ഇന്ത്യ-നേപ്പാൾ ബസ് സർവീസ് പുനരാരംഭിച്ചു; ഡൽഹിയിൽ നിന്നു കാഞ്ചൻപുരിലേക്ക് ബസ് യാത്രയായത് 27 കൊല്ലത്തെ വിലക്കിനുശേഷം
ബൻബാസ (ഉത്തരാഖണ്ഡ്): ഇന്ത്യയിൽ നിന്നു നേപ്പാളിലേക്കുള്ള ബസ് സർവീസ് പുനരാരംഭിച്ചു. 27 കൊല്ലത്തെ വിലക്കിനു ശേഷമാണ് ഇന്ത്യ-നേപ്പാൾ സർവീസ് പുനരാരംഭിച്ചത്.
അയൽരാജ്യത്ത് ബന്ധുക്കളും വ്യാപാരബന്ധവുമുള്ളവരുടെ ദീർഘകാല കാത്തിരിപ്പിന് അറുതിയായി ഡൽഹിയിൽ നിന്ന് പുറപ്പെട്ട ബസ് ഇന്ന് നേപ്പാളിലെ കാഞ്ചൻപൂരിലെത്തി. ഇരുരാജ്യങ്ങളുടെയും വ്യാപാര സഞ്ചാരമാർഗ കരാർ പ്രകാരമാണ് 27 വർഷം മുമ്പ് ബസ് സർവീസ് നിർത്തിവച്ചത്.
നേപ്പാളുമായി അതിർത്തി പങ്കിടുന്ന ഉത്തരാഖണ്ഡിലെ ബൻബാസ വഴി ഡൽഹിയിലെ ആനന്ദ് വിഹാറിലേക്കും തിരിച്ചുമാണ് ബസോടുക. ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ല വഴിയാണ് സഞ്ചാരം. ഒരാഴ്ചത്തെ പരീക്ഷണ ഓട്ടത്തിന് ശേഷം ഇന്നുമുതലാണ് ദിവസേന ഓടിത്തുടങ്ങിയതെന്ന് ശാർദ ബറേഷ് അന്തർദേശീയ പൊലീസ് സ്റ്റേഷൻ ഇൻ ചാർജ് ബി.എം ഉപ്‌രതി അറിയിച്ചു.
പതിനായിരത്തോളം നേപ്പാളികൾ ദിനംപ്രതി ബസിൽ അങ്ങോട്ടുമിങ്ങോട്ടും സ!ഞ്ചരിക്കുമെന്നാണ് കണക്കാക്കുന്നത്. നേപ്പാളിലെ കാഞ്ചൻപൂർ ജില്ല, ദാന്തൽ ധുര, വോത്തി, സപെൻ, അച്ചം, കലാലി, ജഗ്ബുദ്ധ, സിദ്ധാർത്ഥ നഗർ എന്നിവിടങ്ങളിലുള്ളവർക്കാണ് സ്ഥിരം യാത്ര ചെയ്യേണ്ടി വരുന്നത്.
സംസ്ഥാന ബസ് സർവീസായ ഉത്തരാഖണ്ഡ് പരിവാഹൻ നിഗമിന് ഏറ്റവുമധികം വരുമാനം നേടിക്കൊടുക്കുന്നതും പ്രദേശത്തെ തനക്പൂർ ഡിപ്പോയാണ്. സർവീസ് നടത്തുന്ന എ.സി ബസുകളിൽ സഞ്ചരിക്കാൻ പ്രത്യേക രേഖകളൊന്നും ആവശ്യമില്ല. സഞ്ചാരികൾക്കെല്ലാം വൈഫൈ സൗകര്യവും ഒരു കുപ്പി വെള്ളവും സൗജന്യമായി ലഭിക്കുകയും ചെയ്യും.
Stories you may Like
- വീറോടെ പൊരുതി നേപ്പാൾ; ഏഷ്യാകപ്പിൽ ഇന്ത്യക്ക് 231 റൺസ് വിജയലക്ഷ്യം
- സന്ദീപ് ലാമിച്ചനെയെ സസ്പെൻഡ് ചെയ്ത് നേപ്പാൾ ക്രിക്കറ്റ് അസോസിയഷൻ
- സിൽക്യാര തുരങ്കത്തിൽനിന്നും രക്ഷപ്പെടുത്തിയ 41 പേരെയും ഋഷികേശിലെ എയിംസിലെത്തിച്ചു
- അയോധ്യക്ക് പിന്നാലെ ഏകീകൃത സിവിൽകോഡും സജീവ ചർച്ചയാക്കാൻ ബിജെപി
- ഉത്തരാഖണ്ഡിന് പിന്നാലെ രാജസ്ഥാനും ഏകീകൃത സിവിൽ കോഡിലേക്ക്
- TODAY
- LAST WEEK
- LAST MONTH
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍