മുതലാളിമാർ പണം തട്ടിയെടുത്ത് മുങ്ങിയാലും ആരു ചോദിക്കാൻ; ജപ്തിയും പീഡനവും പാവങ്ങൾക്കു മാത്രം; 14 ഇന്ത്യൻ ബാങ്കുകളെ പറ്റിച്ച് 7000 കോടി അടിച്ച മാറ്റിയ വ്യവസായി ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചു വിദേശത്തേക്കു കടന്നു
ന്യൂഡൽഹി: വൻവ്യവസായിയുടെ തട്ടിപ്പിന്റെ കഥകൾ ഒരു വിജയ്മല്യയിൽ അവസാനിക്കുന്നില്ല. മുതലാളിമാർ വൻ തട്ടിപ്പുകൾ നടത്തി മുങ്ങിയാലും ആരും ചോദിക്കില്ലെന്നും പാവങ്ങൾക്കുനേരെ മാത്രമാണ് അധികാരികളുടെ കുതിരകയറ്റമെന്നും ഒരുവട്ടംകൂടി തെളിയുകയാണ്. മല്യ മോഡലിൽ, 14 ബാങ്കുകളിൽ നിന്നായി 6800 കോടിയുടെ വായ്പ തരപ്പെടുത്തിയ മറ്റൊരു 'വേദനിക്കുന്ന കോടീശ്വരൻ' കൂടി വായ്പ തിരിച്ചടയ്ക്കാതെ ബാങ്കുകളെ പറ്റിച്ച് മുങ്ങി. വ്യവസായിയായ ജതിൻ മേത്തയും ഭാര്യ സോണിയയും ഇന്നലെ ഇന്ത്യവിട്ടതോടെ മല്യയുടെ കാര്യത്തിലെന്നപോലെ വായ്പ തിരിച്ചുപിടിക്കാൻ എന്തുചെയ്യുമെന്നറിയാതെ കുഴങ്ങി നിൽക്കുകയാണ് ബാങ്കുകൾ.
കാര്യങ്ങൾ കയ്യിൽനിന്നു പോയതോടെയാണ് മല്യ ഇംഗഌണ്ടിലേക്ക് മുങ്ങിയതെങ്കിൽ കഴിഞ്ഞ മൂന്നു വർഷമായി ദുബായിൽ താമസിക്കുന്ന ജതിൻ മേത്ത ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതോടെയാണ് ബാങ്കുകൾ വെട്ടിലായത്. 2013-14 ൽ മേത്തയും സോണിയയും കരീബിയൻ ദ്വീപ് സമൂഹമായ സെന്റ് കിറ്റ്സ് ആൻഡ് നെവിസിലെ പൗരത്വം സ്വീകരിച്ചുവെന്നാണ് ഇപ്പോൾ അറിയുന്നത്. വിജയ് മല്യ കഴിഞ്ഞാൽ രാജ്യത്തെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്ക് വായ്പാ തട്ടിപ്പിന്റെ കഥയാണ് ഇതോടെ പുറത്തുവരുന്നത്.
ഇന്ത്യൻ ബാങ്കുകളിൽ നിന്നെടുത്ത 7000 കോടി രൂപതിരിച്ചടയ്ക്കാൻ കഴിയാതെ വന്നപ്പോഴാണ് മല്യ ഇംഗ്ളണ്ടിലേക്കു കടന്നത്. ജതിൻ മേത്തയും ഭാര്യ സോണിയയും 2013ൽ സിംഗപ്പൂരിലേക്കും അവിടെ നിന്ന് ദുബായിലേക്കും താമസം മാറ്റുകയായിരുന്നു. കഴിഞ്ഞ യുപിഎ സർക്കാരിന്റെ കാലത്താണ് രണ്ടുതട്ടിപ്പുകളും അരങ്ങേറിയത്. പക്ഷേ, മേത്ത പ്രധാനമന്ത്രി മോദിയുടെ സുഹൃത്തായ പ്രമുഖ വ്യവസായി ഗൗതം അദാനിയുടെ ബന്ധുവാണെന്നതിനാൽ മേത്തയുടെ കാര്യത്തിൽ ബിജെപിക്കും മോദിക്കും വിമർശനം നേരിടേണ്ടിവരും. മല്യയെ നാട്ടിൽ തിരിച്ചെത്തിച്ച് പണം തിരിച്ചുപിടിക്കാൻ നടപടികളെടുക്കണമെന്ന ആവശ്യത്തോടൊപ്പം മേത്തയുടെ കാര്യത്തിലും ഉടൻ നടപടികൾ വേണമെന്ന ആവശ്യമുയരുമെന്ന് തീർച്ച.
ഗുജറാത്തിൽ വിൻസം ഡയമണ്ട്സ് എന്ന വജ്ര നിർമ്മാണക്കമ്പനി നടത്തുകയായിരുന്നു മേത്ത. 1985ൽ സുരാജ് ഡയമണ്ട്സ് എന്ന പേരിൽ ആരംഭിച്ചതാണ് ഈ സ്ഥാപനം. പിന്നീട് പേര് വിൻസം എന്നു മാറ്റി. ഗൗതം അദാനിയുടെ സഹോദരൻ വിനോദ് അദാനിയുടെ മകൾ കൃപയെയാണ് ജതിൻ മേത്തയുടെ മകൻ സുരാജ് വിവാഹം കഴിച്ചിരിക്കുന്നത്. വിനോദ് അദാനിയും കുടുംബവും ദുബായിലാണ് താമസം. ഇന്ത്യക്ക് പുറത്ത് നികുതി വെട്ടിപ്പിനായി വൻ നിക്ഷേപം നടത്തിയവരുടെ വിവരങ്ങൾ അടങ്ങിയ പാനമ രേഖകളിൽ വിനോദ് അദാനിയുടെ പേരും ഉണ്ടായിരുന്നു.
ഇന്ത്യയിൽ നിന്ന് വജ്രങ്ങളും സ്വർണാഭരണങ്ങളും സ്വർണ നാണയങ്ങളും കയറ്റി അയയ്ക്കുന്നതിൽ മുന്നിൽ നിന്ന സ്ഥാപനങ്ങളാണ് സുരാജ് ഡയമണ്ട്സും വിൻസം ഡയമണ്ട്സും. 2013 മാർച്ചിൽ കമ്പനി നഷ്ടത്തിലായതോടെ വായ്പാ തിരിച്ചടവുകൾ മുടങ്ങി. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന്റെ നേതൃത്വത്തിൽ ഒരു സംഘം ബാങ്കുകൾ 4680 കോടി രൂപ വിൻസം ഡയമണ്ട്സിന് വായ്പ നൽകിയിരുന്നു. പഞ്ചാബ് നാഷനൽ ബാങ്കിന്റെ നേതൃത്വത്തിൽ മറ്റൊരു സംഘം ബാങ്കുകൾ 2122 കോടി രൂപയും നൽകി.
ഈ വായ്പകൾ തിരിച്ചുപിടിക്കാൻ കഴിയില്ലെന്ന് ബോധ്യമായതോടെ ബാങ്കുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യക്കു പരാതി നൽകി. വായ്പ തിരിച്ചടയ്ക്കാൻ മനഃപൂർവം വീഴ്ച വരുത്തിയ സ്ഥാപനങ്ങളുടെ കൂട്ടത്തിൽ വിൻസമിനെയും ഉൾപ്പെടുത്തി. യുഎ ഇയിലെ ആറ് സ്ഥാപനങ്ങളിലേക്ക് അയച്ച വജ്രത്തിന്റെയും ആഭരണങ്ങളുടെയും തുക കിട്ടാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ് മേത്ത ബാങ്കുകളോട് പറഞ്ഞത്. ആദ്യമെല്ലാം ഇത് വിശ്വസിച്ചിരുന്ന ബാങ്കുകൾ പിന്നീട് പണം തീരെ കിട്ടാതായതോടെ നടത്തിയ അന്വേഷണത്തിൽ മേത്ത പറയുന്ന സ്ഥാപനങ്ങൾ നിലവിൽ ഇല്ലാത്തവയാണെന്ന് വ്യക്തമായി. പക്ഷേ, അപ്പോഴേക്കും ജതിൻ മേത്തയും കുടുംബവും ഇന്ത്യ വിട്ട് സിംഗപ്പൂരിലേക്ക് പറന്നിരുന്നു.
ജിതിൻ മേത്ത യു എ ഇ യിലേക്ക് അയച്ചിരുന്ന ആഭരണങ്ങളും വജ്രവും മറ്റും നാലു കപ്പലുകളിലായി കടത്തിയെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ തെളിഞ്ഞെങ്കിലും എവിടേക്കാണ് കൊണ്ടുപോയത് എന്ന് കണ്ടെത്താനായിട്ടില്ല. മാത്രമല്ല, ബാങ്കുകളിൽ നിന്ന് എടുത്ത വായ്പയിൽ നല്ലൊരു ഭാഗം ജതിൻ മേത്ത റിയൽ എസ്റ്റേറ്റ് ബിസിനസ്സിൽ മുടക്കിയിട്ടുണ്ടെന്നും ഇത് തിരിച്ചുപിടിക്കാനാകുമോ എന്ന് പരിശോധിക്കുകയുമാണ് അധികൃതർ ഇപ്പോൾ.
ഇന്റർ നാഷനൽ കൺസോർഷ്യം ഓഫ് ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ്സ് അടുത്ത കാലത്ത് പുറത്തുവിട്ട പാനമ രേഖകൾ പ്രകാരം വിനോദ് അദാനിക്ക് ബ്രിട്ടീഷ് എലൻഡ്സിൽ രണ്ട് 'ഓഫ്ഷോർ അക്കൗണ്ടു'കൾ ഉണ്ട്. ജിനേശ്വർ ഹോൾഡിങ്സ്, പാർശ്വ ഹോൾഡിങ്സ് എന്നീ കമ്പനികളുടെ പേരിലാണിവ. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്ന എസ്ട്രാഡിഷൻ കരാർ ഒപ്പു വയ്ക്കാത്ത രാജ്യമാണ് സെന്റ് കിറ്റ്സ് ആൻഡ് നെവിസ് എന്നതിനാൽ ജതിൻ മേത്തയെയും ഭാര്യ സോണിയയെയും ഇന്ത്യയിലേക്കു തിരിച്ചു കൊണ്ടു വരിക എളുപ്പമാകില്ലെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍