ബാലികയെ പീഡിപ്പിച്ച കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് അബുദാബി ജയിലിൽ കഴിയുന്ന ഗംഗാധരന്റെ മോചനത്തിന് നാട് തീവ്രശ്രമത്തിൽ; കള്ളകേസിൽ കുടുക്കിയത് ക്രൂരമായി മർദ്ദിച്ച് കുറ്റം സമ്മതിപ്പിച്ച്; നീതി നിഷേധത്തിനെതിരെ യുഎൻ മനുഷ്യാവകാശ കൗൺസിലും
എം പി റാഫി
മലപ്പുറം: മലപ്പുറം മുത്തൂർ സ്വദേശി ഗംഗാധരനെ യു.എ.ഇയിലെ അബുദാബി ജയിലിലടച്ചിട്ട് നാളേക്ക് രണ്ടുവർഷം തികയുകയാണ്. മറ്റൊരു വിഷുക്കാലം കൂടി കടന്നുപോകുമ്പോൾ ആഘോഷങ്ങളില്ലാതെ ഗംഗാധരന്റെ തൂക്കുകയറിൽനിന്നുള്ള മോചനത്തിനായി ഭാര്യയും മൂന്നുപെൺമക്കളും അടങ്ങുന്ന കുടുംബം പ്രാർത്ഥനയോടെ കാത്തിരിക്കുകയാണ്.
കീഴ്ക്കോടതി വധശിക്ഷക്ക് വിധിച്ച ഗംഗാധരൻ അപ്പീൽ സമർപ്പിച്ചതിനെ തുടർന്ന് മേൽകോടതിയിൽ കേസ് നടക്കുകയാണ്. കേസിന്മേലുള്ള അന്തിമവിധി യു.എ.ഇയിലെ പരമോന്നത കോടതി ഏപ്രിൽ 15 പുറപ്പെടുവിക്കാൻ ഇരിക്കുകയാണ്. ഗംഗാധരന്റെ മോചനത്തിനായി നാട്ടുകാർ ഒന്നടങ്കം പ്രയത്നത്തിലാണ്. എംഎൽഎ സി.മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള സേവ് ഗംഗാധരൻ ഫോറം ഇതിനോടകം വിവിധ തലങ്ങളിൽനിന്നും സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. കേരളത്തിലും കേന്ദ്രത്തിലുമായി ഭരണതലങ്ങളിലും വിദേശകാര്യ മന്ത്രാലയത്തിലും ഉൾപ്പെടെ സഹായം തേടിയെത്തിയിട്ടുണ്ട്. ഇതിനുപുറമെ വിദേശമലയാളികളായ പ്രമുഖരുമായും വ്യവസായികളുമായും കൂടിക്കാഴ്ച നടത്തി. ഒടുവിൽ ഗംഗാധരന്റെ നിരപരാധിത്വം മനസിലാക്കിയ യു.എൻ മനുഷ്യാവകാശ കൗൺസിലും പ്രശ്നത്തിൽ ഇടപെട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി മലയാളിയായ ബ്രിട്ടീഷ് പൗരൻ ടോം ആദിത്യൻ വിവരശേഖരണത്തിനായി കഴിഞ്ഞ ദിവസം ഗംഗാധരന്റെ വീട് സന്ദർശിച്ചിരുന്നു.
56 വയസ്സുള്ള ഇ.കെ ഗംഗാധരൻ കഴിഞ്ഞ 32 വർഷമായി അബുദാബിയിലെ അൽ റബീഹ് പ്രൈവറ്റ് സ്കൂളിൽ സ്കൂൾ ബോയ് ആയി ജോലി ചെയ്യുകയായിരുന്നു. 2013 ഏപ്രിൽ 14ന് ഇതേ സ്കൂളിലെ ഏഴു വയസുകാരിയെ പീഡിപ്പിച്ചു എന്ന കുറ്റം ആരോപിച്ചായിരുന്നു സഹജീവനക്കാരായ മറ്റ് അഞ്ചുപേരോടൊപ്പം അന്നു രാത്രിയിൽ അറസ്റ്റ് ചെയ്തത്. തുടർന്ന് അഞ്ചു പേരെയും മോചിപ്പിച്ച് ഗംഗാധരനിൽ കുറ്റം ആരോപിച്ച് ജയിലിൽ അടയ്്ക്കപ്പെടുകയായിരുന്നു. പരാതിക്കാർക്കും പൊലീസിനും ഒരു കുറ്റവാളി വേണം എന്നതിനാൽ ജയിലിൽ അതിക്രൂരമായി മർദ്ദനമേല്പിച്ചു വേണ്ടത്ര നിയമസഹായം നൽകാതെ ഗംഗാധരനെക്കൊണ്ടു കുറ്റം സമ്മതിപ്പിക്കുകയായിരുന്നു. ഈ സംഭവം അന്താരാഷ്ട്ര മനുഷ്യാവകാശസംഘടനകളുടെ ശ്രദ്ധയിൽപ്പെട്ടു. ഗംഗാധരനെതിരായ നീതിനിഷേധത്തിൽ ബ്രിട്ടണിലും മറ്റും യു.എ.ഇ എംബസിക്കു മുമ്പിൽ പ്രതിഷേധപ്രകടനങ്ങൾ നടക്കുകയുണ്ടായി.
അബുദാബി നിയമവകുപ്പിനു കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫോറൻസിക് മെഡിസിൻ കേസുമായി ബന്ധപ്പെട്ട,് ഗംഗാധരൻ പീഡിപ്പിച്ചുവെന്നു പറയപ്പെടുന്ന പെൺകുട്ടിയിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് ഡി.എൻ.എ, ഫോറൻസിക് തുടങ്ങിയ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കിയിരുന്നു. എന്നാൽ ഗംഗാധരനിൽ ആരോപിക്കപ്പെട്ട കുറ്റകൃത്യം സാധൂകരിക്കാൻ പര്യാപ്തമായ യാതൊരു വിധ തെളിവുകളും ഇതിൽനിന്നും ലഭിച്ചിരുന്നില്ല. ശാസ്ത്രീയതെളിവുകളൊന്നും പരിശോധിക്കാതെയായിരുന്നു കീഴ്ക്കോടതി വിധി പ്രസ്താവിച്ചത്. എന്നാൽ തെളിവുകൾ പരിഗണിക്കാതെ പുറപ്പെടുവിച്ച വിധിക്കെതിരെ സ്കൂൾ അധികാരികളും ഗംഗാധരന്റെ യു.എ.ഇയിലുള്ള സഹോദരങ്ങളും മേൽക്കോടതിയെ സമീപിക്കുകയുണ്ടായി. ഇതിനെ തുടർന്ന് 2014 മെയ് ആറിന് വധശിക്ഷ റദ്ദ് ചെയ്യുകയും ശാസ്ത്രീയ തെളിവുകൾ കൂടി പരിഗണിച്ച് പുനർ വിചാരണ നടത്താൻ കീഴ്ക്കോടതിയോട് മേൽക്കോടതി നിർദ്ദേശിക്കുകയുമായിരുന്നു.
തുടർന്ന് ജനുവരി 25ന് വന്ന കോടതിവിധിയിൽ, കുട്ടിയും കുട്ടിയുടെ മാതാവും പ്രതിയെ തിരിച്ചറിഞ്ഞെന്നും പ്രതി കുറ്റം സമ്മതിച്ചു എന്നുമുള്ള സാഹചര്യം മാത്രം പരിഗണിച്ച് വധശിക്ഷ ശരിവയ്ക്കുകയായിരുന്നു. അതേസമയം ക്രൂരമായി മർദനമേൽക്കേണ്ടി വന്നതും കുട്ടിയുടെയും മാതാവിന്റെയും മൊഴികൾ പരസ്പര വിരുദ്ധമാണെന്നുള്ളതും കോടതി പരിഗണിച്ചില്ല. കൂടാതെ കുട്ടി അനവധി തവണ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്ന കുട്ടിയുടെ മെഡിക്കൽ റിപ്പോർട്ട് കേസിന്റെ ഭാഗമാക്കാതെയായിരുന്നു ഇവിടെയും വിധി നടത്തിയിട്ടുള്ളത്. കേസിനാസ്പദമായ സംഭവം നടക്കുന്നത് വീട്ടിൽവച്ച് വൈകുന്നേരമായിരുന്നു. ഇതിനാൽ നിരവധി തവണ കുട്ടിയെ പീഡിപ്പിച്ചത് വീട്ടിൽ തന്നെയുള്ള ആരോ ആകാമെന്ന നിഗമനത്തിലാണ് ബന്ധപ്പെട്ടവർ. എന്നാൽ ഇത്തരത്തിലുള്ള പരിശോധന കേസിന്റെ അന്വേഷണ പരിധിയിൽ വന്നിട്ടില്ല. കുട്ടി സംഭവം നടക്കുന്ന ദിവസം സാധാരണ രീതിയിൽ വളരെ സന്തോഷവതിയായി സ്കൂളിൽനിന്നും വീട്ടിലേക്ക് തിരിച്ചു പോകുന്ന സി.സി.ടി.വി ദൃശ്യങ്ങളും അന്വേഷണ ഉദ്യോഗസ്ഥർ പരിഗണിച്ചിട്ടില്ല.
യുഎൻ മനുഷ്യാവകാശ കൗൺസിൽ പ്രവർത്തകൻ ടോം ആദിത്യൻ ഗംഗാധരന്റെ വീട് സന്ദർശിച്ചപ്പോൾകുടുംബത്തോടൊപ്പം
ഗംഗാധരന്റെ നിരപരാധിത്വം ചൂണ്ടിക്കാട്ടി യു.എ.ഇ പരമോന്നത കോടതിയിൽ യു.എ.ഇ സ്വദേശിയായ പ്രത്യേക വക്കീൽ മുഖാന്തരം അപ്പീൽ സമർപ്പിക്കുകയുണ്ടായി. ഇതിനെ തുടർന്ന് കഴിഞ്ഞ മാസം 18നും 30നും അന്തിമവിധി പുറപ്പെടുവിക്കുന്നത് മാറ്റിവച്ച് ഈ മാസം പതിനഞ്ചിലേക്ക് മാറ്റുകയായിരുന്നു. അപൂർവ്വം കേസുകൾ മാത്രമെ യു.എ.ഇ പരമോന്നത കോടതിയിൽ എത്തപ്പെടാറുള്ളൂ. 32 വർഷമായി ഇതേ സ്കൂളിൽ ജോലി ചെയ്യുന്ന ഗംഗാധരനെ കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളൂ സ്കൂൾ അധികൃതർക്ക്. സഹജീവനക്കാർക്കും കൂട്ടുകാരുമെല്ലാം ഉറച്ചു വിശ്വസിക്കുന്നു ഗംഗാധരൻ നിരപരാധിയാണെന്ന്. ഇതിനാൽ തന്നെ സ്കൂൾ മാനേജ്മെന്റും ജിവനക്കാരും ഗംഗാധരന്റെ നീതിക്കുവേണ്ടി കേസ് നടത്താൻ മുൻപന്തിയിൽ നിൽക്കുന്നുണ്ട്.
കുട്ടിയുടെ ബന്ധുക്കൾ സാമ്പത്തിക നേട്ടത്തിനായി ഗംഗാധരനും സ്കൂളിനുമെതിരെ ബോധപൂർവ്വം കെട്ടിച്ചമച്ച കേസാണിതെന്നതിന് തെളിവാണ് ആദ്യ പരാതിയിൽ തന്നെ ഇവർ പണം ആവശ്യപ്പെട്ടത്. ബന്ധുക്കൾ നൽകിയ പരാതിയിൽ നഷ്ടപരിഹാരമായി 50 ലക്ഷം ദിർഹം( എട്ടര കോടി രൂപ) നൽകണമെന്നായിരുന്നു ആവശ്യപ്പെട്ടത്. കുറ്റകൃത്യം നടന്നെന്ന് പറയപ്പെടുന്ന സ്ഥലവും സമയവും ഇത്തരമൊരു ചെയ്തിക്ക് ഒരു തരത്തിലും ഉതകുന്നതല്ലെന്ന സാക്ഷിമൊഴികൾ നൽകിയിട്ടും ഇതൊന്നും പരിഗണിച്ചില്ലെന്നു മാത്രമല്ല ഗംഗാധരനെതിരേ പെൺകുട്ടിയും ബന്ധുക്കളും നൽകിയ മൊഴികളിൽ വൈരുദ്ധ്യം നിറഞ്ഞുന്ലക്കുന്നതുമാണ്. ഗംഗാധരന് അനുകൂലമായി തെളിവുകളെല്ലാം ഉണ്ടായിട്ടും ബന്ധുക്കളുടെ നിർദ്ദേശ പ്രകാരം കുട്ടി ഗംഗാധരനെ തിരിച്ചറിഞ്ഞെന്നതു മാത്രം പരിഗണിച്ചായിരുന്നു വധശിക്ഷക്ക് വിധിച്ചത്. മാത്രമല്ല അറബിഭാഷാ പരിജ്ഞാനമില്ലാത്ത ഗംഗാധരനെ ദിവസങ്ങളോളം മർദിച്ച് കുറ്റസമ്മതം നടത്തിയതായി പേപ്പറിൽ ഒപ്പുവയ്പ്പിക്കുകയായിരുന്നുവെന്ന് ജയിൽ മോചിതരായ സുഹൃത്തുക്കൾ പറയുന്നു.
കഴിഞ്ഞ 32 വർഷമായി സ്കൂൾ ബോയ് എന്ന പേരിൽ പകൽ സമയങ്ങളിൽ സ്കൂളിലെ ശുചീകരണ പ്രവർത്തനങ്ങളും രാത്രിയിൽ സെക്യൂരിറ്റി ജോലിയും ചെയ്തുവരികയാണ്. വീണുകിട്ടുന്ന ഒഴിവുസമയങ്ങളിൽ അബുദാബിയിലെ സന്നദ്ധസംഘടനകളായ ടീം യു.എ.ഇ ക്കുവേണ്ടിയും, കേരളാ സോഷൽ സെന്റർ അബുദാബിക്കു വേണ്ടിയും ചെലവഴിക്കാറുള്ളതായി അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സാക്ഷ്യപ്പെടുത്തുന്നു. വളരെ സൗമ്യനും മിതഭാഷിയുമായ ഇദ്ദേഹത്തെപ്പറ്റി സുഹൃത്തുക്കൾക്കെല്ലാം നല്ലതേ പറയാനുള്ളൂ. ഗംഗാധരൻ ജയിലിലായതിനു ശേഷം സ്കൂൾ മാനേജ്മെന്റ് അദ്ദേഹത്തിന്റെ നിരാലംബരായ കുടുംബത്തിന് അത്യാവശ്യത്തിനു വേണ്ട പണം പിരിവു നടത്തി സ്വരൂപിച്ച് അയച്ചുകൊടുത്തിരുന്നു എന്നത് വിദേശസ്കൂൾ മാനേജ്മെന്റ് അധികൃതർ ഗംഗാധരനിൽ ഒരു കുറ്റവാളിയെ കാണുന്നില്ലെന്നതിനും സംഭവം സ്കൂളിൽവച്ച് നടന്നില്ലെന്നതിനും തെളിവാണ്.
ഓരോ വീട്ടിൽനിന്നും കുറഞ്ഞത് ഒരാളെങ്കിലും വിദേശത്ത് ജോലിചെയ്യുന്ന കേരളത്തിൽ ആർക്കും സംഭവിക്കാവുന്ന ദുരന്തത്തിന്റെ പ്രതീകമാണ് ഗംഗാധരൻ. ഗംഗാധരന്റെ മോചനത്തിനും അദ്ദേഹത്തിന്റെ കുടുംബം അനുഭവിക്കുന്ന നീതിനിഷേധത്തിനുമെതിരെ യു.എൻ മനുഷ്യാവകാശ കൗൺസിൽ രംഗത്ത് എത്തിയത് ഏറെ പ്രതീക്ഷ നൽകുന്നതായി സേവ് ഗംഗാധരൻ ഭാരവാഹികൾ മറുനാടൻ മലയാളിയോട് പറഞ്ഞു. തെളിവുകളെല്ലാം അനുകൂലമാണ്, അതിനാൽ വിധി അനുകൂലമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഭാര്യയും മക്കളും.
ഗംഗാധരന്റെ കുടുംബാംഗങ്ങളിൽനിന്നും കൂടെ ജയിലിലടച്ച് പിന്നീട് മോചിപ്പിക്കുകയും ചെയ്ത വളാഞ്ചേരി സ്വദേശി രാധാകൃഷ്ണൻ, കൊടുങ്ങല്ലൂർ സ്വദേശി അലിയാർ എന്നിവരിൽനിന്നും വിവരങ്ങൾ ശേഖരിച്ച ശേഷം ഇന്ത്യൻ എംബസി അധികൃതർ, കേരളാ മുഖ്യമന്ത്രി, സേവ് ഗംഗാധരൻ പ്രവർത്തകർ എന്നിവരുമായി കൂട്ടിക്കാഴ്ച നടത്തി. അടുത്ത ദിവസം ഗംഗാധരൻ ജോലി ചെയ്ത അബുദാബിയിലെ സ്ഥാപനത്തിൽ സന്ദർശനം നടത്തി യു.എൻ മനുഷ്യാവകാശ കൗൺസിലിൽ കേസിനാസ്പദമായ തെളിവുകൾ സമർപ്പിക്കുമെന്ന് ടോം ആദിത്യൻ പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്