Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കോൾ ഇന്ത്യയുടെ ഓഹരിയിൽ നിക്ഷേപിച്ചവർക്ക് എട്ട് വർഷത്തിന് ശേഷം ലഭിച്ചത് നിരാശ മാത്രം' ! ലിസ്റ്റ് ചെയ്ത വിലയിൽ നിന്നും കോൾ ഇന്ത്യയുടെ വ്യാപാരം നടക്കുന്നത് ഏഴ് ശതമാനം താഴ്ന്ന്; സർക്കാരിന് 2011 മുതൽ ലഭിച്ചത് 74,267 കോടിയുടെ ലാഭമെന്നും റിപ്പോർട്ട് !

കോൾ ഇന്ത്യയുടെ ഓഹരിയിൽ നിക്ഷേപിച്ചവർക്ക് എട്ട് വർഷത്തിന് ശേഷം ലഭിച്ചത് നിരാശ മാത്രം' ! ലിസ്റ്റ് ചെയ്ത വിലയിൽ നിന്നും കോൾ ഇന്ത്യയുടെ വ്യാപാരം നടക്കുന്നത് ഏഴ് ശതമാനം താഴ്ന്ന്;  സർക്കാരിന് 2011 മുതൽ ലഭിച്ചത് 74,267 കോടിയുടെ ലാഭമെന്നും റിപ്പോർട്ട് !

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: കോൾ ഇന്ത്യയിൽ കൈ വെച്ചവർക്ക് എട്ട് വർഷത്തിന് ശേഷം ലഭിച്ചത് നിരാശ മാത്രം
. വൻ ആവേശത്തോടെയാണ് കോൾ ഇന്ത്യയുടെ ഓഹരി 2010ൽ വിപണിയിലെത്തിയത്. ഒട്ടേറെ പേർ ഇതിൽ വൻതുക നിക്ഷേപിച്ചെങ്കിലും ആർക്കും കാര്യമായ നേട്ടം കൊയ്യാൻ സാധിച്ചില്ല. 287.75 രൂപയ്ക്കാണ് 2010ൽ ഓഹരി ലിസ്റ്റ് ചെയ്തിരുന്നത്.

ഇഷ്യു വിലയായ 245 രൂപയിൽ നിന്നും 9 ശതമാനം നേട്ടത്തോടെയായിരുന്നു ഇത് ജനങ്ങളിലെത്തിയത്. എന്നാൽ ഇപ്പോൾ കോൾ ഇന്ത്യ വൻ തിരിച്ചടിയാണ് നേരിടുന്നത്. അന്ന് ലിസ്റ്റ് ചെയ്ത നിലയിൽ നിന്നും ഏഴ് ശതമാനം താഴ്‌ച്ചയിലേക്കാണ് കോൾ ഇന്ത്യയുടെ വ്യാപാരം ഇപ്പോൾ എത്തി നിൽക്കുന്നത്. എന്നാൽ 2010 മുതൽ സെൻസെക്‌സ് 231 ശതമാനം കൂടിയിരുന്നു.

കോൾ ഇന്ത്യയുടെ പ്രകടനം ഓഹരി വിപണിയിൽ മോശമാണെങ്കിലും വർഷാവർഷം മികച്ച ലാഭവിഹിതം നൽകാൻ മറന്നില്ല. കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായ സർക്കാർ ഇതിലൂടെ കോടികൾ നേടി. പത്തു രൂപ മുഖവിലയുള്ള ഓഹരിക്ക് ചുരുങ്ങിയത് (2010-11 സാമ്പത്തിക വർഷത്തിൽ) 39 ശതമാനമെങ്കിലും ലാഭവിഹിതം പ്രഖ്യാപിച്ചു. 2013-14 സാമ്പത്തിക വർഷത്തിൽ പ്രഖ്യാപിച്ചതാകട്ടെ 290 ശതമാനം ലാഭവിഹിതമാണ്.

ഈ വർഷങ്ങളിലൊന്നും ഓഹരി വിഭജിക്കുകയോ ബോണസ് ഓഹരി നൽകുകയോ ചെയ്തില്ല. 2010-11 മുതൽ 2017-18വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ ലാഭവിഹിതയിനത്തിൽ സർക്കാർ 74,267 കോടിയാണ് നേടിയത്. എട്ട് വർഷത്തിനിടെ ലാഭവിഹിതയിനത്തിൽ കമ്പനി ചെലവഴിച്ചത് 88,916.80 കോടി രൂപയാണെന്നതും ശ്രദ്ധേയമാണ്.

ഈ വർഷം സെപ്റ്റംബറിലെ കണക്കുപ്രകാരം പൊതുമേഖലാ സ്ഥാപനമായ കോൾ ഇന്ത്യയിൽ സർക്കാരിന് 78.32 ശതമാനം ഓഹരിയാണുള്ളത്. കൃത്യമായി പറഞ്ഞാൽ 4,86,16,80,228 ഓഹരികൾ. ഓഫർ ഫോർ സെയിൽ വഴി കമ്പനിയുടെ 99 ലക്ഷം ഓഹരികൂടി വിറ്റഴിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നിശ്ചയിച്ചിരിക്കുന്ന വില ഓഹരിയൊന്നിന് 252.70 രൂപയാണ്. ഇതിലൂടെ സർക്കാരിന് സമാഹരിക്കാനാകുക 250 കോടി രൂപയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP