Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യം മുഴുവൻ ആത്മഹത്യാസ്‌ക്വാഡുകളെ ഇറക്കാൻ അൽഖ്വയ്ദ പദ്ധതി; ദൽഹി ആക്രമിക്കാൻ ഒരുങ്ങി ഇന്ത്യൻ മുജാഹിദ്ദീനുകളും; മോദിയുടെ ജനപ്രീതിയിൽ വിറളിപൂണ്ട ഭീകരസംഘടനകൾ കൈകോർക്കുന്നതായി റിപ്പോർട്ട്

രാജ്യം മുഴുവൻ ആത്മഹത്യാസ്‌ക്വാഡുകളെ ഇറക്കാൻ അൽഖ്വയ്ദ പദ്ധതി; ദൽഹി ആക്രമിക്കാൻ ഒരുങ്ങി ഇന്ത്യൻ മുജാഹിദ്ദീനുകളും; മോദിയുടെ ജനപ്രീതിയിൽ വിറളിപൂണ്ട ഭീകരസംഘടനകൾ കൈകോർക്കുന്നതായി റിപ്പോർട്ട്

ന്ത്യൻ പ്രധാനമന്ത്രിയായി ചുമതലയേറ്റ നരേന്ദ്ര മോദിയുടെ ജനപ്രിയ നയങ്ങൾ തുടരാൻ അനുവദിക്കില്ലെന്ന് ശപഥം ചെയ്ത് അനേകം ഭീകരസംഘടനകൾ കൈക്കോർക്കുന്നു. രാജ്യമെങ്ങും കലാപങ്ങളും സ്‌ഫോടനങ്ങളും നടത്തി അരാജകത്വം സൃഷ്ടിക്കാൻ അൽഖ്വയ്ദയും ഇന്ത്യൻ മുജാഹിദീനും അടങ്ങിയ സംഘടനകളാണ് ഒരുമിച്ച് നിൽക്കുന്നത്. ഇത് സംബന്ധിച്ച വ്യക്തമായ സൂചന ലഭിച്ച കേന്ദ്ര ഇന്റലിജൻസ് അതീവ ജാഗ്രതയിലാണ്.

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അതിർത്തികൾ ഇല്ലാതാക്കി ഒരൊറ്റ ഇസ്ലാമിക രാജ്യമാക്കുകയാണ് അൽഖ്വയ്ദയുടെ ലക്ഷ്യമെന്ന് സൂചിപ്പിക്കുന്ന പ്രസ്താവനകളുമായി അൽഖ്വയ്ദ തലവൻ സവാഹ്രി അടുത്തിടെ ഒരു വീഡിയോ പുറത്തിറക്കിയിരുന്നു. അൽഖ്വയ്ദയുടെ ഇന്ത്യൻ ശാഖ പ്രസ്താവിച്ചു കൊണ്ടാണ് സവാഹ്രി പ്രസ്തുത വീഡിയോ പുറത്തിറക്കിയിരുന്നത്. ആ വെല്ലുവിളിയുമായി ബന്ധപ്പെട്ട് അൽഖ്വയ്ദ ഇന്ത്യയിലൂടനീളം ആക്രമണങ്ങൾ നടത്താൻ ആത്മഹത്യാ സ്‌ക്വാഡുകളെ വിന്യസിക്കുമെന്ന് ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾക്ക് വ്യക്തമായ വിവരം ലഭിച്ചു. സവാഹ്രിയുടെ വീഡിയോയിലെ പോയിന്റുകൾ, വിദേശ ഏജൻസികളടക്കമുള്ള മറ്റുള്ള ഉറവിടങ്ങളിൽ നിന്നുള്ള ഇതു സംബന്ധിച്ച വിവരങ്ങൾ, എന്നിവയെ വിശകലനം ചെയ്തതിന് ശേഷമാണ് രഹസ്യാന്വേഷണ ഏജൻസികൾ ഇതു സംബന്ധിച്ച സ്ഥിരീകരണം ഇപ്പോൾ നടത്തിയിരിക്കുന്നത്.

ഇന്ത്യൻ മുജാഹിദ്ദീൻ, നിരോധിത സംഘടനയായ സിമി, എന്നിവയിൽ നിന്നുമാണ് അൽഖ്വയ്ദ ആത്മഹത്യാ സ്‌ക്വാഡിലേക്കുള്ളവരെ അഥവാ ഫിദായീൻ സ്‌ക്വാഡിലേക്കുള്ള തെരഞ്ഞെടുക്കുകയെന്നും സൂചനയുള്ളതായി ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നു. 2015 ജനുവരിയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന കാശ്മീർ താഴ് വരയിൽ അശാന്തി സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അവിടെയായിരിക്കും അൽഖ്വയ്ദയുടെ ആത്മഹത്യാ സ്‌ക്വാഡുകൾ അരങ്ങേറ്റം നടത്തുകയെന്നും ഉറപ്പായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. ഇന്ത്യൻ മുജാഹിദ്ദീനും സിമിയും പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന സൂചനയും സവാഹ്രിയുടെ വീഡിയോയിൽ നിന്ന് കണ്ടെത്താനാകുന്നുണ്ട്.

തന്റെ അടുത്ത ലക്ഷ്യം ദൽഹിയാണെന്ന് അറസ്റ്റിലായ ഇന്ത്യൻ മുജാഹിദീൻ ടെക്ക് വിദഗ്ധൻ അജാസ് ഷെയ്ക്ക് വെളിപ്പെടുത്തിയിരുന്നു. അടുത്ത് വരുന്ന ഉത്സവവേളയിൽ ദൽഹിയിൽ സ്‌ഫോടനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും ഇതിൽ നിന്ന് മനസ്സിലാക്കാനായിട്ടുണ്ട്. വെള്ളിയാഴ്ച സഹരൻപൂർ റെയിൽവേസ്റ്റേഷനിൽ വച്ചാണ് ഷെയിക്കിനെ ദൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. യാസിൻ ഭട്കലിന്റെ അറസ്‌ററിനെത്തുടർന്ന് ഇയാൾ നേപ്പാളിലേക്ക് കടന്നിരുന്നു. സ്‌ഫോടനം നടത്താനാണ് ദൽഹിയിലെത്തിയതെന്ന് വെളിപ്പെട്ടിട്ടുണ്ട.് എന്നാൽ കാട്മണ്ഡുവിൽ നിന്ന് നേരിട്ട് ദൽഹിയിൽ എത്താനായിരുന്നില്ല തന്റെ പ്ലാനെന്നും ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിട്ടുണ്ട്. അക്കാരണത്താലാണ് ദൽഹിയിലെത്തുന്നതിന് മുമ്പ് സഹരൻപൂരിൽ താൻ ഒരു ദിവസം തങ്ങിയതെന്നും ഷെയിക്ക് പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്. സഹരൻപൂരിൽ എത്തുന്നതിന് മുമ്പ് ഇയാൾ മൊറാദബാദിലും ലക്‌നൗവിലും തങ്ങിയിരുന്നു. ഈ രണ്ട് നഗരങ്ങളിലും ഇയാൾ എത്ര ദിവസം തങ്ങിയെന്നും ആരെയൊക്കെ കണ്ടുവെന്നതിനെയും സംബന്ധിച്ച് പൊലീസ് അന്വേഷിക്കുന്നുണ്ട്. അടുത്തയാഴ്ച ദൽഹിയിൽ വച്ച് സ്ഥോടനവുമായി ബന്ധപ്പെട്ട് ചിലരെ കാണാൻ ഷെയിക്ക് പദ്ധതിയിട്ടിരുന്നതായി പൊലീസ് പറയുന്നു. 2010ൽ പൂണെയിൽ നടന്ന ജെർമൻ ബേക്കറി സ്‌ഫോടനത്തിലെ പ്രതിയാണിയാളെന്ന് സംശയമുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP