കോടതിയിൽ ഹാജരാക്കിയ കന്നയ്യ കുമാറിന് അഭിഭാഷകരുടെ മർദ്ദനത്തിൽ ഗുരുതര പരിക്ക്; ജെഎൻയു യൂണിയൻ പ്രസിഡന്റിന്റെ റിമാൻഡ് കാലാവധി കോടതി നീട്ടി; ജാമ്യം നൽകുന്നതിനെ എതിർത്ത് ഡൽഹി പൊലീസ്; പട്യാലഹൗസ് കോടതിയിൽ എന്താണ് നടക്കുന്നതെന്ന് ചോദിച്ച് സുപ്രീം കോടതിയും; അന്വേഷണത്തിന് അഞ്ചംഗ സമിതി
ന്യൂഡൽഹി: ദേശവിരുദ്ധ പ്രവർത്തനം ആരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ജവഹർലാൽ നെഹ്റു (ജെഎൻയു) സർവകലാശാല യൂണിയൻ പ്രസിഡന്റ് കനയ്യ കുമാറിന്റെ റിമാൻഡ് കാലാവധി കോടതി നീട്ടി. മാർച്ച് രണ്ടു വരെ വിദ്യാർത്ഥിനേതാവിനെ പൊലീസ് കസ്റ്റഡിയിൽ വിടാനാണു ഡൽഹി പട്യാല ഹൗസ് കോടതി ഉത്തരവിട്ടത്. കനയ്യ കുമാറിനു ജാമ്യം നൽകുന്നതിനെ ഡൽഹി പൊലീസ് എതിർത്തു. കനയ്യ കുമാർ രാജ്യദ്രോഹക്കുറ്റം ചെയ്തതിനു തെളിവുകൾ ലഭിച്ചുവെന്നു പൊലീസ് അഭിഭാഷകൻ കോടതിയെ അറിയിച്ചു. യാതൊരു തരത്തിലുള്ള രാജ്യദ്രോഹ പ്രവർത്തികൾക്കും ആഹ്വാനം നൽകിയിട്ടില്ലെന്നും പ്രസംഗത്തിന്റെ വീഡിയോ ഹാജരാക്കാമെന്നും കനയ്യയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, വാദം തള്ളിയ കോടതി റിമാൻഡ് മാർച്ച് രണ്ടു വരെ നീട്ടി ഉത്തരവിടുകയായിരുന്നു.
തനിക്ക് കോടതിയിലേക്ക് വരുന്ന വഴി അഭിഭാഷകരുടെ മർദ്ദനം ഏറ്റുവെന്ന് കനയ്യ ജഡ്ജിയോട് പറഞ്ഞെങ്കിലും അതിനെക്കുറിച്ച് വിധിപ്രസ്താവത്തിൽ കോടതി ഒന്നും പറഞ്ഞില്ല. അതിനിടെ കനയ്യ കുമാറിന് മർദനത്തിൽ ഗുരുതര പരിക്കേറ്റതായാണ് റിപ്പോർട്ട് ഡൽഹി പട്യാല ഹൗസ് കോടതിയിൽ അഭിഭാഷകരുടെ ആക്രമണത്തിലാണ് കനയ്യക്ക് പരിക്കേറ്റത്. ആന്തരികമായ പരിക്കുകളാണ് കനയ്യക്ക് ഏറ്റിരിക്കുന്നത്. അഭിഭാഷകർ കനയ്യയെ നിലത്തിട്ടു ചവിട്ടുകയും അടിക്കുകയും ചെയ്തിരുന്നു. കോടതി വളപ്പിൽ ഡോക്ടർമാരുടെ അഞ്ചംഗ സംഘമെത്തിയാണ് കനയ്യയെ പരിശോധിച്ചത്.
ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആരോപിച്ച് അറസ്റ്റിലായ കനയ്യ കുമാറിനെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് സംഘർഷം അരങ്ങേറിയത്. രണ്ടു ദിവസം മുൻപ് കോടതി പരിസരത്ത് വിദ്യാർത്ഥികളെയും മാദ്ധ്യമപ്രവർത്തകരെയും മർദ്ദിച്ച 50 ഓളം അഭിഭാഷകർ തന്നെയാണ് ഇന്നും ആക്രമണം നടത്തിയത്. മാദ്ധ്യമപ്രവർത്തകർക്ക് നേരെ കല്ലെറിഞ്ഞ അഭിഭാഷക സംഘം പൊലീസ് സുരക്ഷയിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന കനയ്യ കുമാറിനെയും മർദ്ദിച്ചു. ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ടർ താരിഖ് അൻവറിനെ അക്രമികൾ വളഞ്ഞുവച്ച് മർദ്ദിച്ചു. കഴിഞ്ഞ ദിവസത്തെ സംഘർഷത്തെ തുടർന്ന് 400 ഓളം പൊലീസുകാർ കോടതി പരിസരത്ത് സുരക്ഷയൊരുക്കാൻ എത്തിയിരുന്നു. എന്നാൽ പൊലീസിനെ കാഴ്ചക്കാരാക്കി 50 ഓളം അഭിഭാഷകർ വീണ്ടും അഴിഞ്ഞാട്ടം നടത്തുകയായിരുന്നു.
വിവാദങ്ങൾ കൊടുമ്പിരികൊണ്ടിരിക്കെ പട്യാല കോടതിയിൽ വീണ്ടും അഭിഭാഷക ആക്രമണം. ദേശീയ പതാകയും പിടിച്ചു വന്ദേമാതരം വിളിയുമായെത്തിയ സംഘമാണ് ഇന്നു കോടതിവളപ്പിൽ അതിക്രമം നടത്തിയത്. ഇതേ തുടർന്നാണ് കനയ്യയ്ക്ക് മർദ്ദനമേറ്റത്. ജെ.എൻ.യു വിദ്യാർത്ഥി നേതാവ് കനയ്യ കുമാറിനെ ഹാജരാക്കാനിരിക്കേയാണു പട്യാല കോടതി പരിസരത്ത് രണ്ടാം ദിവസവും അഭിഭാഷകരുടെ ആക്രമണമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന മാദ്ധ്യമപ്രവർത്തകരെയും അഭിഭാഷകർ മർദ്ദിച്ചു. തുടർന്ന് കനയ്യ കുമാറിനെ എത്തിച്ചപ്പോഴും അതിക്രമമുണ്ടായി. കനയ്യ കുമാറിനെ അഭിഭാഷകരുടെ കൂട്ടത്തിൽ നിന്നൊരാൾ മർദിച്ചു. നിലത്തിട്ടു ചവിട്ടുകയും ചെയ്തു. ഇതു മൂലമാണ് ഗുരുതര പരിക്കുണ്ടായത്. മാദ്ധ്യമപ്രവർത്തകർക്കുനേരെ കല്ലേറുമുണ്ടായി.
അഭിഭാഷകരുടെയും മാദ്ധ്യമപ്രവർത്തകരുടെയും എണ്ണം കോടതി പരിസരത്ത് പരിമിതപ്പെടുത്തി സുപ്രീം കോടതി നിർദ്ദേശം നൽകിയതിനു പിന്നാലെയാണ് സംഘർഷം അരങ്ങേറിയത്. തുടർന്ന് പട്യാല കോടതിയിൽ എന്താണു നടക്കുന്നതെന്നു സുപ്രീം കോടതി ചോദിച്ചു. പത്തുമിനിറ്റകം ഇക്കാര്യത്തിൽ റിപ്പോർട്ടു നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ അഞ്ചംഗ അന്വേഷണസമിതിയെ സുപ്രീം കോടതി നിയമിച്ചു. കപിൽ സിബൽ, രാജീവ് ധവാൻ എന്നിവർ ഉൾപ്പെടുന്നതാണു സമിതി. ദേശീയ പതാകയും പിടിച്ച് വന്ദേമാതരം വിളിയുമായാണ് ഒരു വലിയ വിഭാഗം അഭിഭാഷകർ കോടതിയിൽ എത്തിയത്. ഇവരെ നേരിടാൻ മറ്റൊരു വിഭാഗവും സ്ഥലത്തെത്തി. ഇരുവിഭാഗവും ചേരിതിരിഞ്ഞ് കനയ്യ കുമാറിനെ അനുകൂലിച്ചും എതിർത്തും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. കോടതി മുറിക്കുള്ളിൽ വിക്രം ചൗഹാൻ എന്ന അഭിഭാഷകന്റെ നേതൃത്വത്തിലായിരുന്നു മുദ്രാവാക്യം വിളി. ഇന്നലെ ആക്രമണം നടത്തിയ സംഘം തന്നെയാണ് ഇന്നും സംഘർഷത്തിനെത്തിയത്.
വിക്രം സിങ് ചൗഹാനെന്ന അഭിഭാഷകന്റെ ബിജെപി ബന്ധത്തെക്കുറിച്ചു കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ആദ്യ ദിവസം പട്യാല കോടതിയിൽ കനയ്യ കുമാറിനെ ഹാജരാക്കുന്നതിനിടെ ജെഎൻയു വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും മാദ്ധ്യമപ്രവർത്തകരെയും മർദിച്ചത് ഈ അഭിഭാഷകന്റെ നേതൃത്വത്തിലാണ്. എൽ കെ അദ്വാനി, രാജ്നാഥ് സിങ് തുടങ്ങിയ നേതാക്കൾക്കൊപ്പം അഭിഭാഷകനായ വിക്രം സിങ് നിൽക്കുന്ന ചിത്രങ്ങളാണു പുറത്തുവന്നത്. വർഗീയ പരാമർശങ്ങളിലുടെ ക്രുപ്രസിദ്ധി നേടിയ കൈലാഷ് വിജയ്, ബിജെപി വക്താവ് സംബി പത്ര ഉൾപ്പടെ മറ്റ് പ്രമുഖ നേതാക്കൾക്കൊപ്പം വിക്രം സിങ് നിൽക്കുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു.പട്യാലയിൽ രാജ്യദ്രോഹികളെ മർദിച്ചത് താനാണെന്ന് വിക്രം സിങ് ചൗഹാൻ ചാനലുകളോടു പ്രതികരിച്ചിരുന്നു. മാദ്ധ്യമ പ്രവർത്തകരെ അടക്കം ഇയാൾ മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയായിരുന്നു പ്രതികരണം.
#WATCH Kanhaiya reaching Patiala House Court (Delhi) #JNURowhttps://t.co/l14gSiyPTS
— ANI (@ANI_news) February 17, 2016
കഴിഞ്ഞ ദിവസമുണ്ടായ സമാനമായ ആക്രമണത്തെ സുപ്രീം കോടതി അപലപിച്ചിരുന്നു. സുപ്രീം കോടതിയുടെ അ'ിപ്രായത്തെ ഒട്ടും മാനിക്കാത്ത തരത്തിലാണ് അഭിഭാഷകർ പട്യാല ഹൗസ് കോടതി വളപ്പിൽ മാദ്ധ്യമ പ്രവർത്തകർക്കെതിരെ ഇന്നും ഗുണ്ടകളെ പോലെ പെരുമാറിയത്. കഴിഞ്ഞ ദിവസം അക്രമം നടത്തിയ അതേ അഭിഭാഷക സംഘമാണ് കോടതിക്ക് മുന്നിൽ അക്രമം നടത്തുന്നത്. അക്രമം നടത്തുന്ന അഭിഭാഷകരെ കസ്റ്റടിയിലെടുക്കാൻ സുപ്രീംകോടതി നിർദ്ദേശം നൽകി. പൊലീസിനെ നോക്കുകുത്തിയാക്കിയാണ് അഭിഭാഷകർ അക്രമം അഴിച്ചുവിട്ടത്. കനയ്യ കുമാറിനെ പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കുന്നതിന്റെ പശ്ചാത്തലത്തിൽ കോടതിയിൽ കന്നത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലും അഭിഭാഷകർക്ക് കോടതി വളപ്പിൽ ആക്രമം അഴിച്ചുവിടാൻ സാധിച്ചുവെന്നത് ഗുരുതര സുരക്ഷാ വീഴ്ച്ചയായും കണക്കാക്കപ്പെടുന്നുണ്ട്.
കഴിഞ്ഞ ദിവസം കനയ്യ കുമാറിനെ പട്യാല കോടതിയിൽ ഹാജരാക്കാൻ കൊണ്ടു വരുന്നതിന് മുമ്പായാണ് ബിജെപി അഭിഭാഷകർ അക്രമാസക്തരായതും മാദ്ധ്യമപ്രവർത്തകരെയും വിദ്യാർത്ഥികളെയും മർദ്ദിച്ചത്. ഇതിനെതിരെ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് സുപ്രീംകോടതിയിൽ വന്ദേമാതരം വിളിയുണ്ടായത്. വിദ്യാർത്ഥി നേതാവ് കനയ്യ കുമാറിന് വേണ്ടി ഹാജരായ പ്രശാന്ത് ഭൂഷണിനെതിരെ ബിജെപി പ്രവർത്തകനായ അഭിഭാഷകൻ മുദ്രാവാക്യം വിളിച്ചു. തുടർന്ന് വന്ദേമാതരം വിളിച്ച് ശേഷം ഇയാൾ കോടതിയിൽ നിന്ന് ഇറങ്ങി ഓടി. ഭീകരർക്ക് വേണ്ടി ഹാജരാകുന്നുവെന്ന് ഉറക്കെ വിളിച്ച് പറഞ്ഞാണ് അഭിഭാഷകൻ മുദ്രാവാക്യം വിളിച്ചത്. കഴിഞ്ഞ ദിവസം മാദ്ധ്യമപ്രവർത്തകർക്കും വിദ്യാർത്ഥികൾക്കും ബിജെപി അഭിഭാഷകരിൽനിന്ന് കോടതി മുറിയിൽ മർദനമേറ്റത് ചൂണ്ടിക്കാട്ടി ജെഎൻയു പൂർവ്വ വിദ്യാർത്ഥിയായ എൻ ഡി ജയപ്രകാശാണ് സുപ്രീംകോടതിയിൽ ഹർജി ഫയൽ ചെയ്തത്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍