പ്രധാനമന്ത്രിയാകാൻ മോഹിച്ച് സർ സിപി തിരുവിതാംകൂർ രാജ്യംപ്രഖ്യാപിച്ചു; ഹിന്ദു രാജാവായിട്ടും പാക്കിസ്ഥാനിൽ ചേരാൻ ഉറച്ച് ജോദ്പൂർ രാജാവ്; സ്വതന്ത്ര രാജ്യമാകാൻ ഹൈദരാബാദിന് മോഹം: ഭോപ്പാലും ജുനഗഡും പാക്കിസ്ഥാനൊപ്പമെന്ന് പറഞ്ഞ് മാറി നിന്നു; സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയോട് ചേരാൻ മടിച്ച അഞ്ച് നാട്ടു രാജ്യങ്ങളുടെ കഥ
മറുനാടൻ മലയാളി ഡസ്ക്
ഇന്ത്യാ മഹാരാജ്യത്തിന്റെ ചരിത്രത്തിലെ പുതുയുഗ പിറവിയായിരുന്നു 1947 ഓഗസ്റ്റ് 15ന് അർദ്ധരാത്രി വെള്ളക്കാരിൽ നിന്നും ഇന്ത്യ സ്വാതന്ത്ര്യം നേടിയത്. നെഹറുവിന്റെ ഭാഷയിൽ പറഞ്ഞാൽ ലോകം ഉറങ്ങിക്കിടക്കുമ്പോൾ ഇന്ത്യ സ്വാതത്ര്യത്തിലേക്കും പുതു ജീവിതത്തിലേക്കും കടന്നു. സ്വാതന്ത്ര്യത്തിന് വേണ്ടി സ്വന്തം ജീവൻ പോലും രാഷ്ട്രത്തിന് സമർപ്പിക്കാൻ തയ്യാറായ പല മഹാന്മാരുടെയും ത്യാഗത്തിന്റെയും കഠിന പ്രയത്നത്തിന്റെയും മൊത്തം തുകയായിരുന്നു ഓഗസ്റ്റ് 15ന് നമുക്ക് ലഭിച്ച സ്വാതന്ത്ര്യം.
സ്വാതന്ത്ര്യം കിട്ടിയതിന്റെ സന്തോഷം ആവോളം ഉണ്ടായിരുന്നെങ്കിലും രാഷ്ട്ര് നേതാക്കൾക്ക് ബ്രിട്ടീഷുകാരെ ഒഴിവാക്കിയതിലും കടുത്ത വെല്ലുവിളിയായിരുന്നു അനേകം ചെറു നാട്ടുരാജ്യങ്ങളായി ചിന്നി ചിതറിക്കിടന്നിരുന്ന ഇന്ത്യാ മഹാരാജ്യത്തെ ഏകോപിപ്പിച്ച് ഒരൊറ്റ രാജ്യമായി മാറ്റുക എന്നത്. ബ്രിട്ടീഷ് ഭരണത്തിൻ കീഴിൽ സ്വന്തം രാജ്യങ്ങൾ രൂപീകരിച്ച് ഭരണം നടത്തി കഴിഞ്ഞു പോന്നിരുന്ന അനേകം നാട്ടു രാജ്യങ്ങളാണ് ഇന്ത്യയിൽ അന്നുണ്ടായിരുന്നത്. ഇവരെ എല്ലാവരെയും ഏകോപിപ്പിക്കുക എന്നത് കടുത്ത വെല്ലു വിളി തന്നെയായിരുന്നു. കാരണം അത്രയ്ക്കും ശക്തർ തന്നെയായിരുന്നു അന്നത്തെ രാജാക്കളിൽ പലരും.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ 500 നാട്ടുരാജ്യങ്ങളാണ് ഉണ്ടായിരുന്നത്. സ്വാതന്ത്രാനത്തരം ഇവരിൽ പല നാട്ടുരാജ്യങ്ങളും ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ തയ്യാറായില്ല. സർദാർ പട്ടേലിന്റെ നേതൃത്വത്തിൽ രൂപം കൊണ്ട സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിനായിരുന്നു ഇന്ത്യയെ ഏകീകരിക്കേണ്ടതിന്റെ ചുമതല. ഇന്ത്യയുടെ ഉരുക്കു മനുഷ്യനായ പട്ടേലിന് ഉണ്ടായ ഏറ്റവും വലിയ വെല്ലുവിളിയും ഇത് തന്നെയായിരുന്നു. മലയാളിയായ വി പി മേനോൻ ആയിരുന്നു ഈ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ സെക്രട്ടറി. പട്ടേലിന്റെയും വി പി മേനോൻ എന്ന അതി ബുദ്ധിമാന്റെയും അക്ഷീണ പരിശ്രമവും അതിലുപരി നയതന്ത്രപരമായ കഴിവും സാമർദ്ധ്യവും തന്നെയായിരുന്നു ഇന്നു കാണുന്ന ഇന്ത്യയെ ഇങ്ങനെയാക്കി മാറ്റിയത് എന്ന് അടിവര ഇട്ട് പറയേണ്ടി ഇരിക്കുന്നു.
ബിക്കാനിർ, ബറോഡ കൂടാതെ രാജസ്ഥാനിലെ മറ്റു കുറച്ച് നാട്ടുരാജ്യങ്ങളും മാത്രമാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ആദ്യം ലയിക്കാൻ തയ്യാറായത്. അപ്പോഴും പ്രബല ശക്തികൾ ഇതിന് പുറം തിരിഞ്ഞ് നിന്നു. പലരും ഈ സമയം തങ്ങളുടെ നാട്ടുരാജ്യത്തെ സ്വതന്ത്ര രാഷ്ട്രമായി മാറ്റാനുള്ള അവസരമായി കണക്കിലെടുത്തപ്പോൾ മറ്റു ചിലർ പാക്കിസ്ഥാന്റെ ഭാഗമായി മാറാനുള്ള അവസരമായി ഇത് കണക്കിലെടുത്തു. പ്രധാനമായും അഞ്ച് നാട്ടു രാജ്യങ്ങളാണ് ഇന്ത്യൻ യൂണിയനിൽ ലയിക്കാൻ വിസമ്മതിച്ച് മാറി നിന്നത്. തിരുവിതാംകൂർ, ഹൈദരാബാദ്, ജോദ്പൂർ,ഭോപ്പാൽ ജുനഗഡ് എന്നിവയായിരുന്നു അത്.
തിരുവിതാംകൂർ
തിരുവിതാംകൂറിന്റെ മറ്റൊരു പേര് തന്നെയായിരുന്നു സർ സി പി രാമസ്വാമി അയ്യർ എന്നത്. ശ്രീ ചിത്തിര തിരുനാൾ രാജാവിന്റെ കീഴിലായിരുന്നു സ്വാതന്ത്ര്യം കിട്ടുമ്പോൾ ഇന്ത്യ എങ്കിലും അക്കാലത്ത് തിരുവിതാംകൂർ എന്ന് പറഞ്ഞാൽ ദിവാൻ സർ സിപി രാമസ്വാമി അയ്യർ തന്നെയായിരുന്നു. സർ സിപി എന്ന് കേട്ടാൽ കേരളം തന്നെ കുലുങ്ങുന്ന കാലഘട്ടമായിരുന്നു അത്. ഒരു നിയമജ്ഞനായി പേരെടുത്ത സർ സിപി പിന്നീട് തിരുവിതാംകൂറിന്റെ ദിവാനായി നിയമിതനാകുക ആയിരുന്നു.
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ തിരുവിതാംകൂറിനെ ഒരു സ്വതന്ത്ര രാജ്യമാക്കി നിലനിർത്താനായിരുന്നു സർ സിപിക്ക് ഇഷ്ടം. ഇതിനായി ബ്രിട്ടീഷുകാരുമായും സർ സിപി രഹസ്യക്കരാർ ഉണ്ടാക്കി. തിരുവിതാംകൂറിന്റെ അളവറ്റ സമ്പത്തിൽ തന്നെയായിരുന്നു അപ്പോൾ ബ്രിട്ടീഷുകാർ കണ്ണ് വെച്ചിരുന്നത്. തിരുവിതാംകൂറിനെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുന്നതിനായി പലതവണ ചർച്ചയ്ക്ക് വിളിച്ചെങ്കിലും സർ സിപി തന്റെ നിലപാടിൽ ഉറച്ച് നിന്നു. പിന്നീട് കെസിഎസ് മണിയുടെ വധ ശ്രമത്തിൽ നിന്നും അത്ഭുതതകരമായി രക്ഷപ്പെട്ട ശേഷം മാത്രമാണ് സിപിയുടെ മനസ് മാറിയത്. ഇന്ത്യൻ യൂണിയനിൽ തിരുവിതാംകൂറിനെ ലയിപ്പിക്കാൻ തീരുമാനിച്ചു. പിന്നീട് ദിവാൻ പദവി രാജിവയ്ക്കുകയും ഇംഗ്ലണ്ടിലേക്ക് കുടിയേറുകയുമായിരുന്നു ഒരേസമയം തിരുവിതാംകൂറിന്റെ ഹീറോയും വില്ലനുമായിരുന്ന ദിവാൻ സർ സിപി.
ജോദ്പുർ
തികച്ചും ഹിന്ദു രാജ്യമായിരുന്നു ജോദ്പൂർ. രജപുത് രാജ്യമായിരുന്ന ജോദ്പൂർ ആദ്യമൊക്കെ പാക്കിസ്ഥാൻ ചായ്വോടെയാണ് നിന്നത്. ഹിന്ദു രാജാവ് ഭരിച്ചിട്ടും ഒരു ഹിന്ദുക്കൾ ഭൂരിപക്ഷമുള്ള ഒരു രാഷ്ട്രമായിരുന്നിട്ട്കൂടി പാക്കിസ്ഥാനിലേക്ക് ചാഞ്ഞ് നിന്ന ജോദ്പൂരിന്റെ നിലപാട് അവിശ്വസനീയമായിരുന്നു. മഹാരാജ ഹൻവന്ദ്സിങ് ഇന്ത്യൻ യൂണിയനിൽ ചേരാൻ വളരെ ആശിച്ച് നിൽക്കുമ്പോഴായിരുന്നു, ചില ലക്ഷ്യത്തോടെ പാക്കിസ്ഥാനിൽ ചേരാൻ തീരുമാനിക്കുന്നത്. പാക്കിസ്ഥാനുമായി അതിർത്തി പങ്കിടുന്ന ജോദ്പൂർ ഇന്ത്യയിൽ ചേരുന്നതിനേക്കാളും ഗുണം തങ്ങൾക്ക് പാക്കിസ്ഥാനിൽ ചേരുന്നതാണെന്ന് കരുതി. ഇതോടെ പാക്കിസ്ഥാനിൽ ചേരാനുള്ള നീക്കവും സജീവമായി.
ഇതോടെ പാക്കിസ്ഥാന്റെ രാഷ്ട്ര പിതാവ് മുഹമ്മദലി ജിന്നയും ജോത്പൂർ രാജാവിനെ പാക്കിസ്ഥാനിൽ ചേരാൻ പ്രേരിപ്പിച്ചു പല വാദ്ഗാനങ്ങളും നൽകി. കറാച്ചിയിൽ തുറമുഖവും സൈനിക പിന്തുണയും വാഗ്ദാനം ചെയ്തു. ഒവിൽ പട്ടേലിന്റെ ഇടപെടലാണ് ജോദ്പൂർ ഇന്ത്യയിലേക്ക് എത്താൻ തീരുമാനിച്ചത്. ഹിന്ദു രാഷ്ട്രമായ ജോദ്പൂർ പാക്കിസ്ഥാനിൽ ചേർന്നാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് പറഞ്ഞ് മനസ്സിലാക്കി. ഇന്ത്യൻ യൂണിയനിൽചേർന്നാൽ ഉണ്ടാകുന്ന ഗുണഗണങ്ങളെ കുറിച്ചും പറഞ്ഞു. ഉടൻ ജോദ്പൂർരാജാവ് തോക്ക് എടുത്ത് പട്ടേലിന്റെ തലയ്ക്ക് നേരെ ചൂണ്ടിയതായും ഞാൻ നിങ്ങളുടെ തീരുമാനം അംഗീകരിക്കില്ലെന്ന് പറയുകയും ചെയ്തതായി ചരിത്രകാരൻ രാമചന്ദ്ര ഗുഹയുടെ പുസ്കത്തിൽ പറയുന്നു. പിന്നീട് അൽപ നേരം ശാന്തനായ രാജാവ് ഇന്ത്യൻ യൂണിയനിൽ ചേരാനുള്ള രേഖകളിൽ ഒപ്പു വയ്ക്കുകയും ആയിരുന്നു.
ഭോപ്പാൽ
കോൺഗ്രസ് ഭരണത്തെ നിഷിതമായ വിമർശിച്ച ഭോപ്പാൽ രാജ്യത്തിനും പാക്കിസ്ഥാനോട് ആയിരുന്നു ചായ്വ് . മുസ്ലിം നവാബ് ആയ ഹമീദ് ഉള്ളഖാൻ ഭരിച്ചിരുന്ന ഭോപ്പാലിൽ കൂടുതലും ഹിന്ദുക്കളായിരുന്നു. മുസ്ലിം ലീഗിനോട് ചേർന്ന് നിന്നിരുന്ന നവാബിന് കോൺഗ്രസിനോട് എതിർപ്പായിരുന്നു. സ്വതന്ത്ര ഭോപ്പാൽ രാജ്യം എന്ന സ്വപ്നത്തിൽ നിന്നും നവാബ് തീരുമാനം മാറ്റിയതിലും വി പി മേനോൻ എന്ന മലയാളിയുടെ ചങ്കുറപ്പ് തന്നെയായിരുന്നു.
ഹൈദരാബാദ്
മധ്യ ഇന്ത്യയുടെ ഭൂരിഭാഗവും നൈസാം ഭരിച്ചിരുന്ന ഹൈദരാബാദിന്റേതായിരുന്നു. സ്വാത്ര്രന്താനന്തരം മിർ ഉസ്മാൻ അലി ഭരിച്ചിരുന്ന ഹൈദരാബാദിനെ ഇന്ത്യയോട് കൂട്ടിച്ചേർക്കുക എന്നത് ശ്രമകരമായജോലിയായിരുന്നു. മുഹമ്മദ് അലി ജിന്നയോടും പാക്കിസ്ഥാനോടും കൂറ് പുലർത്തിയിരുന്ന ഹൈദരാബാദ് നൈസാമിന് ഒരുസ്വതന്ത്രരാജ്യമായി നിൽ്കകാനായിരുന്നു താത്പര്യം. ബ്രിട്ടീഷ് കോമൺവെൽത്ത് സംഘടനയിലും അംഗമാകാനും ഈ രാജ്യം നീക്കം നടത്തി. ഇന്ത്യൻ യൂണിയനോട് ചേരാൻ കൂട്ടാക്കാതെ നിന്ന ഹൈദരാബാദിനെ ഓപ്പറേഷൻ പോളോ എന്ന സൈനിക നീക്കത്തിലൂടെയാണ് പട്ടേൽ ഇന്ത്യയോട് കൂട്ടിച്ചേർത്തത്.
ജുനഗഡ്
ഗുജറാത്തിലെ ജുനഗഡും സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ ചേരാതെ വിട്ടുനിന്ന നാട്ടുരാജ്യമായിരുന്നു. ഹിന്ദുക്കൽ കൂടുതൽ ഉണ്ടായിരുന്ന ഇവിടം നവാബ് മുഹമ്മദ് മഹബദ് കാഞ്ചി മൂന്നാമന്റെ കയ്യിലായിരുന്നു. മൗണ്ട് ബാറ്റേൺ പ്രഭു നവാബിനോട് ജുനഡഗ് ഇന്ത്യയിൽ ലയിപ്പിക്കണമെന്ന് ആശ്യപ്പെട്ടെങ്കിലും അതിന് തയ്യാറായില്ല. പ്രശ്നം രൂക്ഷമായപ്പോൾ നവാബ് കറാച്ചിയിലേക്ക് പോയി. രാജ്യത്തെ സാമ്പത്തിക അവസ്ഥ താറുമാറായി. ഇതോടെ ജുനഗഡും ഇന്ത്യൻ യൂണിയനിലേക്ക് എത്തിച്ചേർന്നു.
രാജാ ഹരിസിങിന്റെ കീഴിൽ ശക്തിപ്രാപിച്ചരാജ്യമായിരുന്നു കാശ്മീരും ഇന്ത്യൻ യൂണിയനിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിച്ച നാട്ടുരാജ്യമായിരുന്നു. സ്വന്തം പതാകയും നിയമാവലികളുമായി സ്വതന്ത്ര രാജ്യമായി നിൽക്കാൻ കാശ്മീരും തീരുമാനിച്ചതോടെ പ്രശ്നം രൂക്ഷമായി. കാശ്മീർ തങ്ങളുടെ രാജ്യത്തിന്റെ ഭാഗമാണെന്ന് പാക്കിസ്ഥാനും ഇന്ത്യയുടെ ഭാഗമാണെന്ന് ഇന്ത്യയും വാദിച്ചപ്പോൾ ഒടുവിൽ ഇന്ത്യൻ യൂണിയനിൽ ചേരാൻ തന്നെ കാശ്മീർ തീരുമാനിച്ചു. അതും ഒരു പാട് ഉപാദികളോട. ഇന്ത്യൻ യൂണിയനിൽ പ്രത്യേക പദവിയും പതാകയും അടക്കം ഒരുപാട് പിരഗണനകളാണ് ഇന്ത്യൻ യൂണിയനുള്ളിൽ കാശ്മീർ ഇപ്പോഴും അനുഭവിച്ച് പോരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്