മഴ നിലച്ചു; വെള്ളം താഴുന്നു; വൈദ്യുതി ബന്ധം ഭാഗീകമായി സ്ഥാപിച്ചു; റോഡുകൾ ചലിച്ചു തുടങ്ങി; ട്രയിനുകൾ ഓടി തുടങ്ങി; വിമാനം ഇന്നു മുതൽ; ചെന്നൈയെ രക്ഷിച്ചത് ഇന്ത്യൻ സേനയുടെ ധീരമായ ഇടപെടൽ; കരസേനാ മേധാവി തന്നെ നേരിട്ടെത്തി രക്ഷാപ്രവർത്തനത്തിന് ഊർജ്ജം പകർന്നു; മരണ സംഖ്യ മറച്ചു വയ്ക്കുന്ന സർക്കാർ കണക്ക് മാത്രം ആശങ്ക
ചെന്നൈ: തമിഴ്നാട്ടിൽ മഴയുടെ ശക്തി കുറഞ്ഞു തുടങ്ങിയതോടെ ദുരിതവും കുറയുന്നു. ഇന്ത്യൻ സേനയുടെ നേതൃത്വത്തിൽ നടന്ന അതിവേഗ രക്ഷാപ്രവർത്തനങ്ങളും ഫലം കണ്ടു. അടിസ്ഥാന ഗതഗാത സംവിധാനങ്ങളെല്ലാം പുനഃസ്ഥാപിച്ചിട്ടുണ്ട്. 11 ലക്ഷത്തോളം പേരെ ഇതുവരെ രക്ഷപെടുത്തിയിട്ടുണ്ടെന്ന് സർക്കാർ അറിയിച്ചു. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചിട്ടുണ്ട്. എന്നാൽ വെള്ളപ്പൊക്കത്തിൽ റോഡുകൾ തകർന്നത് ഗതാഗതം സാധാരണ ഗതിയിലാകുന്നതിന് തടസ്സമാണ്. തീവണ്ടി ഗതാഗതവും പുനഃസ്ഥാപിച്ചു. വിമാനത്താവളങ്ങളും ഇന്ന് മുതൽ തുറക്കും.
ഇന്നലെ രാത്രി മുതൽ മഴയുടെ ശക്തി ഭാഗികമായി കുറഞ്ഞു. ഭക്ഷണവും വെള്ളവും ലഭിക്കാതെ നിരവധിപേർ വീടുകളിൽ ഇപ്പോഴും കുടുങ്ങികിടക്കുകയാണ്. സൈന്യത്തിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടേയും രക്ഷാപ്രവർത്തനം തുടരുകയാണ്. രാവിലെ വീണ്ടും മഴ ആവർത്തിച്ചത് നേരിയ ആശങ്ക വളർത്തി. എന്നാൽ പിന്നീട് അത് മാറി. നഗരത്തിലെ വെള്ളക്കെട്ടിന് കാര്യമായ കുറവുണ്ടായിട്ടില്ല. വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സാഹചര്യം ഇനിയും ഒരുങ്ങാത്തതാണ് കാരണം. ഇക്കാരണത്താൽ നഗരം സാധാരണ നിലയിലെത്താൻ ഇനിയും ദിവസങ്ങളെടുക്കും. മഴ ശമിച്ചതോടെ രക്ഷാപ്രവർത്തനവും സഹായ വിതരണവും ഊർജിതമായി. ചെന്നൈ സെൻട്രൽ, എഗ്മൂർ റയിൽവേ സ്റ്റേഷനുകൾ വഴിയുള്ള ട്രെയിൻ ഗതാഗതം ഇന്ന് അർധരാത്രിക്കു ശേഷം പുനഃസ്ഥാപിക്കും. അതിനു ശേഷം സാധാരണ പോലെ ട്രെയിൻ സർവ്വീസുകൾ തുടരും.
ജല സംഭരണികളിലേയും നദികളിലേയും ജലനിരപ്പ് താഴ്ന്നുതുടങ്ങി. ഭൂരിഭാഗം ഇടങ്ങളിലും വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചു. ആഭ്യന്തര യാത്രാവിമാനങ്ങൾ ഞായറാഴ്ച രാവിലെ മുതൽ പുനഃരാരംഭിക്കും. റൺവേ ഇപ്പോൾ പകൽ സമയത്ത് മാത്രമേ പ്രവർത്തിപ്പിക്കാൻ സാധിക്കൂവെന്ന് എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. ശതമാനം ബസുകളും സർവീസ് ആരംഭിച്ചു. ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ചെന്നൈ നഗരത്തിൽ ബസ് യാത്ര സൗജന്യമായിരിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. 16000 ലധികം പേരെ ദേശീയ ദുരന്ത നിവാരണ സേന ഇതിനോടകം മാറ്റിപ്പാർപ്പിച്ചു.
നൂറുകണക്കിന് സന്നദ്ധ സംഘടനകളാണ് ചെന്നൈയിൽ രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ദുരന്തത്തിൽ മുന്നൂറോളം പേർ മരിച്ചെന്നാണ് ഔദ്യോഗിക ഭാഷ്യം. എന്നാൽ കൃത്യമായ കണക്കുകൾ സർക്കാർ പുറത്തുവിടുന്നുമില്ല.
മാതൃകയായി കരസേനയും എൻഡിആർഎഫും
വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ കരസേനാ മേധാവി ജനറൽ ദൽബീർ സിങ് നേരിട്ട് ചെന്നൈയിലെത്തിയിരുന്നു. ദുരിതബാധിതപ്രദേശങ്ങളിൽ അദ്ദേഹം വ്യോമനിരീക്ഷണം നടത്തി. തമിഴ്നാട് സർക്കാർ ആവശ്യപ്പെടുന്നതുവരെ കരസേന ദുരിതാശ്വാസപ്രവർത്തനങ്ങൾ തുടരും. ആവശ്യപ്പെട്ടാൽ കൂടുതൽ മെഡിക്കൽ സംഘവും എൻജിനീയറിങ് സംഘവുമെത്തുമെന്നും അദ്ദേഹം പറഞ്ഞു. കരസേനാ മേധാവിയുടെ സാന്നിധ്യവും രക്ഷാ പ്രവർത്തനത്തിന് ഊർജ്ജം പകർന്നു.
വെള്ളക്കെട്ടിൽപ്പെട്ടവരെയെല്ലാം സൈന്യം അതി സാഹസകിമായാണ് രക്ഷിച്ചത്. ജനങ്ങളുടെ ദുരിതം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. കരസേന 5,500 പേരെ വിവിധയിടങ്ങളിൽനിന്നായി രക്ഷിച്ചിരുന്നു. താംബരം, ഊരപ്പാക്കം, മണിവാക്കം, മുടിച്ചൂർ എന്നിവിടങ്ങളിൽ കരസേനയുടെ 50 സംഘങ്ങൾ ഇപ്പോഴും ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ട്. ദുരിതമേഖലകളിൽ കരസേന താത്കാലിക മെഡിക്കൽ സെന്ററുകൾ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
വിമാനത്താവളത്തിൽ കുടുങ്ങിയവരെ ദേശീയ ദുരന്തനിവാരണസേന (എൻ.ഡി.ആർ.എഫ്.) രക്ഷപ്പെടുത്തി ആരക്കോണത്തെത്തിച്ചു. ഇവരെ പിന്നീട് വിവിധ സ്ഥലങ്ങളിലേക്ക് വിമാനമാർഗം എത്തിച്ചു. തങ്ങൾ ഇതുവരെ നടത്തിയതിൽ വലിയ രക്ഷാപ്രവർത്തനമാണ് ചെന്നൈയിലേതെന്ന് എൻ.ഡി.ആർ.എഫ്. ഡയറക്ടർ ജനറൽ ഒ.പി.സിങ് പറഞ്ഞു. 200 ബോട്ടുകളുമായി 1600 സൈനികരാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. ഇതിനകം 16,000 പേരെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റാനായി. ഇപ്പോഴും നഗരത്തിന്റെ മിക്കഭാഗങ്ങളിലും മൊബൈൽ ഫോൺ ശൃംഖല നിശ്ചലമാണ്.
ആശ്വാസമായി മലയാളിക്ക് കെഎസ് ആർ ടി സി
ദുരിതത്തിൽ കുടുങ്ങിയ നൂറുകണക്കിന് മലയാളികൾക്ക് കെ.എസ്.ആർ.ടി.സി. ഏർപ്പെടുത്തിയ ബസ്സുകൾ നാട്ടിലെത്താനുള്ള തുണയായി. ശനിയാഴ്ച രാവിലെ ഒമ്പതരയോടെയാണ് കോയമ്പേട് മൊഫ്യുസിൽ ബസ് ടെർമിനസിൽനിന്ന് ആദ്യ ബസ് കേരളത്തിലേക്ക് പുറപ്പെട്ടത്.
12 ബസ്സുകളിലായി 600ഓളം പേരാണ് ശനിയാഴ്ച നാട്ടിലേക്ക് യാത്രതിരിച്ചത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ഭാഗങ്ങളിലേക്കായിരുന്നു സർവീസ്. മലബാർ മേഖലയിലേക്കാണ് കൂടുതൽ തിരക്കനുഭവപ്പെട്ടത്. ഞായറാഴ്ചയും ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് 12 ബസ്സുണ്ടാകും. യാത്ര സൗജന്യമാണ്. ശനിയാഴ്ച യാത്രതിരിക്കാൻ സാധിക്കാത്തവർക്ക് ഞായറാഴ്ച മുൻഗണന നൽകുമെന്ന് അധികൃതർ അറിയിച്ചു.
കോയമ്പേട് മൊഫ്യൂസിൽ ബസ് ടെർമിനസിലെ നാല്, അഞ്ച് ബസ് ബേകളിൽനിന്നാണ് ബസ് പുറപ്പെട്ടത്. യാത്രക്കാരുടെ പേര് രജിസ്റ്റർചെയ്തശേഷമാണ് വണ്ടികളിൽ കയറ്റുന്നത്. ചെന്നൈ എഗ്മോർ ഗ്രീംസ് റോഡിലുള്ള കേരള ഹൗസിൽ ഇതിനായി പ്രത്യേക കൗണ്ടർ തുറന്നു. മൊബൈൽ നമ്പർ: 9444186238, ഫോൺ: 28293020. മറ്റുനമ്പറുകൾ : 9495099902 (തിരുവനന്തപുരം), 9495099909 (തൃശ്ശൂർ), 9495099910 (പാലക്കാട് ), 9449020305 (ജയരാജ്, കെ.എസ്.ആർ.ടി.സി ഇൻസ്പെക്ടർ, ചെന്നൈ). തിരുവനന്തപുരത്തെ കൺട്രോൾ റൂം നമ്പർ : 9447071014
തീവണ്ടികൾ ഓടി തുടങ്ങി
ചെന്നൈ സെൻട്രൽ,എഗ്മോർ സ്റ്റേഷനുകളിൽനിന്ന് തീവണ്ടിസർവീസുകൾ ശനിയാഴ്ച അർധരാത്രിയോടെ പുനരാരംഭിച്ചു. എന്നാൽ, കേരളത്തിലേക്കുള്ള അഞ്ചു വണ്ടികൾ ഞായറാഴ്ചയും സർവീസ് നടത്തില്ല. ചെന്നൈ-മംഗലാപുരം വെസ്റ്റ്കോസ്റ്റ് എക്സപ്രസ്, ചെന്നൈമംഗലാപുരം മെയിൽ, ചെന്നൈ-തിരുവനന്തപുരം പ്രതിവാര എക്സപ്രസ്, ചെന്നൈ-തിരുവനന്തപുരം എക്സപ്രസ്, ചെന്നൈ-ആലപ്പുഴ എക്സപ്രസ് എന്നീ വണ്ടികളാണ് റദ്ദാക്കിയത്.
കേരളത്തിലേക്ക് ചെന്നൈയിൽ നിന്ന് മംഗലാപുരം എക്സപ്രസ്, തിരുവനന്തപുരം മെയിൽ എന്നിവമാത്രമാണ് സർവീസ് നടത്താൻ സാധ്യത. മൊത്തം 20 തീവണ്ടികളാണ് ചെന്നൈ സെൻട്രലിൽനിന്ന് റദ്ദാക്കിയത്. ചെന്നൈ സെൻട്രലിൽനിന്ന് ശനിയാഴ്ച രാത്രി കോയമ്പത്തൂരിലേക്കും ഈറോഡിലേക്കും പ്രത്യേക തീവണ്ടികൾ സർവീസ് നടത്തിയിരുന്നു. എഗ്മോറിൽനിന്ന് മധുര, രാമനാഥപുരം, തിരുനൽവേലി, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും പ്രത്യേക തീവണ്ടികൾ ഓടി.
എ ടി എമ്മുകൾ സാധാരണ നിലയിലായില്ല
എ.ടി.എമ്മുകളിൽ പണമില്ലാത്ത അവസ്ഥയ്ക്കും കാര്യമായ മാറ്റംവന്നിട്ടില്ല. നഗരത്തിലെ പല പെട്രോൾ പമ്പുകളും പ്രവർത്തിക്കാത്തതും ജനറേറ്ററുകൾ പ്രവർത്തിപ്പിക്കാൻ ഡീസൽ കൂടുതലായി വാങ്ങുന്നതും ഇന്ധനക്ഷാമവും രൂക്ഷമാക്കിയിട്ടുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവുമാണ് മറ്റൊരു പ്രതിസന്ധി.
എടിഎമ്മുകൾക്കു മുന്നിലും പെട്രോൾ പമ്പുകൾക്കു മുന്നിലും വലിയ നിരയാണുള്ളത്. എടിഎമ്മുകളിൽ പണമില്ലാത്തതിനാൽ ബാങ്കുകൾ നാളെയും തുറന്നുപ്രവർത്തിക്കും. ചെന്നൈയിലോ സമീപ പ്രദേശങ്ങളിലോ പെട്രോൾ, ഡീസൽ ക്ഷാമമില്ലെന്നും പമ്പുകൾ സുരക്ഷിതമായിരിക്കുന്നതിനു വേണ്ടിയാണ് അടച്ചതെന്നും ഇന്ത്യൻ ഓയിൽ കോർപറേഷൻ അറിയിച്ചു. ജനങ്ങൾ ആശങ്കാകുലരാകേണ്ട കാര്യമില്ല. ഇന്ധനക്ഷാമം നിലവിലില്ലെന്നും ഐഒസി വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്