Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത് വാട്‌സ്ആപ്പിൽ; പശ്ചിമ ബംഗാളിൽ സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ; വാട്‌സാപ്പ് വഴി സമർപ്പിച്ച പത്രികകൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി കൽക്കട്ട ഹൈക്കോടതി

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത് വാട്‌സ്ആപ്പിൽ; പശ്ചിമ ബംഗാളിൽ സംസ്ഥാന വ്യാപകമായി അക്രമം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ; വാട്‌സാപ്പ് വഴി സമർപ്പിച്ച പത്രികകൾ സ്വീകരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് നിർദ്ദേശം നൽകി കൽക്കട്ട ഹൈക്കോടതി

മറുനാടൻ മലയാളി ബ്യൂറോ

കോൽക്കത്ത: പശ്ചിമ ബംഗാൾ തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒമ്പതു സ്ഥാനാർത്ഥികൾ പട്ടിക സമർപ്പിച്ചത് വാട്‌സ്ആപ്പിൽ. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി നിലഞ്ജൻ ഷണ്ട്‌ലിയ കൽക്കട്ട ഹൈക്കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. ഈ നാമനിർദേശങ്ങൾ സ്വീകരിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.

സൗത്ത് 24 പർഗാനാസ് ജില്ലയിൽനിന്നുള്ള 11 സ്ഥാനാർത്ഥികളുടെ നാമനിർദ്ദേശം സ്വീകരിക്കാൻ കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോടു നിർദേശിച്ചിരുന്നു. നാമനിർദ്ദേശം നൽകുന്നതിനായി ഓഫീസിൽ എത്തുന്നതിൽനിന്നു തങ്ങളെ തടയുകയാണെന്നു കാട്ടി സ്ഥാനാർത്ഥികൾ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. ഇതിൽ ഒന്പതു പേരാണു വാട്‌സ്ആപ്പിലൂടെ പത്രിക സമർപ്പിച്ചത്. പൂരിപ്പിച്ച നാമനിർദേശങ്ങളുടെ ചിത്രങ്ങൾ വാട്‌സ്ആപ്പിലൂടെ അധികൃതർക്ക് അയച്ചുനൽകുകയായിരുന്നു.

പത്രിക സമർപ്പിക്കാൻ അനുവദിച്ച് അധിക സമയത്ത് സംസ്ഥാന വ്യാപകമായി തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ അക്രമം അഴിച്ചുവിട്ടതിനെ തുടർന്ന് തിങ്കളാഴ്ച രാവിലെ 11 മുതൽ മൂന്ന് മണി വരെ പത്രിക സമർപ്പിക്കാൻ അധിക സമയം അനുവദിച്ചിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP