Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ബിജെപി പരിപാടിയിൽ പോയത് കുടുംബ സുഹൃത്തായ കേന്ദ്രമന്ത്രിയെ കാണാൻ; വേദിയിലേക്ക് കയറിയത് പാർട്ടിക്കാർ ക്ഷണിച്ചിട്ട്; കൊടി പിടിച്ചു നിന്നത് ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം; ബിജെപിയിൽ ചേർന്നെന്ന വാർത്ത നിഷേധിച്ച് അഞ്ജു ബോബി ജോർജ്; അഞ്ജു പറഞ്ഞത് സത്യമെന്ന് വി മുരളീധരനും

ബിജെപി പരിപാടിയിൽ പോയത് കുടുംബ സുഹൃത്തായ കേന്ദ്രമന്ത്രിയെ കാണാൻ; വേദിയിലേക്ക് കയറിയത് പാർട്ടിക്കാർ ക്ഷണിച്ചിട്ട്; കൊടി പിടിച്ചു നിന്നത് ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം; ബിജെപിയിൽ ചേർന്നെന്ന വാർത്ത നിഷേധിച്ച് അഞ്ജു ബോബി ജോർജ്; അഞ്ജു പറഞ്ഞത് സത്യമെന്ന് വി മുരളീധരനും

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: ബിജെപി.യിൽ ചേർന്നിട്ടില്ലെന്ന് വ്യക്തമാക്കി ലോങ്ജംപ് താരം അഞ്ജു ബോബി ജോർജ്. കുടുംബസുഹൃത്തായ കേന്ദ്ര സഹമന്ത്രി വി.മുരളീധരനെ കാണാൻ പോയതാണെന്നും ഈ സമയത്ത് ബിജെപി. പതാക നൽകി സ്വീകരിച്ചതാണെന്നും അഞ്ജു ബോബി ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. വാർത്താ ഏജൻസികളിൽ വന്ന വാർത്ത തെറ്റാണെന്നും അവർ വ്യക്തമാക്കി.

കർണാടക ബിജെപി ഘടകം സംഘടിപ്പിച്ച അംഗത്വ വിതരണ ക്യാംപയിൻ വേദിയിൽ നിൽക്കുന്ന അഞ്ജു ബോബി ജോർജിന്റെ ചിത്രങ്ങൾ പുറത്ത് വന്നതോടെയാണ് അഞ്ജു ബിജെപിയിൽ ചേർന്നെന്ന് വാർത്ത പ്രചരിച്ചത്. ലോങ്ജംപ് താരം അഞ്ജു ബോബി ജോർജ് ബിജെപി.യിൽ ചേർന്നതായി എ.എൻ.ഐ. ഉൾപ്പെടെയുള്ള വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു.

''വി മുരളീധരൻ ഫാമിലി ഫ്രണ്ടാണ്. അദ്ദേഹത്തെ കാണാൻ പോയതാണ്. അപ്പോൾ വി മുരളീധരൻ പാർട്ടി പരിപാടിയിലായിരുന്നു. എത്തിയപ്പോൾ പാർട്ടിക്കാർ വേദിയിലേക്ക് ക്ഷണിച്ചു. ബിജെപിയുടെ അംഗത്വ വിതരണ ക്യാംപെയ്ൻ നടക്കുകയാണെന്ന് പോലും എനിക്കറിയില്ലായിരുന്നു. ഞാൻ ബിജെപിയിൽ ചേർന്നിട്ടില്ല. ബിജെപിയിൽ ചേർന്നു എന്ന തരത്തിലുള്ള വാർത്തകളെല്ലാം തെറ്റാണ്''. അഞ്ജു ബോബി ജോർജ് പറഞ്ഞു.

അഞ്ജു ബോബി ജോർജ് ബിജെപി.യിൽ ചേർന്നതായി നേരത്തെ വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും ബിജെപി.യുടെ പരിപാടിക്കെത്തിയപ്പോൾ ബിജെപിയുടെ പതാക പിടിച്ച് യെദ്യൂരപ്പയോടൊപ്പം ചിത്രമെടുക്കുക മാത്രമാണ് ചെയ്തതെന്നും കേന്ദ്രമന്ത്രി വി. മുരളീധരനും വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP