊണ്ടു തന്നെയാണ്. സുഹൃത്തുക്കളെയും മറ്റും സന്ദർശിക്കാൻ വെമ്പി നിൽക്കുന്ന മലയാളികൾ പലരും ഓർത്തിരിക്കേണ്ടത് കോവിഡ് തുടച്ചു മാറ്റപ്പെടും വരെ പാലിക്കേണ്ട സാമൂഹ്യ അകലത്തെ കുറിച്ച് കൂടിയാണ്. എത്രയും സമൂഹത്തിൽ നിന്നും ഒറ്റപ്പെടാമോ അത്രയും രോഗസാധ്യതയിൽ നിന്നുമുള്ള അകൽച്ച കൂടിയാണ് വൈറൽ ലോഡ് ഓരോ വ്യക്തിയേയും ഓർമ്മിപ്പിക്കുന്നത്. സാമൂഹ്യ ജീവിതത്തിൽ ഏറെ സന്തുഷ്ടരായ മലയാളികൾക്ക് ഇതത്ര വേഗത്തിൽ വഴങ്ങാത്ത കാര്യം അല്ലെന്നതാണ് സത്യം. എന്നാൽ വീഴ്ച വരുത്തിയാൽ കാത്തിരിക്കുന്നത് കോവിഡിന്റെ പ്രഹര ശേഷി കൂടിയ ആക്രമണം ആയിരിക്കും എന്നത് ഇപ്പോൾ കൂടുതൽ വ്യക്തമായി ഓർമ്മിക്കപ്പെടുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍