അയോധ്യയിൽ ക്ഷേത്രം തകർത്ത് പള്ളി നിർമ്മിച്ചതിന് പുരാവസ്തു വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ തെളിവില്ലെന്ന് അഡ്വ. മീനാക്ഷി അറോറ; സുപ്രീംകോടതി വരെ ഏതെങ്കിലും നാഗരികതകളുടെ അവശിഷ്ടങ്ങൾക്കു മുകളിലാകും പണിതിട്ടുണ്ടാകുക; പള്ളിക്കടിയിൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നുവെന്ന് പറഞ്ഞാൽ പോരേ, അത് തകർത്തതാണെന്ന് പറയേണ്ട കാര്യമുണ്ടോ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ്; ബാബരിക്കേസിൽ കഴിഞ്ഞ ഒരു മാസമായി സുപ്രീംകോടതിയിൽ നടക്കുന്നത് ചൂടേറിയ വാദ പ്രതിവാദങ്ങൾ; വിധി ഒന്നര മാസത്തിനുള്ളിൽ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ബാബരി കേസിൽ സുപ്രീംകോടതിയിൽ നടക്കുന്നത് ചൂടേറിയ വാദപ്രതിവാദങ്ങൾ. പുരാവസ്തു വകുപ്പ് സമർപ്പിച്ച റിപ്പോർട്ടിൽ ക്ഷേത്രം തകർത്തതിന്റെ തെളിവില്ല എന്ന് സുന്നി വഖഫ് ബോർഡിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷക അഡ്വ. മീനാക്ഷി അറോറ ചൂണ്ടിക്കാട്ടി. പള്ളിക്കടിയിൽ കെട്ടിടത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നുവെന്ന് പറഞ്ഞാൽ പോരേ, അത് തകർത്തതാണെന്ന് പറയേണ്ട കാര്യമുണ്ടോ എന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ചോദിച്ചു. അങ്ങനെയാണെങ്കിൽ 1528ൽ ക്ഷേത്രം തകർത്താണ് പള്ളിയുണ്ടാക്കിയതെന്ന് പറഞ്ഞ് സമർപ്പിച്ച ഹർജിയുടെ സാധുത പിന്നെ എന്താണ് എന്നായി മീനാക്ഷി.
എല്ലാം തകർത്തു എന്നു പറയാൻ കൃത്യമായ തെളിവ് വേണമെന്നും തകർത്തതിന്റെ അടയാളം വേണമെന്നും മീനാക്ഷി അറോറ പറഞ്ഞപ്പോൾ, എല്ലാം തകർത്താൽ പിന്നെ എന്ത് അടയാളമാണ് ബാക്കിയാകുക എന്ന് ജസ്റ്റിസ് ചന്ദ്രചൂഡും ചോദിച്ചു. സോമനാഥ് ക്ഷേത്രം തകർത്തതിന്റെ അടയാളം ഉണ്ടായിരുന്നുവെന്നായിരുന്നു മീനാക്ഷിയുടെ മറുപടി. രാമജന്മഭൂമിയിലെ ക്ഷേത്രങ്ങൾ തകർത്ത് പള്ളിയുണ്ടാക്കി എന്നു പറഞ്ഞാൽ തകർത്തുവെന്ന് തെളിയിക്കണമെന്നും മീനാക്ഷി വാദിച്ചു. ബാബരി കേസിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. നേരത്തെ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമ ജന്മഭൂമിയാണെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് വാദം തുടരുന്നത്.
എല്ലാം തകർത്തു എന്നു പറയാൻ കൃത്യമായ തെളിവ് വേണമെന്നും തകർത്തതിന്റെ അടയാളം വേണമെന്നും മീനാക്ഷി അറോറ പറഞ്ഞപ്പോൾ, എല്ലാം തകർത്താൽ പിന്നെ എന്ത് അടയാളമാണ് ബാക്കിയാകുക എന്ന് ജസ്റ്റിസ് ചന്ദ്രചൂഡും ചോദിച്ചു.സോമനാഥ് ക്ഷേത്രം തകർത്തതിന്റെ അടയാളം ഉണ്ടായിരുന്നുവെന്നായിരുന്നു മീനാക്ഷിയുടെ മറുപടി. രാമജന്മഭൂമിയിലെ ക്ഷേത്രങ്ങൾ തകർത്ത് പള്ളിയുണ്ടാക്കി എന്നു പറഞ്ഞാൽ തകർത്തുവെന്ന് തെളിയിക്കണമെന്നും മീനാക്ഷി വാദിച്ചു. ബാബരി കേസിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. നേരത്തെ ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലം രാമ ജന്മഭൂമിയാണെന്ന ഹൈക്കോടതി വിധിക്കെതിരായ അപ്പീലിലാണ് വാദം തുടരുന്നത്.
'ഈ നിൽക്കുന്ന സുപ്രീംകോടതി വരെ ഏതെങ്കിലും നാഗരികതകളുടെ അവശിഷ്ടങ്ങൾക്കു മുകളിലാകും പണിതിട്ടുണ്ടാകുക. നമ്മൾ ഈ നിൽക്കുന്നത് മണ്ണടിഞ്ഞ നാഗരികതകൾക്കു മുകളിലാണ്. അവയെല്ലാം തിരിച്ച് കൊടുക്കണമെന്നു പറയുമോ. തരിശായി കിടക്കുന്ന സ്ഥലത്ത് പള്ളിയുണ്ടാക്കിയശേഷം അവിടെ നേരത്തേ ക്ഷേത്രമുണ്ടായിരുന്നു എന്നു പറഞ്ഞാൽ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ അതംഗീകരിക്കുക. എത്ര നൂറ്റാണ്ട് കഴിഞ്ഞാണ് ബാബരി ഭൂമിക്കുമേൽ അവകാശവാദം ഉന്നയിക്കുന്നത്'' എന്ന് മീനാക്ഷി വാദിച്ചപ്പോൾ ജസ്റ്റിസ് ബോബ്ഡെ ഇടപെട്ടു. ഇത്രയും പ്രാധാന്യമുള്ള ക്ഷേത്രം പൊളിഞ്ഞുവീഴാൻ ഏതായാലും വിശ്വാസികൾ സമ്മതിക്കില്ലെന്നും, അതിനാൽ അത് തകർത്തതാണ് എന്ന് കരുതിക്കൂടെ എന്ന് അദ്ദേഹം ചോദിച്ചു. ആരും ആരാധിക്കാൻ പോലും ഇല്ലാതെ ക്ഷേത്രം പൊളിഞ്ഞുപോയാൽ എങ്ങനെയാണ് അത് തകർത്തതാണ് എന്നു പറയുക എന്ന് മീനാക്ഷി തിരിച്ചുചോദിച്ചു.
1961 ലെ സംഭവത്തിന് പുരാവസ്തു വകുപ്പിന്റെ റിപ്പോർട്ട് തെളിവായി കിട്ടിയത് 2003 ലാണ്. വർഷങ്ങൾക്ക് ശേഷമുള്ള ഈ തെളിവ് എങ്ങനെയാണ് എടുക്കുന്നത്. ക്ഷേത്രമുണ്ടെന്ന് സ്ഥാപിക്കാനുള്ള വാദത്തിന് സുപ്രീംകോടതി നൽകുന്ന പരിഗണന എല്ലാവരും കണ്ട പള്ളിയുടെ തെളിവിന് നൽകണമെന്നും അഡ്വ. മീനാക്ഷി പറഞ്ഞു. കഴിഞ്ഞ ദിവസം വാത്മീകീ രാമായണത്തിലും രാമചരിതമാനസത്തിലും രാമൻ ജനിച്ചത് അയോധ്യയിലെവിടെയാണെന്ന് കൃത്യമായി പറയുന്നില്ലെങ്കിലും ഹിന്ദുക്കൾക്ക് അങ്ങനെ വിശ്വസിച്ചുകൂടേയെന്ന് സുന്നി വഖഫ് ബോർഡിന്റെ അഭിഭാഷകനോട് സുപ്രീംകോടതി ചോദിച്ചിരുന്നു. ബാബരി മസ്ജിദ് തകർക്കപ്പെട്ട തർക്കഭൂമിയിലല്ല, അയോധ്യയിൽ മറ്റെവിടെയോ ആണ് രാമൻ ജനിച്ചതെന്നാണ് തങ്ങളുടെ വാദമെന്ന് വഖഫ് ബോർഡ് വ്യക്തമാക്കി.
ബാബരി മസ്ജിദിന് പുറത്തുണ്ടായിരുന്ന രാം ഛബൂത്ര രാമജന്മഭൂമിയാണെന്ന് സുന്നി വഖഫ് ബോർഡ് അംഗീകരിച്ചിട്ടില്ലെന്ന് സഫരിയാബ് ജീലാനി സുപ്രീംകോടതിയിൽ ഓർമിപ്പിച്ചു. അതംഗീകരിച്ചുവെന്ന പരാമർശം തെറ്റാണെന്നും സഫരിയാബ് ജീലാനി കൂട്ടിച്ചേർത്തു. രാം ഛബൂത്ര രാമജന്മ ഭൂമിയാണെന്നത് കേസിൽ ഹിന്ദു പക്ഷത്തിന്റെ വിശ്വാസം മാത്രമാണ്. എന്നാൽ, ഗസറ്റിയറുകളിൽ ജന്മസ്ഥാൻ ക്ഷേത്രമായി പറയുന്നത് രാംകോട്ട് ക്ഷേത്രമാണ്. 1862ലെ ഒരു റിപ്പോർട്ടും ഇതിന് തെളിവായി ജീലാനി എടുത്തുകാട്ടി.
ബാബരി മസ്ജിദിന്റെ നടുവിലെ താഴികക്കുടത്തിൽനിന്ന് 60 അടി അകലത്തിലുള്ള രാം ഛബൂത്ര രാമൻ ജനിച്ച സ്ഥലമായി ആരാധിച്ചുവെന്ന് പറയുന്ന ഒരു രേഖയുടെ കാര്യവും ജീലാനി പരാമർശിച്ചു. ഇത് താങ്കളും ഇന്നലെ അംഗീകരിച്ചില്ലേ എന്ന് ജസ്റ്റിസ് ബോബ്ഡെ ചോദിച്ചപ്പോൾ ഇത് അവരുടെ വിശ്വാസമാണ് എന്നാണ് പറഞ്ഞതെന്ന് ജീലാനി മറുപടി നൽകി. 100 പേജിൽനിന്ന് രണ്ടു പേജ് മാത്രം എടുത്ത് വായിക്കുകയല്ല വേണ്ടതെന്നും ജീലാനി കൂട്ടിച്ചേർത്തു. 1950 മുതൽ 1989 വരെ സമർപ്പിച്ച ഹർജികളിലൊന്നിലും ബാബരി മസ്ജിദിന്റെ നടുവിലെ താഴികക്കുടത്തിന് താഴെയാണ് പള്ളിയെന്ന വാദം ഉന്നയിച്ചിട്ടില്ലെന്നും ജീലാനി ചൂണ്ടിക്കാട്ടി.
അമ്പലത്തിന്റെ മുകളിലാണെന്ന് പണിതതെന്ന് പറയാൻ തെളിവ് വേണം
നേരത്തെ ബാബരി മസജിദ് ക്ഷേത്രത്തിന്റെയോ ഹിന്ദു ആരാധനാ മന്ദിരത്തിന്റെയോ അവശിഷട്ങ്ങൾക്ക് മുകളിലാണ് പണിതതെന്ന വാദത്തിന് തെളിവ് കൊണ്ടുവരാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ബാബരി ഭുമി കേസിൽ ഹിന്ദുപക്ഷത്ത രാമവിഗ്രഹത്തിനു വേണ്ടി വാദം തുടരുന്ന അഡ്വ. സി.എസ്. വൈദ്യനാഥനോടാണ ചീഫ് ജസറ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ബെഞ്ചിലെ രണ്ട ജഡ്ജിമാർ ഈ ആവശ്യമുന്നയിച്ചത.
കഴിഞ്ഞ രണ്ട് സഹസ്രാബദങ്ങളായി വിവിധ നാഗരികതകൾ നദീതീരങ്ങളിൽ വസിക്കുകയും വാസസ്ഥലം മാറ്റുകയും ചെയതിട്ടുണ്ട് എന്ന ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് രാമവിഗ്രഹത്തിന്റെ അഭിഭാഷകനെ ഓർമിപ്പിച്ചു. നേരത്തെയുള്ള കെട്ടിടങ്ങളിലായിരുന്നു പല നാഗരികതകളും വാസസ്ഥലങ്ങൾ പണിതത്. എന്നാൽ, തകർത്ത ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്ക് മുകളിലാണ ബാബരി മസജിദ് നിർമ്മിച്ചതെന്നതിനുള്ള തെളിവാണ് വേണ്ടതെന്ന് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ പറഞ്ഞു. ബാബറി മസ്ജിദിനടിയിലുണ്ടായിരുന്ന കെട്ടിടം ഷേത്രമായിരുന്നുവെന്നും അത് ശ്രീരാമന്റേതായിരുന്നുവെന്നുമാണ്
തെളിയിക്കേണ്ടതെന്ന് ജസറ്റിസ് എസ്.എ. ബോബഡെയും വൈദ്യനാഥനോട് ആവശ്യപ്പെട്ടു.
ബി.സി രണ്ടാം നൂറ്റാണ്ടിലേതെന്ന് കരുതുന്ന നിലവറ ബാബരി മസജിദ് നിന്ന കെട്ടിടത്തിനടിയിൽ പുരാവവസതു വകുപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ഇതിന് വൈദ്യനാഥൻ മറുപടി നൽകി. കൊത്തുപണികളുള്ള തൂണുകളും തേച്ചുമിനുക്കിയ ചുമരുകളും കാലഗണനക്കുള്ള തെളിവായി പുരാവസതു വകുപ്പ് അംഗീകരിച്ചിട്ടുണ്ട. ബാബരി മസ്ജിദ് തകർക്കുന്നതിന മുമ്പ നടത്തിയ പര്യവേക്ഷണത്തിൽ പുരാവസ്തു വകുപ്പ് കണ്ടെടുത്ത ശിൽപങ്ങളുടെയും രൂപങ്ങളുടെയും ചിത്രങ്ങൾ വൈദ്യനാഥൻ സുപ്രീംകോടതിക്ക് സമർപ്പിച്ചു. അവിടെനിന്ന കണ്ടെടുത്ത ചിത്രങ്ങളും ശിൽപങ്ങളും ഇസ്ലാമികമായ പാരമ്പര്യങ്ങളുമായി ബന്ധമില്ലാത്തതാണെന്ന അദ്ദേഹം വാദം തുടർന്നു.
പള്ളികളിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും ചിത്രങ്ങളുണ്ടാകില്ല. ബാബരി മസ്ജിദിന്റെ കെട്ടിടത്തിൽ തന്നെ ഇവയുണ്ടായിരുന്നതിനാൽ അത്ര പള്ളിയല്ലെന്ന തീർത്തുപറയാൻ കഴിയും. അതിനാൽ മുസലിംകൾ പ്രാർത്ഥിച്ചിരുന്നു എന്ന കാരണംകൊണ്ട മാത്രം മുസലിംകൾക്ക് ആ കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം നൽകാനാവില്ല. ഒരു തെരുവിൽ നമസ്ക്കരിച്ചതുകൊണ്ട ആ തെരുവ് പള്ളിയാകില്ല. അവിടെ നടന്ന പര്യവേക്ഷണത്തിൽ മുസലിം കലാരൂപങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം വാദിച്ചു.
വിധി ഒന്നരമാസത്തിനുള്ളിൽ
രാജ്യം കാത്തിരിക്കുന്ന ബാബരി കേസിലെ വിധി ഒന്നരമാസത്തിനുള്ളിൽ ഉണ്ടാകുമെന്നാണ്
പൊതുവെ വിലയിരുത്തപ്പെടുത്ത്. നവംബർ 17 നാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് വിരമിക്കുന്നത്. അതിനുള്ളിൽ വിധി പറയണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
ഇതിനായി കേസിലെ വാദം ഒക്ടോബർ 18ന് പൂർത്തിയാക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ് നിർദ്ദേശിച്ചു. വാദം കേൾക്കൽ ഒരു ദിവസം പോലും നീട്ടിനൽകാൻ കഴിയില്ലായെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ, ആവശ്യമെങ്കിൽ ഒക്ടോബർ 18ന് ശേഷം ഒന്നോ രണ്ടോ ദിവസം കൂടി വാദം കേൾക്കൽ നീട്ടിനൽകാം എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
ഒക്ടോബർ 18ന് വാദം പൂർത്തിയായാൽ പിന്നെ വിധിയെഴുതാൻ ഭരണഘടനാ ബെഞ്ചിന് ലഭിക്കുക ഒരുമാസത്തെ കാലാവധിയാണ്. കേസിലെ വിവിധ കക്ഷികൾ നൂറുകണക്കിന് രേഖകളാണ് ഭരണഘടനാ ബെഞ്ചിന് കൈമാറുന്നതെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ഈ സാഹചര്യത്തിലാണ് അയോധ്യാ കേസിലെ വിധി നാലാഴ്ചക്കുള്ളിൽ പ്രസ്താവിക്കുന്നതു തന്നെ അത്ഭുതകരമായിരിക്കും എന്ന് ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടത്.
ഭരണഘടനാ ബെഞ്ച് തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഉൾപ്പടെ ആഴ്ചയിൽ അഞ്ചുദിവസവും അയോധ്യാ കേസിൽ വാദം കേൾക്കുന്നുണ്ട്. ഇതിന് പുറമെ ദിവസവും അഞ്ചുമണി വരെയാണ് വാദംകേൾക്കൽ നടക്കുന്നത്. സാധാരണ നാലുമണിവരെയാണ് കോടതി ഹർജികളിൽ വാദം കേൾക്കുന്നത്. 32-ാം ദിവസത്തെ വാദമാണ് ഇന്ന് ഭരണഘടനാ ബെഞ്ചിന് മുന്നിൽ പുരോഗമിക്കുന്നത്
Stories you may Like
- രാമക്ഷേത്രത്തിന്റെ പരോക്ഷ ശിൽപ്പി; കെ കെ മുഹമ്മദിന്റെ ജീവിത കഥ!
- പിണറായി വിജയന്റെ മകൾ എന്ന പ്രത്യേക പരിഗണന വീണക്ക് ലഭിക്കില്ല: മീനാക്ഷി ലേഖി
- ഷാജൻ സ്കറിയയുടെ അറസ്റ്റ് തടഞ്ഞ സുപ്രീംകോടതി നടത്തിയത് ശ്രദ്ധേയ നിരീക്ഷണങ്ങൾ
- 'ചിത്രം നല്ലതാണോയെന്ന് പ്രേക്ഷകർ തീരുമാനിക്കും': സുപ്രീം കോടതി
- അയോധ്യയിൽ രാമക്ഷേത്രം ഉയരുമ്പോൾ പത്മശ്രീ കെ കെ മുഹമ്മദും ചർച്ചയിൽ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്