Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

പ്രധാനമന്ത്രിക്കായി തയ്യാറാക്കിയ വിമാനത്തിൽ ഗ്രനേഡ് കണ്ടെത്തിയ സംഭവത്തിൽ എയർ ഇന്ത്യയിലെ നാല് ഉന്നത ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; നടപടി വിമാനത്താവളത്തിലെ പരിശോധനയിൽ ഗ്രനേഡ് തിരിച്ചറിയാത്തതിനെ തുടർന്ന്

പ്രധാനമന്ത്രിക്കായി തയ്യാറാക്കിയ വിമാനത്തിൽ ഗ്രനേഡ് കണ്ടെത്തിയ സംഭവത്തിൽ എയർ ഇന്ത്യയിലെ നാല് ഉന്നത ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; നടപടി വിമാനത്താവളത്തിലെ പരിശോധനയിൽ ഗ്രനേഡ് തിരിച്ചറിയാത്തതിനെ തുടർന്ന്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സഞ്ചരിക്കാൻ തയ്യാറാക്കിയിരുന്ന വിമാനത്തിൽ ഗ്രനേഡ് കണ്ടെത്തിയ സംഭവത്തിൽ എയർ ഇന്ത്യയിലെ നാല് ഉന്നത ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മുംബൈയിലെയും ഹൈദരാബാദിലെയും രണ്ടുവീതം സുരക്ഷ ഉദ്യോഗസ്ഥരെയാണ് സസ്‌പെൻഡ് ചെയ്തത്.

പ്രധാനമന്ത്രി യാത്ര അവസാനിപ്പിച്ച ശേഷം തൊട്ടടുത്ത ദിവസം തന്നെ മുംബൈയിൽ നാഷണൽ സെക്യൂരിറ്റി ഗാർഡിന്റെ മോക് ഡ്രില്ലിനായി വിമാനം വിട്ടുനൽകിയിരുന്നു. ഇതിനിടെയാണ് അബദ്ധത്തിൽ ഗ്രനേഡ് ഷെൽ വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ടത്.

എൻഎസ്ജി മോക് ഡ്രില്ലിനുശേഷം സാധാരണ ഉപയോഗത്തിനായി വിട്ടുനൽകിയ വിമാനത്തിൽ മുംബൈയിലും ഹൈദരാബാദിലും പരിശോധന നടത്തിയിട്ടും ഗ്രനേഡിന്റെ സാന്നിധ്യം കണ്ടെത്താത്തതിനെ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.

കനത്ത സുരക്ഷാവീഴ്ചയാണ് സംഭവത്തിന് പിന്നിലെന്ന വിലയിരുത്തലാണ് അധികൃതരുടേത്. അമേരിക്കൻ സന്ദർശനത്തിനായി പ്രധാനമന്ത്രിക്കായി ഒരുക്കിയ രണ്ടാം വിമാനത്തിലാണ് ഗ്രനേഡിന്റെ സാന്നിധ്യം കണ്ടെത്തിയത്. സൗദിയിലെ വിമാനത്താവളത്തിൽ വച്ചാണ് ബിസിനസ് ക്ലാസിൽ ജീവനക്കാർ ഗ്രനേഡ് കണ്ടെത്തിയത്. ഉടൻ തന്നെ സുരക്ഷാ ഏജൻസികൾ വിമാനം പരിശോധിച്ചു. നിർവ്വീരമാക്കിയ ഗ്രനേഡാണ് അതെന്ന് സ്ഥിരീകരിച്ചു. വിമാനം പൂർണ്ണമായും പരിശോധിച്ച ശേഷമാണ് ഇന്ത്യയിലേക്ക് മടക്കി അയച്ചത്.

നിരുപദ്രവകരമായ വസ്തുവാണ് കണ്ടെത്തിയതെന്നായിരുന്നു എയർ ഇന്ത്യയുടെ ആദ്യ പ്രതികരണം. എന്നാൽ വ്യോമയാന മന്ത്രി അശോക് ഗണപതി രാജു വിമാനത്തിൽ നിന്ന് കണ്ടെടുത്തത് ഗ്രനേഡാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

സെപ്റ്റംബർ 24നും 25നുമാണ് തെരഞ്ഞെടുത്ത വിമാനത്താവളങ്ങളിൽ ദേശീയ സുരക്ഷാ ഗാർഡുകൾ മോക് ഡ്രിൽ നടത്തിയത്. ഗ്രനേഡ് സംഭവം വിവാദമായതിനെ തുടർന്ന് മോദിയുടെ സുരക്ഷാ സംവിധാനത്തിൽ വീഴ്ച വരുത്തിയതായി ആരോപണം ഉയർന്നിരുന്നു. രാജീവ് ഗാന്ധിക്ക് ശേഷം തീവ്രവാദ ഭീഷണി അതിശക്തമായുള്ള ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. ഇത് തിരിച്ചറിഞ്ഞ് പഴുതില്ലാത്ത സുരക്ഷ ഒരുക്കണമെന്നാണ് ആവശ്യമുയർന്നിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP