രാമക്ഷേത്രവും സംവരണ വാഗ്ദാനങ്ങളും മോദിക്കും ബിജെപിക്കും തിരിച്ചടിയാകുമോ? മൃദുഹിന്ദുത്വ നിലപാടുമായി കളത്തിലിറങ്ങുന്ന രാഹുലിനും പ്രിയങ്കയ്ക്കും ജനങ്ങൾ വോട്ടുചെയ്യുമോ? കർഷകരുടെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും കറൻസി നിരോധനവും ഇന്ധന വില വർധനവും ചർച്ചയാകുമോ? വികസന കാര്യങ്ങളേക്കാൾ വരുന്ന ദേശീയ തിരഞ്ഞെടുപ്പിൽ നിർണായകമാകുക മത-സാമുദായിക നിലപാടുകൾ തന്നെ; ജാട്ടുകളും ലിംഗായത്തുകളും പട്ടേൽ-യാദവ സമുദായങ്ങളും കൂടെ ദളിത് -മുസ്ളിം സമീപനങ്ങളും വിധിയെഴുതുന്ന തിരഞ്ഞെടുപ്പ് വന്നെത്തുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ് ഇന്ത്യ. നരേന്ദ്ര മോദിയും ബിജെപിയും ഒരു തുടർഭരണം പ്രതീക്ഷിച്ച് കളത്തിലിറങ്ങുമ്പോൾ കൂടെ കൂട്ടാവുന്ന മറ്റു പാർട്ടികളെയെല്ലാം ഒരുമിച്ച് അണിനിരത്തി ബിജെപി ഭരണം അവസാനിപ്പിക്കാനുള്ള നീക്കത്തിലാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ്. അതേസമയം, ഇക്കുറി തിരഞ്ഞെടുപ്പിൽ എന്താവും പ്രധാന ചർച്ചാവിഷയം? രാമക്ഷേത്ര വിഷയം ബിജെപി ട്രംകാർഡായി പ്രചരിക്കുമോ? മറുമരുന്നായി മൃദുഹിന്ദുത്വ നിലപാട് കോൺഗ്രസ് പുറത്തെടുക്കുമോ? ഓരോ സംസ്ഥാനത്തെയും സഖ്യങ്ങൾ എത്രത്തോളം നിർണായകമാകും? ബിജെപിക്ക് കഴിഞ്ഞ കുറി തൂത്തുവാരാൻ കഴിഞ്ഞ സംസ്ഥാനങ്ങളിൽ അതേ നിലയിൽ തുടരാനാകുമോ? ഇത്തരത്തിൽ നൂറുനൂറ് ചോദ്യങ്ങൾ ഇപ്പോഴേ ഉയർന്നുകഴിഞ്ഞു.
എന്നാൽ ഉറപ്പാകുന്ന ചില കാര്യങ്ങളുണ്ട്. പണക്കൊഴുപ്പിന്റെ തിരഞ്ഞെടുപ്പാണ് വരാൻ പോകുന്നത്. മറ്റൊന്ന് ഓരോ സംസ്ഥാനങ്ങളിലും പ്രാദേശിക ജാതി,മത രാഷ്ട്രീയം പ്രമുഖ കക്ഷികളെല്ലാം കളിക്കും. ഈ രണ്ട് കാര്യങ്ങൾക്ക് പിന്നിലാകും ഇക്കുറി ദേശീയ തിരഞ്ഞെടുപ്പെന്ന സൂചനകളാണ് ലഭിക്കുന്നത്. അതായത്, രാജ്യത്തിന്റെ വികസനം, സാമ്പത്തിക സ്ഥിതി എന്നീ കാര്യങ്ങളിലൂന്നിയ പ്രചരണത്തിലുപരി ജാതി-മത പക്ഷപാതിത്വവും ഓരോ പാർട്ടികളുടേയും നിലപാടുകളും തന്നെയാവും രാജ്യത്ത് കൂടുതൽ സംസ്ഥാനങ്ങളിലും വിധിയെഴുത്തിൽ നിർണായകമാകുക എന്ന് രാഷ്ട്രീയ വിദഗ്ദ്ധർ തന്നെ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു.
രണ്ടുതവണ തുടർച്ചയായി രാജ്യം ഭരിച്ച മന്മോഹൻ സർക്കാരിനെ നിലംപരിശാക്കിയാണ് നരേന്ദ്ര മോദിയും ബിജെപിയും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ മണ്ണിൽ പടയോട്ടം നടത്തിയത്. ആ വമ്പൻ ഭൂരിപക്ഷത്തിന്റെ പിൻബലത്തിൽ രാജ്യത്ത് അധികാരത്തിലിരുന്ന കോൺഗ്രസ് സംസ്ഥാന സർക്കാരുകളെ ഒന്നൊന്നായി താഴെയിടാനും ഭരണത്തിന്റെ ആദ്യ മൂന്നു വർഷങ്ങളിൽ ബിജെപിക്ക് കഴിഞ്ഞു. നരേന്ദ്ര മോദിയുടേയും അമിത്ഷായുടേയും ചാണക്യതന്ത്രങ്ങൾ യുപിയിലും ഉത്തരാഖണ്ഡിലും ഗുജറാത്തിലുമെല്ലാം വിജയിച്ചതോടെ വീണ്ടും മോദിക്ക് അധികാരം ലഭിക്കുമെന്ന നിലയിൽ ചർച്ചകളും കാര്യമായി തന്നെ തുടർന്നു.
എന്നാൽ മോദി സർക്കാരിന്റെ അവസാനകാലത്തെ ഒരു വർഷം അവർക്ക് തിരിച്ചടികളുടേതായി മാറി. പ്രത്യേകിച്ചും രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി വന്നതിന് ശേഷം നടന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിന് ശേഷം മറ്റ് തിരഞ്ഞെടുപ്പുകളിൽ മുൻകാലങ്ങളിലെ നേട്ടത്തിലേക്ക് ബിജെപി എത്തിയില്ല. ഏറ്റവും ഒടുവിൽ ഛത്തീസ്ഗഡ്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പുകൾ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പുകളുടെ 'ഡ്രെസ് റിഹേഴ്സൽ' എന്ന് വിലയിരുത്തപ്പെട്ടു. മൂന്നിടത്തും ശക്തമായി തിരിച്ചുവന്ന് കോൺഗ്രസ് സാന്നിധ്യം അറിയിച്ചതോടെ ലോക്സഭാ തിരഞ്ഞെടുപ്പ് ബിജെപിക്ക് ഈസി വാക്കോവർ ആയിരിക്കില്ലെന്ന മുന്നറിയിപ്പുകൂടി നൽകിയിരിക്കുകയാണ്.
ഏപ്രിൽ-മെയ് മാസങ്ങളിൽ പതിനേഴാം ലോക്സഭയിലേക്കുള്ള ദേശീയ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് ഇപ്പോഴത്തെ സൂചനകൾ. അതോടൊപ്പം ആന്ധ്ര, അരുണാചൽ പ്രദേശ്, ഹരിയാന, ഒഡീഷ, സിക്കിം, ജമ്മു ആൻഡ് കശ്മീർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളും നടന്നേക്കും. ഇത്തരത്തിൽ വലിയൊരു തിരഞ്ഞെടുപ്പിലേക്കാണ് രാജ്യം നീങ്ങുന്നത്.
എല്ലാ തലങ്ങളിലുമുള്ള പ്രശ്നങ്ങൾ ചർച്ചയാകുമ്പോഴും അടിസ്ഥാനപരമായി ജനങ്ങളെ ബാധിച്ച വിലക്കയറ്റം, കർഷകരുടെ പ്രശ്നങ്ങൾ, തൊഴിലില്ലായ്മ എന്നീ കാര്യങ്ങൾ എത്രത്തോളം ചർച്ചയാകുമെന്ന ചോദ്യമുയരുന്നുണ്ട്. അതേസമയം, മോദി സർക്കാർ നടപ്പിലാക്കിയ കറൻസി നിരോധവും അത് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയിൽ എത്രത്തോളം ക്ഷീണമുണ്ടാക്കിയെന്നതുമെല്ലാം ചർച്ചയാകുകയും ചെയ്യും. പക്ഷേ, അതിലെല്ലാമുപരി മത-സാമുദായിക വിഷയങ്ങൾ തന്നെയാകും ചർച്ചയിൽ മുൻനിരയിൽ എന്നതുതന്നെയാണ് സൂചനകൾ.
മതവും സമുദായവും പ്രാദേശിക വാദങ്ങളും മുഖ്യ അജണ്ട
വികസന വിഷയങ്ങൾക്കപ്പുറം മത-സാമുദായിക കാര്യങ്ങൾ രാഷ്ട്രീയ കക്ഷികൾ പ്രചരണായുധം ആക്കുന്നത് തെറ്റായ പ്രവണതയാണ്. പക്ഷേ, ഇക്കുറി മുൻകാലങ്ങളേക്കാൾ തീഷ്ണമായിരിക്കും ഈയൊരു പ്രവണതയെന്നാണ് സൂചനകൾ. ഉദാഹരണമായി ഇങ്ങ് തെക്കേ ഇന്ത്യയിൽ കർണാടകത്തിൽ ലിംഗായത്ത് രാഷ്ട്രീയത്തെ ഫലപ്രദമായി ഉപയോഗിച്ച കോൺഗ്രസ് അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയം നേടിയത് നോക്കുക. ബിജെപിയുടെ വോട്ടുബാങ്കാണ് ലിംഗായത്ത് സമുദായം. ബിജെപി നേതാവ് യദിയൂരപ്പപോലും അതേ, സമുദായാംഗം. എന്നിട്ടും കോൺഗ്രസ് കളിച്ച ഒരു ജാതിക്കളി ബിജെപിയുടെ നില തെറ്റിച്ചു.
നിലവിൽ കോൺഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമുണ്ടെന്നും മുതലെടുക്കാമെന്നും ബിജെപി കരുതിയെങ്കിലും ലിംഗായത്തിന് പ്രത്യേക മതപദവി നൽകാൻ കോൺഗ്രസ് സർക്കാർ തീരുമാനിച്ചതാണ് ബിജെപിക്ക് വലിയ തിരിച്ചടിയായത്. ഇതോടെ സമുദായത്തിന്റെ വലിയൊരു ശതമാനം വോട്ട് കോൺഗ്രസിന് ലഭിച്ചു. അതേസമയം, ഇത്തരത്തിൽ പ്രത്യേക മതപദവി നൽകുന്നതിനെ ആർഎസ്എസ് എതിർത്തത് ബിജെപിക്ക് വലിയ തിരിച്ചടിയാവുകയും ചെയ്തു. ദേവഗൗഡയുടെ ദളുമായി സഖ്യമില്ലാതെയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിന് ഇറങ്ങിയതെന്നും ഓർക്കണം. ഇത്തരത്തിൽ മിക്ക മണ്ഡലത്തിലും ദളിനും കോൺഗ്രസിനും വോട്ടുകൾ വീതിച്ചുപോകുമ്പോൾ ബിജെപിക്ക മിക്കയിടത്തും വിജയം ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, അത് പാളി. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിയെങ്കിലും ദളും കോൺഗ്രസും ചേർന്ന് സർക്കാരുണ്ടാക്കി.
ഇത്തരത്തിൽ രാജ്യത്ത് മിക്ക സംസ്ഥാനങ്ങളിലും പ്രാദേശിക വാദങ്ങളും സാമുദായിക സമവാക്യങ്ങളും തന്നെയാണ് വിധി നിർണയത്തിൽ മുഖ്യ പങ്കുവഹിക്കുക. രാജ്യത്ത് ഇത്തരം പ്രാദേശിക വാദങ്ങളും ന്യൂനപക്ഷ സമുദായങ്ങൾക്കിടയിൽ മാത്രമല്ല, ഭൂരിപക്ഷ സമുദായങ്ങൾക്കിടയിലും ധ്രുവീകരണവും ഐക്യവും സൃഷ്ടിക്കപ്പെട്ടു എന്നതാണ് മോദിസർക്കാർ പിന്നിട്ട കാലത്തെ പ്രത്യേകതകളിലൊന്ന്. ഇതോടെ ഹിന്ദുത്വ വാദം കളിക്കുന്ന ബിജെപിയുടേയും സംഘപരിവാർ സംഘടനകളുടേയും പാതയിലേക്ക കോൺഗ്രസും മറ്റ്് പ്രാദേശിക രാഷ്ട്രീയ പാർട്ടികളും കളം മാറ്റി ചവിട്ടുകയാണ്. ഏറ്റവും ഒടുവിൽ നടന്ന അസംബ്ളി തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസും മൃദുഹിന്ദുത്വ നിലപാട് സ്വീകരിച്ചുവെന്നതും ഓർക്കുക.
രാമക്ഷേത്രത്തിലുൾപ്പെടെ ബിജെപിയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി
ഏതായാലും സാമുദായിക ധ്രുവീകരണം ഏറ്റവും വലിയ ഭീഷണിയാവുക ഒരുപക്ഷേ ഭരിക്കുന്ന പാർട്ടിയെന്ന നിലയിൽ ബിജെപിക്ക് തന്നെയാകും. തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിച്ചില്ലെന്ന ആക്ഷേപമാണ് ബിജെപി കേൾക്കേണ്ടിവരിക. ഹിന്ദുത്വവാദം ഉന്നയിച്ചപ്പോൾ തന്നെ രാമക്ഷേത്ര നിർമ്മാണം നടത്തുമെന്ന വാഗ്ദാനം ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിന് മുമ്പ് മുന്നോട്ടുവച്ചത് അന്ന് വലിയ രീതിയിൽ ഗുണം ചെയ്തിരുന്നു. ഏറെക്കാലമായി ഈ ആവശ്യം സഖ്യകക്ഷിയായ ശിവസേനയും കൂടെ ആർഎസ്എസുമെല്ലാം ഉന്നയിക്കുന്നു. എന്നാൽ അത് അത്ര എളുപ്പമല്ലെന്ന് തിരിച്ചറിഞ്ഞതോടെ സുപ്രീംകോടതി കേസിൽ തീർപ്പുണ്ടാകുംവരെ ക്ഷേത്രനിർമ്മാണത്തിന് ഓർഡിനൻസ് കൊണ്ടുവരാൻ ആവില്ലെന്ന നിലപാട് മോദിക്ക് സ്വീകരിക്കേണ്ടിവന്നു.
ഇത് വലിയ എതിർപ്പാണ് സഖ്യകക്ഷികൾക്കിടെ ഉണ്ടാക്കിയിരിക്കുന്നത്. ഇതിന് പുറമെയാണ് സംവരണം ആവശ്യപ്പെട്ട് പല സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സമുദായങ്ങൾ നടത്തിവന്ന പ്രക്ഷോഭവും അതിന്റെ സമ്മർദ്ദവും. ഏറ്റവും ഒടുവിൽ ജാട്ട് സമുദായം ഉയർത്തിയ ഭീഷണി വലിയ തലവേദനയാവുകയാണ് ബിജെപിക്ക്. ബിജെപിക്ക് വോട്ടുചെയ്താൽ സംവരണം നടപ്പാക്കുമെന്ന് പറഞ്ഞ് മോദിയും അമിത്ഷായും പറ്റിച്ചെന്നാണ് ജാട്ട് നേതാക്കൾ ആരോപിക്കുന്നത്. യുപി, രാജസ്ഥാൻ, ഹരിയാന, ഡൽഹി, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ജാട്ട് സമുദായത്തിന് പ്രബലമായ സ്വാധീനമുണ്ട്. അതിനാൽ ഇവിടെയെല്ലാം ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടായേക്കും. പ്രത്യേകിച്ച് സവർണ സംവരണം ഏഴുദിവസം കൊണ്ട് നടപ്പാക്കിയ മോദി ജാട്ടിനെ തഴഞ്ഞെന്ന പ്രചരണം സജീവമായിരിക്കുകയാണ് ഇവിടങ്ങളിൽ.
ഇതുപോലെ തന്നെ ബീഹാറിലും യുപിയിലും യാദവ സമുദായവും ഗുജറാത്തിൽ പട്ടേൽ സമുദായവും എല്ലാം ബിജെപിയിൽ നിന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പുവേളയെ അപേക്ഷിച്ച് അകന്നുകഴിഞ്ഞു. സമുദായ പ്രീണനം ഒരു തിരഞ്ഞെടുപ്പ് വിഷയമാക്കി ബിജെപി കളിച്ച കളി പലയിടത്തും അവരെ തന്നെ തിരിഞ്ഞുകൊത്തുന്നു എന്ന് ചുരുക്കം. അതേസമയം ഇത് കോൺഗ്രസിന് എത്രത്തോളം ഗുണകരമാകുമന്ന കാര്യത്തിൽ തീർച്ചയില്ലെങ്കിലും തീർച്ചയായും പ്രാദേശിക കക്ഷികൾ അതിനെ മുതലെടുക്കുമെന്ന നിലയിലാണ് കാര്യങ്ങൾ. ഇതിന് പുറമെയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പൗരത്വ പ്രശ്നവും ദളിത്, മുസ്ളീം ന്യൂനപക്ഷങ്ങൾക്ക് നേരിടുന്ന പ്രശ്നങ്ങളുമെല്ലാം. ഇത്തരത്തിൽ സമുദായ വിഷയങ്ങളാകും രാജ്യത്ത് ഭൂരിഭാഗം സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പിൽ നിർണായകമാകുക. മഹാരാഷ്ട്രയിലെ ബ്രാഹ്മണ-ദളിത് വിഷയങ്ങളും കാണാതിരുന്നുകൂടാ.
സാമ്പത്തിക പരിഷ്കരണങ്ങളും കർഷക പ്രക്ഷോഭവും
ബിജെപിയുടെ വലിയ വോട്ടുബാങ്കുള്ള മഹാരാഷ്ട്രയിലുൾപ്പെടെ വലിയ ചർച്ചയായ വിഷയമാണ് കറൻസി നിരോധനവും അതിനെ തുടർന്നുണ്ടായ പ്രശ്നങ്ങളും കാർഷിക-വ്യാവസായിക മേഖലയിൽ ഉണ്ടായ മാന്ദ്യവും അതേത്തുടർന്ന് വന്നുചേർന്ന തൊഴിലില്ലായ്മയുമെല്ലാം മോദി സർക്കാരിന് മറുപടി പറയേണ്ട വിഷയങ്ങളായി മാറും. മിക്ക സംസ്ഥാനങ്ങളിലും ഇടതുപക്ഷത്തിന്റെ നേതൃത്വത്തിൽ പ്രാദേശിക കക്ഷികളുടെ സഹകരണത്തോടെ വൻ കർഷക ലോംഗ് മാർച്ചാണ് നടന്നത്. മഹാരാഷ്ട്ര ഭരണസിരാകേന്ദ്രത്തിലേക്ക് നടന്ന കർഷക മാർച്ചിൽ ലക്ഷങ്ങളാണ് പങ്കെടുത്തത് എന്നതുതന്നെ സർക്കാർ നയങ്ങൾ സാധാരണക്കാരായ ജനങ്ങളിൽ എത്രത്തോളം ദുരിതം വിതച്ചു എന്നതിന്റെ സൂചനയായി. താൽക്കാലികമായി ഈ വിഷയങ്ങൾ പരിഹരിക്കപ്പെട്ടെങ്കിലും ജനം അത് മറന്നുവോ എന്നറിയണമെങ്കിൽ ഈ തിരഞ്ഞെടുപ്പ് കഴിയണം.
പാവപ്പെട്ടവൻ കൂടുതൽ പാവപ്പെട്ടവനും പണക്കാരൻ കൂടുതൽ പണക്കാരനും ആയി മാറിക്കൊണ്ടിരിക്കുന്നു ഇന്ത്യയിൽ എന്ന കണക്കുകൾ പുറത്തുവന്നതും മോദി സർക്കാരിന്റെ കാലത്താണ്. ഇതൊടൊപ്പമാണ് വിലക്കയറ്റവും ഇന്ധനവിലയിൽ ഉണ്ടായ വൻ വർധനവും എല്ലാം ചർച്ചയാവുക. കറൻസി നിരോധനം കൊണ്ട് കള്ളപ്പണം തിരിച്ചുപിടിക്കുമെന്ന പ്രഖ്യാപനം എത്രത്തോളം ഫലവത്തായി എന്നത് ഈ തിരഞ്ഞെടുപ്പുകാലത്ത് മോദി സർക്കാരിന് വിശദീകരിക്കേണ്ടിവരും. ഇതിന് പുറമെയാണ് രാജ്യത്തിന്റെ കടബാധ്യത ഈ അഞ്ചുവർഷംകൊണ്ട് ഇരട്ടിയോളം വർദ്ധിച്ചുവെന്ന റിപ്പോർട്ട്. ഇത്തരത്തിൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ഒട്ടും സുരക്ഷിതമല്ലെന്ന വിലയിരുത്തലുകളും വരുന്നു. ഇതെല്ലാം ഒരു പരിധിവരെ തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമായേക്കും.
ഏതായാലും കഴിഞ്ഞ തിരഞ്ഞെടുപ്പിൽ പലയിടത്തും നേടിയ 'ഈസി വാക്കോവർ' വരുന്ന തിരഞ്ഞെടുപ്പിൽ മോദിക്കും ബിജെപിക്കും ഉണ്ടാവില്ലെന്ന് തീർച്ച. എന്നാൽ അതിനെ എത്രത്തോളം തങ്ങൾക്ക് അനുകൂലമാക്കിയെടുക്കാൻ കോൺഗ്രസിന് കഴിയുമെന്ന ചോദ്യവും ഉയരുന്നു. ഒരുപക്ഷേ, ബിജെപിക്ക് വരുന്ന നഷ്ടം ലാഭമാക്കുന്നത് അതത് സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളാണെങ്കിൽ അത് കൂടുതൽ ക്ഷീണമാകുക കോൺഗ്രസിന് തന്നെയാകും. പ്രത്യേകിച്ചും പല സംസ്ഥാനങ്ങളിലും പ്രാദേശിക കക്ഷികളേക്കാൾ കുറഞ്ഞ സീറ്റാണ് കോൺഗ്രസ് നേടുന്നതെങ്കിൽ പ്രത്യേകിച്ചും.
Stories you may Like
- മുണ്ടുടുത്ത് മലയാളി ഹൃദയത്തിലേക്ക് മോദി നടന്നു കയറുമ്പോൾ
- പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ അതിവേഗം നിയമിക്കാൻ കേന്ദ്രസർക്കാർ
- വോട്ടു ചിതറിക്കാൻ ശ്രമം നടക്കുമ്പോഴും ആശങ്കയില്ലാതെ യുഡിഎഫ് ക്യാമ്പ്
- സബാൾട്ടൻ ഫെസ്റ്റിവലിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഇന്ദുമേനോൻ
- 'സിപിഎം ബാങ്കുകൾ കൊള്ളയടിക്കുന്നു; കരുവന്നൂർ ഇടതുകൊള്ളയുടെ ഉദാഹരണം'
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്