Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പന്ത്രണ്ടുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കഴുത്തറുത്തുകൊന്നു; സംഭവം മധ്യപ്രദേശിലെ സാഗറിൽ; ബലാത്സംഗത്തിന് പിന്നിൽ അമ്മാവനും സഹോദരങ്ങളുമടക്കം നാലു പേർ! പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും വിവരം; രക്തം പറ്റിയ തുണിയും വധിക്കാനുപയോഗിച്ച അരിവാളും കണ്ടെത്തിയെന്ന് പൊലീസ്

പന്ത്രണ്ടുകാരിയെ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയ ശേഷം കഴുത്തറുത്തുകൊന്നു; സംഭവം മധ്യപ്രദേശിലെ സാഗറിൽ; ബലാത്സംഗത്തിന് പിന്നിൽ അമ്മാവനും സഹോദരങ്ങളുമടക്കം നാലു പേർ! പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ലെന്നും വിവരം; രക്തം പറ്റിയ തുണിയും വധിക്കാനുപയോഗിച്ച അരിവാളും കണ്ടെത്തിയെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

സാഗർ (മധ്യപ്രദേശ്): 12കാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്തുകൊന്നു. മധ്യപ്രദേശിലെ സാഗറിൽ നിന്നുമാണ് നടുക്കുന്ന വാർത്ത പുറത്ത് വരുന്നത്. ഈ മാസം 14നായിരുന്നു കൊലപാതകം അരങ്ങേറിയത്. കുരുന്നിനെ അമ്മാവനും സഹോദരന്മാരും ചേർന്ന് ബലാത്സംഗം ചെയ്തുവെന്നാണ് പൊലീസ് നൽകുന്ന വിവരം. കുട്ടിയെ ആദ്യം ശ്വാസം മുട്ടിച്ചെന്നും പിന്നാലെ തലയറുത്തുകൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

സ്‌കൂളിലേക്ക് പോയ കുട്ടി ഏറെ വൈകിയിട്ടും വീട്ടിലെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ പരാതി നൽകിയതിന് പിന്നാലെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. തിരോധാനം അന്വേഷിക്കാനായി പൊലീസ് വീട്ടിലെത്തിയപ്പോൾ കുട്ടി അയൽവാസി കൊലപ്പെടുത്തിയതാണെന്ന് കുഞ്ഞിന്റെ അമ്മാവനും അമ്മായിയും ആരോപിച്ചിരുന്നു. എന്നാൽ കുഞ്ഞിന്റെ അമ്മാവനും അയൽവാസിയുമായി ഭൂമി തർക്കം നിലനിന്നിരുന്നുവെന്നും ഇതാണ് ഇയാളെ കേസിൽ കുടുക്കാൻ ശ്രമിക്കുന്നതെന്നും പൊലീസിന് ബോധ്യപ്പെട്ടിരുന്നു. മറ്റു പലവിധത്തിലും അന്വേഷണം തിരിച്ചുവിടാനും ഇവർ ശ്രമിച്ചതോടെയാണ് അന്വേഷണം ഇവർക്ക് നേരെ തിരിഞ്ഞത്.

കുട്ടി വധിക്കപ്പെടും മുൻപ് ക്രൂരമായ ബലാത്സംഗത്തിന് ഇരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കുഞ്ഞിന്റെ അമ്മാവനേയും സഹോദരങ്ങളേയും പൊലീസ് അന്വേഷണ പരിധിയിൽപെടുത്തിയത്. കുട്ടിയുടെ മൂത്ത സഹോദരൻ സംഭവത്തിനുപിന്നാലെ ഒളിവിൽ പോയിരുന്നു. രണ്ടാമത്തെ സഹോദരനെ ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. മൂത്ത സഹോദരൻ മുൻപും പെൺകുട്ടിയെ പീഡിപ്പിച്ചുവെന്നും ഇയാൾ പൊലീസിനെ അറിയിച്ചു.

കൊലപാതകത്തെ പറ്റി പൊലീസ് ഭാഷ്യം ഇങ്ങനെ : പരീക്ഷയ്ക്കു ശേഷം സ്‌കൂളിൽനിന്നു വന്ന പെൺകുട്ടിയെ സഹോദരന്മാരിൽ ഒരാളാണ് അമ്മാവന്റെ അടുത്തെത്തിച്ചത്. ഇവിടെവച്ച് അമ്മാവനും പെൺകുട്ടിയുടെ മൂന്നു സഹോദരന്മാരും ചേർന്ന് അവളെ പീഡിപ്പിച്ചു. പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെ അമ്മായി പെൺകുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് കുട്ടിയുടെ തലയറുത്ത് പാടത്ത് ഉപേക്ഷിച്ചുവെന്നും പൊലീസ് വ്യക്തമാക്കി.

പെൺകുട്ടിക്ക് മൂന്നു സഹോദരന്മാരാണുണ്ടായിരുന്നത്. ഇവരിൽ ഒരാൾക്ക് പ്രായപൂർത്തിയായിട്ടില്ല. ഇവർ മൂന്നു പേരും അമ്മാവനും ചേർന്നാണു കുട്ടിയെ പീഡിപ്പിച്ചതും കൊലപ്പെടുത്തിയതും. ഇവരെയും അമ്മായിയേയും പൊലീസ് അറസ്റ്റു ചെയ്തു. ഒളിവിലുള്ള മൂത്ത സഹോദരനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രക്തം പറ്റിയ തുണിയും കൊല്ലാൻ ഉപയോഗിച്ച അരിവാളും കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP