Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഉയർന്ന ജാതിക്കാരുടെ കുളത്തിലിറങ്ങിയ ദളിത് കുട്ടികളെ നഗ്‌നരാക്കി മർദിച്ചു; ബൽറ്റുകൊണ്ടും വടികൊണ്ടും തല്ലുന്ന വീഡിയോ പ്രചരിക്കപ്പെട്ടതോടെ വിഷയത്തിൽ ഇടപെട്ട് രാഹുൽ ഗാന്ധി; വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്താൻ ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ

ഉയർന്ന ജാതിക്കാരുടെ കുളത്തിലിറങ്ങിയ ദളിത് കുട്ടികളെ നഗ്‌നരാക്കി മർദിച്ചു; ബൽറ്റുകൊണ്ടും വടികൊണ്ടും തല്ലുന്ന വീഡിയോ പ്രചരിക്കപ്പെട്ടതോടെ വിഷയത്തിൽ ഇടപെട്ട് രാഹുൽ ഗാന്ധി; വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെ ശബ്ദമുയർത്താൻ ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ

മറുനാടൻ ഡെസ്‌ക്‌

 ജൽഗാവ്: ഉയർന്ന ജാതിക്കാർ മാത്രം ഉപയോഗിക്കുന്ന കുളത്തിൽ ഇറങ്ങിയതിന്റെ പേരിൽ ദളിത് കുട്ടികളെ നഗ്നരാക്കി മർദ്ദിച്ചു. ബിജെപി ഭരിക്കുന്ന മഹാരാഷ്ട്രയിലാണ് സംഭവം. ജൽഗാവ് ജില്ലയിലെ വാക്കഡി ഗ്രാമത്തിൽ നടനു്‌ന സംഭഴത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വൻ വിവാദമാണ് ഉണ്ടായിരിക്കുന്നത്. കുട്ടികളെ ബെൽറ്റു കൊണ്ടും വടി കൊണ്ടും തല്ലുന്ന ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കപ്പെട്ടത്. വീഡിയോ രാഹുൽ ഗാന്ധിയുടെ ശ്രദ്ധയിൽ പെട്ടതോടെ സംഭവം ദേശീയ തലത്തിൽ വിവാദമായി.

ട്വിറ്ററിലൂടെയാണ് രാഹുൽ പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്. 'ഈ കുട്ടികൾ ചെയ്ത ഒരേയൊരു കുറ്റം ഒരു 'സ്വർണ' കുളത്തിൽ ഇറങ്ങി എന്നതാണ്. മനുഷ്യത്വം പോലും അതിന്റെ മാനം കാക്കാനായി ഇവിടെ പാടുപെടുകയാണ്. ആർഎസ്എസും ബിജെപിയും പരത്തുന്ന വിഷത്തിനും വെറുപ്പിന്റെ രാഷ്ട്രീയത്തിനും എതിരെ ശബ്ദമുയർത്തിയില്ലെങ്കിൽ ചരിത്രം നമ്മോടു പൊറുക്കില്ല' രാഹുൽ ട്വീറ്റു ചെയ്തു.

ഇല കൊണ്ടു നഗ്‌നത മറച്ചാണു വിഡിയോയിൽ കുട്ടികൾ നിൽക്കുന്നത്.കുളത്തിൽ ഇറങ്ങിയതിന്റെ പേരിൽ ചുറ്റിലുമുള്ളവർ കളിയാക്കുന്നുമുണ്ട്. ഇതിനിടെ ഒരാൾ ബെൽറ്റു കൊണ്ടും പിന്നീട് വടി കൊണ്ടും മർദിക്കുന്നതും വിഡിയോയിൽ കാണാം. തങ്ങൾക്കു മുന്നിൽ മുട്ടുകുത്തി നിൽക്കാനും കുട്ടികളോട് ആവശ്യപ്പെടുന്നുണ്ട്.

സംഭവത്തിൽ ഇടപെട്ടു മഹാരാഷ്ട്ര കോൺഗ്രസിന്റെ സംഘം ഗ്രാമത്തിലെത്തിയിട്ടുണ്ട്. സംഭവത്തെ അപലപിച്ച സാമൂഹികനീതി വകുപ്പു മന്ത്രി രാംദാസ് അതാവലെയും വാക്കഡിയിലെത്തി മർദനത്തിനിരയായ കുട്ടികളെ കാണും. ജൂൺ 10നായിരുന്നു സംഭവം നടന്നത്. മൂന്നു കുട്ടികളെയും നഗ്‌നരാക്കി ഗ്രാമത്തിലൂടെ നടത്തിച്ചെന്നും പരാതിയുണ്ട്.

ബിജെപിശിവസേന സഖ്യം ഭരിക്കുന്ന മഹാരാഷ്ട്രയിൽ സർക്കാരിനു കനത്ത തിരിച്ചടിയായിരിക്കുകയാണു സംഭവം. ഇതുമായി ബന്ധപ്പെട്ടു രണ്ടു പേരെ അറസ്റ്റ് ചെയ്തതായാണു വിവരം. ഈശ്വർ ജോഷി എന്നയാളുടെ പേരിലാണു കുളം. അയാളുടെ വീട്ടുജോലിക്കാരനായ സോനു ലോഹറാണു കുട്ടികളെ മർദിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP