കൊറോണ യുദ്ധത്തിനു പിന്നാലെ യഥാർത്ഥ യുദ്ധത്തിനൊരുങ്ങി അമേരിക്ക; ചൈനയുടെ സമഗ്രാധിപത്യ ശ്രമവും റഷ്യയുടെ രഹസ്യ നീക്കങ്ങളും നേരിടാൻ മൂന്നു പതിറ്റാണ്ടിനു ശേഷം ആണവ പരീക്ഷണത്തിനൊരുങ്ങി അമേരിക്ക; ഏകധ്രുവ ലോകം എന്ന സങ്കല്പം ഒരു സ്വപ്നം മാത്രമായി തീരുമെന്ന് മനസ്സിലാക്കി ട്രംപിന്റെ നീക്കം; സോവിയറ്റ് കാലത്തെ ശീതയുദ്ധം ശക്തിപ്രാപിച്ചതോടെ ലോകം വീണ്ടും യുദ്ധഭീതിയിൽ
മറുനാടൻ മലയാളി ബ്യൂറോ
കൊറോണാനന്തര കാലം കലാപങ്ങളുടെ കാലമാകുമെന്ന് പല രാഷ്ട്രീയ നിരീക്ഷകരും മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്. തൊഴിലില്ലായ്മയും പട്ടിണിയും ദാരിദ്യവും തീർക്കുന്ന അശാന്തി വളർന്ന് അഭ്യന്തരകലാപങ്ങളും രാജ്യാന്തര യുദ്ധങ്ങളുമായി മാറുമെന്നും അവർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എന്നാൽ സമീപകാല സംഭവങ്ങൾ വിളിച്ചുപറയുന്നത് വെറും കലാപങ്ങളല്ല, ലോകനാശകാരിയായ ആണവയുദ്ധങ്ങൾക്ക് വരെ സാദ്ധ്യതയുണ്ടെന്നാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടകൾക്ക് ശേഷം അമേരിക്കയുടെ ആദ്യ ആണവപരീക്ഷണത്തിനുള്ള ആലോചന ലോകത്തിന് മീതേ വിരിക്കുന്നത് ഒരു ആണവയുദ്ധഭീതിയുടെ കരിനിഴലാണ്.
ലോകത്തിൽ ഇന്ന് അമേരിക്കയോട് ആയുധശക്തിയിൽ കിടപിടിക്കാവുന്ന റഷ്യയും ചൈനയും രഹസ്യമായി പല ആണവ പരീക്ഷണങ്ങളും നടത്തുന്നു എന്ന കാരണത്താലാണ് അമേരിക്കയും സ്വയം കല്പിതമായ ആണവപരീക്ഷണ വിലക്ക് നീക്കുവാൻ ആലോചിക്കുന്നത്. ചെറിയ തോതിലാണെങ്കിലും ഈ രണ്ട് രാജ്യങ്ങളും നിരവധി ഭൂഗർഭ ആണവ പരീക്ഷണങ്ങൾ നടത്തുന്നു എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നത്തെ സാഹചര്യത്തിൽ റഷ്യയുമായും ചൈനയുമായും വിലപേശണമെങ്കിൽ ആണവശക്തി ഒരിക്കൽ കൂടി തെളിയിക്കേണ്ടതുണ്ട് എന്ന് അമേരിക്കൻ ഭരണകൂടം വിശ്വസിക്കുന്നു.
റഷ്യയും ആണവായുധങ്ങളും
വിവിധ റിപ്പോർട്ടുകൾ അനുസരിച്ച് ഇപ്പോൾ റഷ്യയുടെ കൈവശം 6,500 ആണവായുധങ്ങൾ ഉണ്ട്. അതുകൂടാതെ 39,967 ടൺ രാസായുധങ്ങളും റഷ്യയുടെ കൈവശമുണ്ടെന്നാണ് കണക്ക്. ഇതുകൂടാതെ, ആണവായുധങ്ങൾ വഹിക്കുവാൻ കെല്പുള്ള ആധുനിക മിസൈലുകളും മറ്റും റഷ്യയുടെ പരീക്ഷണ ശാലകളിൽ തയ്യാറായി വരുന്നു എന്നാണ് പറയുന്നത്.
2019 ആഗസ്റ്റിൽ, ആർക്ടിക് മേഖലയിൽ ഒരു റോക്കറ്റ് എഞ്ചിൻ പൊട്ടിത്തെറിച്ച് അഞ്ച് റഷ്യൻ ആണവ എഞ്ചിനീയർമാർ മരിച്ചിരുന്നു. ആണവോർജ്ജം ഉപയോഗിച്ചുള്ള റോക്കറ്റ് എഞ്ചിന്റെ പരീക്ഷണം നടക്കുന്നതിനിടയിലാണ് ഈ അപകടം നടന്നത് എന്നായിരുന്നു റഷ്യൻ സ്റ്റേറ്റ് ന്യുക്ലിയാർ ഏജൻസി അറിയിച്ചത്. അതിൽ കൂടുതൽ വിശദാംശങ്ങൾ അവർ പുറത്തുവിട്ടതുമില്ല.
ഈ സംഭവം നടക്കുന്നത് റഷ്യയുടെ നേവൽ ടെസ്റ്റ് റേഞ്ചിലായിരുന്നു. ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഒരു ക്രൂയിസ് മിസൈൽ വർഷങ്ങൾക്ക് മുൻപ് ഇവിടെ പരീക്ഷിച്ചിരുന്നു. ഈ സ്ഫോടനത്തിന് ശേഷം ഇവിടെനിന്നും 40 കി മീ അകലേയുള്ള സെവെറോഡ്വിൻസ്ക് എന്ന നഗരത്തിൽ 40 മിനിറ്റ് നേരത്തേക്ക് റേഡിയേഷൻ അനുഭവപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 2018 മാർച്ചിൽ പുട്ടിൻ റഷ്യൻ പാർലമെന്റിൽ സൂചിപ്പിച്ച ബുറെവെസ്റ്റ്നിക് മിസൈലുമായി ബന്ധപ്പെട്ട പരീക്ഷണമായിരുന്നു ഇവിടെ നടന്നിരുന്നത് എന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്.
ഇതിനിടയിൽ കഴിഞ്ഞ വർഷം അവസാനത്തോടെ റഷ്യയുടെ അവാൻഗ്രാഡ് ഹൈപ്പർസോണിക് മിസൈലുകളുടെ ആദ്യ റെജിമെന്റ് പ്രവർത്തനക്ഷമമായതായി ഔദ്യോഗിക അറിയിപ്പുണ്ടായി. ശബ്ദത്തേക്കാൾ 20 മടങ്ങ് വേഗത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ മിസൈലുകൾക്ക് ആണവായുധങ്ങൾ വഹിക്കുവാനുള്ള കഴിവുമുണ്ട്. പരീക്ഷണ സമയത്ത് 6000 കി. മീ ദൂരം സഞ്ചരിച്ച ഈ മാരക മിസൈലിന്അതിന്റെ ഇരട്ടി ദൂരം സഞ്ചരിക്കാനാകുമെന്നാണ് പറയപ്പെടുന്നത്.
ചൈനയും ആണവായുധങ്ങളും
ചൈനയുടെ വിജയിച്ച ആദ്യത്തെ ആണവ പരീക്ഷണം നടന്നത് 1964 -ൽ ആയിരുന്നു. 1967-ൽ അവർ ഹൈഡജൻ ബോംബ് പരീക്ഷിച്ചു. ഈ പരീക്ഷണം അവർ 1996 വരെ തുടർന്ന് പോന്നു. ചൈനയുടെ കൈവശമുള്ള ആണവായുധശേഖരത്തിന്റെ യഥാർത്ഥ കണക്ക് ഇന്നും രഹസ്യമാണെങ്കിലും ഏകദേശം 260 വാർഹെഡ്സ് ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ഇത് 2015-ലെ കണക്കാണ്. എന്നാൽ യഥാർത്ഥ ആണവായുധങ്ങളുടെ എണ്ണം ഇതിന്റെ ഇരട്ടിയിൽ അധികം വരുമെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
1993-ൽ രാസായുധങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട കരാറിൽ ചൈന ഒപ്പ് വച്ചിരുന്നെങ്കിലും പിന്നീട് അവർ തന്നെ അതിൽ മാറ്റങ്ങൾ വരുത്തുകയുണ്ടായി. 1970 കളിൽ അൽബേനിയയിലെ അഭ്യന്തരകലാപ സമയത്ത് ചൈന അവർക്ക് രാസായുധങ്ങൾ ചെറിയതോതിലാണെങ്കിലും നൽകിയതായി തെളിഞ്ഞിരുന്നു.
1959-ലെ സോവിയറ്റ് ചൈന ബന്ധത്തിന്റെ തകർച്ചക്ക് ശേഷമായിരുന്നു ചൈന ആണവായുധങ്ങൾ വികസിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ നൽകിയത്. എങ്കിലും അവരുടെ സാങ്കേതിക വിദ്യ ഏതാണ്ട് മുഴുവൻ തന്നെ പഴയ സോവിയറ്റ് സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി വികസിപ്പിച്ചതായിരുന്നു. ഇന്നും ചൈനീസ് സാങ്കേതിക വിദ്യയുടെ അടിസ്ഥാനം പഴയ സോവിയറ്റ് സാങ്കേതിക വിദ്യ തന്നെയാണെങ്കിലും, അതിൽ കാലാനുസൃതമായ പുരോഗതി കൈവരിക്കാൻ ചൈനീസ് ശാസ്ത്രജ്ഞർക്ക് ആയിട്ടുണ്ട് എന്നതാണ് വാസ്തവം.
അമേരിക്കയും ആണവായുധങ്ങളും
ലോകത്തിൽ ആദ്യമായി ആണവായുധങ്ങൾ വികസിപ്പിച്ച രാജ്യം അമേരിക്കയാണ്. മാത്രമല്ല, ആണവായുധങ്ങൾ ഒരു യുദ്ധമുഖത്ത് നേരിട്ട് പരീക്ഷിച്ച ലോകത്തിലെ ഒരേയൊരു രാജ്യവും അമേരിക്ക തന്നെ. നാഗസാക്കിയിലേയും ഹിരോഷിമയിലേയും നിലവിളികളിൽ നിന്നായിരുന്നല്ലോ ആണവായുധ നിരോധനത്തിന്റെ ആദ്യ ആവശ്യമുയർന്നത്.
ശീതയുദ്ധകാലത്തും അതിന് മുൻപുമായി അമേരിക്ക ആയിരത്തോളം ആണവ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. നിരവധി ദീർഘദൂര ആണവ മിസൈലുകളും പരീക്ഷിച്ചിട്ടുണ്ട്. 1940 നും 96 നും ഇടയിൽ ഇന്നത്തെ കണക്കനുസരിച്ച് ഏകദേശം 9.49 ട്രില്ല്യൺ ഡോളറാണ് അമേരിക്ക ആണവായുധങ്ങൾ വികസിപ്പിക്കുവാനായി ചെലവിട്ടത്. ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ആണവശക്തിയാണ് അമേരിക്ക. അവരുടെ പക്കൽ ഏകദേശം 70,000 ന്യുക്ലിയാർ വാർഹെഡുകൾ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്.
എന്നാൽ ശീതയുദ്ധകാലാനന്തരം അമേരിക്ക ആണവ പരീക്ഷണങ്ങളിൽ ഒരു മെല്ലേപ്പോക്ക് നയമാണ് സ്വീകരിച്ചിരുന്നത്. ഒരുപക്ഷെ തങ്ങളെ നേരിടാൻ തക്ക ശക്തർ ലോകത്ത് നിലവിൽ ഇല്ല എന്ന വിശ്വാസമായിരിക്കാം അമേരിക്കയെ അതിന് പ്രേരിപ്പിച്ചത്. അത് ഒരു പരിധി വരെ ശരിയുമായിരുന്നു. പഴയ സോവിയറ്റ് യൂണിയന്റെ ആണവായുധങ്ങൾ കൈവശമുണ്ടായിരുന്നെങ്കിലും, വിഭജനാന്തര റഷ്യ പട്ടിണിയും ദാരിദ്യവുമായി ഒതുങ്ങിക്കൂടിയ നാളുകളിൽ അമേരിക്കയുടെ ദാക്ഷിണ്യത്തിനായി കാത്തിരിക്കുകയായിരുന്നല്ലോ. അന്ന് ചൈനയും അമേരിക്കക്കൊപ്പം ആയിരുന്നു.
എന്നാൽ കാലം കഴിയുന്തോറും റഷ്യയും ചൈനയും സാവധാനം ശക്തിപ്രാപിച്ചു വരികയായിരുന്നു. ലോകത്തിലെ തന്നെ എണ്ണപ്പെട്ട സാമ്പത്തിക ശക്തി എന്ന നിലയിലേക്കുള്ള ചൈനയുടെവളർച്ചയും, ആയുധശക്തി എന്ന നിലയിൽ റഷ്യയുടെ വളർച്ചയും അമേരിക്കയെ ആശങ്കയിലാഴ്ത്തി. സിറിയയിലും മറ്റും അമേരിക്കൻ താത്പര്യങ്ങൾക്ക് വിപരീതമായി റഷ്യ ഇടപെട്ടതും അമേരിക്കയെ പ്രകോപിപ്പിച്ചു. അമേരിക്ക സ്വപ്നം കണ്ടിരുന്ന ഏകധ്രുവ ലോകം എന്ന സങ്കല്പം ഒരു സ്വപ്നം മാത്രമായി തീരുമെന്ന് അമേരിക്ക മനസ്സിലാക്കാൻ തുടങ്ങി.
കൊറോണയുടെ വരവും ലോകരാഷ്ട്രങ്ങൾക്കിടയിലെ ചേരിത്തിരിവും
ഈ സാഹചര്യത്തിലാണ് ചൈനയിലെ വുഹാനിൽ നിന്നും പൊട്ടിപ്പുറപ്പെട്ട സാർസ്-കോവിഡ്-2 വൈറസ് ലോകത്താകമാനം മരണതാണ്ഡവം ആരംഭിച്ചത്. ഇതിൽ ചൈനയെ പ്രതിക്കൂട്ടിലാക്കി ഒറ്റപ്പെടുത്താനുള്ള അമേരിക്കൻ പദ്ധതി പക്ഷെ പ്രതീക്ഷിച്ചത്ര വിജയിച്ചില്ല. യോറോപ്പ്യൻ രാജ്യങ്ങൾ ഉൾപ്പടെ പല പ്രമുഖ രാഷ്ട്രങ്ങളേയും ചൈനക്കെതിരെയുള്ള പ്രമേയത്തിൽ ഒപ്പിടുവിക്കാൻ സാധിച്ചെങ്കിലും ചൈനയുമായി പൂർണ്ണമായ ഒരു നിസ്സഹകരണത്തിന് തയ്യാറായ രാഷ്ട്രങ്ങൾ തുലോം വിരളമായിരുന്നു.
ഇന്ന് ലോകത്തിലെ എണ്ണം പറഞ്ഞ സാമ്പത്തിക ശക്തിയായ ചൈനയുമായി പല പ്രധാന രാഷ്ട്രങ്ങൾക്കും അത്രവേഗം മുറിച്ചുമാറ്റാൻ പറ്റാത്ത വ്യാപാര ബന്ധങ്ങളുണ്ട്. അതുകൊണ്ട് തന്നെയാണ് ഇറ്റലിയെ പോലുള്ള ചില യൂറോപ്യൻ രാഷ്ട്രങ്ങൾ ചൈനയെ പരസ്യമായി തള്ളിപ്പറയാത്തത്. പ്രകൃതിവിഭവങ്ങൾ സമൃദ്ധമായ പല ആഫ്രിക്കൻ രാഷ്ട്രങ്ങള്‍ക്കും സാമ്പത്തിക സഹായമെന്ന കെണിയൊരുക്കി ആ സമ്പത്ത് മുഴുവനും സ്വന്തമാക്കാനും ചൈന ശ്രമിച്ചുകൊണ്ടിരിക്കുന്നു. ഇത്തരമൊരു അവസരത്തിൽ ചൈനക്കെതിരെ ഒരു പ്രത്യക്ഷയുദ്ധമുണ്ടായാൽ ആരൊക്കെ കൂടെയുണ്ടാകുമെന്ന് ഉറപ്പാക്കാൻ അമേരിക്കയ്ക്ക് ആകുന്നില്ല.
തകർന്ന സോവിയറ്റ് യൂണിയനിലെ ആ പഴയ റഷ്യയല്ല ഇന്നത്തെ റഷ്യ എന്നതും അമേരിക്ക തിരിച്ചറിയുന്നുണ്ട്. പഴയതുപോലെ അമേരിക്കയ്ക്ക് ഏറാന്മൂളാൻ അവരുണ്ടാകില്ല എന്നും അമേരിക്ക തിരിച്ചറിഞ്ഞുകഴിഞ്ഞൂ. ഇന്ന് റഷ്യയും ആഗോളതലത്തിൽ സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുവാനുള്ള തത്രപ്പാടിലാണ്. സിറിയയിലേയും മറ്റും അവരുടെ ഇടപെടലുകൾ അതിന്റെ ഭാഗമായിട്ടായിരുന്നു. മാത്രമല്ല, പല മേഖലകളിലും റഷ്യയും ചൈനയും കൂടുതൽ അടുക്കുവാൻ തുടങ്ങിയിട്ടുണ്ട് എന്നതും അമേരിക്കയെ ആശങ്കയിലാഴ്ത്തുന്നുണ്ട്.
നീണ്ട അതിർത്തികൾ പങ്കിടുന്ന റഷ്യയും ചൈനയുമായുള്ള ബന്ധം ക്രമേണ വളര്‍ന്നു വരികയാണ്. 1990 ൽ രണ്ടു രാഷ്ട്രങ്ങൾക്കും ഇടയിൽ നടന്നത് 8 ബില്ല്യൺ ഡോളറിന്റെ വ്യാപാരമായിരുന്നെങ്കിൽ ഇന്നത് ഏകദേശം 100 ബില്ല്യൺ ഡോളറായി മാറിയിരിക്കുന്നു മാത്രമല്ല, പ്രതിരോധകാര്യങ്ങളിലും ഇവർ തമ്മിൽ നല്ല രീതിയിൽ സഹകരിക്കുവാൻ തുടങ്ങിയിട്ടുണ്ട്.
കൊറോണയ്ക്ക് ശേഷമുള്ള അസ്വസ്ഥത, റാഷ്യയുടെയും ചൈനയുടെയും രഹസ്യ ആണവ പരീക്ഷണങ്ങൾ എന്നിവയുടെ പശ്ചാത്തലത്തിൽ വേണം അമേരിക്കയുടെ പുതിയ തീരുമാനത്തെ വിലയിരുത്തേണ്ടത്. ലോകം സമാധാനത്തിലേക്കല്ല പോകുന്നത് എന്ന് അമേരിക്ക കരുതുന്നു എന്നുതന്നെയാണ് ഇതിന്റെ അർത്ഥം. സ്വയം രക്ഷയ്ക്കും, ഇന്ന് ലോകത്തുള്ള തങ്ങളുടെ സ്ഥാനം കാത്തുസൂക്ഷിക്കുവാനും ആണവായുധങ്ങൾ കൂടിയേ തീരൂ എന്നും അവർ കരുതുന്നു. അതായത്, മറ്റൊരു ശീതയുദ്ധത്തിന് തുടക്കമായിരിക്കുന്നു എന്ന് ചുരുക്കം.
പലയുദ്ധങ്ങളും രാഷ്ട്രീയക്കാരുടെ സൃഷ്ടിയാണ് എന്ന് പറയാറുണ്ട്. കയ്ക്കുന്ന യാഥാർത്ഥ്യങ്ങൾ ജനങ്ങളിൽ നിന്നും മറച്ചുവയ്ക്കാനും അവരുടെ ശ്രദ്ധ തിരിക്കാനും ആയി ഒരുപാട് യുദ്ധങ്ങൾ ലോകചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്. കൊറോണാനന്തര കാലഘട്ടത്തിലെ ദുരിതങ്ങളുടെ ഉപോല്പന്നമായി വരാൻ സാദ്ധ്യതയുള്ള കലാപങ്ങളിൽ നിന്നും ജന ശ്രദ്ധതിരിച്ചുവിടാനും ഒരു പക്ഷെ അരെങ്കിലും യുദ്ധത്തെ ആശ്രയിച്ചാൽ അത് ഒരുപക്ഷെ അവസാന ലോകമഹായുദ്ധം എന്നറിയപ്പെടും എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; കേസിൽ നിന്നും ഒഴിവാകാൻ നിയമ വിദ്യാർത്ഥിനിയുമായി വിവാഹം; രണ്ടാഴ്ചയ്ക്ക് ശേഷം ജോലിക്കെന്ന പേരിൽ തമിഴ്നാട്ടിലേക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- ഇസ്രയേൽ ചരക്കുകപ്പലിലെ പതിനാറ് ഇന്ത്യൻ ജീവനക്കാർക്കും മടങ്ങാൻ അനുമതി നൽകിയെന്ന് ഇറാൻ സ്ഥാനപതി; അന്തിമ തീരുമാനം കപ്പലിലെ ക്യാപ്റ്റന്റേത്; ഇറാൻ കമാൻഡോകൾ പെരുമാറിയത് നല്ല രീതിയിലെന്ന് ആൻ ടെസാ ജോസഫ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍