ആ ഇരുപതിനായിരം കുട്ടികൾ എവിടെ? വീടിന് സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിച്ചു കൊണ്ടിരിക്കെ അപ്രത്യക്ഷനായ രാഹുലിനെ കുറിച്ച് 15 വർഷം കഴിഞ്ഞിട്ടും ഒരു വിവരവുമില്ല; ഓരോ ദിവസവും ശരാശരി മൂന്നു കുട്ടികൾ വീതം കാണാതാവുന്നു; രാജ്യത്താകട്ടെ ഓരോ എട്ടു മിനുട്ടിലും ഒരു കുട്ടിയെന്ന തോതിലും; 40 ശതമാനം കുട്ടികളെയും തിരിച്ചുകിട്ടുന്നില്ല; ഭിക്ഷാടന മാഫിയ തൊട്ടുള്ളവരെ സംശയിച്ച് പൊലീസ്; മാതാപിതാക്കളുടെ നെഞ്ചിടിപ്പേറ്റി കേരളത്തിൽ കുട്ടികൾ അപ്രത്യക്ഷമാകുന്നത് തുടരുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 'ഒരു കുട്ടിയെങ്കിലും സുരക്ഷിതമല്ലെങ്കിൽ നാം ആശങ്കപ്പെടണം'', - നോബൽ സമ്മാന ജേതാവും കുട്ടികളുടെ ക്ഷേമത്തിനായി പോരാടുന്ന മനുഷ്യാവകാശ പ്രവർത്തകനുമായ കൈലാസ് സത്യാർത്ഥിയുടെ വിഖ്യാതമായ ഒരു വാചകം ഇന്ന് കേരളത്തിൽ ഏറ്റവും ചർച്ചചെയ്യേണ്ട സമയമാണ്. കാരണം കേരളത്തിലെ കുട്ടികളുടെ സുരക്ഷിതത്വം വ്യാപകമായി ആശങ്കയുണ്ടാക്കുന്നു. കൊല്ലം പള്ളിമൺ ഇളവൂരിലെ ദേവനന്ദയുടെ കാണാതാവലും പിന്നീട് കുട്ടിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തിയിതിന്റെയും ഞെട്ടലിലാണ് കേരളം.
2017 നുശേഷം കുട്ടികളെ കാണാതാവലും തട്ടിക്കൊണ്ടുപോകലും വലിയ രീതിയിൽ കൂടുകയാണെന്നു പൊലീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.2017ൽ നൂറു കുട്ടികളെയാണു കാണാതായതെങ്കിൽ 2018ൽ ഇത് 205 ആയി ഉയർന്നു. 2019ൽ 267 കുട്ടികളെയാണ് കാണാതായത്. 2016 മെയ് മുതൽ 2019വരെ സംസ്ഥാനത്ത് തട്ടിക്കൊണ്ടുപോയ കുട്ടികളുടെ എണ്ണം 578 ആണ്. സംസ്ഥാനത്ത് ഓരോദിവസവും മൂന്ന് കുട്ടികളെ വീതം കാണാതാവുന്നുണ്ട്. പക്ഷേ ഇവരിൽ പലരെയും പന്നീട് കണ്ടുകിട്ടുന്നതുകൊണ്ടാണ് ഈ നിരക്ക് അപായകരമല്ലാത്ത രീതയിൽ ഉയരാത്തത്. എന്നാൽ രാജ്യത്താവട്ടെ ഓരോ എട്ടുമിനുട്ടിലും ഒരു കുട്ടിയെന്ന രീതിൽ കാണാതാവുന്നു എന്നാണ് കണക്ക്. തിരച്ചുകിട്ടുന്ന നിരക്കും ഉത്തരേന്തയിൽ അടക്കം വളരെ കുറവാണ്.കേരളത്തിൽ കാണാതാവുന്ന കുട്ടികളിൽ 60 ശതമാനവും തിരിച്ച് കിട്ടാറുണ്ട്.കുട്ടികളിൽ ചെറുതല്ലാത്ത ഒരു വിഭാഗം ലൈംഗികമായി പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്. കാണാതാവുന്ന പെൺകുട്ടികളുടെ എണ്ണവും വർധിക്കയാണ്. ഒൻപതിനും പതിനേഴിനും ഇടയ്ക്കു പ്രായമുള്ളവരാണ് ഇതിൽ അധികവും.
മൂന്നുവർഷം മുമ്പ് കേരളത്തിൽ എത്തിയ കൈലാസ് സത്യാർഥി ഇവിടുത്തെ സർക്കാറിനോട് ഒരു ചോദ്യം ചോദിച്ചിരുന്നു. സാമൂഹികരംഗത്തെ നേട്ടങ്ങളുടെ പേരിൽ അഭിമാനിക്കുന്ന മലയാളികളുടെ ചങ്കിൽക്കൊള്ളുന്ന മുന്നറിയിപ്പായിരുന്നു അത്. അഞ്ചുവർഷത്തിനിടെ 20,000 കുട്ടികളെ കേരളത്തിൽനിന്നു കാണാതായിട്ടുണ്ടെന്ന് അനൗദ്യോഗിക കണക്കുകൾ ഉണ്ടെന്നും ഈ കുട്ടികൾ എവിടെയെന്നു കണ്ടെത്തേണ്ടതു സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും ഉത്തരവാദിത്തമാണെന്നും സത്യാർഥി ചോദിച്ചിരുന്നു. ഇതിൽ എത്രപേരെ കണ്ടെത്തിയെന്നതിന് ഇപ്പോഴും വിവരമില്ല. 'സാക്ഷരതയും സാമൂഹികബോധവും കൂടുതലുള്ള സമൂഹമാണു കേരളത്തിലേത് എന്നതു ശരിയാണ്. പക്ഷേ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ കേരളവും അപകടകരമായ ദിശയിലാണു നീങ്ങുന്നത്. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ ഇവിടെ വർധിക്കുകയാണ്. വീടിനുള്ളിലാണ് കൂടുതലും ചൂഷണമെന്നതു ഞെട്ടിക്കുന്ന കാര്യം.2010-15 കാലയളവിൽ കേരളത്തിൽനിന്ന് 20,000 കുട്ടികളെ കാണാതായിട്ടുണ്ട്. ഇവർ എവിടെപ്പോയി? കുട്ടിക്കടത്തു സംഘങ്ങൾ ഇവിടെയും സജീവമാണെന്നല്ലേ ഇതിനർഥം? ലൈംഗിക ചൂഷണം ഉൾപ്പെടെ ക്രൂരതകൾക്കാണ് ഈ കുട്ടികൾ ഇരകളാകുന്നത്. കൗമാരക്കാരുടെ ആത്മഹത്യയാണ് ഇവിടത്തെ മറ്റൊരു ഗുരുതര പ്രശ്നം. കുടുംബ ബന്ധങ്ങളിൽ വിള്ളലുകൾ കൂടുന്നു. ഇതെല്ലാം കേരള സർക്കാരും സമൂഹവും ഗൗരവത്തോടെ കാണണം. - സത്യാർഥി ചൂണ്ടിക്കാട്ടി.-
എന്നാൽ സത്യാർഥിയുടെ ഈ കണക്കുകൾ വ്യാജമാണെന്നും ഇത്രയും കുട്ടികളെയെ്ാന്നും കാണാതായിട്ടില്ലെന്നും കാണാതാവുന്നവരിൽ 60 ശതമാനത്തെയും തിരിച്ചുകിട്ടുന്നുണ്ടെന്നുമാണ് സർക്കാർ വ്യക്തമാക്കിയത്. സർക്കാറിന്റെ കണക്കുകളും കൈലാസ് സത്യാർഥിയുടെ കണക്കുകളും ഒത്തുപോവാത്തതിനെ തുടർന്ന് അക്കാലത്ത് വലിയ വിവാദം ഉണ്ടായിരുന്നു. ഇതിന് മറുപടിയായി കൈലാസ് സത്യാർഥി ഇങ്ങനെയാണ് പറഞ്ഞത്. 'എന്റെ ഭാവനയിൽ വിരിഞ്ഞ കണക്കല്ല ഇത്. നമ്പർ വണ്ണായ കേരളത്തെ തകർക്കാൻ വേണ്ടി ഒരു ഉത്തരേന്ത്യൻ സാമൂഹ്യ പ്രവർത്തകന്റെ ശ്രമവുമല്ല. ബച്പൻ ബചാവോ ആന്തോളൻ എന്ന സംഘടന രൂപീകരിച്ച് 1980 മുതൽ കുട്ടികളുടെ ഇടയിൽ പ്രവർത്തിക്കുന്നതിന്റെ അനുഭവ പരിചയത്തിന്റെയും പഠനത്തിന്റെയും വെളിച്ചത്തിൽ പറഞ്ഞതാണ് ഇത്. തമിഴ്‌നാട് അതിർത്തിയിലും ആദിവാസി-ദലിത് മേഖലകളിലും മറ്റും നടക്കുന്ന കുട്ടിക്കടത്തിന് സർക്കാറിന്റെ കൈയിൽ കണക്കില്ല. എന്നാൽ ഞങ്ങളുടെ കൈയിൽ കണക്കുണ്ട്. കാരണം ഞങ്ങൾ കുട്ടികൾക്ക് വേണ്ടി പ്രവർത്തിക്കുന്നവർ ആണ്.'- കൈലാസ് സത്യാർഥി വ്യക്തമാക്കി.
.
കേരളത്തിലെ പുതിയ സാമൂഹിക പ്രശ്നം
കാണാതാകുന്ന കുട്ടികൾ സംസ്ഥാനത്തിന്റെ സാമൂഹികപ്രശ്‌നമായി മാറിയിട്ടുണ്ട്. ആ നിലയിൽ ഈ വിഷയത്തെ ഗൗരവമായി സമീപിക്കേണ്ടിയിരിക്കുന്നു. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാനായി ജില്ലാ ക്രൈംബ്രാഞ്ച് പൊലിസ് അസിസ്റ്റന്റ് കമ്മിഷണർ നോഡൽ ഓഫിസറായി ജില്ലാ ആന്റി ഹ്യൂമൻ ട്രാഫിക്കിങ് യൂനിറ്റുകളും സ്‌കൂളുകളിൽ ആന്റി ഹ്യൂമൻ ട്രാഫിക്കിങ് യൂനിറ്റുകളും പ്രവർത്തിക്കുന്നുണ്ട്. സ്‌പെഷൽ ജുവനൈൽ പൊലിസുമുണ്ട്. ഇതിനൊക്കെപുറമെ സംസ്ഥാന സർക്കാരിനു കീഴിൽ ഓപ്പറേഷൻ വാത്സല്യ, സ്‌മൈൽ തുടങ്ങിയ പദ്ധതികളും കുട്ടികളെ കണ്ടെത്താനായി പ്രവർത്തിക്കുന്നുണ്ട്. ദൗർഭാഗ്യകരമെന്നു പറയട്ടെ ഇത്തരം സംവിധാനങ്ങളൊക്കെയുണ്ടായിട്ടും ഓരോ വർഷവും കാണാതാകുന്ന കുട്ടികളുടെ എണ്ണം വർധിക്കുകയാണ്. അപ്രത്യക്ഷമാകുന്ന കുട്ടികളിൽ 60 ശതമാനം പേരെയും കണ്ടെത്താൻ കഴിയുന്നുണ്ടെങ്കിലും 40 ശതമാനം കുട്ടികൾ എവിടെപ്പോയെന്നറിയുന്നില്ല. എന്നാൽ യൂറോപ്യൻരാജ്യങ്ങളിലും മറ്റും കാണാതാവുന്ന കുട്ടികളിൽ 90 ശതമാനത്തെയും തിരിച്ചുകിട്ടുന്നുവെന്നാണ് കണക്കുകൾ.
മാതാപിതാക്കളുടെ നെഞ്ചിൽ തീയിട്ടുകൊണ്ടാണ് ഓരോ കുട്ടിയും അപ്രത്യക്ഷമാകുന്നത്. കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നില്ലെങ്കിൽ മരണംവരെ ഈ വേദന അവരെ അലട്ടിക്കൊണ്ടിരിക്കും. സ്‌നേഹിച്ചും ലാളിച്ചും കൊതിതീരാത്ത കുഞ്ഞുങ്ങളെ കാണാതാകുമ്പോൾ ബാക്കിയുള്ള ജീവിതം രക്ഷിതാക്കൾക്കു മരിച്ചതിനു തുല്യമാണ്. ഓരോ കുട്ടിയും അപ്രത്യക്ഷമാകുന്നതോടെ ഒരു കുടുംബത്തിന്റെ സന്തോഷമാണ് എന്നെന്നേക്കുമായി ഇല്ലാതാകുന്നത്.2005 ൽ കാണാതായ ആലപ്പുഴ ആശ്രമം വാർഡിലെ രാഹുൽ ഇന്നും കേരളീയ മനഃസാക്ഷിയുടെ വിങ്ങലാണ്. കാണാതായ കുട്ടികളുടെ ചരിത്രത്തിലെ എക്കാലത്തെയും നൊമ്പരമാണ്. 2005 മെയ് 18ന് വീടിന് സമീപത്തെ മൈതാനത്ത് ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് രാഹുലിനെ കാണാതാകുന്നത്. കാണാതാകുമ്പോൾ ഏഴു വയസ്. ജീവിച്ചിരിപ്പുണ്ടെങ്കിൽ 20 വയസായിട്ടുണ്ടാകും. ലോക്കൽ പൊലിസും ക്രൈംബ്രാഞ്ചും സിബിഐയും വരെ അന്വേഷിച്ചിട്ടും രാഹുലിന്റെ തിരോധാനത്തെക്കുറിച്ചു തുമ്പുണ്ടാക്കാൻ കഴിഞ്ഞില്ല.നിസാര കാര്യങ്ങൾക്കുപോലും മാതാപിതാക്കളോടു വഴക്കിട്ടു വീടുവിട്ടിറങ്ങുന്നവരാണ് കാണാതാവുന്നവരിൽ ഏറെയും. ഇതും പുതിയൊരു സാമൂഹിക പ്രശ്നമാണ്. മാറുന്ന സാമൂഹിക ക്രമത്തിൽ കൂടുതൽ സ്വാതന്ത്ര്യം അനുഭവിക്കുന്ന കുട്ടികൾ വളരെ പെട്ടെന്ന് ്മനസ്സുമാറുന്ന അവസ്ഥയും നിലനിൽക്കുന്നുണ്ട്.
രാഹുലിനുവേണ്ടി അവർ ഇപ്പോളും കാത്തിരക്കുന്നു
ആലപ്പുഴയിൽ നിന്നു കാണാതായ രാഹുലിനായുള്ള അമ്മയുടെ കാത്തിരിപ്പു തുടരുകയാണ്. രാഹുലിന്റെ അമ്മ മിനിയുടെ കണ്ണുകളിൽ ഇപ്പോഴും പ്രതീക്ഷയുടെ തിളക്കമുണ്ട്. മകനെക്കുറിച്ച് എന്തെങ്കിലുമൊരു വിവരം തരാൻ ആർക്കെങ്കിലും കഴിഞ്ഞാലോ? അച്ഛൻ രാജുവിനും അമ്മ മിനിക്കുമൊപ്പം ഇപ്പോൾ കാത്തിരിക്കാൻ ഒരാൾ കൂടിയുണ്ട്. രാഹുലിന്റെ കുഞ്ഞനുജത്തി ശിവാനി. പഴയ കുഞ്ഞുടുപ്പും തുരുമ്പുപിടിച്ച കുഞ്ഞുസൈക്കിളും കുഞ്ഞിച്ചെരുപ്പും പൊടിപറ്റാതെ സൂക്ഷിച്ചുവച്ച് ഈ അച്ഛനും അമ്മയും കാത്തിരിപ്പ് തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടു കഴിഞ്ഞു. കാണാതായിട്ടു പതിനഞ്ചുവർഷം കഴിഞ്ഞതിനാൽ രാഹുലിനെ കണ്ടാൽ തിരിച്ചറിയാൻ കഴിയുമോയെന്ന ആശങ്കയും ബന്ധുക്കൾക്കുണ്ട്. രാഹുൽ ഇപ്പോൾ കാഴ്ചയിൽ എങ്ങനെയായിരിക്കും. ഇത്തരം ചോദ്യങ്ങളാണ് ചിത്രകാരനായ ശിവദാസ് വാസുവിനെക്കൊണ്ട് രാഹുലിന്റെ ഇപ്പോഴത്തെ രൂപം വരയ്ക്കാൻ പ്രേരിപ്പിച്ചത്.
'ഏറെ ആത്മാർപ്പണത്തോടെ വരച്ച ചിത്രമാണിത്. രാഹുൽ ഇപ്പോൾ കാഴ്ചയിൽ എപ്രകാരമായിരിക്കും എന്ന ചോദ്യമാണു രാഹുലിന്റെ ഇപ്പോഴത്തെ രൂപം വരയ്ക്കാൻ പ്രേരിപ്പിച്ചത്. സെലിബ്രിറ്റികളുടെയും മറ്റും കുട്ടിക്കാലത്തെയും ഇപ്പോഴത്തെയും ചിത്രങ്ങൾ ഒത്തുനോക്കി പ്രായമാകുമ്പോൾ മുഖത്തുണ്ടാകുന്ന മാറ്റങ്ങൾ മനസിലാക്കിയാണു വരച്ചത്. വിവിധ മുഖങ്ങൾക്കു പ്രായമാകുമ്പോൾ ഉണ്ടാകുന്ന മാറ്റങ്ങൾ വ്യത്യസ്ത രീതിയിലായതിനാൽ ഉദ്യമം ഏറെ ശ്രമകരമായിരുന്നു. മോഷണക്കേസുകളിലെ നിരവധി പ്രതികളുടെ ചിത്രം പൊലീസിനു വരച്ചുനൽകിയിട്ടുണ്ട്. ഈ പരിചയം രാഹുലിന്റെ ചിത്രം വരയ്ക്കാൻ സഹായകമായി. രാഹുലിന്റെ ചിത്രം വരച്ചപ്പോൾ ഏറെ ആത്മാർപ്പണവും നീതിയും പുലർത്താൻ ശ്രമിച്ചിട്ടുണ്ട്. രാഹുലിനെ വീണ്ടെടുക്കാൻ ഈ ചിത്രം ഉപകരിക്കും എന്നാണു കരുതുന്നത്,'ശിവദാസ് വാസു പറയുന്നു.
2005 മെയ് 18നായിരുന്നു രാഹുലിനെ കാണാതായത്. ഏഴു വയസുള്ള രാഹുലിനെ ആലപ്പുഴയിലെ വീടിനോട് ചേർന്നുള്ള മൈതാനത്ത് ക്രിക്കറ്റ് കളിക്കുമ്പോഴാണ് കാണാതായത്. ലോക്കൽ പൊലീസും ക്രൈം ഡിറ്റാച്ചുമെന്റും ക്രൈംബ്രാഞ്ചും ഒടുവിൽ സിബിഐയും മാറിമാറി അന്വേഷിച്ചെങ്കിലും യാതൊരു തുമ്പും ലഭിച്ചില്ല.
ഭിക്ഷാടന മാഫിയയും ശക്തം
ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോകുന്നവരുമുണ്ട്. ഇത്തരം കൊച്ചുകുട്ടികളുടെ സ്ഥിതിയായിരിക്കും ഏറെ ദയനീയം. ബാലവേലയ്‌ക്കോ അംഗഭംഗം വരുത്തി ഭിക്ഷാടനത്തിനോ ഇവരെ ഉപയോഗിക്കുന്നു. ഭേദപ്പെട്ട ചുറ്റുപാടിൽ വളർന്ന കുട്ടികളായിരിക്കും ഇങ്ങിനെ ദുരന്തപൂർണമായ ജീവിതം നയിക്കാൻ വിധിക്കപ്പെടുന്നത്.ആ നിലക്ക് ഇതു കേരളത്തിന്റെ സാമൂഹികമായ അവസ്ഥയെ ഗുരുതരമായി ബാധിച്ച പ്രശ്‌നം തന്നെയാണ്. കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ സംസ്ഥാനത്തു നിരവധി പദ്ധതികളുണ്ടെങ്കിലും അതൊന്നും ഫലവത്താകുന്നില്ല. ഓരോ വർഷവും കാണാതാകുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി വർധിക്കുന്നതിന് ഒരു കാരണമായി പറയുന്നതു ഈ മാഫിയയയെ ആ്ണ് .പക്ഷേ യാഥാർഥ്യം കണ്ടെത്തുവാൻ ഇതുവരെ കഴിഞ്ഞിട്ടുമില്ല.
രണ്ടു തരം ഭിക്ഷാടക സംഘങ്ങളുണ്ടെന്ന് ഇത്തരം കേസുകൾ കൈകാര്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥരും ഈ മേഖലയിൽ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളും പറയുന്നു. ഒന്ന്: കേരളത്തിനകത്തു മാത്രം പ്രവർത്തിക്കുന്ന സംഘങ്ങൾ. പ്രധാന ജില്ലകളിലോ പട്ടണങ്ങളിലോ ഒരു മാസ്റ്റർ ഇവരെ നിയന്ത്രിക്കും. മേഖല തിരിച്ചാണു ഭിക്ഷാടനം. ഈ സംഘങ്ങളെല്ലാം ഏതെങ്കിലുമൊരു വിധത്തിൽ ലഹരി വിൽപനക്കാരുമായും മോഷ്ടാക്കളുമായും ബന്ധമുള്ളവരാണ്. അടഞ്ഞുകിടക്കുന്ന വീടുകളെക്കുറിച്ചു മോഷ്ടാക്കൾക്കു വിവരം ലഭിക്കുന്നതും ഇവരിൽ നിന്നാണ്. രണ്ട്: തമിഴ്‌നാട്, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളിൽ നിന്നു വരുന്ന സംഘങ്ങൾ. ഒന്നോ രണ്ടോ രാത്രി കേരളത്തിൽ തങ്ങി മോഷണവും ഭിക്ഷാടനവും മറ്റും നടത്തി പോകുന്ന ഇവരെക്കുറിച്ചു കൃത്യമായ വിവരങ്ങളില്ല. ഇവരാണു കുട്ടികളെ നോട്ടമിടുന്നവർ. നാലു വയസ്സു വരെയുള്ളവരെയാണു ലക്ഷ്യമിടുക. തട്ടിക്കൊണ്ടു പോകാനുള്ള എളുപ്പമാണ് പ്രധാന കാരണം. പിടിക്കപ്പെട്ടാലും കുട്ടികൾക്ക് വീടും സ്ഥലവും പറയാൻ തക്ക ഓർമയുണ്ടാകില്ല.
കുട്ടികളെ പിടികൂടി അവയവങ്ങളെടുക്കുന്ന മാഫിയകളുണ്ടെന്ന പ്രചാരണം ഒരു കാലത്തു ശക്തമായിരുന്നു. എന്നാൽ, അതിൽ വാസ്തവമില്ലെന്ന ഉറച്ച നിലപാടിലാണു പൊലീസും ഡോക്ടർമാരും. അതേസമയം, വിവിധ ജംക്ഷനുകളിലും ദേശീയ പാതകളിലും കൗതുക വസ്തുക്കൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വിൽക്കാൻ കുട്ടികളുമായി ഇറങ്ങുന്ന സ്ത്രീകൾക്കു പിന്നിൽ ഒരു സംഘമുണ്ടാകാമെന്നു പൊലീസ് പറയുന്നു.ബാലഭിക്ഷാടനം വിലക്കിയതോടെ കുട്ടികളെ ഉപയോഗിച്ചുള്ള വഴിയോര വിൽപനയാണ് ഈ സംഘം നടത്തുന്നത്. അമ്മയെയും കുഞ്ഞിനെയും പൊരിവെയിലത്തു റോഡിലിറക്കി നിർത്തി വാഹനങ്ങളിലെ സൺ ഷെയ്ഡും കുടയുമൊക്കെ വിൽക്കുമ്പോൾ, സഹതാപത്തിന്റെ പേരിൽ ആളുകൾ വാങ്ങും. ഭിക്ഷാടനത്തിൽ എന്നതുപോലെ, ഈ വിൽപനയുടെ പേരിലുള്ള പണത്തിന്റെയും അധികഭാഗവും പോകുന്നതു മറ്റു ചിലരുടെ പോക്കറ്റുകളിലേക്കാണ്.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ വേണ്ടി മാത്രമെത്തുന്നവരുമുണ്ട്. തൃശൂരിൽ നടന്ന രണ്ടു സംഭവങ്ങൾ ഇതിനു തെളിവ്. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് 2015 ഡിസംബർ 26നു തമിഴ് ദമ്പതികൾ ഒന്നരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് വളർത്താൻ വേണ്ടിയാണ്.കൊല്ലം അഞ്ചാലുംമൂട് സ്വദേശികളുടെ മകളെയാണ് കന്യാകുമാരി സ്വദേശികളായ ദമ്പതികൾ റാഞ്ചിയത്. പത്തുമാസത്തിനുശേഷം തമിഴ്‌നാട്ടിലെ തിരുച്ചെന്തൂർ ക്ഷേത്രപരിസരത്തു നിന്നാണ് പൊലീസ് കുഞ്ഞിനെ കണ്ടെത്തിയത്. ഒന്നര മാസം പ്രായമായ കുട്ടിയെ തൃശൂർ ജനറൽ ആശുപത്രിയിൽനിന്നു തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത് 2016 ജനുവരിയിലാണ്. കന്യാകുമാരിയിൽനിന്നുള്ള ദമ്പതികൾ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നെങ്കിലും ഒന്നര മണിക്കൂറിനകം പൊലീസ് കുട്ടിയെ കണ്ടെത്തി.
നവമാധ്യമങ്ങൾക്കും വലിയ പങ്ക്
പരീക്ഷയിൽ തോറ്റതിനോ മാർക്ക് കുറഞ്ഞതിനോ മാതാപിതാക്കൾ വഴക്ക് പറയുമെന്ന ഭയത്താൽ വീടുവിട്ടിറങ്ങുന്നു കുട്ടികളിൽ പലരും. ചോദിച്ച സാധനങ്ങൾ കിട്ടാത്തതിന്റെ പേരിലും നാടുവിടുന്നു. ബസ്സ്റ്റാൻഡിലോ റെയിൽവേ സ്റ്റേഷനിലോ എത്തിപ്പെടുന്ന ഇവരെ റാഞ്ചാനായി ക്രിമിനൽ സംഘങ്ങളുണ്ടായിരിക്കും. കുടുംബത്തിനകത്തെ ഛിദ്രത, മാതാപിതാക്കളുടെ നിരന്തരമായ ശകാരങ്ങൾ, കുടുംബത്തിൽ നിത്യേനയുണ്ടാകുന്ന കലഹം, മദ്യപിച്ചെത്തുന്ന പിതാവ് വീടിനകത്തു കാട്ടിക്കൂട്ടുന്ന പരാക്രമങ്ങൾ ഇതെല്ലാം കൗമാരക്കാരായ കുട്ടികളെ വീടു വിട്ടിറങ്ങാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്. ലഹരിമരുന്നു മാഫിയയുടെ സ്വാധീനത്തിൽപ്പെട്ട് അപ്രത്യക്ഷരാകുന്നവരുമുണ്ട്.
ജില്ലാതലങ്ങളിൽ ജില്ലാ ക്രൈംബ്രാഞ്ചാണ് കാണാതാകുന്ന കുട്ടികളെ സംബന്ധിച്ച അന്വേഷണച്ചുമതല വഹിക്കുന്നത്. കാണാതാകുന്ന കുട്ടികളെ കണ്ടെത്താൻ ദേശീയതലത്തിൽ വനിതാ ശിശുവികസന മന്ത്രാലയത്തിന്റെ കീഴിൽ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്ത് പ്രവർത്തിക്കുന്നു. എന്നിട്ടും കുട്ടികൾ എവിടേക്കാണ് പോകുന്നതെന്നറിയാതെ നട്ടംതിരിയുകയാണ് പൊലിസും ബന്ധുജനങ്ങളും. ഇതിൽനിന്ന് വീടുവിട്ടിറങ്ങുന്ന കുട്ടികളെ റാഞ്ചാനും കൊച്ചുകുട്ടികളെ തട്ടിക്കൊണ്ട് പോകാനും രാജ്യവ്യാപകമായ രീതിയിൽതന്നെ വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടെന്ന്വേണം കരുതാൻ.നിസാര കാര്യത്തിന് വീടുവിട്ടിറങ്ങിയ കുട്ടികൾ തിരികെവന്നാലും പഴയ മാനസികാവസ്ഥയിലേക്ക് അവർ മടങ്ങുന്നില്ലെന്നാണ് മനഃശാസ്ത്ര വിദഗ്ദ്ധർ പറയുന്നത്. ഇവരുടെ പഠനത്തെയും ഭാവി ജീവിതത്തെയും ഈ ഒളിച്ചോട്ടം കാര്യമായിതന്നെ ബാധിക്കുന്നു.നവമാധ്യമങ്ങളും കുട്ടികളെ വഴിതെറ്റിക്കുന്നതിൽ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്.
പെൺകുട്ടികളാണ് ഇങ്ങനെ ഏറെയും ചതിക്കപ്പെടുന്നത്. അവർ എത്തിപ്പെടുന്നതാകട്ടെ പിന്നീടൊരിക്കലും കരകയറാനാവാത്ത ലൈംഗിക ചളിക്കുണ്ടിലും. കുട്ടികളെ വീടുകളിൽനിന്നും സ്‌കൂളുകളിൽനിന്നും കാണാതാകുന്നത് തടയുവാൻ രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കും പങ്കുവഹിക്കാനാകും. സൗഹാർദത്തോടെ അവരുമായി ഇടപഴകുകയും എല്ലാം തുറന്ന് സംസാരിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്യുന്ന സമീപനമാണ് ആദ്യമായി വേണ്ടത്. അപ്പുറത്തെ വീട്ടിലെ കുട്ടിയുടെ പഠനമികവുമായി സ്വന്തം കുട്ടികളെ താരതമ്യപ്പെടുത്തി അവരെ അപമാനിക്കുംവിധം സംസാരിക്കാതിരിക്കുക. വീടുകളിൽനിന്നും സ്‌കൂളുകളിൽനിന്നും കിട്ടുന്ന സ്‌നേഹവും പരിഗണനയും ഓരോ കുട്ടിയിലും ആത്മവിശ്വാസം വളർത്തുമെന്ന യാഥാർഥ്യം രക്ഷിതാക്കളും അദ്ധ്യാപകരും ഓർക്കണമെന്നും മനഃശാസ്ത്രജ്ഞർ പറയുന്നു.
ഈ വിഷയം വിശദമായി പഠിച്ച കൈലാസ് സത്യാർഥി ഇങ്ങനെ എഴുതുന്നു-' അനാവശ്യ മൽസരങ്ങളും കരിയറിനെക്കുറിച്ചുള്ള ആധിയും പണം സമ്പാദിക്കാനുള്ള ആർത്തിയുമൊക്കെ രക്ഷിതാക്കൾ അടിച്ചേൽപിക്കുന്നതോടെ കുട്ടികൾ മാനസിക സമ്മർദത്തിന് അടിമകളാകുന്നു. നമുക്കു നേടാൻ കഴിയാതിരുന്നതെല്ലാം കുട്ടികൾ നേടണമെന്നാണു രക്ഷിതാക്കളുടെ അത്യാഗ്രഹം ബാല്യത്തിന്റെ ആനന്ദമാണു നഷ്ടപ്പെടുത്തുന്നത്. ആത്മഹത്യയിലേക്കു വരെ നയിക്കുന്ന ഓൺലൈൻ ഗെയിമുകളാണു പ്രചരിക്കുന്നത്. കുട്ടികൾ സൈബർ ചതിക്കുഴികളിൽപെടുന്നതിന്റെ പ്രധാന ഉത്തരവാദിത്തം രക്ഷിതാക്കൾക്കാണ്.
വീട്ടിൽനിന്നു മാനസിക പിന്തുണ ലഭിക്കാതെ വരുമ്പോഴാണ് അവർ മറ്റു മേഖലകൾ തേടുക. വഴിതെറ്റിപ്പോകുന്ന കുട്ടികളെ കണ്ടെത്താനും തിരുത്താനും ആദ്യം കഴിയേണ്ടതു രക്ഷിതാക്കൾക്കും അദ്ധ്യാപകർക്കുമാണ്. ശരിയായ ലൈംഗിക വിദ്യാഭ്യാസവും ജീവിതമൂല്യങ്ങളെക്കുറിച്ചുള്ള അറിവും പാഠ്യപദ്ധതിയുടെ ഭാഗമാക്കണം.'- സതാർഥി ചൂണ്ടിക്കാട്ടി.
Stories you may Like
- സുരക്ഷിത ബാല്യം സുന്ദര കേരളം എന്ന ലക്ഷ്യത്തിനായി ഏകോപനത്തോടെ പ്രവർത്തിക്കണം:
- വിരബാധയിൽ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ മന്ത്രി
- ലക്ഷക്കണക്കിന് ആളുകളുടെ മനസിലെ ഏറ്റവും മികച്ച ബാലനടി ദേവനന്ദ
- ഒരുപാട് പേർ മത്സരിക്കുമ്പോൾ ഒരാൾക്കല്ലേ പുരസ്കാരം നൽകാനാകൂ;
- വിവാദങ്ങളിലേക്ക് കുട്ടികളെയും മാളികപ്പുറം സിനിമയെയും വലിച്ചിഴക്കല്ലേ': അഭിലാഷ് പിള്ള
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍