നോട്ടുകൾ മാറ്റി നൽകിയപ്പോൾ കുമിഞ്ഞുകൂടിയ സഹസ്രകോടികളുടെ നിക്ഷേപം കൊണ്ട് ഇനി ബാങ്കുകൾ എന്തുചെയ്യും? നല്ലൊരു പങ്കും ചെലവിടുക സാധാരണക്കാർക്കായി മോദി സർക്കാർ നടപ്പാക്കിയ മുദ്ര ലോണിനായി; അരലക്ഷം മുതൽ പത്തുലക്ഷംവരെ ചെറുകിട സംരംഭകർക്ക് നൽകുന്ന മുദ്ര ലോണിനെപ്പറ്റി അറിയേണ്ടതെല്ലാം
മറുനാടൻ ഡെസ്‌ക്
ന്യൂഡൽഹി: കറൻസി നിരോധനത്തെ തുടർന്ന് പഴയ നോട്ട് മാറ്റിയെടുക്കൽ പ്രക്രിയയിലൂടെ രാജ്യത്തെ ബാങ്കുകളിൽ എത്തുന്ന തുക ഇനി എങ്ങനെയാകും ബാങ്കുകൾ വിനിയോഗിക്കുക? നിരോധിക്കപ്പെട്ട കറൻസിയിൽ ഒരാൾക്ക് 4000 രൂപവരെ മാത്രം പണമായി മാറ്റി നൽകുകയും ബാക്കി തുക അക്കൗണ്ടുകളിൽ നിക്ഷേപമായി സ്വീകരിക്കുകയുമാണ് ഇപ്പോഴത്തെ കറൻസി നിരോധനത്തിനു ശേഷം ഉണ്ടായ നടപടി. ഉറവിടം കാണിക്കേണ്ട പരിധി രണ്ടര ലക്ഷമായി നിജപ്പെടുത്തിയിരുന്നതിനാൽ നല്ലൊരു ശതമാനം അക്കൗണ്ടുകളിൽ അതിനോടടുത്ത തുക നിക്ഷേപമായി എത്തിയിട്ടുണ്ടെന്നാണ് സൂചനകൾ.
കറൻസി നിരോധനം പ്രഖ്യാപിച്ച് പത്തുദിവസത്തിനകം 5.44 ലക്ഷം കോടി രൂപ ബാങ്കുകളിൽ എത്തിയെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇതിൽ 5.11 ലക്ഷം കോടിയും നിക്ഷേപമായാണ് എത്തിയിട്ടുള്ളത്. കറൻസി മാറിയെടുത്ത് വാങ്ങിയ തുക 33,000 കോടി മാത്രം. ഡിസംബർ 31വരെ ഇത്തരത്തിൽ നിക്ഷേപത്തിന് സാധ്യതയുണ്ടെന്നതിനാൽ ഈ നിക്ഷേപം വലിയ തോതിൽ കൂടാനാണ് സാധ്യത.
സീറോ ബാലൻസ് അക്കൗണ്ടായി തുടങ്ങിയിരുന്ന ജൻധൻ അക്കൗണ്ടുകളിൽ ലക്ഷങ്ങൾ വന്നുവീണതോടെ ബാങ്കുകളിൽ നിക്ഷേപം ക്രമാതീതമായി വർധിക്കുകയാണിപ്പോൾ. അക്കൗണ്ടിൽ നിക്ഷേപിച്ച തുകയിൽ നിന്ന് ആഴ്ചയിൽ തിരിച്ചെടുക്കാനുള്ള പരിധി 24,000 രൂപയാക്കി നിജപ്പെടുത്തിയിരിക്കുന്നതിനാൽ തന്നെ ബാങ്കുകളുടെ കൈവശം കുറച്ചുകാലത്തേക്കെങ്കിലും അക്കൗണ്ടുകളിൽ പണം കിടക്കുമെന്നതാണ് ഇപ്പോഴത്തെ സ്ഥിതി.
ഇത്തരത്തിൽ പണം ബാങ്കുകളിൽ കുമിഞ്ഞുകൂടുന്നത് ബാങ്കുകൾക്ക് തലവേദനയാണ്. നാലും നാലരയും ശതമാനംവരെ സേവിങ്‌സ് അക്കൗണ്ടിലെ പണത്തിനും പലിശ നൽകണമെന്നിരിക്കെ ഇത്തരത്തിൽ എത്തുന്ന തുക ബാധ്യതയാകാതിരിക്കാൻ ബാങ്കുകൾക്ക് മുന്നിൽ ഒറ്റ വഴി മാത്രമേ ഉള്ളൂ. ഈ തുക പരമാവധി ലോണുകളായി നൽകുക. ഇതിന് കസ്റ്റമേഴ്‌സിനെ ആകർഷിക്കാൻ പലിശ ഇളവുകൾ പ്രഖ്യാപിക്കൽ ഉൾപ്പെടെയുള്ള നടപടികൾക്ക് മുന്നൊരുക്കങ്ങൾ തുടങ്ങിക്കഴിഞ്ഞു.
ഇത്തരത്തിൽ വ്യാപകമായി ലോണുകൾ നൽകുമ്പോൾ ഇങ്ങനെ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത പണം കോർപ്പറേറ്റ് കമ്പനികൾക്ക് ലോണായി പോകാനാണ് സാധ്യതയെന്നും ജനങ്ങളിൽ നിന്ന് പിടിച്ചെടുത്ത പണം വൻകിടക്കാരുടെ ബിസിനസിനായി വായ്പ നൽകുമെന്നുമെല്ലാമുള്ള പ്രചരണം സജീവമാണ്. പക്ഷേ, ഇത്തരത്തിൽ കറൻസി നിരോധനത്തിനു ശേഷം ബാങ്കുകളിലെത്തിയ വൻ നിക്ഷേപത്തിൽ നല്ലൊരു ശതമാനം ചെറുകിട ബിസിനസ് സംരംഭകർക്ക് വായ്പയായി അനുവദിക്കാനുള്ള തീരുമാനം മോദി സർക്കാർ കൈക്കൊണ്ടതായാണ് ഏറ്റവും പുതിയ സൂചനകൾ.
സാധാരണക്കാർക്ക് കുറഞ്ഞ പലിശയ്ക്ക് നൽകുന്ന ലോണുകളുടെ രൂപത്തിൽ ഇപ്പോൾ ബാങ്കുകളിലെത്തിയ പണം ഫലപ്രദമായി വിനിയോഗിക്കാനാണ് കേന്ദ്രസർക്കാർ നീക്കം തുടങ്ങിയിട്ടുള്ളത്. വൻകിടക്കാർക്ക് വൻതുകകൾ നൽകുന്നതിനേക്കാൾ കുറഞ്ഞ തുകകൾ കുറേപ്പേരിൽ എത്തുന്നതാണ് ബാങ്കുകൾക്ക് നേട്ടമെന്നും വിലയിരുത്തൽ ഉണ്ടായിട്ടുണ്ട്. ഇതിന്റെ ഭാഗമായി ചെറുകിട സംരംഭകർക്ക് ചെറു ലോണുകൾ നൽകുന്ന മുദ്രാ ലോൺ പദ്ധതിയുടെ പരസ്യം ഇന്ന് മിക്ക പത്രങ്ങളിലും കേന്ദ്ര സർക്കാർ നൽകിക്കഴിഞ്ഞു.
19 മാസംകൊണ്ട് നൽകിയത് അഞ്ചുകോടിയിലേറെ ലോണുകൾ
കള്ളപ്പണവേട്ടയും കള്ളനോട്ടുകൾ ഇല്ലാതാക്കലും മാത്രമല്ല, കേന്ദ്രസർക്കാർ ലക്ഷ്യമിട്ടതെന്ന് വ്യക്തം. വൻകിടക്കാർ മാത്രമല്ല, സാധാരണക്കാർപോലും കറൻസിയായി വീട്ടിൽ സൂക്ഷിക്കുന്ന പണം ബാങ്ക് അക്കൗണ്ടിൽ സൂക്ഷിച്ചാൽ അത് രാജ്യത്ത് നിരവധി ചെറുകിട വ്യവസായികൾക്കും വ്യാപാരികൾക്കും പ്രയോജനപ്പെടുമെന്നുമുള്ള കണക്കുകൂട്ടൽ കൂടി ഇപ്പോഴത്തെ കറൻസി നിരോധനത്തിന് പിന്നിലുണ്ട്.
മുദ്ര ലോണിലൂടെ നിങ്ങളുടെ ബിസിനസ് അഭിവയോധികിപ്പെടുത്തൂ എന്ന തലവാചകവുമായി ഇന്ന് കേന്ദ്ര ധനമന്ത്രാലയം നൽകിയ പരസ്യത്തിൽ ക്ഷീര വ്യവസായം, മത്സ്യ വ്യവസായം, കോഴിവളർത്തൽ, തേനീച്ച-പട്ടുനൂൽ കൃഷി തുടങ്ങി കാർഷിക-കാർഷികേതര മേഖലകളിൽ നൽകുന്ന ലോണുകളുടെ വിവരങ്ങളാണ് അറിയിച്ചിട്ടുള്ളത്. ശിശുലോൺ, കിഷോർ ലോൺ, തരുൺ ലോൺ തുടങ്ങി നിരവധി പദ്ധതികൾ കേന്ദ്രസർക്കാരിനുണ്ട്.
മുദ്ര ലോൺ ക്രെഡിറ്റ് ബ്യൂറോ റിപ്പോർട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് നൽകുന്നത്. അതിനാൽ നിങ്ങൾക്ക് എവിടെയും വായ്പാ കുടിശ്ശികയില്ലെന്ന സർട്ടിഫിക്കറ്റ് നിർബന്ധമില്ല. കൊളാറ്ററൽ സെക്യൂരിറ്റി നൽകേണ്ടതില്ല എന്നതാണ് മറ്റൊരു ആകർഷണം. കൃഷിയുടേയോ വ്യവസായത്തിന്റെയോ ആവശ്യത്തിന് അനുസരിച്ച് തുക പിൻവലിക്കാനും അതിനു മാത്രം പലിശ നൽകാനും സൗകര്യമുണ്ട്. തിരിച്ചടവിനും സൗകര്യപ്രദമായ ലളിത തവണ വ്യവസ്ഥകൾ നൽകാനാകും. മാത്രമല്ല, ലോണിനൊപ്പം നൽകുന്ന മുദ്ര കാർഡ് വഴി എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാനും ഷോപ്പിങ് നടത്താനുമെല്ലാം സൗകര്യമുണ്ടാകും.
നിങ്ങൾ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ നിന്ന് വായ്പയെടുക്കുകയോ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമെടുക്കുകയോ ചെയ്യുകയും അത് തിരിച്ചടയ്ക്കുന്നതിൽ വീഴ്ചവരുത്തുകയും ചെയ്തിട്ടുണ്ടെങ്കിൽ അത്തരം വിവരങ്ങൾ ഇപ്പോൾ സിബിൽ എന്ന സംവിധാനം വഴി ബാങ്കുകൾക്ക് ലഭ്യമാണ്. ഇത്തരത്തിൽ വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയ ആളല്ല നിങ്ങളെങ്കിൽ മുദ്ര ലോൺ സെക്യൂരിറ്റി നൽകാതെ തന്നെ ലഭിക്കുമെന്നതാണ് പ്രത്യേകത. 50,000 രൂപ മുതൽ പത്തുലക്ഷം രൂപവരെ ഏതൊരു ചെറുകിട പദ്ധതിയുടെയും പ്രൊജക്ടുമായി ചെന്നാൽ ബാങ്കുകൾ വായ്പ നൽകാൻ ബാധ്യസ്ഥരാണ്.
19 മാസം മുമ്പാണ് 2015 ഏപ്രിൽ എട്ടിന് നരേന്ദ്ര മോദി സർക്കാർ പ്രധാനമന്ത്രി മുദ്ര യോജനയ്ക്ക് (പിഎംഎംവൈ) തുടക്കമിട്ടത്. മൈക്രോ യൂണിറ്റ്‌സ് ഡവലപ്പ്‌മെന്റ് ആൻഡ് റീഫിനാൻസ് ഏജൻസി ലിമിറ്റഡ് എന്ന പേരിൽ സാധാരണക്കാരുടെ വ്യാപാര വ്യവസായ സ്വപ്‌നങ്ങൾക്ക് ചിറകു നൽകുകയായിരുന്നു ലക്ഷ്യം. കോർപ്പറേറ്റുകൾക്കു മാത്രം ആനുകൂല്യങ്ങൾ നൽകുന്നു എന്ന ആരോപണത്തിന് ഉത്തമമായ മറുപടി കൂടിയായി ഈ ഉദ്യമമെന്ന് ഇതുവരെ മുദ്ര ലോണുകൾ നൽകിയതിന്റെ കണക്കുകളിൽ നിന്നുതന്നെ വ്യക്തമാകും. 2015-16 സാമ്പത്തിക വർഷത്തിൽ 3.48 കോടിയിൽപ്പരം ലോണുകൾ നൽകി. ആകെ 1.32 ലക്ഷം കോടിരൂപയാണ് വിതരണം ചെയ്തത്. നടപ്പു സാമ്പത്തികവർഷം ഇതുവരെ 73000 കോടിയിൽപ്പരം രൂപ വിവിധ ബാങ്കുകൾ മുദ്ര ലോണുകളായി നൽകി.
സാമ്പത്തിക വികസനം ലഘുസംരംഭങ്ങളിലൂടെ എന്നതാണ് ഇതിന്റെ മുദ്രാവാക്യം. മുദ്രാ പദ്ധതി പ്രകാരം വായ്പ നേടുന്നതിന് ലളിതമായ നടപടിക്രമങ്ങളാണുള്ളത്. രാജ്യത്ത് പ്രവർത്തിക്കുന്ന ദേശസാത്കൃത സ്വകാര്യബാങ്കുകളിലൂടെ മുംബൈ എം.എസ്.എം.ഇ. ഡെവലപ്പ്‌മെന്റ് സെന്ററിൽ പ്രവർത്തിക്കുന്ന മുദ്രയുടെ കേന്ദ്ര ഓഫീസുമായി ബന്ധപ്പെടുത്തിയാണ് ലോണുകൾ അനുവദിക്കുന്നത്. ദേശസാത്കൃത, സ്വകാര്യ ബാങ്കുകളുടെ ബ്രാഞ്ചുകൾ വഴിയും റീജണൽ റൂറൽ ബാങ്കുകൾക്കും, സഹകരണ ബാങ്കുകൾക്കും പദ്ധതിയിൽ പങ്കാളിയാകാനും അവസരം നൽകിയിട്ടുണ്ട്. നിർമ്മാണ സ്ഥാപനങ്ങൾ, സേവന സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവ തുടങ്ങുന്നതിനും, നിലവിൽ ഉള്ളവ വികസിപ്പിക്കുന്നതിനും കാർഷിക-വ്യാപാര മേഖലയിലെ എതൊരു ചെറുകിട സംരംഭത്തിനും മുദ്ര ലോൺ ലഭിക്കും.
അരലക്ഷം മുതൽ 10 ലക്ഷം വരെ വായ്പ
ശിശു, കിഷോർ, തരുൺ എന്നീ മൂന്ന് തലത്തിലുള്ള വായ്പാ വിതരണ സംവിധാനമാണ് മുദ്രാ ലോണുകൾ. സംരംഭത്തിനു വേണ്ട ഫണ്ടിന്റെ ആവശ്യകത അനുസരിച്ചാണ് ഇവ തീരുമാനിക്കുന്നത്. ശിശു- 50,000 രൂപ വരെ, കിഷോർ -50,000 മുതൽ 5 ലക്ഷം രൂപ വരെ, തരുൺ 5 ലക്ഷം രൂപ മുതൽ 10 ലക്ഷം വരെ എന്നിങ്ങനെയാണ് വായ്പ.
ലോണിനായി ഓരോ വർഷവും നിശ്ചയിക്കുന്ന തുകയുടെ 60 ശതമാനം ശിശു വിഭാഗത്തിന് നൽകും. കൂടുതൽ പേരിലേക്ക് ചെറിയ തുകകൾ എത്തിച്ച് കൈത്തൊഴിലുകളും, കുടിൽ വ്യവസായ സംരംഭങ്ങളും കൂടുതലായി നടപ്പിലാക്കുകയാണ് ഇതിന്റെ ഉദ്ദേശ്യം. സംരംഭം നടത്തുന്നവർക്കും, പുതുതായി പ്ലാൻ ചെയ്യുന്നവർക്കും, നടത്തിക്കൊണ്ട് പോകുന്ന ലഘുസംരംഭം വിപുലീകരിക്കുന്നതിനും മുദ്രാ ബാങ്ക് വായ്പകൾ ലഭിക്കുമെന്ന പ്രത്യേകതയുണ്ട്.
നേരിട്ടുള്ള കാർഷികവൃത്തിയെ ഈ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും കാർഷിക ഉത്പന്നങ്ങൾ സംസ്‌കരിക്കുക, സംഭരിക്കുക, കേട് കൂടാതെ സൂക്ഷിക്കുക തുടങ്ങി കാർഷിക അനുബന്ധമായ എല്ലാ ആവശ്യങ്ങൾക്കും ലോൺ ലഭിക്കും. ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾക്കും മുദ്ര വായ്പ നേടാം. കാർഷിക രംഗം പോലെ തന്നെ രാജ്യത്ത് തൊഴിൽ അവസരങ്ങൾ പ്രദാനം ചെയ്യുന്ന സുപ്രധാന മേഖലയാണ് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടേത്.
അവർക്ക് കെട്ടിടം, യന്ത്രങ്ങൾ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ മാത്രമല്ല വേണ്ടത്ര പ്രവർത്തന മൂലധന വായ്പ ലഭ്യമാക്കുവാനും മുദ്രയ്ക്ക് കഴിയും.സ്വയംസഹായ സംരംഭങ്ങൾക്കും, ജെ.എൻ.ജി. ഗ്രൂപ്പുകൾക്കും, വ്യക്തിസംരംഭങ്ങൾക്കും, പാർട്ണർഷിപ്പ് / ലിമിറ്റഡ് കമ്പനികൾക്കും 2006 ലെ എം.എസ്.എം.ഇ.ഡി. ആക്ടിന്റെ വ്യവസ്ഥകൾക്ക് വിധേയമായി കാർഷികേതര സംരംഭങ്ങൾ തുടങ്ങുവാനും വികസിപ്പിക്കുവാനും വായ്പ ലഭിക്കുന്നതാണ്.
ചെറിയ കച്ചവടക്കാർക്കും, ഷോപ്പ് ഉടമകൾക്കും യന്ത്രങ്ങൾ / ഉപകരണങ്ങൾ എന്നിവ സമ്പാദിക്കുന്നതിന് വ്യവസായ സംരംഭകർക്കും വായ്പകൾ ലഭിക്കുമ്പോൾ സഹകരണ ബാങ്കുകൾക്കും റീജണൽ റൂറൽ ബാങ്കുകൾക്കും ഷെഡ്യൂൾഡ് ബാങ്കുകൾക്കും പുനർവായ്പയും അനുവദിക്കുന്നു. വനിതാ സംരംഭകർക്ക് വായ്പകൾ നൽകുന്ന സൂക്ഷ്മ ധനകാര്യസ്ഥാപനങ്ങൾക്കും സമയബന്ധിതമായി സഹായം അനുവദിക്കുന്നതിന് പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു.
റുപേ കാർഡും ക്രെഡിറ്റ് ഗ്യാരണ്ടിയും
ഈ പദ്ധതിയുടെ മുഖ്യ ആകർഷണം റുപേ കാർഡും (മുദ്ര കാർഡ്), ക്രെഡിറ്റ് ഗ്യാരണ്ടിയുമാണ്. കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ വേണം ഇത് പ്രകാരമുള്ള വായ്പകൾ അനുവദിക്കുവാൻ എന്ന് പ്രത്യേകം, വ്യവസ്ഥ ചെയ്തിരിക്കുന്നു. കൊളാറ്ററൽ സെക്യൂരിറ്റി നൽകാൻ ശേഷിയില്ലാത്ത സംരംഭകരെ ഒഴിവാക്കുക എന്ന രീതിയായിരുന്നു മുമ്പ് ബാങ്കുകൾ കൈക്കൊണ്ടിരുന്നതെങ്കിൽ ആ തെറ്റായ പാരമ്പര്യം അവസാനിപ്പിച്ചുകൊണ്ടാണ് മോദി സർക്കാർ മുദ്രലോൺ എല്ലാവരിലേക്കും എത്തിക്കാൻ വേണ്ട പരിഷ്‌കാരങ്ങൾ വരുത്തിയത്.
നൽകുന്ന വായ്പാതുക ചെറുതായതുകൊണ്ടും അപേക്ഷകരുടെ എണ്ണം കൂടുതൽ ആയതുകൊണ്ടും ബാങ്കുകൾക്ക് ഈ പദ്ധതി കൂടുതൽ സുരക്ഷിതത്വം നൽകുന്നു. വലിയ തുകകൾ ഒരിടത്ത് നിക്ഷേപിക്കുകയും അത് പരാജയപ്പെടുകയും ചെയ്താൽ വലിയ നഷ്ടമാണ് ധനകാര്യ സ്ഥാപനങ്ങൾ സഹിക്കേണ്ടതായി വരിക. അത്തരം റിസ്‌ക് ലഘൂകരിക്കുവാൻ ചെറിയ വായ്പകൾ കൂടുതൽ സംരംഭകരിലേക്ക് എത്തിക്കുന്നതുകൊണ്ട് ധനകാര്യ സ്ഥാപനങ്ങൾക്ക് കഴിയുന്നു. ഇപ്പോൾ കറൻസി നിരോധനത്തിനുശേഷം കൂടുതലായി ബാങ്കുകളിൽ എത്തിയ 'ഡെഡ് മണി' ഇത്തരത്തിൽ പുതിയ ലോണുകളായി മാറാൻ സാധ്യതയേറെയാണ്. ഇതാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നതും.
വായ്പ അനുവദിക്കുന്നതിനനുസരിച്ച് നിശ്ചയിക്കപ്പെട്ട മൂല്യം അടങ്ങുന്ന റുപേ കാർഡ് ആണ് വായ്പാക്കാരന് നൽകുക. ലോൺ ഒറ്റയടിക്ക് പണമായല്ല കൈയിൽ നൽകുന്നത് എന്നതിനാൽ തുകയുടെ അനാവശ്യ വിനിയോഗം ഒഴിവാക്കാനാകും. വായ്പയെടുത്ത തുക മറ്റ് ആവശ്യങ്ങൾക്ക് ചെലവാകാനുള്ള സാധ്യതയും ഇതോടെ ഇല്ലാതാകുന്നു. ഓൺലൈനിൽ നിന്നു തന്നെ അസംസ്‌കൃത വസ്തുക്കളും, കംപോണന്റുകളും വാങ്ങുന്നതിന് ഇത് സൗകര്യം ഒരുക്കുന്നു. ഈ കാർഡ് പ്രധാനമന്ത്രിയുടെ ജൻധൻ യോജന പദ്ധതിയുമായി ബന്ധപ്പെടുത്തിയതാണ്. പണത്തിന് ആവശ്യം വരുമ്പോൾ എ.ടി.എം. വഴി ക്രെഡിറ്റിൽ ഉള്ള തുക പിൻവലിക്കുകയും ചെയ്യാം. വളരെ പെട്ടെന്നുള്ള വായ്പകൾക്ക് ബാങ്ക് ശാഖകളിൽ പോലും പോകാതെ പെട്ടെന്നു തന്നെ പരിഹാരം കാണാൻ കഴിയുന്നു.
സ്ഥിരമായ തൊഴിലും, വരുമാനവും ഉറപ്പുവരുത്തുന്ന കൈത്തൊഴിലുകൾ, സേവന സ്ഥാപനങ്ങൾ എന്നിവ മാത്രമല്ല വലിയ സാമ്പത്തിക വളർച്ച നേടിത്തരുന്ന സൂക്ഷ്മ സംരംഭങ്ങളുടെ വികസനവും മുദ്രയിലൂടെ സാധ്യമാകുന്നു. ഏറെ വീട്ടമ്മമാർ പണിയെടുക്കുന്ന ഗാർമെന്റ്/ടെക്സ്റ്റയിൽ മേഖലയ്ക്ക് പ്രാധാന്യം നൽകിയിട്ടുണ്ട്.
അപേക്ഷ വളരെ ലളിതം; പലിശ 7 ശതമാനം മുതൽ
ഒരു ലോണിന് അപേക്ഷിച്ച് നൂലാമാലകൾ തീർത്ത് പണം കയ്യിലെത്തണമെങ്കിൽ നടന്ന് കാലിലെ ചെരിപ്പ് തേയുമെന്ന സ്ഥിതി ഉണ്ടാവാതിരിക്കാൻ മുദ്ര ലോണിൽ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ടെന്ന് പറയാം. വളരെ ലളിതമായ ഫോറവും അനുബന്ധ രേഖകളുമാണ് മുദ്ര വായ്പയ്ക്കായി അപേക്ഷിക്കുവാൻ വേണ്ടത്. നിശ്ചിത ഫോറത്തിലുള്ള അപേക്ഷകൾ ഉപയോഗിക്കണം. ബാങ്കിന്റെ എംബ്ലത്തോടുകൂടി ബാങ്കിന്റെ ശാഖകളിൽ നിന്നുതന്നെ ഫോം ലഭിക്കും. അത് പൂരിപ്പിച്ച് ഇനി പറയുന്ന രേഖകൾ സഹിതം ശാഖകളിൽ നേരിട്ട് സമർപ്പിക്കണം.
ഒരു ധനകാര്യ സ്ഥാപനത്തിലും കുടിശ്ശിക ഇല്ലാത്തവർക്ക് മാത്രമേ അപേക്ഷിക്കാൻ അർഹതയുണ്ടാകൂ. ഏഴ് മുതൽ 12 ശതമാനം പലിശയ്ക്ക് ഈ വായ്പകൾ ലഭിക്കും എന്ന ഗുണവുമുണ്ട്. ഇപ്രകാരം സബ്‌സിഡികൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മറ്റ് വകുപ്പുകൾ നൽകിവരുന്ന സബ്‌സിഡി ആനുകൂല്യങ്ങൾ അപേക്ഷകർക്ക് സ്വീകരിക്കുകയും ചെയ്യാം. തിരിച്ചടവിന് 84 മാസത്തെ (ഏഴുവർഷം) കാലാവധിയും ലഭിക്കും. 25 ശതമാനം സംരംഭകന്റെ വിഹിതമായി കണക്കാക്കി ബാക്കിയാണ് വായ്പയായി അനുവദിക്കുക.
- സ്ഥിരതാമസം തെളിയിക്കുന്ന രേഖകൾ
- എസ്.സി./എസ്.ടി./ഒ.ബി.സി./മൈനോറിറ്റി എന്നീ വിഭാഗക്കാർക്ക് അത് തെളിയിക്കുന്ന രേഖകൾ
- ബിസിനസ് സ്ഥാപനത്തിന്റെ വിലാസവും മറ്റും തെളിയിക്കുന്ന രജിസ്‌ട്രേഷൻ/ലൈസൻസ് തുടങ്ങിയവ
- നിലവിൽ ബാങ്ക് വായ്പ ഉണ്ട് എങ്കിൽ പ്രസ്തുത ബാങ്കിൽ നിന്നുള്ള വായ്പയുടെ സ്റ്റേറ്റ്‌മെന്റ്
- നിലവിൽ സംരംഭം നടത്തുന്നവർ അവസാനത്തെ രണ്ട് വർഷത്തെ ഫൈനൽ അക്കൗണ്ട്‌സ് (രണ്ട് ലക്ഷത്തിന് മുകളിലുള്ള വായ്പാ അപേക്ഷയ്ക്ക് മാത്രം)
- പ്രതീക്ഷിത ബാലൻസ് ഷീറ്റ് (രണ്ട് ലക്ഷത്തിന് മുകളിലുള്ള വായ്പയ്ക്ക് മാത്രം)
- നിലവിൽ സംരംഭം നടത്തുന്നവർ അവസാന രണ്ട് വർഷത്തെ വില്പന കണക്ക്
- ഉദ്ദേശിക്കുന്ന സംരംഭത്തെ പറ്റി വിശദമായ പ്രോജക്ട് റിപ്പോർട്ട്
- പ്രൊപ്രൈറ്ററി ഒഴികെയുള്ള സ്ഥാപനങ്ങൾക്ക് ആയതിന്റെ ഘടന സംബന്ധിച്ച് രേഖകളും തീരുമാനവും
- പ്രൊപ്രൈറ്റർ/പാർട്ണർ/ഡയറക്ടർ ഓരോരുത്തരുടേയും ആസ്തി ബാധ്യതാ സ്റ്റേറ്റ്‌മെന്റ്
പാസ്‌പോർട്ട് സൈസ് ഫോട്ടോകൾ (2 എണ്ണം) - (എം.എസ്.എം.ഇ. വിഭാഗങ്ങൾക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾക്കായി ജില്ലാ വ്യവസായ കേന്ദ്രത്തിൽ മെമോറാണ്ടം ഫയൽ ചെയ്ത് എസ്.എസ്.ഐ. രജിസ്‌ട്രേഷന് തുല്യമായ അംഗീകാരം നേടാം)
അപേക്ഷ, പ്രോജക്ട് റിപ്പോർട്ട്, മറ്റ് രേഖകൾ എന്നിവ തയ്യാറാക്കുന്നതിന് ജില്ലാ വ്യവസായ കേന്ദ്രങ്ങൾ, താലൂക്ക് വ്യവസായ ഓഫീസുകൾ, ബ്ലോക്ക് / മുൻസിപ്പാലിറ്റി / കോർപ്പറേഷൻ എന്നിവിടങ്ങളിലെ വ്യവസായ വികസന ഓഫീസർമാർ എന്നിവരുടെ സേവനം തേടാം. സംരംഭകർക്കാവശ്യമായ പരിശീലനം ഉൾപ്പെടെയുള്ള കൈത്താങ്ങ് സഹായവും ഈ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കും.
50,000/ രൂപ വരെയുള്ള ശിശു വായ്പകൾ നൽകുന്നതിന് ബാങ്കുകൾക്ക് ടാർജറ്റ് നൽകിയിട്ടുണ്ട്. അതുകൊണ്ട് അത്തരം വായ്പകളാണ് ഇപ്പോൾ വ്യാപകമായി നൽകി വരുന്നത്. എന്നാൽ മറ്റ് വായ്പകൾക്ക് അപേക്ഷിക്കുന്നതിന് യാതൊരു നിയന്ത്രണവുമില്ല. ഇനിയങ്ങോട്ട് ഇത്തരം വായ്പകൾ കൂടുതലായി അനുവദിക്കാനും സാധ്യത തെളിയുകയാണ്.
മുദ്ര ലോൺ അപേക്ഷാ ഫോമിന് ഇവിടെ ക്ലിക്ക് ചെയ്യുക
വിശദ വിവരങ്ങൾക്ക് വെബ്‌സൈറ്റ്: http://www.mudra.org.in/
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍