Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുവതിയുടെ പൊള്ളലേറ്റ മൃതദേഹം കട്ടിലിലിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി; സംഭവ സ്ഥലത്ത് നിന്ന് മൂന്ന് വെടിയുണ്ടകളും കണ്ടെടുത്തു; കൊലപാതകമാണെന്ന നിഗമനത്തിൽ പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ലക്‌നൗ: ഉത്തർപ്രദേശിലെ ബിജ്നോറിൽ യുവതിയുടെ പൊള്ളലേറ്റ മൃതദേഹം കട്ടിലിലിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി. സംഭവസ്ഥലത്ത് നിന്ന് മൂന്ന് വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു. കൊലപാതകം ആണെന്ന നിഗമനത്തിലാണ് പൊലീസ്. ഇന്നലെ വൈകുന്നേരത്തോടെയാണ് മൃതദേഹം പൊലീസ് കണ്ടെത്തിയത്. യുവതിയെ തിരിച്ചറിയാൻ പൊലീസ് ശ്രമിക്കുകയാണ്. ഫോറൻസിക് വിഭാഗം അടക്കം മൃതദേഹം തിരിച്ചറിയാനുള്ള പരിശോധനകൾ നടത്തി.

മൃതദേഹം തിരിച്ചറിയുന്നതിനായി ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥ ലക്ഷ്മി നിവാസ് മിശ്ര പറഞ്ഞു.യുവതി ലൈംഗികാതിക്രമത്തിന് ഇരയായിട്ടുണ്ടോ എന്ന് വ്യക്തമല്ല.യുവതിയെ എത്രയും വേഗം തിരിച്ചറിയാനും കേസിലെ കുറ്റവാളികളെ ഉടൻ തന്നെ കണ്ടെത്തി അറസ്റ്റ് ചെയ്യാൻ ശ്രമിക്കുമെന്നും പൊലീസ് പറഞ്ഞു.മറ്റൊരു ഞെട്ടിക്കുന്ന സംഭവത്തിൽ, കിഴക്കൻ ഉത്തർപ്രദേശ് ബഹ്റൈച്ച് ജില്ലയിലെ ഒരു വനത്തിന് സമീപം മുഖത്ത് ആസിഡ് പൊള്ളലേറ്റ അടയാളങ്ങളോടുകൂടിയ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തി.

പെൺകുട്ടിയുടെ മുഖം കത്തിയെങ്കിലും തിരിച്ചറിയാൻ കഴിയുന്നുണ്ട്. യുവതി ഗ്രാമത്തിന് പുറത്തുനിന്നുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു.''ബഹ്റൈച്ചിലെ ഒരു ഗ്രാമത്തിലെ വനമേഖലയിൽ 20 വയസുള്ള യുവതിയുടെ മൃതദേഹം നഗ്നമായ നിലയിൽ കണ്ടെത്തി. മുഖത്ത് പൊള്ളലേറ്റ പരിക്കുകളുണ്ട്. ഞങ്ങൾ മൃതദേഹം തിരിച്ചറിയാൻ ശ്രമിക്കുകയാണ്.

ഞങ്ങളുടെ പ്രാഥമിക അന്വേഷണമനുസരിച്ച് മരിച്ച യുവതി ഗ്രാമത്തിന് വെളിയിൽ നിന്നുള്ള ആളാണ്'' അഡീഷണൽ എസ്‌പി ബഹ്റൈച്ച് പൊലീസ് രവീന്ദ്ര സിങ് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP