വീടുകളും പാലങ്ങളും തകർന്നു; വാഹനങ്ങൾ വെള്ളത്തിനടിയിൽ; മിക്ക റോഡുകളും അടച്ചു; വിമാനത്താവളത്തിൽ വെള്ളം കുത്തി ഒഴുകുന്നു; വൈദ്യുതിയും നിലച്ചു; ഇരുന്നൂറോളം മരണം; 15,000 കോടിയുടെ നാശനഷ്ടം: മഹാപ്രളയത്തിൽ പകച്ച് രാജ്യം
ചെന്നൈ: നൂറ് വർഷത്തിനിടെയുണ്ടായ ഏറ്റവും ശക്തമായ പേമാരിയെ എങ്ങനെ നേരിടണമെന്ന് അറിയാതെ തമിഴ്നാട്. ചെന്നൈ നഗത്തിലുണ്ടായ പ്രളയത്തിൽ കേന്ദ്ര സർക്കാരും പ്രതിസന്ധിയിലായി. നൂറ്റാണ്ടിലെ ഏറ്റവും ശക്തമെന്നു വിശേഷിപ്പിക്കപ്പെട്ട പേമാരിയെത്തുടർന്ന് ചെന്നൈ നഗരം പ്രളയത്തിൽ മുങ്ങി. ജനജീവിതം പൂർണമായി സ്തംഭിച്ചു. രണ്ടാഴ്ചയായി തുടരുന്ന മഴയിൽ മരണം 197 ആയി. ഒരാഴ്ച കൂടി മഴ തുടരുമെന്നാണ് സൂചന. ഇതോടെ തമിഴ്നാടിന്റെ തീര പ്രദേശങ്ങളെല്ലാം ഭീതിയിലാണ്. എല്ലാ നദികളും കരവിഞ്ഞ് ഒഴുകുകയാണ്. അതിനിടെ ചെന്നൈ വിമാനത്താവളം നാലു ദിവസത്തേക്ക് അടച്ചിടാൻ തീരുമാനിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, കടലൂർ ജില്ലകളിൽ ഇനിയൊരറിയിപ്പുണ്ടാവുന്നതുവരെ അവധി പ്രഖ്യാപിച്ചു. തമിഴ്നാട്ടിലൂടെയുള്ള ട്രെയിനുകൾ മിക്കതും റദ്ദാക്കി. ചെന്നൈയിൽ റെയിൽ ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടു.
അതിനിടെ, ചെന്നൈയിലെ പ്രളയത്തിന് കാലാവസ്ഥാവ്യതിയാനവുമായി ബന്ധമില്ലെന്ന് കേന്ദ്ര പരിസ്ഥിതിമന്ത്രി പ്രകാശ് ജാവ്ദേക്കർ പറഞ്ഞു. ഇത് പ്രകൃതിദുരന്തം മാത്രമാണെന്നും മന്ത്രി വ്യക്തമാക്കി. ഏപ്രിലിൽ കൊടുംവരൾച്ചയെത്തുടർന്ന് കനത്ത വിളനാശമുണ്ടായ അഞ്ച് സംസ്ഥാനങ്ങളിലൊന്നാണ് തമിഴ്നാട്. അന്ന് ചെന്നൈ തീരത്ത് രൂപംകൊണ്ട ഉഷ്ണവാതമാണ് വരൾച്ചയ്ക്കിടയാക്കിയത്. ജൂലായ് മുതൽ സപ്തംബർവരെ നീണ്ടുനിൽക്കുന്ന തെക്കുപടിഞ്ഞാറൻ കാലവർഷം തമിഴ്നാട്ടിൽ ദുർബലമായിരുന്നു.
ചൊവ്വാഴ്ച രാവിലെ 8.30 മുതൽ ബുധനാഴ്ച രാവിലെ 8.30 വരെ പെയ്തത് കനത്ത മഴയാണ് കെടുതി രൂക്ഷമാക്കിയത്. താംബരത്ത് 49 സെന്റിമീറ്ററും ചെമ്പരമ്പാക്കത്ത് 47 സെന്റിമീറ്ററും മഴ പെയ്തു. നൂറുവർഷത്തിനിടെ ചെന്നൈയിൽ ഒറ്റദിവസം പെയ്ത ഏറ്റവും വലിയ മഴയാണിത്. മഴയിൽ ദുരിതത്തിലായി ആയിരക്കണക്കിനാളുകളെ മാറ്റിപ്പാർപ്പിച്ചു. അപകടസാധ്യത കണക്കിലെടുത്ത് മിക്കയിടത്തും വൈദ്യുതിബന്ധം വിച്ഛേദിച്ചു. മൊബൈൽ ഫോണുകൾ പ്രവർത്തനരഹിതമായി. സഹായം തേടി ആയിരക്കണക്കിന് വിളികൾ പ്രവഹിക്കുന്നതിനാൽ ഹെൽപ്പ് ലൈനുകളിൽ പലതും പ്രതിസന്ധിയിലാണ്. ബുധനാഴ്ചയും മഴയ്ക്ക് ശമനമുണ്ടായില്ല. ഒരാഴ്ചകൂടി ചെന്നൈയിലും തമിഴ്നാടിന്റെ മറ്റു ഭാഗങ്ങളിലും കനത്തമഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദം മാറ്റമില്ലാതെ തുടരുന്നതിനാൽ അടുത്ത 24 മണിക്കൂർ നിർണായകമാണെന്നും അവർ വ്യക്തമാക്കി. രക്ഷാപ്രവർത്തനങ്ങൾ ഊർജിതമാണെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി.
ചെന്നൈ വിമാനത്താവളത്തിന്റെ റൺവേയിൽ വെള്ളംകയറി. വിമാനത്താവളം ഞായറാഴ്ചവരെ അടച്ചു. വിമാനത്താവളത്തിലേക്കുള്ള സെയ്ദാപേട്ട് പാലവും അടച്ചു. മിക്കവാറും ഭാഗങ്ങളിൽ കെട്ടിടങ്ങളുടെ താഴത്തെ നിലകൾ വെള്ളത്തിലാണ്. അഡയാർ, കൂവം നദികൾ കരകവിഞ്ഞൊഴുകുന്നതിനാൽ ചെന്നൈയുടെ പ്രധാന കേന്ദ്രമായ മൗണ്ട് റോഡിൽ ഗതാഗതതടസ്സമുണ്ട്. രക്ഷാപ്രവർത്തനത്തിന് കരസേനയുടെ രണ്ടും ദേശീയ ദുരന്തനിവാരണസേനയുടെ എട്ടും ബറ്റാലിയനുകളിറങ്ങി. നാവികസേനയുടെ യുദ്ധക്കപ്പൽ 'ഐ.എൻ.എസ്. ഐരാവത്' വിശാഖപട്ടണത്തുനിന്ന് വ്യാഴാഴ്ച രാവിലെയെത്തും. ചെന്നൈ വിമാനത്താവളം അടച്ചിട്ട പശ്ചാത്തലത്തിൽ ആരക്കോണത്തെ രാജാലി നേവൽ എയർ സ്റ്റേഷൻ താൽക്കാലിക വിമാനത്താവളമായി പ്രവർത്തനം തുടങ്ങി. ബുധനാഴ്ച വൈകിട്ട് ഹൈദരാബാദിൽ നിന്നെത്തിയ എയർ ഇന്ത്യ എയർ ബസ് 320 ഇവിടെ പരീക്ഷണാർത്ഥം ഇറങ്ങി. ചൊവ്വാഴ്ച വൈകുന്നേരം മുതൽ ചെന്നൈ വിമാനത്താവളം ഒറ്റപ്പെട്ട നിലയിലാണ്. 700 യാത്രക്കാർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. അഡയാർ നദി കരകവിഞ്ഞൊഴുകുന്നതാണ് വിമാനത്താവളവും അങ്ങോട്ടുള്ള റോഡുകളും വെള്ളത്തിനടിയിലാകാൻ കാരണം.
നഗരത്തിൽനിന്നു പ്രസിദ്ധീകരിക്കുന്ന മിക്കവാറും പത്രങ്ങൾ ബുധനാഴ്ച പുറത്തിറങ്ങിയില്ല. ചിലത് പത്രങ്ങൾ അച്ചടിച്ചെങ്കിലും വിതരണം ചെയ്യാനായില്ല. 1878 മുതൽ ചെന്നൈയിൽനിന്നു പ്രസിദ്ധീകരിക്കുന്ന ഹിന്ദു പത്രവും ചരിത്രത്തിലാദ്യമായി ബുധനാഴ്ച ഇറങ്ങിയില്ല. നഗരത്തിൽ പലയിടത്തും കുടിവെള്ളംപോലും കിട്ടാനില്ലാത്ത അവസ്ഥയാണ്. മഴ തുടരുന്നത് പകർച്ചവ്യാധി ഭീഷണിയും ഉയർത്തുന്നുണ്ട്. ഫ്ലറ്റുകളിലുംമറ്റും മഴവെള്ളം ശേഖരിച്ച് തിളപ്പിച്ചാണ് ആളുകൾ കുടിക്കുന്നത്. ബസ്സുകൾ വെള്ളക്കെട്ടിൽ കുടുങ്ങിയതോടെ യാത്രക്കാരിൽ ചിലർക്ക് രാത്രിമുഴുവൻ ബസ്സിൽ കഴിയേണ്ടിവന്നു. സാധാരണഗതിയിൽ കാലവർഷം കനക്കുമ്പോൾ ചെന്നൈയുടെ പ്രാന്തപ്രദേശങ്ങളാണ് വെള്ളത്തിനടിയിലാവുന്നതെങ്കിൽ ഇക്കുറി നഗരം മൊത്തം വെള്ളത്തിലാണ്. പ്രധാനപ്പെട്ട ജലസംഭരണികളും തടാകങ്ങളുമെല്ലാം നിറഞ്ഞുകവിഞ്ഞതിനാൽ വെള്ളമത്രയും ജനവാസസ്ഥലങ്ങളിലേക്കെത്തുന്നതാണ് പ്രളയത്തിനു കാരണം.
താഴ്ന്ന പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിലാണ്. റോഡുകളും വീടുകളും മുങ്ങി. പല റോഡുകളിലും വെള്ളം അരയോളമുണ്ട്. പ്രളയത്തിൽ ഒറ്റപ്പെട്ടു ചെറുദ്വീപുകളായി മാറിയ പ്രദേശങ്ങളിൽനിന്നു ജനങ്ങളെ ബോട്ടുകളിൽ സുരക്ഷിതസ്ഥാനങ്ങളിൽ എത്തിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. മൊബൈൽ ഫോൺ നെറ്റ്വർക്കുകൾ തടസ്സപ്പെട്ടതോടെ സ്ഥിതി രൂക്ഷമായി. പതിനാലായിരം കോടി രൂപയുടെ നഷ്ടമാണ് ഇത് മൂലമുണ്ടായത്. ജനങ്ങളെല്ലാം ഉയർന്ന കെട്ടിടങ്ങളിലാണ് നിലയുറപ്പിച്ചിട്ടുണ്ട്. ഇവർക്ക് ഭക്ഷണം എത്തിക്കാൻ കഴിയാത്ത അവസ്ഥയുണ്ട്. മഴ ഇനിയും തുടർന്നാൽ എന്തു ചെയ്യുമെന്നാണ് അധികൃതരുടെ ആശങ്ക. നഗരത്തിനടുത്തുള്ള കാഞ്ചീപുരം ജില്ലയിലെ ചെമ്പരമ്പാക്കം ജലസംഭരണിയിൽനിന്നു സെക്കൻഡിൽ 36,000 ഘനയടി വെള്ളമാണു തുറന്നുവിടുന്നത്. ഇതുമൂലം ചെന്നൈയിലൂടെ ഒഴുകുന്ന അഡയാർ നദിയിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നു. നദീതീരത്തോടു ചേർന്നുള്ള വീടുകളുടെ ഒന്നാം നിലയിലേക്കുപോലും വെള്ളമെത്തി.
സെയ്ദാപേട്ട് മറൈമലൈ നഗർ അഡിഗളർ -– വ്യോമ - നാവിക സേനകളും ദേശീയ ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. 15 സംഘങ്ങളിലായി 600 ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളെയാണു വിന്യസിച്ചിട്ടുള്ളത്. ഏഴു സംഘങ്ങൾകൂടി ഇന്നെത്തും. ദുരിതമേഖലകളിൽ ഹെലികോപ്റ്ററിൽ ഭക്ഷണവും ശുദ്ധജലവും സൈന്യം വിതരണം ചെയ്യുന്നു. ചെന്നൈയിൽനിന്ന് കേരളത്തിലേക്കുള്ള ഭൂരിഭാഗം തീവണ്ടികളും റദ്ദാക്കി. ചെന്നൈആലപ്പുഴ എക്സ്പ്രസ്, ചെന്നൈതിരുവനന്തപുരം മെയിൽ, ചൈന്നെതിരുവനന്തപുരം സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈമംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈകൊല്ലം എക്സ്പ്രസ്, ആലപ്പുഴധൻബാദ് എക്സ്പ്രസ്, തിരുവനന്തപുരം ഗോരഖ്പുർ എക്സ്പ്രസ്, ബറൗണിഎറണാകുളം എക്സ്പ്രസ് എന്നീ വണ്ടികളാണ് റദ്ദാക്കിയത്.
കൺട്രോൾറൂം തുറന്നു
സൈന്യത്തിന്റെ ഹെൽപ്ലൈൻ നമ്പറുകൾ: 04427237107/ 04425394240/ 9840295100
നോർക്ക ഹെൽപ്പ്ലൈൻ ഡസ്ക്: 18004253939 (ടോൾഫ്രീ), 0471 2770522.
തമിഴ്നാട്ടിൽ കുടുങ്ങിയ കേരളീയരുടെ വിവരങ്ങൾ അറിയാൻ പ്രത്യേക കൺട്രോൾ റൂം തുറന്നതായി മുഖ്യമന്ത്രി അറിയിച്ചു.
നോർക്ക ഹെൽപ്പ്ലൈൻ ഡസ്ക്:
18004253939 (ടോൾഫ്രീ), 0471 2770522.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍