ഗർഭധാരണത്തിനു വേണ്ടിയല്ലാത്ത ഏതുതരം ലൈംഗിക ബന്ധവും കുറ്റകരമായ ഐപിസി 377ാം വകുപ്പ് റദ്ദാക്കി; ഇപ്പോൾ ഐപിസി 497ഉം; മീശവിവാദത്തിലും അഡാർലൗ കേസിലുമൊക്കെ ഉറച്ചുനിന്നത് ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗത്ത്; ഹാദിയ കേസിലും വ്യക്തി-മത സ്വാതന്ത്ര്യങ്ങൾക്കൊപ്പം നിന്നു; ആധാർ കേസിലും വസ്തുതകൾ പഠിച്ചുള്ള വിധി; ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീം കോടതിയുടെ വിധികൾ പരക്കെ സ്വാഗതം ചെയ്യപ്പെടുന്നു; റദ്ദാക്കപ്പെടുന്നത് നൂറ്റമ്പത് വർഷം പഴക്കമുള്ള കരിനിയമങ്ങൾ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥയെന്നത് ഒരു രാജ്യത്തിന്റെ ഏറ്റവും വലിയ സ്വപ്നമാണ്. ജസ്റ്റിസ് ദീപക് മിശ്രയുടെ നേതത്വത്തിലുള്ള സുപ്രീംകോടതിയിൽ ആറുമാസം മുമ്പ് ജഡ്ജിമാർ തമ്മിൽ പടലപ്പിണക്കങ്ങൾ ഉണ്ടായപ്പോഴും പൊട്ടിത്തെറികൾ ഉണ്ടായപ്പോഴും നാം ആശങ്കപ്പെട്ടത് സ്വതന്ത്ര നീതിന്യായവ്യവസ്ഥയിൽ പുഴക്കുത്തുകൾ വീഴുമോ എന്നായിരുന്നു. എന്നാൽ ആ പ്രശ്നം പെട്ടെന്ന് ആറിത്തണുക്കുകയും, പുരോഗമന യൂറോപ്യൻ സമൂഹങ്ങൾക്ക് ഒപ്പം നിൽക്കുന്ന രീതിയിൽ നിരവധി വിധികൾ വരികയും ചെയ്തതോടെ പരമോന്നത നീതിപീഠത്തിന്റെ കീർത്തി വർധിച്ചിരിക്കുകയാണ്.
ഇന്ത്യയെ ഒരിക്കലും ഒരു ഫാസിസ്റ്റ് രാജ്യമാക്കാൻ ആർക്കും കഴിയില്ല എന്നും വ്യക്തിസ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സ്വകാര്യത, ലൈംഗിക സ്വാതന്ത്ര്യം, പീഡിതരോടുള്ള ആദരവ്, സ്വതന്ത്ര ചിന്ത, ലിംഗ നീതി എന്നിവയ്ക്ക് മുൻഗണന കൊടുക്കുന്ന തുടർച്ചയായ വിധികളാണ് അടുത്തകാലത്തായി സുപ്രീം കോടതിയിൽ നിന്ന് ഉണ്ടായത്. സ്വവർഗാനുരാഗികളെ നിർദയം പീഡിപ്പിക്കാൻ അനുവാദം നൽകുന്ന ഐപിസി 377ാം വകുപ്പ് റദ്ദാക്കി ആഴ്ചകൾ പിന്നിടുംമുമ്പേ നൂറ്റമ്പതിലേറെ വർഷം പഴക്കമുള്ള ഐപിസി 497ഉം ദീപക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബഞ്ച് റദ്ദാക്കി. ഇതിൽ എറ്റവും കൈയടി കൊടുക്കേണ്ടത് വിരമിക്കാൻ ദിവസങ്ങൾ ബാക്കിയുള്ള ചീഫ് ജസ്റ്റിസ് ദീപക് മിശ്രക്ക് തന്നെയാണ്.
തലയുയർത്തി വിരമിക്കുന്ന മിശ്ര
കഴിഞ്ഞവർഷം ഓഗസ്റ്റ് 28ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റ ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് തുടക്കം അത്ര നന്നായിരുന്നില്ല. വൈകാതെയുണ്ടായ ജുഡീഷ്യറിയിലെ ഏറ്റുമുട്ടലുകൾ അദ്ദേഹത്തിന് തലവേദന ആയിരുന്നു. ജഡ്ജി ലോയയുടെ ദുരൂഹമരണത്തിന്റെ ഭാഗാമായി ഉയർന്ന വിവാദങ്ങൾ ഇന്ത്യൻ ജുഡീഷ്യറിയുടെ അന്തസിന് പരിക്കേൽപ്പിക്കുന്നതായിരുന്നു. ജനുവരി 12 ന് കോടതിക്ക് പുറത്ത് വാർത്താസമ്മേളനം നടത്തി ജസ്റ്റിസുമാരായ ജെ.ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, കുര്യൻ ജോസഫ്, മദൻ ബി ലോക്കൂർ എന്നിവർ ചീഫ് ജസ്റ്റിസിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതാണ് പ്രതിസന്ധിക്ക് വഴിവെച്ചത്.
സുപ്രധാന കേസുകൾ കൈകാര്യം ചെയ്യുന്ന ബെഞ്ച് രൂപീകരിക്കുന്നതിൽ ചീഫ് ജസ്റ്റിസ് വിവേചനം കാണിക്കുന്നു എന്നതാണ് ജഡ്ജിമാർ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ച പ്രധാന ആരോപണം.അന്നൊക്കെ കേന്ദ്ര സർക്കാറിന്റെ സ്വന്തം ആളെന്ന രീതിയിൽ അദ്ദേഹം പഴിയും കേട്ടു. പക്ഷേ പ്രശ്നങ്ങൾ കെട്ടടക്കാനും കാര്യങ്ങളുടെ കടിഞ്ഞാൺ വിടാതെ നോക്കാനും അദ്ദേഹത്തിനായി. ജഡ്ജിമാരുടെ കൊളീജിയം അടക്കമുള്ള പല കാര്യങ്ങളിലും അദ്ദേഹം കേന്ദ്രവുമായി ഇടയുകയും ചെയ്തു.
ബഞ്ചുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറ്റി കേസുകൾക്ക് കാലതാമസം വരുത്താതെ പെട്ടെന്ന് എടുക്കാനുള്ള സ്ഥിതി ഉണ്ടാക്കിയത് ദീപക് മിശ്രയാണ്. അതുകൊണ്ടുതന്നെയാണ് ഐപിസി 377, ഐപിസി 497 കേസുകളിലൊക്കെ അദ്ദേഹത്തിന് പെട്ടെന്ന് തീർപ്പുകൽപ്പിക്കാനായത്. അതുപോലെ തന്നെ ലൈംഗികതയെന്നത് പേടിച്ച് ജീവക്കേണ്ട കാര്യമല്ലെന്നും സ്വവർഗാനുരാഗികൾക്ക് അനുകൂലമായി വിധി പറയുമ്പോൾ അദ്ദേഹം വ്യക്തമാക്കിയിരുന്നു. എന്നും ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന്റെ ഭാഗത്താണ് അദ്ദേഹം നിലകൊണ്ടത്.
'ആശയങ്ങളുടെ ഒഴുക്ക് തടയാനാകില്ലെന്ന് വിവാദ മീശ നോവൽ പരിഗണിക്കവേ അദ്ദേഹം സുപ്രീംകോടതിയിൽ വ്യക്തമാക്കിയിരുന്നു. രണ്ട് കഥാപാത്രങ്ങൾ തമ്മിലുള്ള സംഭാഷണം സർക്കാസം തന്നെയല്ലേയെന്നും അദ്ദേം ചോദിച്ചതോടെയാണ്, നോവലിലെ പരാമർശങ്ങൾ സ്ത്രീകളെയും ഹിന്ദുക്കളെയും ആക്ഷേപിക്കുന്നുവെന്നാരോപിച്ചാണ് ഡൽഹി മലയാളിയായ എൻ.രാധാകൃഷ്ണൻ നൽകിയ ഹർജി തള്ളപ്പെട്ടത്.
ചീഫ് ജസ്റ്റിസിന്റെ അതേ സന്ദേശമാണ് അഡാർ ലൗവിലെ 'മാണിക്യമലരായ' പൂവിയിലെ ഗാനത്തിനെതിരായ കേസിലും സുപ്രീംകോടതി എടുത്തത്. ആവിഷ്ക്കാര സ്വതന്ത്ര്യത്തെ ഒരിക്കലും ദുർവ്യാഖ്യാനം ചെയ്യരുതെന്ന്. നേരത്തെ ഹാദിയ കേസിലും വ്യക്തി സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കയാണ് കോടതി ചെയ്തത്. അതുപോലെ ആധാർ കേസിലും പക്വതയ്യാർന്ന വിധിയാണ് പരമോന്നത നീതിപീഠത്തിൽ നിന്ന് ഉണ്ടായത്. കൊള്ളേണ്ടതുകൊള്ളുകയും തള്ളേണ്ടത് തള്ളുകയും ചെയ്തുകൊണ്ടുള്ള വിധി.
ചരിത്രമായ ഐപിസി 377
ഒരു ചോദ്യവും തെളിവുമില്ലാതെ ഒരാളെ അകത്തിടാൻ കഴിയുന്ന കരിനിയമം. പ്രശസ്ത അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പ്രശാന്ത് ഭൂഷൺ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 377ാം വകുപ്പിനെ വിലയിരുത്തിയത് അങ്ങനെയാണ്. ഭിന്ന ലിംഗക്കാരെയും ലൈംഗിക ന്യൂനപക്ഷങ്ങളെയും നിരന്തരമായി വേട്ടയാടുന്ന കരിനിയമം തന്നെയായിരുന്നു, 1860ൽ നിലവിൽ വന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ്. ഇത് ഇത്രയും കാലം തന്നെ നിലനിന്നു എന്നതുതന്നെ അത്ഭുതമാണ്.
പ്രകൃതി വിരുദ്ധ ലൈംഗികത കുറ്റകരമാകുന്നത് ഈ വകുപ്പ് പ്രകാരമാണ്. സ്ത്രീയും പുരുഷനും തമ്മിലുള്ള ലൈംഗികത കുറ്റകരമല്ല. സ്ത്രീയ്ക്കും പുരുഷനും അപ്പുറത്ത് നിയമം നിർവചിക്കപ്പെടാത്ത ലൈംഗികതയിൽ ഉൾപ്പെട്ടവർ രതിയിൽ ഏർപ്പെടുന്നത് കുറ്റകരമാകും. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റം. ഈ വകുപ്പാണ് ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് തിരിച്ചടിയായി കണക്കാക്കുന്നത്. കാരണം സ്ത്രീയും പുരുഷനും തമ്മിൽ അല്ലാതെ ലൈംഗിക ബന്ധം സാധ്യമായ വിഭാഗങ്ങളാണ് ലൈംഗിക ന്യൂനപക്ഷം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ പ്രസ്തുത വകുപ്പ് ഒഴിവാക്കണം എന്നതാണ് ഭിന്നലിംഗ സമൂഹം അഥവാ ലൈംഗിക ന്യൂനപക്ഷം ഉയർത്തുന്ന ദീർഘകാല ആവശ്യമായിരുന്നു.
ഐപിസി 377ാം വകുപ്പ് പ്രകാരമുള്ള എറ്റവും വിചിത്രം ഈ വകുപ്പ് എവർക്കും ഭീഷണിയാണെന്ന് ഹാലി.എസ്.നരിമാനെപ്പോലുള്ള മുതിർന്ന അഭിഭാഷകർ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഗർഭധാരണത്തിനുവേണ്ടിയല്ലാത്ത എത് തരം ലൈംഗിക ബന്ധവും ഈ നിയമപ്രകാരം കുറ്റ കൃത്യമാണ്. വിക്ടോറിയൻ സദാചചാരകാലത്തെ ബ്രിട്ടീഷ് കാഴ്പ്പാടുകൾ പ്രതിഫലിപ്പിക്കുന്ന ഈ നിയമം മിഷനറി പൊസിഷനിലുള്ള പരമ്പരാഗത ലൈംഗിക ബന്ധം മാത്രമേ സദാചാരത്തിന്റെ പരിധിയിൽ പെടുത്തിയിട്ടുള്ളൂ. ആ രീതിയിൽ അല്ലാതെയാലോ, ഗർഭധാരണം ലക്ഷ്യമല്ലാതെ ആനന്ദത്തിന് വേണ്ടിയായാലോ ഭാര്യക്ക് ഭർത്താവിനെതിരെ ലൈംഗിക പീഡനത്തിന് പരാതിപ്പെടാമെന്നും മീററ്റിൽ അങ്ങനെ ഒരു കേസിൽ ഒരു ഡോക്ടറെ പൊലീസ് അറസ്റ്റ്ചെയ്തിട്ടുണ്ടെന്നും ഹാലി.എസ്.നരിമാൻ ചൂണ്ടിക്കാട്ടുന്നു.
അതായത് അടഞ്ഞ ഒരു സദാചാര ബോധത്തിന്റെ ഭാഗമായാണ് ഈ നിയമം ഉണ്ടായത്. പരിഷ്കൃത സമൂഹത്തിന് ഇത് തീർത്തും ഭീഷണിയാണെന്ന് വ്യക്തം. ഇത് പൊലീസിന് നൽകുന്ന അമിത അധികാര പ്രവണതയായിരുന്നു എറ്റവും ഭീകരം. തോളിൽ കൈയിട്ടതിന്റെ പേരിൽ പോലും ട്രാൻസ്ജെൻഡറുകളുടെ മേൽ ഐപിസി 377 ചുമത്തി അകത്താക്കിയ കഥ കേരളത്തിൽ തന്നെയുണ്ടായിരുന്നു. സുപ്രീം കോടതി ഇത് റദ്ദാക്കിയതോടെ വലിയ ആശ്വാസമാണ് ട്രാൻസ്ജെൻഡർ സമൂഹത്തിനും ഉണ്ടായിരിക്കുന്നത്.
ഐപിസി 497ലെ അഡൾട്ടറി ഓർമ്മയാവുമ്പോൾ
അഡൾട്ടറി എന്ന വാക്കിനു മലയാളം പറഞ്ഞാൽ ആശയക്കുഴപ്പമാകും. നിഘണ്ടു തപ്പിയാൽ അതിനു പരസ്ത്രീ ഗമനം, പരപുരുഷ സംഗമം, വ്യഭിചാരം, ജാരവൃത്തി, പാതിവ്രത്യ ഭംഗം, വിശ്വാസ ലംഘനം എന്നൊക്കെ അർഥം കാണാം. ലക്ഷണമൊത്തൊരു കരിനിയമാണ് ഇതും .ഐ.പി.സി സെക്ഷൻ 497 ആണ് ഇതുസംബന്ധിച്ച കുറ്റകൃത്യത്തിന്റെ നിർവചനവും അതിനുള്ള ശിക്ഷയും വ്യക്തമാക്കുന്നത്.
അതിങ്ങനെയാണ്: മറ്റൊരാളുടെ ഭാര്യയാണെന്ന അറിവോ അങ്ങിനെ വിശ്വസിക്കാൻ കാരണമോ ഉള്ള ഒരു സ്ത്രീയുമായി ആരൊരാൾ, ആ പുരുഷന്റെ അറിവോ സമ്മതമോ ഇല്ലാതെ, ബലാത്സംഗക്കുറ്റമാകാത്ത വിധം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുവോ, അയാൾ അഡൾട്ടറി എന്ന കുറ്റം ചെയ്തിരിക്കുന്നു. അത്തരം കുറ്റം ചെയ്ത വ്യക്തി അഞ്ചു വർഷം വരെയുള്ള തടവിനോ പിഴയ്ക്കോ അല്ലെങ്കിൽ രണ്ടിനും കൂടിയോ ശിക്ഷിക്കപ്പെടുന്നതായിരിക്കും. എന്നാൽ ഈ കൃത്യത്തിൽ ഏർപ്പെട്ട ഭാര്യ കുറ്റകൃത്യത്തിനു പ്രേരിപ്പിച്ചയാൾ എന്ന നിലയിൽ പ്രോസിക്യൂട്ട് ചെയ്യപ്പെടില്ല. അതായത് സ്ത്രീയുടെ ലൈംഗികതയുടെ കസ്റ്റോഡിയൻ പുരുഷൻ ആണെന്ന് പറയാതെ പറയുകയാണ് ഈ നിയമം. ബ്രിട്ടീഷ് കാലത്തുകൊണ്ടുവന്ന നൂറ്റമ്പതുവർഷം പിന്നിട്ട ഈ നിയമം റദ്ദാക്കപ്പെടുമ്പോൾ, സ്വാതന്ത്ര്യം പരമമായ ഒരു ലോകത്തേക്ക്, ഒരു പുരോഗമന സമൂഹത്തിലേക്കാണ് നാം ചുവടുവെക്കുന്നതെന്ന് പറയാതെ വയ്യ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്