അസഹിഷ്ണുത വിവാദവും ബീഹാർ തിരിച്ചടിയും മോദിയുടെ ഗർവ് കുറച്ചോ? മന്ത്രിമാരോട് ജനങ്ങളിലേക്ക് ഇറങ്ങാൻ നിർദ്ദേശം; പ്രതിപക്ഷത്തെ ബഹുമാനിച്ചതിന് പിന്നാലെ മാദ്ധ്യമപ്രവർത്തകരെയും കൈയിലെടുക്കുന്നു; സെൽഫി വിത്ത് മോദി പരിപാടിക്ക് ഇടികൂടി സീനിയർ പത്രക്കാർ
ന്യൂഡൽഹി: തിരിച്ചടികളിൽ നിന്നും പാഠമുൾക്കൊള്ളാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ തോൽവി കൂടി പിണഞ്ഞതോടെയാണ് മോദി സമവായത്തിന്റെ പാതയിലേക്ക് എത്തിയത്. അതിന്റെ ഭാഗമായാണ് പഴയ ഗൗരവം വിട്ട് പാർലമെന്റ് നടപടികൾ സുഗമമാക്കാൻ സോണി ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും വിളിച്ച സർച്ച നടത്തിയതും പാർലമെന്റിൽ മിതഭാഷിയായി ചർച്ചകൾക്ക് തയ്യാറായതും. ഇപ്പോൾ മാദ്ധ്യമങ്ങളിൽ നിന്നും തുടർച്ചയായി അസഹിഷ്ണുതയെ കുറിച്ച് വാർത്തകൾ കൂടി വന്നതോടെ കടുത്ത പ്രതിരോധത്തിലാണ് കേന്ദ്ര സർക്കാർ. അതുകൊണ്ട് തന്നെ മാദ്ധ്യമപ്രവർത്തകരെ കൈയിലെടുക്കാൻ മോദി പുതിയ തന്ത്രം പയറ്റി രംഗത്തുവന്നു.
മാദ്ധ്യമപ്രവർത്തകർക്ക് ചായ സൽക്കാലം നൽകിയും അവരോടൊപ്പം നിന്ന സെൽഫിയെടുത്തുമാണ് മോദി പുതിയ സമവായ പാത തുടർന്നത്. പ്രധാനമന്ത്രിക്കൊപ്പം നിന്ന് സെൽഫിയെടുക്കാൻ കിട്ടിയ അവസരം മാദ്ധ്യമപ്രവർത്തകരും വെറുതേ കളഞ്ഞില്ല. സെൽഫിയെടുക്കാനായി കൂട്ടയിടി തന്നെയായിരുന്നു മാദ്ധ്യമപ്രവർത്തകർക്കിടയിൽ. ആരോപണങ്ങൾ എത്രയുയർന്നാലും അതു തന്നെയും സർക്കാരിനേയും ബാധിക്കില്ലെന്ന നിലപാട് സ്വീകരിച്ചിരുന്ന മോദിയുടെ മാറ്റം തനിക്കെതിരെ ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുന്നത് കണ്ടാണ്.
പ്രധാനമന്ത്രി അവഗണിക്കുകയാണെന്നു പരാതിപ്പെട്ട പ്രതിപക്ഷനേതാക്കളെ ചായസൽക്കാരത്തിനു ക്ഷണിച്ചതിന് ശേഷമായിരുന്നു മോദി മാദ്ധ്യമപ്രവർത്തകർക്കൊപ്പം ചെലവഴിക്കാൻ സമയം കണ്ടെത്തിയത്. സോണിയാ ഗാന്ധിക്കും മന്മോഹൻ സിങ്ങിനും കഴിഞ്ഞദിവസം വൈകിട്ട് ചായസൽക്കാരം സംഘടിപ്പിച്ചതിനു പിന്നാലെയാണ് മോദി ഇന്നലെ മാദ്ധ്യമപ്രവർത്തകർക്കു വിരുന്നൊരുക്കിയത്. മോദിയുടെ കടുത്ത വിമർശകരായ മാദ്ധ്യമപ്രവർത്തകർ പോലും അദ്ദേഹത്തോടൊപ്പമുള്ള സെൽഫിയെടുത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിൽ ഷെയർ ചെയ്തു.
മന്മോഹൻ സിംഗിൽ നിന്നും വ്യത്യസതനായി മുൻ സർക്കാരുകളിൽനിന്നു വ്യത്യസ്തമായി വിദേശയാത്രകളിൽ ഉൾപ്പെടെ മാദ്ധ്യമപ്രവർത്തകരെ പൂർണമായി അകറ്റുന്ന ശൈലിയാണ് നരേന്ദ്ര മോദി സ്വീകരിച്ചിരുന്നത്. യു.പി.എ. സർക്കാരിന്റെ കാലത്തു ലഭിച്ചിരുന്ന സൗജന്യങ്ങൾ ഒറ്റയടിക്ക് ഇല്ലാതായതോടെ മാദ്ധ്യമപ്രവർത്തകർ ശക്തമായി മോദിക്കെതിരേ തിരിയുകയായിരുന്നു എന്നാണ് മാദ്ധ്യമപ്രവർത്തകർ തന്നെ അടക്കം പറഞ്ഞിരുന്നത്. ബിഹാർ തെരഞ്ഞെടുപ്പിനു മുമ്പേ നടന്ന ദളിത് ബാലന്മാരെ ചുട്ടുകൊന്ന സംഭവവും അസഹിഷ്ണുതാ വിവാദവും സജീവമാക്കി നിലനിർത്തുന്നതിൽ മാദ്ധ്യമങ്ങൾ വലിയ പങ്ക് വഹിച്ചിരുന്നു. ഇതു ബിഹാർ തെരഞ്ഞെടുപ്പിലടക്കം കനത്ത തിരിച്ചടിയായെന്നു തിരിച്ചറിഞ്ഞതുകൊണ്ടാകാം ഡൽഹിയിലെ പ്രധാന മാദ്ധ്യമപ്രവർത്തകരെയെല്ലാം മോദി ഇന്നലെ ഉച്ചഭക്ഷണത്തിനു ക്ഷണിച്ചതെന്ന് വിലയിരുത്തപ്പെടുന്നു.
കഴിഞ്ഞവർഷം മാദ്ധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെങ്കിലും ആദ്യമായാണ് വിരുന്നു നൽകുന്നത്. ബിജെപി. അധ്യക്ഷൻ അമിത് ഷാ, കേന്ദ്രമന്ത്രിമാരായ അരുൺ ജയ്റ്റ്ലി, വെങ്കയ്യ നായിഡു എന്നിവരടക്കം നിരവധി പാർട്ടി നേതാക്കൾ സംബന്ധിച്ച പരിപാടിയിൽ മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, കേന്ദ്രമന്ത്രി സുഷമ സ്വരാജ് എന്നിവരുടെ അഭാവം ശ്രദ്ധിക്കപ്പെട്ടു.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായാണ് മാദ്ധ്യമപ്രവർത്തകരെയും വിളിച്ച മോദി സൽക്കാരം നൽകിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമൊത്ത് ഒരു സെൽഫി ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് മാദ്ധ്യമപ്രവർത്തകർക്കിടയിൽ ഇതിനായി മത്സരം തന്നെ നടന്നുവെന്ന് പറയാം. വിദേശ സന്ദർശനങ്ങളിൽ സെൽഫി ചിത്രങ്ങളെടുക്കാനുള്ള മോദിയുടെ താൽപ്പര്യത്തെ വിമർശിച്ച മാദ്ധ്യമപ്രവർത്തകർ പക്ഷേ അദ്ദേഹത്തോടൊപ്പം ഒരു സെൽഫിക്കു വേണ്ടി ഉന്തും തള്ളും നടത്തുന്നതാണ് ശനിയാഴ്ച ബിജെപി ഓഫിസിൽ കണ്ടത്.
ദീപാവലി ആഘോഷത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രി ബിജെപി ഓഫിസിലെത്തിയത്. ഈ ആഘോഷം ദീവാളി സമയത്ത് നടത്തേണ്ടതായിരുന്നു. ഇന്ത്യൻ ഉത്സവങ്ങൾ സമൂഹത്തിനു പുതിയ പ്രചോദനം നൽകുന്നവയാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. ദീപങ്ങളുടെ ഉത്സവമായ ദീപാവലി അതിന്റെ ഭാഗമാണ്. സമത്വത്തിന്റെ മൂല്യം ശക്തിപ്പെടുത്തുന്നതാണ് ദീപാവലിയെന്നും മോദി പറഞ്ഞു. ഇപ്പോഴെങ്കിലും നടത്തിയതു നന്നായി. ഇല്ലെങ്കിൽ ക്രിസ്മസ്സ് വരെ കാത്തിരിക്കേണ്ടി വരുമായിരുന്നുമോദി പറഞ്ഞു. ഉത്സവങ്ങൾ സമൂഹത്തിന് ദിശാബോധവും കരുത്തും പകരുന്നതാണെന്നും മോദി പറഞ്ഞു.
ബിഹാർ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ മന്ത്രിമാരോട് ജനങ്ങളിലേക്ക് ഇറങ്ങാനും പ്രധാനമന്ത്രി നിർദേശിച്ചിരുന്നു. ജനങ്ങളുമായി സംവദിക്കാൻ ലഭിക്കുന്ന അവസരങ്ങളൊന്നും പാഴാക്കരുതെന്നും അതിനായി എല്ലാ ആശയ വിനിമയ മാർഗ്ഗങ്ങളും ഉപയോഗപ്പെടുത്തണമെന്നും മോദി മന്ത്രിമാരോട് നിർദേശിച്ചു. കേന്ദ്രസർക്കാറിന്റെ ക്ഷേമ പദ്ധതികൾ ജനങ്ങളിലേക്ക് എത്തിച്ച് വിമർശനങ്ങളെ നേരിടുക എന്നതാണ് മോദി ഉദ്ദേശിക്കുന്ന തന്ത്രം. ബിഹാർ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട സാഹചര്യത്തിലായിരുന്നു മോദിയുടെ ഈ നിർദ്ദേശം. അതത് വകുപ്പിലെ ജനോപകാര പ്രദമായ കാര്യങ്ങൾ മന്ത്രിമാർ സോഷ്യൽ മീഡിയ വഴിയോ പ്രസ് റിലീസുകളായോടെ വെബ്സൈറ്റുകളിൽ അപ്ഡേറ്റ്ചെയ്യുകയോ വേണമെന്നാണ് മന്ത്രിമാർക്ക് നൽകിയ നിർദേശത്തിൽ മോദി പറയുന്നത്.
ശൈത്യകാല സമ്മേളനത്തിന്റെ രണ്ടാംദിവസം പ്രസംഗിച്ച മോദിയുടെ വാക്കുകൾ പ്രതിപക്ഷവും ബഹളമുണ്ടാക്കാതെ ശ്രവിച്ചിരുന്നു. ഏത് വിഷയത്തിലും ചർച്ചയാകാമെന്ന ഉറപ്പുനൽകി പ്രതിപക്ഷ നേതാക്കളെ രാവിലെ തന്നെ ചർച്ചയ്ക്ക് ക്ഷണിക്കുകയും ക്ഷണം സ്വീകരിച്ചെന്ന് ഉറപ്പാക്കുകയും ചെയ്തതും മോദിയുടെ തന്ത്രമായിരുന്നു. സഭ പിരിഞ്ഞശേഷം എല്ലാ അംഗങ്ങൾക്കും ഹസ്തദാനം നൽകിയാണ് മോദി പുറത്തുവന്നതും. ഇതൊക്കെ മോദിയുടെ നയം മാറ്റത്തിന്റെ ലക്ഷണമായി വിലയിരുത്തപ്പെടുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍