ബലൂചിസ്ഥാന്റെ മോചനത്തിന് ഇന്ത്യ മുന്നിട്ടിറങ്ങുമോ? ആയുധശേഷിയുടെ കാര്യത്തിൽ ഇന്ത്യ പാക്കിസ്ഥാനെ കടത്തിവെട്ടിയോ? ഇന്ത്യ-പാക് യുദ്ധത്തിന് കളമൊരുങ്ങുമോ? ഉറങ്ങിക്കിടന്ന വിഷയങ്ങൾ മോദിയുടെ ചെങ്കോട്ട പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും ചർച്ചയാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കാശ്മീർ വിഷയമുയർത്തി ഇന്ത്യക്കെതിരെ കുരച്ചുചാടുന്ന പാക്കിസ്ഥാനെ പാഠംപഠിപ്പിക്കാൻ തന്നെ ഉദ്ദേശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ ബലൂചിസ്ഥാനെ പരാമർശിച്ച് നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗം ഇന്ത്യക്ക് നേട്ടമോ കോട്ടമോ എന്ന ചർച്ചകൾ നയതന്ത്ര തലത്തിൽ കൊടുമ്പിരിക്കൊണ്ടു നടക്കുകയാണ്. രാജ്യാന്തര തലത്തിൽതന്നെ വിഷയം സജീവ ചർച്ചാവിഷയമായി മാറിക്കഴിഞ്ഞു. പക്ഷേ, ഇതോടൊപ്പം കൗതുകകരമായ മറ്റൊരു ചർച്ചയും നടക്കുന്നു.
പാക്കിസ്ഥാനിൽ നിന്ന് ബലൂചിസ്ഥാനെ മോചിപ്പിക്കാൻ ഇന്ത്യക്ക് കഴിയുമോ എന്ന ചോദ്യമാണ് ഈ ചർച്ചയിൽ ഉയരുന്നത്. മോദി അധികാരത്തിലേറിയ കാലത്തിന് അൽപം മുമ്പുതന്നെ ബലോചിസ്ഥാൻ വിഷയവും അതിൽ ഇന്ത്യയുടെ ഇടപെടലിനുള്ള സാധ്യതകളും മറ്റു വിദേശരാജ്യങ്ങൾ എങ്ങനെ പ്രതികരിക്കുമെന്നും എല്ലാം ചർച്ചകൾ നടന്നിരുന്നു. ഇവയെല്ലാം മോദിയുടെ ഇക്കഴിഞ്ഞ ചെങ്കോട്ട പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ ഒന്നുകൂടി ചൂടുപിടിച്ചിരിക്കുകയാണ്.
കിഴക്കൻ പാക്കിസ്ഥാനെ വേർപെടുത്തി ബംഗ്ഌദേശിനെ സ്വതന്ത്രമാക്കുകയും ശ്രീലങ്കയുടെ ആഭ്യന്തര പ്രശ്നത്തിൽ രാജീവ്ഗാന്ധിയുടെ കാലത്ത് ഇന്ത്യ ഇടപെടുകയും ചെയ്തതുപോലെ മോദി ബലോചിസ്ഥാന്റെ മോചനത്തിന് ഏതു രീതിയിലെല്ലാം ഇടപെടുമെന്ന വിശകലനങ്ങളാണ് നടക്കുന്നത്. ഒരു ഇന്ത്യ-പാക് യുദ്ധത്തിനുപോലും ഇനിയിത് വഴിവച്ചേക്കുമോ എന്ന ചിന്തയും പലരും ഉയർത്തുന്നുണ്ട്.
നേരിട്ടൊരു യുദ്ധമുണ്ടായാൽ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ചുരുങ്ങിയ സമയമേ പിടിച്ചുനിൽക്കാനാകൂ എന്നുള്ള വാദം ഒരുഭാഗത്ത്. ശത്രുരാജ്യത്തെക്കാൾ സേനാബലമുണ്ടെങ്കിലും ഇന്ത്യയുടെ പക്കലുള്ള ആയുധശേഖരം മോശമാണെന്ന വാദം മറുഭാഗത്ത്. നാലു വർഷം മുമ്പ് സൈന്യത്തിന്റെ പക്കലുള്ള ആയുധങ്ങൾ അറുപഴഞ്ചനാണെന്നും കാലഹരണപ്പെട്ടതാണെന്നും സിഎജി റിപ്പോർട്ട് പുറത്തുവന്നതോടെ രാജ്യത്തിന്റെ പ്രതിരോധ ശേഷിപോലും പ്രതിരോധത്തിലാകുന്ന ചർച്ചകളാണ് നടന്നത്. ഇന്ത്യയും പാക്കിസ്ഥാനും ചൈനയുമെല്ലാം ആണവശക്തികളായി മാറിക്കഴിഞ്ഞ ഇക്കാലത്ത് പരസ്പരം യുദ്ധമുണ്ടായാൽ ആയുധശേഷിക്കോ ആൾബലത്തിനോ അതിൽ ഒരു പങ്കുമുണ്ടാവില്ലെന്ന നഗ്നസത്യം മുന്നിൽ നിൽക്കുമ്പോൾ ഇത്തരം ചർച്ചകൾ പ്രസക്തമാകുന്നില്ല.
എങ്കിലും സേനയുടെ ആയുധശേഷി ദുർബലമാണെന്ന് കരസേനാ മേധാവിയായിരുന്ന ജന. വികെ സിംഗിന്റെ വാദത്തിനു പിന്നാലെ 2012 മാർച്ചിൽ സിഎജിയും ഇതേ നിലപാട് പുറത്തുവിട്ടതോടെ അന്നത്തെ പ്രതിരോധമന്ത്രി എകെ ആന്റണിതന്നെ ഇക്കാര്യം വിശദീകരിച്ച് രംഗത്തെത്തി. വാർത്തകൾ അപവാദ പ്രചരണം മാത്രമാണെന്നും സേനയ്ക്ക് ആയുധങ്ങളുടെ കുറവ് വരാറുണ്ടെങ്കിലും മുൻവർഷങ്ങളെ അപേക്ഷിച്ച് ഇന്ത്യൻ സേനയുടെ ആയുധങ്ങളുടെ സ്ഥിതി ശക്തമാണെന്നും അഞ്ചുവർഷത്തിനിടെ ആയുധ സമാഹരണത്തിന് 1,11,000 കോടി രൂപയാണ് ചെലവാക്കിയതെന്നും വ്യോമസേന 317 ആയുധ സംഭരണ കരാറുകൾ ഉണ്ടാക്കിയെന്നും അദ്ദേഹം ഏപ്രിൽ മാസത്തിൽ വ്യക്തമാക്കി. യുദ്ധമുണ്ടായാൽ നാലുദിവസത്തേക്കുള്ള ആയുധങ്ങൾ മാത്രമേ ഇന്ത്യൻ സേനയുടെ പക്കലുള്ളൂ എന്നായിരുന്നു അക്കാലത്തെ മാദ്ധ്യമ റിപ്പോർട്ടുകൾ.
മോദിയുടെ വരവിനുശേഷം ഇന്ത്യയുടെ ആയുധശേഷി കൂടിയോ?
പക്ഷേ, ഒരാളുടെ കരുത്തിനെപ്പറ്റി അയാളുടെ ശത്രുവിനാണ് കൂടുതൽ അറിയുകയെന്ന ചൊല്ല് അന്വർത്ഥമാക്കുംവിധം അടുത്തിടെ പാക്കിസ്ഥാൻ ഒരു പ്രസ്താവന നടത്തി. ഇന്ത്യ സൈനികശേഷി കൂട്ടുന്നതിൽ പാക്കിസ്ഥാന് ഉത്കണ്ഠയുണ്ടെന്നും ഇന്ത്യ സൈനികശേഷി ഉയർത്തുന്നത് കുറച്ചില്ലെങ്കിലും പാക്കിസ്ഥാനും ഇതിന് നിർബന്ധിതകമാകുമെന്നുമായിരുന്നു ഇക്കഴിഞ്ഞ മെയ്മാസത്തിൽ പാക് വിദേശകാര്യ ഉപദേഷ്ടാവിന്റെ പ്രസ്താവന. സൈനികശേഷി കൂട്ടാതിരിക്കുന്നതിന് ഇന്ത്യയെ നിർബന്ധിക്കുന്നതിന് അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായവും അഭ്യർത്ഥിച്ചു. ഇന്ത്യ എക്കാലത്തും പാക്കിസ്ഥാന്റെ സൈനികശേഷിയുടെ പതിന്മടങ്ങ് കരുത്തോടെയാണ് നിൽക്കുന്നതെന്നും മോദി അധികാരത്തിൽ വന്നശേഷം ഇന്ത്യയുടെ ശക്തി കൂടുതൽ കരുത്താർജിക്കുന്നുവെന്നും കണ്ടായിരുന്നു പാക്കിസ്ഥാന്റെ ഈ ഉത്കണ്ഠയും ആശങ്കയുമെന്ന് വ്യക്തം.
ഇതിനുപിന്നാലെയാണ് സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിൽ മോദി പാക്കിസ്ഥാനെ ശരിക്കും വിറപ്പിക്കുന്ന പ്രസംഗം നടത്തിയത്. തെറിക്കുത്തരം മുറിപ്പത്തലെന്ന മട്ടിൽ, അടുത്തിടെ കാശ്മീർ വിഷയത്തിൽ ഇന്ത്യയെ അന്താരാഷ്ട്രതലത്തിൽ കുടുക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി മോദി ബലൂചിസ്ഥാൻ വിഷയം എടുത്തിടുകയായിരുന്നു. ഞങ്ങളുടെ ആഭ്യന്തരകാര്യത്തിൽ കൈകടത്തിൽ തിരിച്ചങ്ങോട്ട് ഇരട്ടി കിട്ടുമെന്ന ഈ മുന്നറിയിപ്പ് ഫലംകണ്ടതിനു പിന്നാലെ പാക്കിസ്ഥാനെതിരെ കാശ്മീർ വിഷയത്തിൽ ഇന്ത്യ ഇന്നലെ നിലപാട് കടുപ്പിക്കുകയും ചെയ്തു.
കാശ്മീർ വിഷയത്തിൽ ഇനി പാക്കിസ്ഥാനുമായി ചർച്ചയ്ക്കില്ലെന്നും വേണമെങ്കിൽ അതിർത്തികടന്നുള്ള ഭീകരവാദത്തിന്റെ കാര്യം ചർച്ചചെയ്യാമെന്നുമായിരുന്നു ഇന്നലെ ഇന്ത്യയുടെ നിലപാട്. ഇതോടെ കാശ്മീർ വിഷയം പാക്കിസ്ഥാൻ അന്താരാഷ്ട്രതലത്തിൽ ചർച്ചയാക്കാൻ ഒരുമ്പെട്ടാൽ അതുപോലെ ബലൂചിസ്ഥാൻ വിഷയം ഇന്ത്യതന്നെ അന്താരാഷ്ട്ര തലത്തിൽ ഉയർത്തുമെന്ന വ്യക്തമായ ധ്വനിയാണ് വരുന്നത്. ഇന്ത്യയുടെ ആയുധശേഷി വർദ്ധിച്ചുവെന്ന് മാസങ്ങൾക്കുമുമ്പ് പാക്കിസ്ഥാൻതന്നെ വിലയിരുത്തിയ സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി ബലൂചിസ്ഥാനെ അനുകൂലിച്ചുകൊണ്ടും അവരുടെ ദേശീയവാദത്തെ പിന്തുണച്ചുകൊണ്ടും ഒരു പ്രസ്താവന നടത്തുമ്പോൾ പാക്കിസ്ഥാൻ ശരിക്കും ഞെട്ടിപ്പോകുന്നതിൽ അതിശയോക്തിയില്ലെന്ന് ചുരുക്കം.
ഇന്ത്യ എങ്ങനെ ബലൂചിസ്ഥാനെ പാക്കിസ്ഥാനിൽ നിന്ന് മോചിപ്പിക്കും?
ഇത്തരമൊരു ചോദ്യം കഴിഞ്ഞവർഷം മുതൽക്കുതന്നെ പലയിടത്തും ചർച്ചയായിട്ടുണ്ട്. അനുകൂലിച്ചും എതിർത്തും നിരവധി വാദങ്ങളാണ് ഉയരുന്നത്. മോദി അധികാരമേറ്റതിനു പിന്നാലെ അഫ്ഗാനിസ്ഥാനുള്ള സാമ്പത്തിക സഹായം ഇന്ത്യ ഗണ്യമായി വർദ്ധിപ്പിക്കുകയും അവിടെ നിരവധി പദ്ധതികൾ നടപ്പാക്കാൻ മുൻകൈയെടുക്കുകയും ചെയ്തിരുന്നു.
പാക്കിസ്ഥാന്റെ സഹായത്തോടെ താലിബാൻ നടത്തിവന്ന യുദ്ധത്തിൽ നിന്ന് ഏറെക്കുറെ മോചിതമായ അഫ്ഗാന് സഹസ്രകോടികളുടെ സഹായം ചെയ്തുകൊടുത്ത ഇന്ത്യ ഇരുന്നൂറോളം പദ്ധതികൾക്കാണ് അഫ്ഗാനിൽ സഹകരണം നൽകുന്നത്. സൗഹൃദ അണക്കെട്ട് ഉദ്ഘാടനം ചെയ്യാൻ മോദിതന്നെ അടുത്തിടെ അവിടെ പോകുകയും ചെയ്തു. കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലം മുതൽ നിരവധി പദ്ധതികൾ ഇന്ത്യ അവിടെ നടപ്പാക്കുന്നുമുണ്ട്.
പക്ഷേ, ഈ വികസന പദ്ധതികൾക്കുപരി അഫ്ഗാൻ സേനയെ പരിപോഷിപ്പിക്കാൻ മോദി സവിശേഷ ശ്രദ്ധ പുലർത്തുന്നതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ നൽകിയും സേനാ താവളങ്ങൾ നിർമ്മിച്ചും ഇന്ത്യയുടെ തന്നെ സൈനിക താവളം അഫ്ഗാനിൽ ഒരുക്കിയുമെല്ലാം ഇന്ത്യ ഈ രംഗത്ത് ഏറെ മുന്നോട്ടുപോയിക്കഴിഞ്ഞു. ഇതിൽ പാക്കിസ്ഥാന് ആശങ്കയുണ്ടെന്നും എന്നാൽ ഇന്ത്യ അഫ്ഗാനിസ്ഥാന് നൽകുന്ന എല്ലാ സൈനിക പിന്തുണയ്ക്കും അമേരിക്ക അനുകൂലമാണെന്നും ദിവസങ്ങൾക്കുമുമ്പാണ് യുഎസ് കമാൻഡർ ജനറൽ ജോൺ നിക്കോൾസൺ പ്രതികരിച്ചത്.
ഇന്ത്യയുടെ കൂടുതൽ സഹായം അഫ്ഗാന് വേണ്ടിവരുമെന്നും അഫ്ഗാനിലെ യുഎസ് സേനാ മേധാവി പറയുന്നതോടെ പാക് സഹായത്തോടെ താലിബാൻ അഫ്ഗാനിൽ നടത്തുന്ന ഭീകരാക്രമണങ്ങളെ ചെറുക്കാൻ ഇന്ത്യ എല്ലാ സഹായവുമായി മുൻനിരയിലുണ്ടെന്ന് വ്യക്തം. അഫ്ഗാനിലേക്ക് ആക്രമണത്തിനായി താലിബാനും ഭീകരസംഘടനകൾക്കും പാക്കിസ്ഥാൻ താവളമൊരുക്കുന്നതാകട്ടെ ബലോചിസ്ഥാനിലാണ് എന്നറിയുമ്പോൾ മോദിയുടെ പ്രസംഗത്തിൽ ഈ പാക്കിസ്ഥാൻ പ്രവിശ്യയുടെ മോചനം പരാമർശിക്കപ്പെട്ടത് വെറുതെയല്ലെന്ന് വ്യക്തമാകും.
ഇത്തരത്തിൽ ഇന്ത്യ ബലൂചിസ്ഥാൻ മേഖലയോട് ചേർന്നുവരുന്ന ദക്ഷിണ അഫ്ഗാനിൽ സേനാസാന്നിധ്യം കൂട്ടുകയാണെന്നാണ് റിപ്പോർട്ടുകൾ. എയർപോർട്ടുകളും ഹെലിപാടുകളും ഇന്ത്യൻ ടാങ്കുകളും താജികിസ്ഥാനിലെ ഇന്ത്യയുടെ ഫർഖോർ എയർബേസിനുവേണ്ടി സജ്ജമാകുന്നതും ഇവിടെയാണ്. ദക്ഷിണ അഫ്ഗാനിൽ ഇത്തരത്തിൽ സേനാവിന്യാസം വിപുലപ്പെടുത്തുന്നതിനൊപ്പം ഇന്ത്യയിൽ രാജസ്ഥാൻ അതിർത്തിയുമായി ചേർന്നും സൈനികശക്തി വർദ്ധിപ്പിച്ചിട്ടുണ്ട്.
ഇത്തരത്തിൽ ബലോചിസ്ഥാന്റെ ഇരുവശത്തും ഇന്ത്യൻ സേന നിലയുറപ്പിച്ചിരിക്കുന്ന സ്ഥിതിയാണിപ്പോൾ. ഒരു ആക്രമണമുണ്ടായാൽ, അല്ലെങ്കിൽ ബലൂചിസ്ഥാനിൽ ഒരു സൈനിക ഇടപെടൽ വേണ്ടിവന്നാൽ ഇരുവശത്തുനിന്നും വ്യോമ, കര മാർഗങ്ങളിലൂടെ ഇന്ത്യൻ സേനയ്ക്ക് ഇരച്ചുകയറാൻ കളമൊരുങ്ങുന്നുണ്ടെന്ന സാധ്യതയാണ് ഇപ്പോൾ ചർച്ചയാകുന്നത്. ഇതോടൊപ്പം ഇന്ത്യൻ നാവിക സേനയ്ക്ക് കടൽമാർഗവും ബലോചിലെ വിവിധ തുറമുഖങ്ങളിലേക്ക് എത്താനാകും. മക്രാൻ തീരത്തേക്കോ ഗ്വചാർ തുറമുഖത്തേക്കോ ഇത്തരത്തിലൊരു നാവികസേനാ വിന്യാസം ഇന്ത്യയെ സംബന്ധിച്ച് എളുപ്പം സാധ്യമാകും.
ബലോചിസ്ഥാനിലെ ജനങ്ങളുടെ പൂർണപിന്തുണ ലഭിക്കുമെന്നത് ഇന്ത്യക്ക് നേട്ടമാകുമെന്നും ചർച്ചകളിൽ ബലോചിന്റെ മോചനത്തിനായി വാദിക്കുന്നവർ വ്യക്തമാക്കുന്നു. ഇത്തരത്തിലാണ് ഒരു തുറന്നയുദ്ധത്തിലൂടെ ബലോച് മോചനത്തെപ്പറ്റിയുള്ള ചർച്ചകൾ നടക്കുന്നത്. അതേസമയം, ഇതിന് ഒരു സാധ്യതയും ഇല്ലെന്നും പാക്കിസ്ഥാനുമായി തുറന്ന യുദ്ധത്തിന് ഇന്ത്യ തയ്യാറാവില്ലെന്നുമാണ് എതിർപക്ഷത്തിന്റെ വാദം.
ബംഗ്ലാദേശിനെ മോചിപ്പിച്ച കാലമല്ല ഇതെന്നും ഓർമ്മപ്പെടുത്തൽ
പാക്കിസ്ഥാന്റെ പിറവിക്കൊപ്പം തന്നെ പഴക്കമുണ്ട് ബലോചിസ്ഥാനിലെ ദേശീയവാദത്തിനും. എന്നാൽ അതേപോലെതന്നെ ഉയർന്ന ദേശീയ വാദമാണ് കിഴക്കൻ പാക്കിസ്ഥാനെ ബംഗഌദേശാക്കി മാറ്റിയത്. എന്നാൽ രണ്ടിലും കാല, ദേശ, സാഹചര്യങ്ങളിൽ വൻ വ്യത്യാസമുണ്ടെന്ന് ബലോചിസ്ഥാൻ മോചനത്തിന് ഇന്ത്യ യുദ്ധത്തിന് തയ്യാറാകില്ലെന്ന് വാദിക്കുന്നവർ പറയുന്നു. 1971ൽ ബംഗ്ലാദേശിനെ സ്വതന്ത്രമാക്കുമ്പോൾ ഉള്ള സ്ഥിതിയല്ല ഇപ്പോൾ. ബംഗഌദേശ് ഇപ്പോഴത്തെ പാക്കിസ്ഥാനിൽ നിന്ന് മാറി മറ്റൊരിടത്ത് അവരുടെ രാജ്യത്തിന്റെ ഭാഗമായി കിടന്ന പ്രദേശമായിരുന്നു. അതിനാൽ അതിന്റെ മോചനം എളുപ്പം സാധ്യമായി.
ആണവശേഷിയുടെ കാര്യം വിഷയമല്ലാതിരുന്ന കാലത്ത് പാക്കിസ്ഥാൻ ഇന്ത്യയോട് യുദ്ധത്തിനിറങ്ങാൻ തയ്യാറുമായിരുന്നില്ല. ഇപ്പോഴത്തെ സ്ഥിതി അതല്ല. അതിനാൽത്തന്നെ ബലോചിസ്ഥാനെ മോചിപ്പിക്കാൻ ഇന്ത്യ ശ്രമിക്കാൻ വിദൂര സാധ്യതയേയുള്ളൂ. മാത്രമല്ല, പാക്കിസ്ഥാനുമായി മാത്രമല്ല, ഇറാന്റെ ഒരു ഭാഗവുമായി ചേർന്നും സ്വതന്ത്രരാഷ്ട്ര സ്വപ്നം നെയ്യുന്ന ബലോചുകൾക്ക് ഇന്ത്യ സഹായവുമായി എത്തിയാൽ ഇപ്പോൾ ഇന്ത്യയുടെ സുഹൃത്തായ ഇറാനെയും പിണക്കേണ്ട സാഹചര്യമുണ്ടാകും. അതിന് ഇന്ത്യ തയ്യാറാവില്ല. മാത്രമല്ല,
പാക്കിസ്ഥാന് കാശ്മീരിന്റെ കാര്യത്തിലും വടക്കുകിഴക്കൻ മേഖലയിൽ ചൈനയ്ക്കും അവകാശവാദമുന്നയിക്കുന്നതിനും കടന്നുകയറ്റത്തിനും സാഹചര്യമൊരുക്കലാകും ഇതെന്നുമുള്ള വാദവും ഉയരുന്നു. അതിനാൽതന്നെ ബലോചിസ്ഥാന്റെ മോചനത്തിന് ഇന്ത്യ നേരിട്ടിറങ്ങാൻ വിദൂര സാധ്യതകളേ ഉള്ളൂവെന്ന വാദമാണ് പ്രബലമായി നിൽക്കുന്നതും. മോദിയുടെ പരാമർശത്തിന്റെ പശ്ചാത്തലത്തിൽ ബലോചുകൾ ആഹഌദത്തിലാണെങ്കിലും അവർക്കുള്ള പരോക്ഷ പിന്തുണയുമായി ഇന്ത്യ നീങ്ങാൻ മാത്രമുള്ള സാധ്യതകളാണ് ഇ്പ്പോൾ കൽപിക്കപ്പെടുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്