ജഡ്ജിയുടെ ഭാര്യയേയും മകനേയും വെടിവെച്ച സംഭവത്തിൽ പ്രതിയായ സുരക്ഷാ ഉദ്യോഗസ്ഥന്റെ മനോനില പരിശോധിക്കുകയാണെന്ന് പൊലീസ്; ഗായിക കൂടിയായിരുന്ന തന്റെ ഭാര്യയുമായി ഉദ്യോഗസ്ഥൻ സ്ഥിരമായി വഴക്കടിച്ചിരുന്നുവെന്നും സൂചന; ജഡ്ജിയുടെ ഭാര്യയുടെ സംസ്കാരം നീട്ടിവെച്ചുവെന്നും മകൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നും കുടുംബാംഗങ്ങൾ
മറുനാടൻ ഡെസ്ക്
ഗുർഗോൺ : രാജ്യത്തെ നടുക്കിയ സംഭവമാണ് കഴിഞ്ഞ ദിവസം ഗുർഗോണിൽ നിന്നും പുറത്ത് വന്നത്. ജില്ലാ ജഡ്ജിയുടെ ഭാര്യയേയും മകനേയും വെടിവെച്ച സംഭവത്തിൽ പ്രതിയായ ഹെഡ് കോൺസ്റ്റബിൾ തന്റെ ഭാര്യയുമായി സ്ഥിരം വഴക്കടിക്കാറുണ്ടായിരുന്നെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന സൂചന. കൃത്യം നടത്തിയതിന് ശേഷം താൻ ഉറങ്ങിയിട്ട് നാലു ദിവസമായെന്ന് പ്രതി പറഞ്ഞതായും അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ജഡ്ജിയുടെ കുടുംബത്തിന്റെ സ്വകാര്യ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഇയാൾ. ഇദ്ദേഹത്തിന്റെ ഭാര്യ ഹരിയാൺവി പാട്ടെഴുത്തുകാരിയും ഗായികയും കൂടിയാണ്. ഇവർ തമ്മിൽ പ്രശ്നങ്ങൾ സ്ഥിരമായിരുന്നെന്നും ഇദ്ദേഹത്തിന്റെ മനോനില പരിശോധിച്ച് വരികയാണെന്നും പൊലീസ് പറയുന്നു.
ജില്ലാ ജ്ഡജിയായ കൃഷ്ണൻ കാന്തിന്റെ ഭാര്യയായ ഋതുവിനും മകൻ ധ്രുവിനും നേർക്കാണ് ഇവരുടെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്നു ഹെഡ് കോൺസ്റ്റബിൾ മഹിപാൽ വെടിയുതിർത്തത്. ഋതുവിന്റെ തോളിലും വയറ്റിലും വെടിയേറ്റു. ധ്രുവിന്റെ തലയിലാണ് വെടിയുണ്ടകൽ പാഞ്ഞു കയറിയത്. ശനിയാഴ്ച്ച നടന്ന സംഭവത്തിൽ ഋതു ഉടൻ തന്നെ മരണത്തിന് കീഴടങ്ങിയിരുന്നു. ധ്രുവിന്റെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇതിനാൽ തന്നെ ഋതുവിന്റെ സംസ്കാര ചടങ്ങുകൾ ഇനിയും നീളുമെന്ന് കുടുംബാംഗങ്ങൾ പറയുന്നു. 32 കാരനായ കോൺസ്റ്റബിളിന്റെ മനോനില സംബന്ധിച്ച ചില അന്വേഷണത്തിൽ ഇയാൾക്കൊരു ഗുരുവും ഗുരുമാതാവും ഉണ്ടായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ടുപേരും ശക്തമായി സ്വാധീനം ചെലുത്തിയിരുന്നതായി പൊലീസ് കണ്ടെത്തി. ഇവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
അനേകം പേരുടെ മുന്നിൽ തിരക്കേറിയ മാർക്കറ്റിൽ വെച്ച് താൻ സുരക്ഷാ ജോലിക്കായി നിയോഗിക്കപ്പെട്ട കുടുംബത്തിനെ തന്നെ ഈ രീതിയിൽ ആക്രമിക്കാൻ കാരണമെന്താണെന്ന ആലോചനയിലാണ് പൊലീസ്. അതേസമയം മഹിപാൽ ആരോപണം നിഷേധിച്ച് നടത്തിയ പ്രസ്താവന പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. അതേസമയം എന്തെങ്കിലും മാനസീക പ്രശ്നത്തിന് ഇയാൾ ചികിത്സ തേടിയിരുന്നതായി വിവരമില്ല. സ്വന്തം വീട്ടിലെ ചില പ്രശ്നങ്ങൾ ഒഴിച്ചാൽ 2016 മുതൽ ജഡ്ജിയുടെ വീട്ടിൽ ജോലി ചെയ്യുന്ന ഇയാൾക്കെതിരേ എന്തെങ്കിലും ആക്ഷേപം ഇതുവരെ ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും പൊലീസ് പറഞ്ഞു.അതേസമയം വെടിവെയ്പ്പ് സംഭവത്തിന് ഒരു ദിവസം മുമ്പ് വെള്ളിയാഴ്ച ഇദ്ദേഹം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വിചിത്രമായ ചിത്രം പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
പാസ്്റ്റർ റോബിനെ പ്രതിപാതിക്കുന്ന ഒരു സന്ദേശവും ഇതിൽ കുറിച്ചിട്ടുണ്ട്. അതേസമയം ശനിയാഴ്ച ടാവു ദേവി ലാൽ സ്റ്റേഡിയത്തിന് സമീപത്തെ ഒരു മുറിയിലേക്ക് മഹിപാൽ അന്വേഷണ ഉദ്യോഗസ്ഥരെ നയിച്ചിരുന്നു. ഇവിടെ നിന്നും മതവുമായി ബന്ധപ്പെട്ട രണ്ടു പെയ്ന്റിംഗുകളും ഒരു ചെറിയ പുസ്തകവും കിട്ടി.മഹിപാലിന്റെ ഗുരു ഇന്ദർരാജ് സിംഗാണെന്നാണ് സംശയം. ഓഗസ്റ്റ് 21 ന് നർനൗളിലെ നിസാംപൂർ റോഡിലെ സവാരിയ ഹോട്ടലിൽ നടത്തിയ റെയ്ഡിൽ ഒരു സിആർപിഎഫ് ജവാൻ ഉൾപ്പെടെ ഒമ്പതുപേരെ മഹിപാൽ ഉൾപ്പെട്ട പൊലീസ് സംഘം പിടികൂടിയിരുന്നു. എന്നാൽ മഹിപാൽ ഇടപെട്ട് ഇവരെ മോചിപ്പിച്ചിരുന്നു. 2015 ഓഗസ്റ്റ് 15 ന് മതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ച് ഇന്ദ്രരാജ സിംഗിനെ നർനൗളിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ സിംഗിനെ അനുകൂലിച്ച് മഹിപാൽ രംഗത്ത വരികയും ഇതിൽ മാതാവ് സരിത എതിർപ്പും പ്രകടിപ്പിച്ചു. ഗുർഗോണിലേക്ക് ചുമതലപ്പെട്ട് പോയെങ്കിലും സിംഗിന്റെ ഗ്രൂപ്പുമായി മഹിപാൽ ബന്ധം തുടർന്നിരുന്നു.അതേസമയം മഹിപാലും ഭാര്യ മീനുവും തമ്മിൽ നിരന്തരം വീട്ടിൽ വഴക്കടിച്ചിരുന്നതായും മീനു മഹിപാലിനോട് കയർക്കുന്നത് പതിവായിരുന്നെന്നും അയൽക്കാരും പറയുന്നുണ്ട്. സാധാരണഗതിയിൽ ശാന്തനായ വ്യക്തിയാണെങ്കിലും മഹിപാലിന്റെ ശബ്ദവും ഉയർന്നു കേട്ടിരുന്നു. അർദ്ധരാത്രിയിൽ മീനു മഹിപാലിനോട് തട്ടിക്കയറുന്നത് കേട്ടിരുന്നു. എന്നാൽ ഇവർ അധികമാരുമായി സമ്പർക്കം പുലർത്തിയിരുന്നില്ല. മിക്കവാറും സ്വന്തം മുറിയിൽ ഒതുങ്ങാറുള്ള മഹിപാൽ അധികം ആരോടും സംസാരിക്കാറുമില്ലായിരുന്നു. വെടിവെയ്പ്പ് സംഭവത്തിൽ മഹിപാലാണെന്ന വിവരം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.എട്ടു വർഷം മുമ്പ് വിവാഹിതരായ മഹിപാലും മീനുവും ചേർന്ന് ഏതാനും മ്യൂസിക് വീഡിയോകൾ ഇറക്കിയിരുന്നു.
ഇവർക്ക് ഏഴും മുന്നും പ്രായത്തിലുള്ള രണ്ടു പെൺമക്കളുമുണ്ട്. ഇവർക്കൊപ്പമായിരുന്നു മഹിപാലിന്റെ മാതാവും ജീവിച്ചിരുന്നത്. അയൽക്കാരുമായി നല്ലബന്ധം മാതാവ് പുലർത്തിയിരുന്നു. മഹിപാലിന്റെ വളരെ ചെറു പ്രായത്തിൽ തന്നെ പിതാവ് മരിച്ചു പോയിരുന്നു. പിന്നീട് വളർത്തിയതും 2007 ൽ ജോലി കിട്ടാൻ സഹായിച്ചതും വിവാഹം കഴിപ്പിച്ചതുമെല്ലാം ഈ അമ്മാവനാണ്. ശനിയാഴ്ച സംഭവം നടന്നതിന് പിന്നാലെ കുടുംബം വീടുവിട്ടു പോയി.വെറും രണ്ടടി അകലത്തിൽ നിന്നുമാണ് ഋതുവിന് നേരെ മഹിപാൽ വെടിവെച്ചത്. വലതു തോളിലായിരുന്നു ഒരു വെടിയുണ്ട കയറിയത്. ഹൃദയധമനിയിലാണ് വെടിയേറ്റത്. രക്തസ്രാവമായിരുന്നു മരണകാരണമായതെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നു. തൊഴിച്ചു താഴെയിട്ടായിരുന്നു വെടിവെച്ചത്.
കോടതിയിൽ ഇരിക്കുമ്പോൾ താൻ ഋതുവിനെയും ധ്രുവിനെയും വെടിവെച്ചെന്ന് മഹിപാലിൽ നിന്നും ഫോൺകോൾ വരികയായിരുന്നെന്നാണ് അഡീഷണൽ സെഷൻസ് ജഡ്ജി ക്രിഷ്ണൻ കാന്തിന്റെ മൊഴി. ജഡ്ജി പാഞ്ഞെത്തിയപ്പോൾ ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് പാർക്ക് ആശുപത്രിയിൽ എത്തി ഋതുവുമായി സംസാരിച്ചു. അർക്കേഡിയ മാർക്കറ്റിൽ വെച്ച് കാറിന്റെ കീയുമായി ബന്ധപ്പെട്ട് ധ്രുവുമായി മഹിപാൽ വഴക്കുണ്ടാക്കിയെന്നും തുടർന്നു വെടിവെയ്ക്കുകയായിരുന്നെന്നുമാണ് പറഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍