Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇന്ത്യൻ സേനക്കും സർക്കാരിനും കനത്ത തിരിച്ചടി നൽകണമെന്ന് അൽഖ്വയ്ദ തലവൻ; മുജാഹിദീനുകൾ ശ്രമിക്കേണ്ടത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയും ജനങ്ങളേയും തകർക്കാൻ എന്നും അയ്മൻ അൽ സവാഹിരി; പാക്കിസ്ഥാൻ മുജാഹിദീനുകളെ ചൂഷണം ചെയ്യുന്നെന്നും വീഡിയോ സന്ദേശം

ഇന്ത്യൻ സേനക്കും സർക്കാരിനും കനത്ത തിരിച്ചടി നൽകണമെന്ന് അൽഖ്വയ്ദ തലവൻ; മുജാഹിദീനുകൾ ശ്രമിക്കേണ്ടത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയും ജനങ്ങളേയും തകർക്കാൻ എന്നും അയ്മൻ അൽ സവാഹിരി; പാക്കിസ്ഥാൻ മുജാഹിദീനുകളെ ചൂഷണം ചെയ്യുന്നെന്നും വീഡിയോ സന്ദേശം

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: കാശ്മീരിലെ ഭീകരപ്രവർത്തനങ്ങൾ ശക്തമാക്കാനും ഇന്ത്യൻ സേനക്ക് ശക്തമായ തിരിച്ചടി നൽകാനും ആഹ്വാനം ചെയത് അൽഖ്വയ്ദ തലവൻ അയ്മൻ അൽ സവാഹിരി. കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലാണ് സവാഹിരി ഇന്ത്യയെ ഭീഷണിപ്പെടുത്തി രംഗത്തെത്തിയത്. കശ്മീരിനെ മറക്കരുതെന്നും ഇന്ത്യൻ ആർക്ക് ശക്തമായ തിരിച്ചടി നൽകണമെന്നും സവാഹിരി വീഡിയോയിൽ പറയുന്നു. ഇന്ത്യൻ ആർമിക്കും സർക്കാറിനും കനത്ത തിരിച്ചടി മുജാഹിദ്ദീനുകൾ നൽകണം എന്നാണ് ആഹ്വാനം.

സൈന്യത്തിനെതിരെയും സർക്കാറിനെതിരെയും പ്രവർത്തിച്ച് ഇന്ത്യയുടെ സാമ്പത്തികാവസ്ഥ തകർക്കുന്നതിലും ആൾനാശം വരുത്തുന്നതിലുമായിരിക്കണം മുജാഹിദ്ദീനുകൾ ശ്രദ്ധക്കേണ്ടതെന്നും സവാഹിരി സന്ദേശത്തിൽ വ്യക്തമാക്കി. കശ്മീരിന് വേണ്ടിയുള്ള പോരാട്ടം പ്രത്യേകമല്ലെന്നും ലോകത്താകമാനമുള്ള ജിഹാദി പോരാട്ടത്തിന്റെ ഭാഗമാണെന്നും സവാഹിരി പറഞ്ഞു. ഇത് വെറും അതിർത്തി തർക്കമല്ല. മുസ്ലിം സമൂഹത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നവർക്കെതിരായ പോരാട്ടമാണ്. കശ്മീരിന് വേണ്ടിയുള്ള പോരാട്ടത്തിന് ലോകത്താകമാനമുള്ള മുസ്ലിം സമൂഹത്തിന്റെ പിന്തുണ ഉറപ്പാക്കാൻ പണ്ഡിതർ ശ്രദ്ധിക്കണം.

മുസ്ലിം പള്ളികൾ, മാർക്കറ്റുകൾ, മുസ്ലിം സാന്നിധ്യമുള്ള പ്രദേശങ്ങൾ എന്നിവ ആക്രമണത്തിൽനിന്ന് ഒഴിവാക്കണമെന്നും സവാഹിരി വീഡിയോയിൽ പറയുന്നു. 'ശരിയത്ത്' മാർഗ നിർദ്ദേശങ്ങളുടെ അഭാവത്തിൽ ജിഹാദികൾ കൊലപാതകികൾ ആയി മാറിയെന്ന് ആക്രമണങ്ങൾക്കിടെ മുസ്ലീങ്ങൾ കൊല്ലപ്പെട്ടത് ചൂണ്ടിക്കാട്ടി സവാഹിരി പറയുന്നു.

അൽ ഖായിദയുടെ ഇന്ത്യൻ സെല്ലിന്റെ തലവൻ സാക്കിർ മൂസയെ കുറിച്ച് വിഡിയോസന്ദേശത്തിൽ പരാമർശമില്ലെങ്കിലും കശ്മീരിനെ കുറിച്ചു പറയുമ്പോൾ സാക്കിറിന്റെ ചിത്രങ്ങളാണ് സ്‌ക്രീനിൽ തെളിയുന്നത്. കഴിഞ്ഞ മേയിലാണ് സാക്കിർ മൂസയെ കശ്മീരിൽ സുരക്ഷ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയത്. വെള്ളനിറത്തിലുള്ള വസ്ത്രം ധരിച്ചാണ് അയ്മൻ അൽസവാഹിരി വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.

താലിബാന്റെയും പാക്കിസ്ഥാന്റെയും കശ്മീർ നയത്തെ വിഡിയോയിൽ സവാഹിരി താരതമ്യം ചെയ്യുന്നുണ്ട്. പാക്കിസ്ഥാൻ സൈന്യവും സർക്കാരും പ്രത്യേക രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മുജാഹിദ്ദീനുകളെ ചൂഷണം ചെയ്യുകയാണ്. അവരെ ഉപേക്ഷിക്കുകയോ ഉപദ്രവിക്കുകയോ മാത്രമാണ് പാക്കിസ്ഥാൻ ചെയ്യുന്നത്. പാക്കിസ്ഥാൻ അമേരിക്കയുടെ കയ്യിലെ കളിപ്പാവയാണെന്നും ഇന്ത്യയുമായുള്ള അതിർത്തിതർക്കം അമേരിക്കൻ ഇന്റലിജൻസ് നിയന്ത്രിക്കുന്ന ഒരു പോരാട്ടം മാത്രമാണെന്നും സവാഹിരി വിമർശിക്കുന്നു.

ജമ്മു കശ്മീർ മേഖലയിലെ ഭീകര പ്രവർത്തനത്തിന് കുറവുണ്ടായതാണ് ഇത്തരമൊരു വീഡിയോ പുറത്തിറക്കാൻ തീവ്രവാദികളെ പ്രേരിപ്പിച്ചതെന്നാണ് ഇന്ത്യൻ സർക്കാറിന്റെ വിലയിരുത്തൽ. ഭീകരവാദികളെ പ്രോത്സാഹിപ്പിക്കുകയാണ് സവാഹിരിയുടെ വീഡിയോയുടെ ലക്ഷ്യമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP