ബ്ളഡ് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞ് നാലാംദിവസം മരണം; ഭർത്താവും മകളും നാട്ടിൽ കഴിയവെ ബ്രിട്ടനിലെ ആശുപത്രിയിൽ മരിച്ച മുപ്പതുകാരിയായ മലയാളി നഴ്സിന് വേണ്ടി ഒരുമിച്ച് കൈകോർത്ത് യുകെ മലയാളി സമൂഹം; മൃതദേഹം നാട്ടിലെത്തിക്കാൻ മറുനാടൻ മലയാളി കുടുംബവും രംഗത്ത്
ലണ്ടൻ: അപ്രതീക്ഷിതവും വിചിത്രവുമായ ഒരു മരണത്തിന്റെ ഷോക്കിലാണ് യുകെ മലയാളി സമൂഹം. കട്ടപ്പന സ്വദേശിയും യുകെയിൽ സീനിയർ കെയററായി ജോലി ചെയ്തിരുന്ന നഴ്സുമായ മുപ്പതുകാരിയുടെ അപ്രതീക്ഷിത മരണമാണ് യുകെ മലയാളി സമൂഹത്തെ ആശങ്കപ്പെടുത്തുന്നത്. നാലു ദിവസം മുൻപ് മാത്രം തിരിച്ചറിഞ്ഞ ബ്ളഡ് കാൻസർ മൂലം മരിക്കുക എന്ന ദുരന്തമാണ് ജോസി ആന്റണി എന്ന മുപ്പതുകാരിയുടെ കാര്യത്തിൽ ഉണ്ടായത്. വിസ പ്രശ്നങ്ങൾ മൂലം ഭർത്താവും ഏക മകളും നാട്ടിലായതിനാൽ മൃതദേഹം നാട്ടിൽ എത്തിക്കാൻ ഏക മനസ്സോടെ യുകെ മലയാളികൾ ഒരുമിച്ചിരിക്കുകയാണ്.
മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി നേതൃത്വം നൽകുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പണം കണ്ടെത്താൻ പ്രധാനമായും ശ്രമിക്കുന്നത്. വായനക്കാരിൽ നിന്ന് ലഭിക്കുന്ന തുകയുടെ 25 ശതമാനം കൂടി കൂടുതൽ നൽകിയാണ് ചാരിറ്റി ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. മൂന്നു ദിവസം കൊണ്ട് മൃതദേഹം നാട്ടിൽ എത്തിക്കാനുള്ള പണം മുഴുവൻ ശേഖരിക്കാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്.
ഇത്രമേൽ വേദനാജനകമായ ഒരു മരണം അടുത്ത കാലത്തൊന്നും യുകെ മലയാളികൾ കേട്ടിട്ടുണ്ടാവില്ല. വർഷങ്ങൾക്ക് മുമ്പ് സാലിസ്ബറിയിൽ മരിച്ച മിനി എന്ന മലയാളി നഴ്സിന്റെ ദുരന്തത്തെ ഓർമ്മിപ്പിക്കുന്ന വേദനാജനകമായ ദുരന്തമായി മാറിയിക്കുകയാണ് ഇത്. നാലാഴ്ചയായി പല്ലുവേദനയും മോണയിൽനിന്നുള്ള രക്തസ്രാവവും മൂലം അസ്വസ്ഥയായിരുന്നു ജോസി. ആ വേദനകൾ എല്ലാം മറക്കാൻ ജോസിയേ പ്രാപ്തയാക്കിയിരുന്നത് ഏത് നിമിഷവും ഹോം ഓഫീസിൽ നിന്നും എത്തുമെന്ന് കരുതിയിരുന്ന പ്രതീക്ഷാ നിർഭരമായ ഒരു കത്തായിരുന്നു. വിസ എക്സ്റ്റെൻഷനു വേണ്ടി പാസ്പോർട്ട് സഹിതം അപേക്ഷ നൽകി കാത്തിരുന്ന ജോസി ഉടൻ വിസ അടിച്ചു കിട്ടുമെന്ന് കരുതി കാത്തിരുന്നു. എന്നാൽ ആ പാസ്പോർട്ട് കാണാൻ ഭാഗ്യമില്ലാതെ ആ യുവതി യാത്രയാവുന്നു.
ഏതാണ്ട് നാലാഴ്ച മുമ്പ് രോഗ ലക്ഷണങ്ങൾ കാട്ടി തുടങ്ങിയിരുന്നെങ്കിലും ഗുരുതരമായ രോഗമാണ് എന്ന് ജോസി തിരിച്ചറിഞ്ഞത് കേലവം രണ്ട് ദിവസം മുമ്പ് മാത്രമാണ്. നാലാഴ്ചയായി പല്ലുവേദനയ്ക്കും മോണയിൽ നിന്നുള്ള രക്തസ്രാവത്തിനും ജിപിവൈഇ കണ്ട് ചികിത്സ തേടിയിരുന്ന ജോസി സിക്ക് ലീവിലായിരുന്നു. നാല് ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിച്ചിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ ലുക്കീമിയ ആണെന്ന് തിരിച്ചറിഞ്ഞിട്ട് വെറും രണ്ട് ദിവസം മാത്രമെ ആയുള്ളു. ആ തിരിച്ചറിവിന്റെ ഷോക്ക് മാറും മുമ്പ് കോമയിലേയ്ക്ക് വീണുപോയ ജോസി ഇന്നലെ രാവിലെ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങുകയായിരുന്നു.
നിശ്ചലമായ ശരീരം ഇനി നാട്ടിലേയ്ക്ക് അയയ്ക്കണമെങ്കിൽ പോലും ആ പാസ്പോർട്ട് കനിയണം. വിസ എക്സറ്റെൻഷനുള്ള അപേക്ഷ പിൻവലിച്ചാൽ മാത്രമെ ഹോം ഓഫീസ് പാസ്പോർട്ട് തിരിച്ചുനൽകു. അതിനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞതായാണ് സൂചന. പോസ്റ്റ്മോർട്ടം അടക്കമുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടാവുകയും പാസ്പോർട്ട് മടക്കി കിട്ടുകയും ചെയ്താൽ മാത്രമെ മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കാൻ പറ്റു.
ആകസ്മിക മരണം എന്ന നിലയിൽ പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ജോസിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണമോ എന്ന കാര്യത്തിൽ തിങ്കളാഴ്ചയേ തീരുമാനമാകൂ എന്നാണ് അറിയുവാൻ കഴിയുന്നത്. തിങ്കാളാഴ്ച തന്നെ മരണ സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് ഫ്യൂണറൽ ഡയറക്ടേഴ്സിന് നൽകുവാനാണ് പ്രാദേശിക മലയാളി സമൂഹം ശ്രമിക്കുന്നത്. ഇത് ലഭിച്ചു കഴിഞ്ഞാലേ ഹോം ഓഫീസിലുള്ള പാസ്പോർട്ട് തിരികെ ലഭിക്കുന്നതിന് ഫ്യൂണറൽ ഡയറക്ടേഴ്സിന് ഇടപെടാൻ കഴിയൂ.
ഈ നിയമ നടപടികൾ പൂർത്തിയാക്കുവാൻ കഴിഞ്ഞാൽ ഉടനെ മൃതദേഹം നാട്ടിലെത്തക്കാൻ കഴിയും. ഇതിനായി ഇന്ന് ഓസ്ട്രേലിയയിൽ ഉള്ള ജോസിയുടെ ഒരു ബന്ധു യുകെയിൽ എത്തും. മൃതദേഹം പൊതു ദർശനത്തിന് വയ്ക്കുന്ന കാര്യം ബന്ധുക്കളുമായി ചോർന്ന് തീരുമാനിക്കുമെന്ന് മലയാളി സംഘാടനയായ സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മലയാളി അസോസിയേഷൻ സീമ പ്രസിഡന്റ് സോജി ജോണിക്കുട്ടി അറിയിച്ചു.
ജോസിയുടെ മൃതദേഹം നാട്ടിൽ എത്തിക്കാൻ വേണ്ട സഹായങ്ങൾ ചെയ്യണമെന്ന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന് രേഖാമൂലം അപേക്ഷ നൽകിയതും സീമയുടെ ഭാരവാഹികൾ തന്നെയാണ്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി ഫണ്ട് ശേഖരിച്ചാൽ ഒരോരുത്തരും നൽകുന്ന പണത്തിന്റെ 25 ശതമാനം കൂടി ലഭിക്കും എന്നതുകൊണ്ട് ഇതുവഴി പരമാവധി ഫണ്ട് നൽകാൻ സീമ ഭാരവാഹികൾ അഭ്യർത്ഥിക്കുന്നുണ്ട്.
ഏഴ് വർഷം മുമ്പ് സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തിയ ജോസിക്ക് അടിക്കടിയുള്ള നിയമമാറ്റങ്ങൾ മൂലം ഇതുവര പെർമെനന്റ് റസിഡൻസി ലഭിച്ചിരുന്നില്ല. ബക്സിലെ ഒരു കെയർ ഹോമിൽ സീനിയർ കെയററായി ജോലി ചെയ്യുകയായിരുന്നു ജോസി. ഭർത്താവ് ചാംസ് ജോസഫും ഏക മകൾ ഒലീവിയയും നാട്ടിൽ ആണുള്ളത്. ബെഡ്ഫോർഡിലെ ഒരു നഴ്സിങ് ഹോമിൽ ജോലി ചെയ്തു വരവെ വിസ കാലാവധി തീർന്നതിനെ തുടർന്ന് ആയിരുന്നു ഇവർ നാട്ടിലേക്ക് തിരികെ പോയത്. ജോസിക്ക് ഈസ്റ്റ്ബോണിൽ വർക്ക് പെർമിറ്റ് കിട്ടിയാലുടൻ തിരികെ യുകെയിലേയ്ക്ക് വരാനുള്ള ശ്രമം നടത്തിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മരണം എത്തിയത്. കട്ടപ്പന പാറത്തോട് പാപ്പച്ചന്റെ മകളാണ്. പെരിയിലക്കാട്ട് കുടുംബാംഗമാണ് ഭർത്താവ് ചാംസ് ജോസഫ്.
പുതിയ ജോലി സ്ഥലത്ത് വർക്ക് പെർമിറ്റ് ലഭിച്ച ആശ്വാസത്തിൽ ഇക്കഴിഞ്ഞ ആഗസ്റ്റിൽ ബെക്സിൽ എത്തിയ ജോസി ഈ സ്ഥലവുമായി പൊരുത്തപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. മലയാളികളിൽ നല്ല പങ്കിനെയും പരിചയപ്പെടാൻ സമയം പോലും ആയിട്ടില്ല. എന്നിട്ടും മരണമുണ്ടായി മണിക്കൂറുകൾക്കകം ബെക്സ്ഹിൽ മലയാളികകൾക്ക് ജോസിയുടെ മരണത്തെ തുടർന്നുള്ള അടിയന്തിര സ്ഥിഗതികൾ ഒന്നിച്ചു നിന്ന് വേഗത്തിലും കാര്യക്ഷമതയോടെയും ചെയ്യുവാനായി. ഇതേ കാഴ്ച തന്നെയാണ് ഇന്നലെ ബെഡ്ഫോർഡിലും ലഭ്യമായത്. നാല് കൊല്ലം തങ്ങളുടെ കൂട്ടത്തിൽ കളിച്ചു ചിരിച്ചു കഴിഞ്ഞ ഒരു ജീവൻ ഞെട്ടിൽ നിന്ന് അടർന്ന പുഷ്പ്പം പോലെ ജീവനറ്റു എന്നത് വിശ്വസിക്കാൻ പൊരുത്തപ്പെടുകയാണ് ബെഡ്ഫോർഡ് മലയാളികൾ. വിവരം അറിഞ്ഞ ഉടൻ അനേകം വാഹനങ്ങളിലായി ജോലിയിൽ അല്ലാത്ത മുഴുവൻ മലയാളികളും തന്നെ കാര്യവിവരം അറിയുന്നതിനും അടിയന്തിര സഹായം ഒരുക്കുന്നതിനും ബെക്സ്ഹിൽ എത്തി.
ഒരേ സമയം ഏകയായി വിധിയോടും ആശ്രയമില്ലാത്ത നാട്ടിലെ നിയമത്തോടും പോരാടേണ്ടി വന്ന പ്രവാസ ജീവിതം. അനുഭവിക്കുന്നവർക്ക് മാത്രം മനസ്സിലാക്കാൻ കഴിയുന്ന ജീവിതാവസ്ഥ. അപകടകരമായ രോഗത്തിന്റെ യാതൊരു ലക്ഷണങ്ങളും കാണിക്കാതെ പ്രിയപ്പെട്ടവരെയും വേണ്ടപ്പെട്ടവരെയും അണുവിട പോലും ബുദ്ധിമുട്ടിക്കാതെ ഇന്നലെ ഒരു മിന്നൽ പോലെ കടന്നു പോയ കട്ടപ്പനക്കാരി ജോസി ആന്റണിയുടെ ജീവിതം ഇ്ങ്ങനെയായിരുന്നു. രക്താർബുദത്തിന് ഏറ്റവും തീക്ഷണമായ അവസ്ഥയിൽ ആയിരുന്നിട്ടും പ്രകടമാകാതിരുന്ന രോഗാവസ്ഥ ഒരു പക്ഷെ ശരീരത്തിന്റെ വേദനിയേക്കാൾ മനസ്സിന്റെ വേദന കൂടുതൽ തീവ്രമായിരുന്നതിനാൽ ജോസി പോലും അറിയാതെ പോയതാകാനും ഇടയുണ്ട്.
വിദ്യാർത്ഥി വിസയിലും താൽക്കാലിക വർക്ക് പെർമിറ്റ് വിസകളിലും എത്തുന്നവർ ഒരു സാഹചര്യത്തിലും ഇനി മുതൽ ബ്രിട്ടണിൽ സ്ഥിരവാസം ഉറപ്പിക്കരുത് എന്ന ബ്രിട്ടീഷ് സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നിയമത്തിന്റെ രക്ത സാക്ഷികൂടിയാണ് ജോസി എന്നതാണ് സത്യം. കാരണം നിലവിൽ ഉണ്ടായിരുന്ന വിസ കാലഹരണപ്പെട്ടതോടെ പ്രിയതമനെയും പൊന്നോമനയെയും അനധികൃത താമസത്തിനു അധികൃതർ പിടികൂടിയേക്കും എന്ന സാഹചര്യത്തിലാണ് ഏതാനും മാസം മുൻപ് ഇവർ നാട്ടിലേക്കു മടങ്ങിയത്. വിസ പുതുക്കാൻ ഹോം ഓഫീസിന്റെ കരുണ കാത്തിരുന്ന നേരത്ത് അപ്രതീക്ഷിതമായി മരണം തേടിയെത്തുകയായിരുന്നു.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- ബ്രിട്ടണിൽ വേതന വർധനക്കായി സമസ്ത മേഖലയിലും സമ്മർദ്ദം
- ബ്രിട്ടനിലെ മോഡേൺ സ്ലേവറിയിൽ പത്ത് മടങ്ങ് വർദ്ധനവുണ്ടായെന്ന് റിപ്പോർട്ടുകൾ
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്