സർവ ഗതാഗത മാർഗ്ഗങ്ങളും നിലച്ചു; പാലോ ബ്രെഡോ കിട്ടാനില്ല; കുടിക്കുന്നത് മലിനജലം; ബാങ്കിൽ പണം ഉള്ളവർക്ക് എടുക്കാൻ വഴിയില്ല; കണ്ണീരിൽ മുങ്ങി നിന്ന ചെന്നൈയെ രക്ഷിക്കാൻ സൈന്യം ഇറങ്ങി; 1000 രൂപ മാത്രം വാങ്ങി വിമാന സർവീസ് നടത്തിയും സൈന്യത്തിന്റെ ഇടപെടൽ
ചെന്നൈ: തിർമിർത്തുപെയ്ത പേമാരിയിൽ ജീവിതം ദുസ്സഹമായ ചെന്നൈയിൽ പതിനായിരങ്ങളുടെ അവസ്ഥ അതീവ ഗുരുരതമായ നിലയിൽ. വെള്ളവും ഭക്ഷണവും കിട്ടാനില്ലാതെ പതിനായിരങ്ങളാണ് ദുരിതത്തിൽ കഴിയുന്നത്. തലചായ്ക്കാൻ ഇടയില്ലാതെ കഴിച്ചുകൂട്ടുന്നരാണ് ഏറിയ പങ്കും. ചേരികളിൽ അടക്കം നരകതുല്യമാക്കിയിട്ടുണ്ട് പ്രളയം. രക്ഷാപ്രവർത്തനങ്ങൾക്കായി സൈന്യം സജീവമായി രംഗത്തിറങ്ങിയിട്ടുണ്ട്. എന്നാൽ, താഴ്ന്ന പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ഇനിയും സാധിച്ചിട്ടില്ല.
പൊതുഗതാഗതം പൂർണ്ണമായും താറുമാറായതോടെയാണ് ചെന്നൈ ജീവിതം തീർത്തും ദുരിതത്തിൽ ആയത്. വായു, ട്രെയിൻ ഗതാഗതൾ പൂർണ്ണാമായും സ്തംഭിച്ചതോടൈ റോഡ് മാർഗ്ഗവും യാത്ര ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണ് ചെന്നൈ വാസികൾ. ചുറ്റുപാടും വെള്ളത്താൽ ഒറ്റപ്പെട്ട ഒരു ദ്വീപിന്റെ അവസ്ഥയിലായിട്ടുണ്ടെ ചെന്നൈ. ചുരുക്കം റൂട്ടുകളിലേ ബസ് സർവീസ് നടത്താനായുള്ളൂ.
ഓട്ടോറിക്ഷകൾക്കും ചെറുകാറുകൾക്കും പുറത്തിറങ്ങാൻ സാധിച്ചിട്ടില്ല. ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിൽനിന്ന് കേരളത്തിലേക്കുൾപ്പെടെ വിവിധ ഭാഗങ്ങളിലേക്കുള്ള ഒട്ടേറെ തീവണ്ടികൾ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും റദ്ദാക്കിയതായി ദക്ഷിണറെയിൽവേ അറിയിച്ചു. കോയമ്പേട് ബസ് സ്റ്റാൻഡിൽനിന്നുള്ള ദീർഘദൂരബസ്സുകളും ഓടിയില്ല. നഗരത്തിൽ പെട്രോളും ഡീസലും കിട്ടാനില്ല. എ.ടി.എമ്മുകളും കാലിയായതിനാൽ നഗരവാസികൾ വലയുകയാണ്. നാവികസേന വിതരണംചെയ്യുന്ന ഭക്ഷണപ്പൊതിക്കുവേണ്ടി ധനിക, ദരിദ്ര വ്യത്യാസമില്ലാതെ ആളുകൾ കാത്തുനിൽക്കുന്ന കാഴ്ചയാണ് എങ്ങും.
പുറംലോകവുമായുള്ള ബന്ധം തന്നെ നിശ്ചലമായ അവസ്ഥയിലാണ് ചെന്നൈയിൽ ലാൻഡ്, മൊബൈൽ ഫോണുകൾ നിശ്ചലമായി. വീടുകളിൽ വെള്ളം കയറിയതോടെ എങ്ങനെയും നാട്ടിലേക്കു തിരിക്കാനായി കഴിഞ്ഞ ദിവസം ഇറങ്ങിയ മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിനു യാത്രക്കാർ സെൻട്രൽ, എഗ്മൂർ റയിൽവേ സ്റ്റേഷനുകളിലും കോയമ്പേട് ഉൾപ്പെടെയുള്ള ബസ് സ്റ്റാൻഡുകളിലുമായി കുടുങ്ങിക്കിടക്കുകയാണ്. ട്രെയിൻ സർവീസുകൾ നാളെ വരെയും വിമാന സർവീസുകൾ ഞായറാഴ്ച വരെയും റദ്ദാക്കിയതോടെ എങ്ങും അനിശ്ചിതത്വമാണ്.
തിരുവള്ളൂർ, ആർക്കോണം സ്റ്റേഷനുകളിൽനിന്ന് തിരുവനന്തപുരം, മംഗലാപുരം റൂട്ടുകളിൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചെങ്കിലും വലിയ വിഭാഗം ആളുകൾക്കും ഇവിടേക്ക് എത്തിച്ചേരാൻ കഴിഞ്ഞില്ല. നഗരത്തിനുള്ളിൽ ഭൂരിപക്ഷം മേഖലയിലും റോഡ് ഗതാഗതം ഇല്ലാതായി കഴിഞ്ഞു. വളരെ ചുരുക്കം എംടിസി സർവീസുകൾ മാത്രമാണു നടക്കുന്നത്. ചില സ്വകാര്യ ബസുകൾ സർവീസ് നടത്തിയെങ്കിലും നിരക്ക് കുത്തനെ കൂട്ടി. വെള്ളക്കെട്ടിനുള്ളിൽ അകപ്പെട്ടവരെ പുറത്തെത്തിക്കുന്നതു വള്ളങ്ങളിലും ബോട്ടുകളിലുമാണ്.
ടാക്സി, ഓട്ടോ സർവീസുകളും ഏതാനും ഭാഗങ്ങളിൽ മാത്രമാണുള്ളത്. ഓട്ടോറിക്ഷകളിൽ കുറഞ്ഞ നിരക്ക് 25 രൂപയാണെങ്കിലും ഇപ്പോൾ ഈടാക്കുന്നതു നൂറു രൂപയിൽ അധികമാണ്. സൈന്യത്തിന്റെ സഹായത്തോടെ പലരെയും രക്ഷിക്കാൻ കഴിഞ്ഞെങ്കിലും പുറത്തിറങ്ങാൻ കഴിയാത്ത സ്ഥിതിയിൽ ഇപ്പോഴും വീടുകളിൽ കുടുങ്ങിക്കിടക്കുന്നവർ ഏറെയാണ്. മലയാളികൾ അടക്കം ഒട്ടേറെ വിദ്യാർത്ഥികൾ കോളജ് ഹോസ്റ്റലുകളിലും മറ്റു താമസ സ്ഥലങ്ങളിലും കുടുങ്ങിയിട്ടുണ്ട്. മറ്റു മാർഗങ്ങൾ അടഞ്ഞതോടെ വാനുകളും മറ്റും വാടകയ്ക്കെടുത്തു ചിലർ നാട്ടിലേക്കു തിരിച്ചിട്ടുണ്ട്. ഇതിനു പതിവിലും രണ്ടും മൂന്നും ഇരട്ടി നിരക്കാണ് ഈടാക്കുന്നത്. രക്ഷാപ്രവർത്തകർക്കുപോലും യാത്രാ മാർഗങ്ങൾ കണ്ടെത്താൻ സാധിക്കുന്നില്ല.
അതേസമയം ചെന്നൈ പൊലീസ് പരാജയപ്പെട്ടിടത്ത് ആശ്വാസമാകുന്നത് സൈന്യമാണ്. കര, നാവിക, വ്യോമ സേനകൾ വ്യാഴാഴ്ചയും തങ്ങളുടെ ദുരിതാശ്വാസ രക്ഷാപ്രവർത്തനങ്ങൾ തുടർന്നു. വിവിധ വിമാനങ്ങളിലും ബോട്ടുകളിലുമായി 5000 ത്തോളം ജനങ്ങളെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സൈന്യം രക്ഷപെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ നിന്നും ഭുവനേശ്വരിൽ നിന്നും ദുരന്തനിവാരണ സേനയുടെ പതിനൊന്നോളം സംഘങ്ങൾ ആർക്കോണത്ത് എത്തിയിട്ടുണ്ട്. കരസേനയുടെ നാല് വിമാനങ്ങളും വ്യോമസേനയുടെ വിമാനങ്ങളും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. താമ്പരത്തിൽ നിന്നു ഡൽഹിയിലേക്ക് സിന്മ 130 ജെ, ആർക്കോണത്തു നിന്ന് സി 17 എസ് എന്നീ വിമാനങ്ങളും ഡൽഹിയിലേക്ക് ജനങ്ങളെ എത്തിച്ചു. ഹെലികോപ്റ്ററുകളിലും രക്ഷാപ്രവർത്തനം തുടർന്നു.
സംഘത്തെയും അഞ്ച് എൻജിനീയർ സംഘത്തെയുമാണ് കരസേന ചെന്നൈയിലെത്തിച്ചിരിക്കുന്നത്. വ്യോമസേനയുടെ ഹെലികോപ്റ്ററുകളിൽ നിന്നും വീടുകൾക്കും കെട്ടിടങ്ങൾക്കും മുകളിൽ രക്ഷതേടിയവർക്ക് ഭക്ഷണവും വെള്ളവും എത്തിച്ചു. ഫൈബർ ബോട്ടുകളിലൂടെയും ജനങ്ങളെ സൈന്യം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. തുടർന്നുള്ള ദിവസങ്ങളിലും സൈന്യം ദുരിതബാധിത മേഖലകളിൽ സഹായവുമായി എത്തുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചിട്ടുണ്ട്.
അതേസമയം ചെന്നൈ നഗരത്തിൽ നിന്നും പുറത്തുകടന്നു നാട്ടിലെത്താനുള്ള മലയാളികളുടെ ശ്രമങ്ങൾക്ക് ആശ്വസവുമായി വ്യോമസേനയുടെ രംഗത്തുണ്ട്. ചുരുങ്ങിയ നിരക്കിൽ മറ്റ് നഗരങ്ങളിലേക്ക് സൈന്യം വിമാന സർവീസ് നടത്തുന്നുണ്ട്. ആർക്കോണത്തെ രജാലി നാവികസേനാ താവളത്തിൽ നിന്നു നടത്തുന്ന അടിയന്തര വിമാനസർവീസുകളിൽ ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് 1000 രൂപയും ഉത്തരേന്ത്യൻ നഗരങ്ങളിലേക്കു 2000 രൂപയുമാണു നിരക്കെന്ന് അധികൃതർ അറിയിച്ചു. ഇന്നും നാളെയുമുള്ള ആറുവീതം സർവീസുകൾ ഏതു നഗരങ്ങളിലേക്കാണെന്നതുൾപ്പെടെയുള്ള വിവരങ്ങൾ ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. രജാലി എയർബേസിൽ തന്നെയാണു ടിക്കറ്റ് വിതരണം.
വിമാനത്താവളം ഞായറാഴ്ച വരെ അടച്ചതിനെ തുടർന്നു കുടുങ്ങിയ ആയിരത്തിലേറെ യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചു. തിരുവനന്തപുരത്തേക്കുള്ള യാത്രക്കാരെ ബസിൽ അയച്ചതായി എയർ ഇന്ത്യ അറിയിച്ചു. വിമാനത്താവളത്തിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്ന 150 പേരെ കൂടി ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
യു.എസ്. കോൺസുലേറ്റ്, അണ്ണാ സർവകലാശാല, മദ്രാസ് ഐ.ഐ.ടി. കാമ്പസ്, മണലിയിലെ എണ്ണശുദ്ധീകരണി തുടങ്ങിയവ വെള്ളം കയറിയതിനാൽ അടച്ചിട്ടു. കടകമ്പോളങ്ങൾ ഭൂരിഭാഗവും ഇന്നലെയും അടഞ്ഞുകിടന്നു. പാൽ, പത്രം വിതരണവും അവതാളത്തിലായി. അവശ്യസാധനങ്ങൾക്ക് തീവിലയാണ്. അരലിറ്റർ പാലിന് 50 രൂപ വരെയാണ് വില. ഭൂരിഭാഗം മേഖലകളിലും വൈദ്യുതിബന്ധം ഇനിയും പുനഃസ്ഥാപിച്ചിട്ടില്ല. പാൽ വാങ്ങാമെന്ന് വച്ചാൽ തന്നെ അത് കിട്ടാനില്ലാത്ത സ്ഥിതിയാണുള്ളത്.
ചെന്നൈ, എഗ്മൂർ എന്നിവിടങ്ങിൽ നിന്നുമുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായും നിലച്ച അവസ്ഥയിലാണ്. മുഴുവൻ തീവണ്ടികളും ഡിസംബർ അഞ്ചുവരെ റദ്ദാക്കി. മറ്റു സ്ഥലങ്ങളിൽ നിന്നും ചെന്നൈ എഗ്!മൂർ, സെൻട്രൽ സ്റ്റേഷനുകളിലെത്തി യാത്രതിരിക്കുന്ന വണ്ടികളും അഞ്ചാം തിയ്യതി വരെ ഇവിടെ എത്തില്ല. ഇവ വഴിമാറി ഓടുമോ എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല.
ചെന്നൈയിൽ നിന്നും രാജ്യത്തിന്റെ പല ഭാഗത്തേക്കുമുള്ള തീവണ്ടികൾ വ്യാഴാഴ്ചയും ഓടിയില്ല. ചെന്നൈ മംഗലാപുരം എക്സ്പ്രസ് (12685), ചെന്നൈ ആലപ്പുഴ എക്സ്പ്രസ് (22639), ചെന്നൈ തിരുവനന്തപുരം മെയിൽ, ചെന്നൈ ന്യൂഡൽഹി തമിഴ്നാട് എക്സ്പ്രസ് തുടങ്ങിയവ ഉൾപ്പെടെയുള്ള വണ്ടികളാണ് വ്യാഴാഴ്ച റദ്ദാക്കിയത്.
അതേസമയം, മഴക്ക് വ്യാഴാഴ്ച നേരിയ ശമനമുണ്ടായ മഴയ് ഇന്നലെ രാത്രി ശക്തമായി. ചെമ്പരമ്പാക്കം തടാകത്തിൽനിന്ന് കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ജലപ്രവാഹം കൂടുതൽ പ്രദേശങ്ങളെ വെള്ളത്തിലാക്കി. നഗരത്തിലെ കുടിവെള്ള സ്രോതസ്സുകളിലൊന്നായ ഈ തടാകത്തിൽനിന്ന് 30,000 ക്യുസെക്സ് വെള്ളമാണ് ഒഴുക്കിയത്. ഇതേതുടർന്ന്, നഗരത്തിലെ പ്രധാന മേഖലകളായ കോടമ്പാക്കം, ടി നഗർ, അശോക് നഗർ എന്നിവിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. അടുത്ത 48 മണിക്കൂർ നിർണായകമാണെന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ് വീണ്ടും ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. മരിച്ചവരുടെ എണ്ണം 250 കവിഞ്ഞതായി അനൗദ്യോഗിക കണക്ക് പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്