Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബ്യൂട്ടി പാർലറിൽ വച്ച് സ്ത്രീയ്ക്ക് നേരെ ക്രൂര മർദ്ദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഡിഎംകെ നേതാവ് അറസ്റ്റിൽ; നേതാവിന്റെ കൈയിൽ നിന്നും യുവതി അഞ്ചു ലക്ഷം രൂപ വായ്പ വാങ്ങിയെന്നും ഇത് തിരികെ നൽകാൻ വൈകിയതാണ് അക്രമത്തിന് കാരണമെന്നും പൊലീസ്

ബ്യൂട്ടി പാർലറിൽ വച്ച് സ്ത്രീയ്ക്ക് നേരെ ക്രൂര മർദ്ദനം; സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ ഡിഎംകെ നേതാവ് അറസ്റ്റിൽ; നേതാവിന്റെ കൈയിൽ നിന്നും യുവതി അഞ്ചു ലക്ഷം രൂപ വായ്പ വാങ്ങിയെന്നും ഇത് തിരികെ നൽകാൻ വൈകിയതാണ് അക്രമത്തിന് കാരണമെന്നും പൊലീസ്

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ബ്യൂട്ടി പാർലറിൽ വച്ച് യുവതിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഡിഎംകെ നേതാവിനെ അറസ്റ്റ് ചെയ്തു. അറസ്റ്റിന് പിന്നാലെ ഇയാളെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി ഡിഎംകെ നേതൃത്വം അറിയിച്ചിട്ടുണ്ട്. യുവതിയെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.

മുൻ ഡിഎംകെ കൗൺസിലറും ഡിഎംകെയുടെ പ്രാദേശിക നേതാവുമായ സെൽവകുമാർ ആണ് പെരമ്പാളൂരിലെ ബ്യൂട്ടി പാർലറിൽ വെച്ച് ഒരു സ്ത്രീയെ ക്രൂരമായി മർദ്ദിച്ചത്. മെയ്‌ 25ന് ആണ് സംഭവം നടന്നത്. ഇയാൾ സ്ത്രീയെ തുടർച്ചയായി അടിക്കുകയും തൊഴിക്കുകയും ചെയ്യുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സ്ഥലത്തുള്ള മറ്റു മൂന്നു സ്ത്രീകൾ ചേർന്ന് തടയാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇയാൾ മർദ്ദനം തുടരുകയാണ്. സ്ത്രീ നിലവിളിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

സെൽവകുമാറിന്റെ കൈയിൽനിന്ന് സ്ത്രീ അഞ്ചു ലക്ഷം രൂപ വായ്പയായി വാങ്ങിയിരുന്നു. ഇത് തിരിച്ചു നൽകാൻ വൈകിയതിനെ തുടർന്നാണ് ഇയാൾ അക്രമം നടത്തിയതെന്ന് പൊലീസ് പറയുന്നു. സെൽവകുമാറിനെ ഡിഎംകെയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. ഇത്തരമൊരു പെരുമാറ്റത്തിലൂടെ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിനാലാണ് ഇയാൾക്കെതിരെ നടപടിയെടുത്തതെന്നും പാർട്ടി വ്യക്തമാക്കി. കയ്യേറ്റം, ശാരീരികമായ അക്രമം തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP