ലൈംഗിക ചുവയോടെ സ്ത്രീയോട് സംസാരിക്കുകയോ നീലച്ചിത്രം കാട്ടികൊടുക്കുകയോ ചെയ്താൽ ഒരുവർഷം തടവ്; അനുമതിയില്ലാതെ സ്ത്രീയുടെ ഫോട്ടോ നോക്കിയാലും തടവുശിക്ഷ; സ്ത്രീയെ പിൻതുടരുകയോ ഇമെയിൽ വഴി ബന്ധപ്പെടുകയോ ചെയ്താലും മൂന്നു വർഷം തടവ്: ഋഷിരാജ് സിംഗിന്റെ 14 സെക്കന്റ് പ്രസംഗത്തിന്റെ വെളിച്ചത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ പറയുന്ന സ്ത്രീകൾക്കെതിരായുള്ള കുറ്റകൃത്യങ്ങളെ കുറിച്ച് അറിയുക
മറുനാടൻ ഡെസ്ക്
ലൈംഗിക ചുവയോടെ സ്ത്രീയോട് സംസാരിക്കുകയോ നീലച്ചിത്രം കാട്ടികൊടുക്കുകയോ ചെയ്താൽ ഒരുവർഷം തടവ്; അനുമതിയില്ലാതെ സ്ത്രീയുടെ ഫോട്ടോ നോക്കിയാലും തടവുശിക്ഷ; സ്ത്രീയെ പിൻതുടരുകയോ ഇമെയിൽ വഴി ബന്ധപ്പെടുകയോ ചെയ്താലും മൂന്നു വർഷം തടവ്: ഋഷിരാജ് സിംഗിന്റെ 14 സെക്കന്റ് പ്രസംഗത്തിന്റെ വെളിച്ചത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിൽ പറയുന്ന സ്ത്രീകൾക്കെതിരായുള്ള കുറ്റകൃത്യങ്ങളെ കുറിച്ച് അറിയുക
പതിന്നാല് സെക്കൻഡ് ഒരാൾ ഒരു പെൺകുട്ടിയെ തുറിച്ച് നോക്കിയാൽ പൊലീസിന് കേസെടുക്കാമെന്ന് എക്സൈസ് കമ്മീഷണർ ഋഷിരാജ് സിംഗിന്റെ പ്രസംഗം വലിയ ചർച്ചകൾക്കാണ് വഴിതുറക്കുന്നത്. കൊച്ചിയിൽ സി എ വിദ്യാർത്ഥികളുടെ സംഘടനയായ സികാസ സംഘടിപ്പിച്ച സാംസ്കാരികോത്സവത്തിലാണ് ഋഷിരാജ് ഇക്കാര്യം പറഞ്ഞത്. പ്രസംഗത്തിന് പിന്നാലെ എക്സൈസ് കമ്മിഷണറുടെ ഈ പ്രസംഗം അരോചകമാണെന്നും ഇക്കാര്യം എക്സൈസ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും പറഞ്ഞുകൊണ്ട് മന്ത്രി ഇപി ജയരാജൻ രംഗത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ വിഷയം ചൂടേറിയ ചർച്ചയായി.
തുറിച്ചുനോക്കിയാൽ കേസെടുക്കാമെന്നാണ് നിയമമെന്നും അതിക്രമം നേരിട്ടാൽ പെൺകുട്ടികൾ തന്നെ മുന്നിട്ടിറങ്ങി പ്രതികരിക്കണമെന്നുമായിരുന്നു സിംഗിന്റെ പരാമർശം. സംസ്ഥാനത്ത് ഉന്നത വിദ്യാഭ്യാസം നേടുന്ന പെൺകുട്ടികളുടെ എണ്ണം കുറഞ്ഞുവെന്നും ഇതും ചൂഷണത്തിന്റെ ഒരു വശമാണെന്നും പെൺകുട്ടികൾ യഥാസമയത്ത് പ്രതികരിക്കാത്തത് ചൂഷണം കൂടിവരാൻ കാരണമെന്നും സിങ് വ്യക്തമാക്കുകയും ചെയ്തു. ലൈംഗികതയുടെ ചെറുധ്വനിയെങ്കിലുമുള്ള പെരുമാറ്റത്തിനുപോലും കടുത്ത ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ ഇന്ത്യൻ നിയമത്തിലുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഋഷിരാജ് സിംഗിന്റെ 14 സെക്കൻഡ് പ്രയോഗം ഉണ്ടായത്.
സ്ത്രീകളെ തുറിച്ചുനോക്കുകയോ ലൈംഗിക ചുവയോടെ ഒരു വാക്കെങ്കിലും പറയുകയോ ചെയ്താൽപോലും വർഷങ്ങളുടെ തടവുശിക്ഷ നൽകുംവിധത്തിലാണ് ഇന്ത്യൻ ശിക്ഷാ നിയമത്തിൽ 2013ൽ ഉണ്ടായ ഭേദഗതികൾ. ലൈംഗിക ചുവയോടെ സ്ത്രീയോട് സംസാരിക്കുകയോ അശഌല ദൃശ്യങ്ങൾ കാട്ടിക്കൊടുക്കുകയോ ചെയ്താൽ കുറ്റവാളിക്ക് ഒരുവർഷംവരെ തടവുശിക്ഷ ലഭിക്കാം.
അനുമതിയില്ലാതെ സ്ത്രീകളുടെ ഫോട്ടോയെടുത്താൽ ഒരു വർഷം തടവ്
അനുമതിയില്ലാതെ സ്ത്രീയുടെ ഫോട്ടോ എടുത്താലും നോക്കിയാലുമെല്ലാം ശിക്ഷയുണ്ട്്. ഒരു വർഷം വരെ ശിക്ഷ ലഭിക്കും വിധമാണ് പിൻതുടരുകയോ ഇമെയിൽ വഴി ബന്ധപ്പെടുകയോ ചെയ്താൽ മൂന്നുവർഷംവരെ ശിക്ഷ ലഭിക്കാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354ാം വകുപ്പിന്റെ വകഭേദങ്ങൾ വഴിയാണ് ഇത്തരത്തിൽ നിസ്സാരമെന്ന തോന്നാമെങ്കിലും സ്ത്രീകളെ അപമാനിക്കാൻ ശ്രമിക്കുന്നവരെ കുടുക്കാൻ പഴുതടച്ചുള്ള നിയമങ്ങൾ നടപ്പിൽവരുത്തിയിട്ടുള്ളത്.
ഒളിഞ്ഞുനോട്ടം, പിന്നാലെ നടക്കൽ എന്നിങ്ങനെ ഓരോ തരത്തിലുള്ള പീഡനങ്ങൾക്കും പ്രത്യേകം പ്രത്യേകം ശിക്ഷ പുതിയ നിയമ ഭേദഗതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിനുള്ള ശിക്ഷകൾ വ്യക്തമാക്കുന്നത് 354 എ വകുപ്പ് പ്രകാരമാണ്. സ്ത്രീകളോട് സമ്മതമില്ലാതെ ലൈംഗികോദ്ദേശ്യത്തോടെ നടത്തുന്ന ഏതൊരു ഇടപെടലും ലൈംഗികാതിക്രമമായി കണക്കാക്കും.
ലൈംഗികോദ്ദേശ്യത്തോടെ സ്പശിച്ചാൽ വകുപ്പ് 354 എ, അഞ്ച് വർഷം വരെ കഠിനതടവ്
ലൈംഗികോദ്ദേശ്യത്തോടെയുള്ള സമീപനം, ശാരീരിക സ്പർശം, ലൈംഗിക പ്രീണനത്തിനായുള്ള അഭ്യർത്ഥന, പ്രേരണ തുടങ്ങിയ കുറ്റങ്ങൾക്ക് അഞ്ചുവർഷം വരെ കഠിനതടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. ലൈംഗിക ചുവയുള്ള പരാമർശങ്ങൾ നടത്തുക, അശഌല ദൃശ്യങ്ങൾ നിർബന്ധിച്ച് കാണിക്കുക, വാക്കുകളിലോടെയോ എഴുത്തിലൂടെയോ ലൈംഗികതാൽപര്യത്തോടെ സമീപിക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് ഒരുവർഷംവരെ തടവോ പിഴയോ രണ്ടും ഒരുമിച്ചോ ശിക്ഷ കിട്ടാം.
വസ്ത്രാക്ഷേപത്തിന് നിർബന്ധിച്ചാൽ 354 ബി, ഏഴ് വർഷം വരെ തടവ്
പൊതുസ്ഥലത്തുവച്ചുള്ള വസ്ത്രാക്ഷേപമാണ് മറ്റൊരു അതിക്രമം. ഏതൊരു സ്ത്രീയേയും പൊതുസ്ഥലത്തുവച്ച് നഗ്നയാകാൻ നിർബന്ധിക്കുന്നതോ അവരുടെ വസ്ത്രത്തിന് സ്ഥാനഭ്രംശം വരുന്ന രീതിയിൽ ഇടപെടലുകൾ നടത്തുന്നതോ അത്തരം കയ്യേറ്റങ്ങളോ എല്ലാം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ്.
ബലപ്രയോഗത്താൽ ചെയ്താലും ഇതിന് പ്രേരിപ്പിച്ചാലുമെല്ലാം ശിക്ഷിക്കപ്പെടും. മൂന്നുമുതൽ ഏഴുവർഷംവരെ തടവും പിഴയുമാണ് കുറ്റകൃത്യത്തിന്റെ ഗൗരവമനുസരിച്ച് ലഭിക്കാവുന്ന ശിക്ഷയെന്ന് 354 ബി വകുപ്പ് നിഷ്കർഷിക്കുന്നു. സ്ത്രീകളെ നോക്കിനിൽക്കുക, ചിത്രങ്ങളെടുക്കുക തുടങ്ങിയവയെല്ലാം ഈ വകുപ്പിന്റ കീഴിൽ കുറ്റകൃത്യമായി കണക്കാക്കും.
ഒളിഞ്ഞു നോട്ടക്കാരെ ശിക്ഷിക്കാൻ 354 സി, മൂന്ന് വർഷം വരെ തടവും പിഴയും
ഒളിഞ്ഞുനോട്ടത്തിൽ നിന്ന് സ്ത്രീകൾക്ക് രക്ഷ നൽകുന്ന വകുപ്പാണ് 354 സി. ഒളിഞ്ഞുനിന്ന് സ്ത്രീകളെ നിരീക്ഷിക്കുന്നത്, സത്രീകളുടെ സ്വകാര്യതയെ ബാധിക്കുംവിധം നോക്കുന്നത്. അടിവസ്ത്രത്തോടെയുള്ളപ്പോൾ പോലും സ്തനങ്ങളിലേക്കോ അരക്കെട്ടിലേക്കോ നോക്കുന്നത് തുടങ്ങി കുളിമുറിയിലെയോ കുളിസ്ഥലത്തെയോ എത്തിനോട്ടവും പരസ്യമായി തുറിച്ചുനോക്കുന്നതുമെല്ലാം ഇതിന്റെ പരിധിയിൽ വരും. ആദ്യതവണ കുറ്റംചെയ്താൽ ഒരുവർഷം മുതൽ മൂന്നുവർഷംവരെ ശിക്ഷ ലഭിക്കാം. പിന്നെയും തെറ്റ് ആവർത്തിച്ചാൽ ശിക്ഷ ഏഴുവർഷംവരെ ദീർഘിപ്പിക്കും. പിഴശിക്ഷയും ഉണ്ടാകും.
പിന്നാലെ നടക്കുന്ന ശല്യക്കാരെ പിടിക്കാൻ 354 ഡി, സോഷ്യൽ മീഡിയയിലെ അശ്ലീലക്കാരെ കുടുക്കാനും വകുപ്പ്
പിന്നാലെ നടന്ന് ശല്യംചെയ്യുന്നവരെയും പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരാമെന്ന് 354 ഡി വകുപ്പ് നിർദ്ദേശിക്കുന്നു. ഒരു വ്യക്തിക്ക് ഇഷ്ടമില്ലെങ്കിൽ അയാളുടെ പുറകെ നടക്കുന്നത്, നിരന്തരം പിൻതുടരുകയും നിരീക്ഷിക്കുകയും ചെയ്യുന്നത് തുടങ്ങിയവയെല്ലാം കുറ്റകരമാണ്. ഒരു വ്യക്തിയിൽ ആക്രമിക്കപ്പെടുമോ എന്ന ഭയത്തിന് കാരണമാകുന്ന ഏതൊരു പ്രവൃത്തിയും ശിക്ഷാർഹമാണ്.
അസ്വസ്ഥയുണ്ടാക്കുംവിധം പിന്നാലെ നടക്കുന്നത്, ഇന്റർനെറ്റ് വഴിയോ, ഇമെയിൽ, സോഷ്യൽമീഡിയ തുടങ്ങിയവയിലൂടെയോ സന്ദേശമയക്കുന്നതും ചാറ്റ് ചെയ്യുന്നതും വിലക്കിയാലും അത് തുടരുന്നതുമെല്ലാം ശിക്ഷ ക്ഷണിച്ചുവരുത്തും. ഫോണിലൂടെ ശല്യംചെയ്യുന്നതും കത്തിലൂടെ ശല്യംചെയ്യുന്നതുമെല്ലാം ഈ വകുപ്പിന്റെ പരിധിയിൽ വരും. പുറകേ നടക്കൽ എന്ന ശീർഷകത്തിൽ വരുന്ന ഇത്തരം കുറ്റങ്ങൾക്കും ഒരുവർഷം മുതൽ മൂന്നുവർഷംവരെ തടവും പിഴയുമാണ് ശിക്ഷ.
ലൈംഗിക ചുവയോടെ ഒരു സ്ത്രീയോട് സംസാരിക്കുകയോ അശഌല ചിത്രം കാട്ടിക്കൊടുക്കുകയോ ചെയ്താൽ ഒരുവർഷവരെ തടവുശിക്ഷ നൽകാനും സ്ത്രീയെ പിൻതുടരുകയോ ഇമെയിൽ വഴിയോ ചാറ്റിംഗിലൂടെയോ അവളുടെ അനുമതിയില്ലാതെ ശല്യംചെയ്താലുമെല്ലാം മൂന്നുവർഷം വരെ തടവുശിക്ഷ ലഭിക്കും. അനുമതിയില്ലാതെ സ്ത്രീയുടെ ഫോട്ടോ നോക്കിയാലും ശിക്ഷയുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍