Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുംബൈ കൈവിട്ട പാക് ഗായകനെ ഡൽഹി സ്വീകരിക്കുന്നു; ഉസ്താദ് ഗുലാം അലിയെ ഡൽഹിയിൽ പരിപാടി അവതരിപ്പിക്കാൻ ക്ഷണിച്ച് സർക്കാർ

മുംബൈ കൈവിട്ട പാക് ഗായകനെ ഡൽഹി സ്വീകരിക്കുന്നു; ഉസ്താദ് ഗുലാം അലിയെ ഡൽഹിയിൽ പരിപാടി അവതരിപ്പിക്കാൻ ക്ഷണിച്ച് സർക്കാർ

ന്യൂഡൽഹി: മുംബൈ കൈവിട്ടെങ്കിലും ഉസ്താദ് ഗുലാം അലിയെ ഡൽഹിക്കു വേണം. ശിവസേന ഭീഷണി ഉയർത്തിയതിനെ തുടർന്നു പാക് ഗസൽ ഗായകൻ ഗുലാം അലിയുടെ സംഗീത പരിപാടി മുംബൈയിൽ നിന്ന് ഒഴിവാക്കിയിരുന്നു.

എന്നാൽ, സംഗീതത്തിന് അതിർത്തികളില്ല എന്നു പ്രഖ്യാപിച്ചായിരുന്നു ഡൽഹി സർക്കാർ ഗുലാം അലിയെ സംഗീതപരിപാടി അവതരിപ്പിക്കാൻ ക്ഷണിച്ചിരിക്കുന്നത്. ഡൽഹി സാംസ്‌കാരിക മന്ത്രി കപിൽ മിശ്രയാണ് ഗുലാം അലിയെ ക്ഷണിച്ചത്.

വെള്ളിയാഴ്ചയാണു മുംബൈയിലെ സംഗീത പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ ശിവസേനയുടെ കടുത്ത എതിർപ്പിനെ തുടർന്ന് ഈ പരിപാടി ഉപേക്ഷിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണു ഡൽഹി സർക്കാർ ഗുലാം അലിയെ പരിപാടി അവതരിപ്പിക്കാൻ ക്ഷണിച്ചത്.

ബീഫ് നിരോധനവും ദാദ്രി സംഭവവും സാഹിത്യകാരൻ എം എം കലബുർഗിയുടെ കൊലപാതകവും സജീവ ചർച്ചയാകുന്നതിനിടെയാണ് ഹൈന്ദവവാദികളുടെ എതിർപ്പു സംഗീതത്തിലേക്കും നീങ്ങിയത്. വെള്ളിയാഴ്ച മുബൈയിലെ ഷൺമുഖാനന്ദ ഹാളിലാണ് ഗസൽ സന്ധ്യ പരിപാടി ഒരുക്കിയിരുന്നത്. ഈ പരിപാടി നടത്താൻ പാടില്ല എന്ന ആവശ്യമാണ് ശിവസേന ഉയർത്തിയത്.

പരിപാടി റദ്ദുചെയ്യണമെന്ന് സംഘാടകർക്ക് ശിവസേന നിർദ്ദേശം നൽകിയിരുന്നു. നമ്മുടെ സൈനികരെ കൊന്നൊടുക്കുന്നവരുമായി യാതൊരു ബന്ധത്തിന്റേയും ആവശ്യമില്ല. നമുക്കെതിരാണ് അവർ. പിന്നെന്തിന് അവരുടെ ഗായകരെ ഇന്ത്യയിൽ പാടാൻ അനുവദിക്കണമെന്ന വാദമാണു ശിവസേന ഉയർത്തുന്നത്.

74കാരനായ ഉസ്താദ് ഗുലാം അലി മുമ്പും ഇന്ത്യയിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. അന്നൊന്നും പ്രതിഷേധവുമായി ആരും എത്തിയിരുന്നില്ല. ഈ വർഷം ആദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിലെ പ്രശസ്തമായ സങ്കട് മോചൻ ക്ഷേത്രത്തിലും ഗുലാം അലി സംഗീത പരിപാടി അവതരിപ്പിച്ചിരുന്നു. നിരവധി ബോളിവുഡ് ചിത്രങ്ങളിലും അദ്ദേഹം പാടിയിട്ടുണ്ട്. എന്നാൽ കടുത്ത നിലപാടു ശിവസേന എടുത്തതിനെ തുടർന്നു പരിപാടി റദ്ദാക്കി. കഴിഞ്ഞ ഏപ്രിലിൽ പുണെയിൽ പാക്ക് ഗായകൻ ആതിഫ് അസ്‌ലമിന്റെ സംഗീത പരിപാടിയും സേനാ പ്രതിഷേധത്തെത്തുടർന്ന് റദ്ദാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP