മുലകുടി മാറാത്ത പന്നി കുഞ്ഞുങ്ങളെ ഭക്ഷണമാക്കുന്ന ഫിഡൽ കാസ്ട്രോ; 15 പേർക്ക് ഭക്ഷണം നൽകി 45 മിനിറ്റ് കാത്തിരുന്ന്, അവർ മരിച്ചില്ലെങ്കിൽ മാത്രം ഭക്ഷണം കഴിക്കുന്ന ഹിറ്റ്ലർ; ഇഷ്ടഭക്ഷണം ഉണ്ടാക്കുന്ന പാചകക്കാരന് മേഴ്സിഡസ് കാർ ഉൾപ്പടെയുള്ള പുരസ്കാരങ്ങൾ നൽകിയ ഇദി അമീൻ; ഏകാധിപതികളുടെ രസകരമായ ഭക്ഷണ രീതികളിലൂടെ ഒരു യാത്ര
മറുനാടൻ ഡെസ്ക്
ഏത് ആശയത്തിന്റെ പേരിലായാലും അധികാരത്തിലെത്തിയ ഏകാധിപതികൾ എല്ലാവരും തന്നെ സ്വന്തം സുഖത്തിലും സന്തോഷത്തിലും മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളു എന്നത് ഒരു ചരിത്ര സത്യമാണ്.
കൈവന്നു ചേർന്ന അളവില്ലാത്ത അധികാരം ഇവരിൽ ഒരുപാട് പിടിവാശികൾ സൃഷ്ടിച്ചിരുന്നു. ഇവരിൽ പലരും പല കാര്യത്തിലും നിർബന്ധബുദ്ധിയുള്ളവരുമായിരുന്നു. ആര്യന്മാരുടെ ആത്മഗൗരവം ഉയർത്തുവാനെത്തിയ ഹിറ്റ്ലർ ആയാലും അടിച്ചമർത്തപ്പെട്ടവനെ ഉയർത്താൻ എത്തിയ ഫിഡൽ കാസ്ട്രോ ആയാലും പിടിവാശിയുടേയും നിർബന്ധബുദ്ധിയുടെയും കാര്യത്തിൽ ഒരുപോലായിരുന്നു.
ജീവിതത്തിന്റെ പല മേഖലകളിലുമെന്ന പോലെ ഭക്ഷണകാര്യത്തിലും ചില വിചിത്ര രീതികൾ പിന്തുടർന്നവരായിരുന്നു ഈ ഏകാധിപതികളിൽ ഏറിയപങ്കും. ഇഷ്ട ഭക്ഷണത്തിന് വേണ്ടി എന്തും ചെയ്യുവാൻ തയ്യാറായിരുന്ന ഇവർ, ഭക്ഷണം ഇഷ്ടപ്പെടാതെ വന്നാൽ പാചകക്കാരെ ക്രൂരമായി ശിക്ഷിക്കാനും മടിച്ചിരുന്നില്ല.
ഇത്തരത്തിലുള്ള ചില ഏകാധിപതികളുടെ ഭക്ഷണരീതിയിലേക്ക് ഒരു എത്തിനോട്ടമാണ് ഈ ലേഖനം.
സദ്ദാം ഹുസൈനിന് സന്തോഷം പകർന്നിരുന്ന മത്സ്യവിഭവങ്ങൾ
കൃത്യം ഒരിഞ്ച് നീളത്തിൽ മുറിച്ച മത്സ്യം ധാന്യമാവ് പുരട്ടി എണ്ണയിൽ വറുത്തെടുക്കുന്നതായിരുന്നു ഇറാഖിൽ ഏകാധിപതിയായിരുന്ന സദ്ദാം ഹുസൈന്റെ ഇഷ്ട ഭക്ഷണം.
എൺപതുകളിലെ ഇറാൻ ഇറാഖ് യുദ്ധകാലത്ത് സൈന്യത്തിൽ സദ്ദാം ഹുസൈന്റെ പാചകക്കാരനായി എത്തിയ അബു അലിയായിരുന്നു പിന്നീടുള്ള കാലം മുഴുവൻ അദ്ദേഹത്തിനായി ഭക്ഷണം പാചകം ചെയ്തിരുന്നത്. ഭക്ഷണം ഇഷ്ടമായാൽ സദ്ദാം അബു അലിയെ വിളിച്ചു വരുത്തി 50 ദിനാർ സമ്മാനമായി നൽകുമായിരുന്നു. അബു അലിയുടെ ഒരാഴ്ച്ചത്തെ ശമ്പളത്തിന് തുല്യമായിരുന്നു ഈ തുക.
എന്നാൽ ഭക്ഷണം ഇഷ്ടപ്പെടാതെ വന്നാൽ അലിയെ വിളിച്ചുവരുത്തി ഭക്ഷണം നശിപ്പിച്ചതിനുള്ള പിഴയായി 50 ദിനാർ ഈടാക്കുകയും ചെയ്യുമായിരുന്നു. ഇത് ഒരു പതിവായതോടെ, പ്രസിഡന്റ് അലിയെ വിളിക്കുന്നു എന്നറിയിപ്പ് വന്നാൽ ഉടൻ അദ്ദേഹത്തിന്റെ സഹപാചകക്കാരെല്ലാം ''ഫിഫ്റ്റി ദിനാർ'' എന്ന് ഉച്ചത്തിൽ മുദ്രാവാക്യം മുഴക്കി അലിയെ കളിയാക്കുമായിരുന്നു.
എന്നാൽ അലി പറയുന്നത് ഇത് ഒരുതരം കൊടുക്കുക എടുക്കുക എന്ന രീതിയിലുള്ള കളിയായിരുന്നു എന്നാണ്. എത്രയായാലും മാസാവസാനം ലാഭം തനിക്കായിരിക്കുമെന്നും അദ്ദേഹം ഓർക്കുന്നു.
നീണ്ടകാലം സദ്ദാം ഹുസൈനോടൊപ്പമുണ്ടായിരുന്ന അലി പറയുന്നത് തന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രമാണ് സദ്ദാം ഹുസൈൻ അടുക്കളയിൽ വന്നതെന്നാണ്. ഒരു റംസാൻ നോമ്പ് സമയത്ത് ആരും കാണാതെ ഭക്ഷണം കഴിക്കുവാനാണ് അദ്ദേഹം വന്നതെന്നും അലി പറയുന്നു.
ചിക്കനില്ലാത്ത ചിക്കൻ സൂപ്പ് ഇഷ്ടപ്പെട്ടിരുന്ന പോൾ പോട്ട്
കംബോഡിയൻ ഏകാധിപതിയായിരുന്ന പോൾ പോട്ടിന് പക്ഷെ ദഹനക്കേട് കലശലായി ഉണ്ടായിരുന്നെന്നാണ് ദീർഘകാലം അദ്ദേഹത്തിന്റെ പാചകക്കാരിയായിരുന്ന സിസ്റ്റർ മോയെം പറയുന്നത്. കറുത്ത കോഴിയുടെ വേവിച്ച കഷണങ്ങൾ ഇട്ട് തിളപ്പിച്ച ചിക്കൻ സൂപ്പായിരുന്നത്രെ അദ്ദേഹത്തിന്റെ ഇഷ്ട വിഭവം. പക്ഷെ അത് വിളമ്പുന്നതിനു മുൻപായി അതിലെ കോഴി കഷണങ്ങൾ എല്ലാം എടുത്തുമാറ്റണമെന്നത് നിർബന്ധമായിരുന്നു. മൂർഖൻ പാമ്പ് കൊണ്ടുണ്ടാക്കിയ സ്റ്റ്യു അദ്ദേഹത്തിന്റെ മറ്റൊരു പ്രിയ ഇനമായിരുന്നു.
അധികം ഭക്ഷണം കഴിക്കുവാൻ സാധിക്കാത്തതിനാലാകണം തന്റെ നാട്ടുകാരെ പട്ടിണിക്കിടുന്നതിൽ പോൾ പോട്ട് ആനന്ദം കണ്ടെത്തിയിരുന്നത്. എഴുപതുകളിലെ തന്റെ ഭരണകാലത്ത് സൈന്യം നൽകുന്ന അല്പം ആഹാരത്തിനു പോലും നന്ദിയുള്ളവരായിരിക്കാൻ അദ്ദേഹം പ്രജകളെ പ്രേരിപ്പിച്ചു. മാത്രമല്ല, അനുവാദമില്ലാതെ ഭക്ഷണം എടുക്കുന്നത് ക്രിമിനൽ കുറ്റവുമായിരുന്നു.
പട്ടിണികിടന്ന് മരിക്കാതിരിക്കാൻ ജനങ്ങൾ വെട്ടുകിളികളേയും മണ്ണിരയേയും ഉറുമ്പുകളേയുമൊക്കെ തീയിൽ ചുട്ടു തിന്നുമായിരുന്നു അക്കാലത്ത്. വറുത്തെടുത്ത എട്ടുകാലിയും വാഴയിലയിൽ പൊതിഞ്ഞ് വേവിച്ച തവളയുമെല്ലാം അക്കാലത്ത് ആഡംബര ഭക്ഷണവിഭവങ്ങളായിരുന്നു. എന്നാൽ ഭക്ഷ്യവിളകൾ തിന്ന് നശിപ്പിക്കുന്ന എലികളെ കൊല്ലാൻ അനുവാദമില്ലായിരുന്നു.
നാട്ടിൽ പട്ടിണി വരുത്തി ജനങ്ങളെ നിലക്ക്നിർത്താൻ അവ സഹായിക്കും എന്നായിരുന്നു പോൾപോട്ടിന്റെ വാദം. അതേ സമയം സൈനികർക്ക് സദ്യയൊരുക്കാൻ ആനയെ കൊല്ലാനുള്ള അനുവാദമുണ്ടായിരുന്നു.
സഹവിപ്ലവകാരിയുടെ പന്നിസൂപ്പ് ഏറെ ഇഷ്ടപ്പെട്ട ഫിഡൽ കാസ്ട്രോ
വിപ്ലവ കാലത്ത് തന്നോടൊപ്പം കൂടിയ പതിനാറ് വയസ്സുകാരനായ എറാസ്മോ ആയിരുന്നു ഫിഡൽ കാസ്ട്രോ അധികാരത്തിലെത്തിയ ശേഷം അധികാരം വിട്ടോഴിയുന്നതുവരെ അദ്ദേഹത്തിനായി പാചകം ചെയ്തിരുന്നത്. പാചകക്കാർക്കെല്ലാം കാസ്ട്രോയോട് കടുത്ത ആരാധനയായിരുന്നെന്നാണ് എറാസ്മോ പറയുന്നത്.
മുലകുടി മാറാത്ത പന്നിക്കുഞ്ഞുങ്ങളായിരുന്നു ഫിഡലിന്റെ ഇഷ്ട വിഭവം. ഐസ്ക്രീമിനോടും അദ്ദേഹത്തിന് പ്രണയമായിരുന്നു. 20 സ്കൂപ്പ് ഐസ്ക്രീം വരെ ഒരു ദിവസം അദ്ദേഹം കഴിച്ചിരുന്നത്.ഒരിക്കൽ ഈൽ മത്സ്യത്തിന്റെ സലാഡ് വേണമെന്നാവശ്യപ്പെട്ട അദ്ദേഹത്തിനായി മത്സ്യം പിടിക്കാൻ ഒരു രാത്രിമുഴുവൻ വലയുമായി കായലിൽ കറങ്ങിയ കഥയും എറാസ്മോ പറയുന്നു.
മുലകുടി മാറാത്ത പന്നിക്കുഞ്ഞുങ്ങളുടെ മാംസം ഓറഞ്ച് ജ്യുസ്, ഒലീവ് ഓയിൽ എന്നിവയിൽ പാചകം ചെയ്തെടുക്കുന്ന സൂപ്പ് എന്നും ഫിഡൽ കാസ്ട്രോയുടെ ഇഷ്ട വിഭവമായിരുന്നു. അദ്ദേഹം അധികാരം വിട്ടൊഴിഞ്ഞപ്പോൾ എറാസ്മോയും ജോലി ഉപേക്ഷിച്ച് ഒരു റെസ്റ്റോറന്റ് ആരംഭിച്ചു. അവിടെയും ഫിഡൽ തന്റെ പ്രിയപ്പെട്ട സൂപ്പ് കഴിക്കുവാൻ സ്ഥിരമായി എത്താറുണ്ടായിരുന്നത്രെ.
പ്രമേഹ രോഗിയായ അൽബേനിയൻ കമ്മ്യുണിസ്റ്റ് ഏകാധിപതി എൻവർ ഹോക്സ
തന്റെ ആത്മാഭിമാനത്തിന് ക്ഷതം സംഭവിക്കുന്ന ഒന്നും അംഗീകരിക്കാത്ത ആളായിരുന്നു ഹോക്സ. അധികാരത്തിലെത്തിയശേഷം, അതിനു മുൻപായി തന്റൊപ്പം നടന്നിരുന്ന എല്ലാവരുമായുള്ള ബന്ധം അദ്ദേഹം ഉപേക്ഷിച്ചു.
തന്റെ നയങ്ങളെ എതിർത്ത ആറായിരത്തോളം ആളുകളെ കശാപ്പു ചെയ്ത ഈ ഏകാധിപതി പക്ഷെ ഒരു പ്രമേഹ രോഗിയായിരുന്നു. ഒരു ദിവസം 1500 കലോറിയിലധികം ഭക്ഷണം കഴിക്കാൻ ആകുമായിരുന്നില്ല. അതുകൊണ്ട് തന്നെ മിതാഹാരിയായിരുന്നു ഹോക്സ
എന്നിരുന്നാലും സ്വാദിന്റെ കാര്യത്തിൽ അതീവ നിർബന്ധബുദ്ധിയുണ്ടായിരുന്നു അദ്ദേഹത്തിനും ചീസും ജാമും വെജിറ്റബിൾ സൂപ്പുമൊക്കെ പോലെ മിതമായ ആഹാരമാണെങ്കിലും സ്വാദ് ഇഷ്ടമായില്ലെങ്കിൽ പൊട്ടിത്തെറിക്കുമായിരുന്നു ഈ ഏകാധിപതി. പാചകക്കാർക്ക് കടുത്ത ശിക്ഷയും നൽകും.
ഇഷ്ട ഭക്ഷണം പാചകം ചെയ്തതിന് മെഴ്സിഡസ് കാർ സമ്മാനമായി നൽകിയ ഇദി അമീൻ
ഉഗാണ്ടൻ ഏകാധിപതിയായിരുന്ന ഇദി അമീൻ മനുഷ്യഭോജിയാണ് എന്നൊരു വാർത്ത ഉണ്ടായിരുന്നു. എന്നാൽ ഇതുവരെ മനുഷ്യ മാംസം പാചകം ചെയ്യേണ്ടിവന്നിട്ടില്ലെന്നാണ് ദീർഘകാലം അമീനിന്റെ പാചകക്കാരനായ ഒഡോണ്ടെ പറയുന്നത്. ഭക്ഷണപ്രിയനായിരുന്ന അമീന് ആടുകളായിരുന്നു ഇഷ്ട ഭക്ഷണം. ഭക്ഷണം നല്ലതായാൽ ധാരാളം സമ്മാനങ്ങളും അദ്ദേഹം നൽകുമായിരുന്നു. ഒരിക്കൽ ഒഡോണ്ടക്ക് നൽകിയത് ഒരു മെഴ്സിഡസ് കാറായിരുന്നു.
ഒരിക്കൽ പ്രസിഡണ്ടിന്റെ കൊട്ടാരത്തിൽ വച്ചു നടന്ന പാർട്ടിക്കിടയിൽ ഇദി അമീൻ ഒഡോണ്ടയെ വിളിച്ചു വരുത്തി. രു കൈ ഒഡോണ്ടയുടെ തോളിലും മറ്റേ കൈ ഒരു സ്ത്രീയുടെ തോളിലും ഇട്ടുകൊണ്ട് അദ്ദേഹം അവരോട് ഇഷ്ട ഭക്ഷണം കഴിക്കാൻ ഒഡോണ്ടയുമായി സൗഹൃദ്ദമുണ്ടാക്കാൻ ഉപദേശിച്ചു. അന്ന് തുടങ്ങിയ ഇവരുടെ സൗഹൃദം വിവാഹത്തിലാണ് കലാശിച്ചത്. അപ്പോൾ ഒരു വിവാഹം കഴിച്ചിരുന്ന ഒഡോണ്ട പിന്നീട് രണ്ടു വിവാഹങ്ങൾ കൂടി കഴിച്ചു.
ഏതെങ്കിലും ഒരു പാർട്ടിയിൽ ഒഡോണ്ടോ ഏതെങ്കിലും സ്ത്രീകളുമായി സംസാരിക്കുന്നത് കണ്ടാൽ ഉടൻ അമീൻ തന്റെ സുരക്ഷാ ഉദ്യോഗസ്ഥനെ ഒരു പെട്ടി പണവുമായി ഒഡോണ്ടയുടെ അടുത്തേക്ക് അയക്കും. ആ സ്ത്രീയുമായിജീവിതം ആസ്വദിക്കാൻ ഉപദേശവും നല്കുമായിരുന്നു.
ആഹാരത്തെ പോലും വിശ്വസിക്കാതിരുന്ന അഡോൾഫ് ഹിറ്റ്ലർ
തികഞ്ഞ സസ്യാഹാരിയായിരുന്നു ജർമ്മൻ ഏകാധിപതിയായിരുന്ന അഡോൾഫ് ഹിറ്റ്ലർ. മലബന്ധം പോലുള്ള രോഗങ്ങൾ ഉണ്ടായിരുന്ന ഹിറ്റ്ലർ, അത് ഭേദപ്പെടുവാൻ നല്ലതാണെന്ന വിശ്വാസത്തിലായിരുന്നു സസ്യാഹാരിയായി തുടർന്നിരുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാനകാലത്ത് പുഴുങ്ങിയ ഉരുളക്കിഴങ്ങുകളും ക്ലിയർ ബ്രോത്തും മാത്രമായി അദ്ദേഹത്തിന്റെ ആഹാരം.
ആഹാരകാര്യത്തിൽ വലിയ താത്പര്യങ്ങൾ ഒന്നുമില്ലാതിരുന്ന അദ്ദേഹത്തിന് പക്ഷെ ആരെങ്കിലും തനിക്ക് ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി തന്നെ അപായപ്പെടുത്തും എന്ന ഭയം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹം കഴിക്കുന്നതിനു മുൻപ് 15 പേർ അതേ ഭക്ഷണം കഴിക്കുമായിരുന്നു. അവർ ഭക്ഷണം കഴിച്ചുകഴിഞ്ഞ് 45 മിനിറ്റ് സമയം ഹിറ്റ്ലർ കാത്തിരിക്കും. അവർ ആരും മരിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം മാത്രമേ ഹിറ്റ്ലർ ഭക്ഷണം കഴിക്കുമായിരുന്നുള്ളു.
പുട്ടിന്റെ മുത്തച്ഛൻ പാചകം ചെയ്ത ഭക്ഷണം ഇഷ്ടപ്പെട്ടിരുന്ന ജോസ്ഫ് സ്റ്റാലിൻ
ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരരായ ഏകാധിപതികളിലൊരാളായാണ് ജോസഫ് സ്റ്റാലിനെ കണക്കാക്കുന്നത്. അദ്ദേഹത്തിന് പരമ്പരാഗത ജോർജിയൻ ഭക്ഷണ വിഭവങ്ങളോടായിരുന്നു എന്നും പ്രിയം. ജോർജ്ജിയൻ വൈൻ അദ്ദെഹത്തിന്റെ ഇഷ്ട പാനീയവും.
തന്റെ സ്വന്തം പാചകക്കാർ പാചകം ചെയ്ത വിപുലമായ അത്താഴവും വൈനും അദ്ദേഹം എന്നും ഇഷ്ടപ്പെട്ടിരുന്നു. സ്റ്റാലിന്റെ പാചകക്കാരിൽ മുഖ്യനായിരുന്നു ഇന്നത്തെ റഷ്യൻ പ്രസിഡണ്ട് വ്ളാഡിമിർ പുട്ടിന്റെ മുത്തച്ഛൻ സ്പിരിഡോൺ പുട്ടിൻ.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്