പുനർ മതപരിവർത്തനം ലക്ഷ്യമാക്കി ആർഎസ്എസ് ഗ്രാമങ്ങളിലേക്ക്; ആഗ്ര സംഭവത്തിന്റെ മറപിടിച്ച് അനേകം പുതിയ ശ്രമങ്ങൾ; ഉത്തരേന്ത്യ വർഗീയതയുടെ പിടിയിലമരാതിരിക്കാൻ മുൻകരുതലുമായി കേന്ദ്രം
ആഗ്ര: ഭരണം കിട്ടിയതിന്റെ ബലത്തിൽ രാജ്യമാകമാനം ഹിന്ദുത്വ അജൻഡ നടപ്പിലാക്കാൻ ആർഎസ്എസ് കച്ച കെട്ടിയിറങ്ങിയിരിക്കുകയാണെന്ന് തോന്നുന്ന തരത്തിലാണ് റിപ്പോർട്ടുകൾ പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ആഗ്രയിലെ മതപരിവർത്തനത്തിന്റെ ചുവട് പിടിച്ച് കൂടുതൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ പുനർമതപരിവർത്തനം നടപ്പിലാക്കാൻ ആർഎസ്എസ് വ്യാപകമായ ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു. ഇതോടെ ഉത്തരേന്ത്യ വർഗീയസംഘർഷങ്ങളുടെ പിടിയിലമരാനുള്ള സാധ്യതയേറി. ഇത് തടയാൻ കേന്ദ്രം കനത്ത മുൻകരുതലുകളാണ് സ്വീകരിക്കാനൊരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ആഗ്രയിലെ 300 ഓളം മുസ്ലീങ്ങളെ നിർബന്ധിച്ച് മതപരിവർത്തനം ചെയ്യിച്ച സംഭവം ബുധനാഴ്ച പാർലമെന്റിൽ വൻ ഒച്ചപ്പാടുണ്ടാക്കി. ഇതിന് പുറമെ സംഭവത്തിൽ ശക്തമായ പ്രതിഷേധമുയർത്തി വിവിധ മുസ്ലിം സംഘടനകളും ഇന്നലെ രംഗത്തെത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ ഇനിയും സംസ്ഥാനത്ത് ആവർത്തിക്കുമെന്ന ഭയത്തിൽ യുപിയിൽ കനത്ത ജാഗ്രതയാണ് പൊലീസ് പാലിക്കുന്നത്. നിർബന്ധിച്ച് ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ചതിനൊപ്പം പരിവർത്തനത്തിന് എളുപ്പം വഴങ്ങാൻ സാധ്യതയുള്ള സമുദായാംഗങ്ങളെ സംരക്ഷിച്ച് നിർത്താനും ഇവർ ആഹ്വാനം ചെയ്തു. വെള്ളിയാഴ്ചത്തെ പ്രാർത്ഥനയ്ക്കിടയിൽ സംസ്ഥാനത്തുടനീളമുള്ള പുരോഹിതർ ഈ പ്രശ്നം ചർച്ച ചെയ്യാനും തീരുമാനമായി.
ഘർ വാപ്സി എന്ന പേരിലുള്ള ചടങ്ങ് നടത്തി ആഗ്രയിലെ 57 മുസ്ലിം കുടുംങ്ങളിലെ അംഗങ്ങളെ ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യിച്ചതാണ് വൻഭൂകമ്പമുണ്ടാക്കിയിരിക്കുന്നത്. ഇവരിൽ പലരും ബീഹാറിൽ നിന്നും ബംഗാളിൽ നിന്നും ഇവിടേക്ക് കുടിയേറിയ ദരിദ്രരായിരുന്നു. ആഗ്രയ്ക്ക് പുറത്തുള്ള ഒരു കോളനിയിലായിരുന്നു ഇവരുടെ വാസം. ധർമജാഗരൺ മഞ്ച്, ബജ്റംഗ്ദൾ എന്നിവ ചേർന്നാണ് ഈ പരിപാടി സംഘടിപ്പിച്ചിരുന്നത്. ബിപിഎൽ റേഷൻ കാർഡ്, വീട് എന്നിവ വാഗ്ദാനം ചെയ്താണ് തങ്ങളെ മതപരിവർത്തനത്തിന് വിധേയരാക്കിയതെന്ന് ഇതിൽ പങ്കെടുത്ത ചിലർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയതും വിവാദമുയർത്തിയിരുന്നു. ഹിന്ദുവിന്റെ ഉടമസ്ഥതയിലുള്ള വീട്ടിൽ തുടർന്നും ജീവിക്കണമെങ്കിൽ മതപരിവർത്തനം ചെയ്യണമെന്ന് ചില ഹിന്ദുസംഘടനക്കാർ തന്നെ നിർബന്ധിച്ചതായി ഇതിൽ പങ്കെടുത്ത ഒരാൾ വെളിപ്പെടുത്തിയിരുന്നു. ഇങ്ങനെ പരിവർത്തനം ചെയ്യപ്പെട്ട മുസ്ലീങ്ങൾ അവരുടെ പിതാമഹന്മാരുടെ വഴിയിലേക്ക് തിരിച്ചെത്തിയതാണെന്നാണ് ആർഎസ്എസ് ഇതിനെക്കുറിച്ച് പറഞ്ഞത്.
ഈ സംഭവത്തിൽ ഭാഗഭാക്കായ ബജ്റംഗ്ദൾ പ്രവർത്തികർക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നാണ് രാഷ്ട്രീയ സർവദലിയ മുസ്ലിം ആക്ഷൻ കമ്മിറ്റിയുടെ പ്രസിഡന്റായ ഹാജി ജമാലുദ്ദീൻ ഖുറൈഷി ആവശ്യപ്പെട്ടിരിക്കുന്നത്. പാവപ്പെട്ട മുസ്ലീങ്ങളെ ലക്ഷ്യം വച്ചു കൊണ്ടുള്ള ആസൂത്രിതശ്രമമാണിതെന്നും റേഷൻ കാർഡിനും വാട്ടർ സപ്ലൈക്കും വേണ്ടിയാണ് പലരും പരിവർത്തനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ആയുധധാരകളായ ബജ്റംഗ്ദൾ പ്രവർത്തകർ ചുറ്റും നിലയുറപ്പിച്ചതിനാൽ അതിൽ പരിവർത്തനം ചെയ്തെന്ന് കള്ളം പറയാൻ മുസ്ലീങ്ങൾ നിർബന്ധിതരാവുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
പ്രസ്തുതസംഭവത്തിൽ പാർലമെന്റിന്റെ ഇരുസഭകളുടെയും പ്രതികരണം പ്രതിപക്ഷം ആവശ്യപ്പെട്ടു. നിർബന്ധിച്ചുള്ള മതപരിവർത്തനം ഒരു ക്രിമിനൽ കുറ്റമാണെന്നും പ്രതിപക്ഷം പറഞ്ഞു. മുസ്ലീങ്ങളുടെ ദാരിദ്ര്യം മുതലെടുത്ത് ബജ്റംഗ്ദൾ അവരെ പ്രലോഭിപ്പിച്ച് മതപരിവർത്തനം ചെയ്യുകയായിരുന്നുവെന്ന് ബിഎസ്പി നേതാവായ മായാവതി ആരോപിച്ചു. ഇത്തരം നടപടികൾ അവസാനിപ്പിച്ചില്ലെങ്കിൽ രാജ്യത്ത് വർഗീയകലാപം അരങ്ങേറുമെന്നും അവർ മുന്നറിയിപ്പ് നൽകി. ഇതിനെതിരെ സർക്കാർ കർശനമായ നടപടിയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോൺഗ്രസ്, ഇടതുകക്ഷികൾ, ത്രിണമൂൽ കോൺഗ്രസ്, സമാജ് വാദി പാർട്ടി എന്നിവയിലെ അംഗങ്ങളും മായാവതിയുടെ ആവശ്യത്തെ പിന്തുണച്ച് ശബ്ദമുയർത്തി. പ്രധാനമന്ത്രി ഇതിന് മറുപടി നൽകണമെന്ന് പലരും ശബ്ദമുയർത്തുന്നുണ്ടായിരുന്നു. എല്ലാവരിലും ഹിന്ദുത്വ അജൻഡ് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് പാർലമെൻരിന് പുറത്ത് സിപിഐ നേതാവ് ഡി. രാജ ആരോപിച്ചു.
ഭരണകക്ഷിയായ ബിജെപിയും ആർഎസ്എസും വൃത്തികെട്ട വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്നാണ് സിപിഐഎം നേതാവായ സീതാറാം യെച്ചൂരി ഇതിനോട് പ്രതികരിച്ചത്. ഇത്തരം നടപടികൾ രാജ്യദ്രോഹപരമാണെന്നാണ് കോൺഗ്രസ് നേതാവും മുൻകേന്ദ്രമന്ത്രിയുമായ വീരപ്പമൊയിലി പറഞ്ഞത്.
എന്നാൽ ഇത്തരം ആശങ്കകൾ തീർത്തും അനാവശ്യമാണെന്നാണ് ആർഎസ്എസ് നിലപാട്. നിരവധി കാരണങ്ങളാലാണ് അവർ മതമാറുന്നതെന്നും അവരിൽ പലരും അവരുടെ പാരമ്പര്യത്തിലേക്ക് തിരിച്ചെത്താൻ ആഗ്രഹിച്ചിരുന്നുവെന്നും അതിലെന്താണ് തെറ്റെന്നും ആർഎഎസ്എസ് പബ്ലിസിറ്റി ചീഫായ മന്മോഹൻ വൈദ്യ ചോദിക്കുന്നു. ഈ സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടണമെന്ന് സംസ്ഥാന സർക്കാർ കൈകഴുകിയിരിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഇത് സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന വിഷയമാണെന്നും ക്രമസമാധാനപാലനം സംസ്ഥാനവിഷയമാണെന്നും അദ്ദേഹം പറഞ്ഞു. മതപരിവർത്തനം സ്വമനസ്സാലെ ചെയ്തതാണെന്നും അവരെ ആരും ഇതിന് നിർബന്ധിച്ചിരുന്നില്ലെന്നുമാണ് ബിജെപി നേതാക്കൾ പറയുന്നത്.
സർക്കാർ രാജ്യത്തിന്റെ മതേതര ആശയങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥമാണെന്നാണ് ബിജെപി നേതാവായ മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞത്. എല്ലായിടത്തും സമാധാനവും മതേതരത്വവും പുലർന്നുകാണാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഈ സംഭവത്തെ തുടർന്ന് ഒരു എഫ്ഐആർ തയ്യാറാക്കിയിട്ടുണ്ടെന്നും ഈ സംഭവത്തിൽ ഏതെങ്കിലും ഒരു സംഘടനയുടെ പേര് രാഷ്ട്രീയകാരണങ്ങളാൽ ഉയർത്തിക്കാട്ടുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. ഈ കേസ് ആഗ്രയിലെ സദർ പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രി രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ധർമജാഗരൺ മഞ്ചിന്റെ സ്റ്റേറ്റ് കൺവീനർ കിഷോർ വാൽമീകിക്കും പ്രവർത്തകർക്കുമെതിരെ എഫ്ഐആർ ഫയൽ ചെയ്തിനെ സംഘടന അക്ഷോഭ്യമായാണ് സ്വീകരിച്ചിരിക്കുന്നത്.
ഈ പരിപാടിയിൽ പങ്കെടുത്ത ഒരാളുടെ പരാതിയെത്തുടർന്നാണീ എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. ഐപിസി 153 (എ) സെക്ഷൻ പ്രകാരമാണ് ഇതുമായി ബന്ധപ്പെട്ട കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വിവിധ സമുദായങ്ങൾക്കിടയിൽ ശത്രുത ഉണ്ടാക്കുന്ന പ്രവർത്തനങ്ങൾക്കാണ് ഇതു പ്രകാരം ശിക്ഷവിധിക്കുന്നത്. ഇതുപ്രകാരം മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം. സെക്ഷൻ 415 പ്രകാരവും കേസെടുക്കാവുന്നതാണ്. ഉചിതമായ നടപടിയെടുക്കുമെന്നാണ് സീനിയർ പൊലീസ് സൂപ്രണ്ട് ശലഭ് മാത്തൂർ പറയുന്നത്.
കൂടുതൽ മതപരിവർത്തന നടപടികളുമായി ആർഎസ്എസ് മുന്നോട്ട് പോകുകയാണെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ഹിന്ദു യുവ വാഹിനി ഡിസംബർ 18ന് ഉ്ത്തർ പ്രദേശിലെ ഗസ്സിപൂരിൽ ഒരു പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. മറ്റ് മതവിഭാഗത്തിലുള്ള ഏകദേശം 2000 പേരെ ഹിന്ദുമതത്തിലേക്ക് തിരിച്ച് കൊണ്ടുവരുകയാണിതിന്റെ ലക്ഷ്യം. ഇതിനായി ഭരണകൂടത്തിന്റെ അനുമതി തങ്ങൾ തേടിയിട്ടുണ്ടെന്നാണ് യുവവാഹിനിയുടെ സംസ്ഥാനപ്രസിഡന്റും ഗോരഖ് പൂരിൽ നിന്നുള്ള ബിജെപി എംപിയുമായ യോഗി ആദിത്യനാഥ് പറഞ്ഞത്. ക്രിസ്മസിനോടനുബന്ധിച്ച് അലിഗഡിൽ 5000 പേരെ പങ്കെടുപ്പിച്ച് കൊണ്ട് ഒരു മതപരിവർത്തന പരിപാടിയും ധർമ ജാഗരൺ മഞ്ച് പദ്ധതിയിട്ടിട്ടുണ്ട്. ക്രിസ്തുമതത്തിൽ നിന്നും മുസ്ലീമതത്തിൽ നിന്നുമുള്ള 5000 പേർ മതംമാറുമെന്നാണ് സംഘടന അവകാശപ്പെടുന്നത്. ഇത്തരം പരിപാടികളുടെ പശ്ചാത്തലത്തിൽ യുപി പൊലീസ് കർശന ജാഗ്രതയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടെത്തിറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍