പ്രതിഷേധത്തിൽ കൊല്ലപ്പെട്ടത് 10 പേർ; റെയിൽവേയ്ക്ക് മാത്രം നഷ്ടം 200 കോടി; മന്ത്രിമാരുടെ വീടുകൾക്ക് നേർക്കും ആക്രമണം; ഹരിയാനയെ സ്തംഭിപ്പിച്ച് ജാട്ട് സംവരണ പ്രക്ഷോഭം; ഒബിസി സംവരണം ഉറപ്പാക്കുമെന്നു കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ജാട്ട് സമുദായക്കാർ നടത്തുന്ന പ്രക്ഷോഭം അക്രമാസക്തമായതോടെ ചർച്ച നടത്തിയ കേന്ദ്രസർക്കാർ ജാട്ട് വിഭാഗക്കാർക്ക് ഒബിസി സംവരണം നൽകാമെന്ന് ഉറപ്പുനൽകി. സമുദായ നേതാക്കൾ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായി നടത്തിയ സമവായ ചർച്ചയിലാണു തീരുമാനം.
ഇനി വരുന്ന ഹരിയാന നിയമസഭാ സമ്മേളനത്തിൽ ബിൽപാസാക്കും. കാര്യങ്ങൾ പഠിക്കാൻ മുതിർന്ന കേന്ദ്ര മന്ത്രി ഉൾപ്പെട്ട സംഘത്തെ നിയോഗിക്കാനും തീരുമാനമായി. കേന്ദ്രസർവിസിലും സംവരണ സാധ്യത പഠിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്നും കേന്ദ്ര സർക്കാർ ചർച്ചയിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം ഹരിയാന സർക്കാർ അനുനയത്തിനു ശ്രമിച്ചെങ്കിലും പ്രക്ഷോഭകാരികൾ വഴങ്ങിയിരുന്നില്ല. ജാട്ട് സമുദായക്കാരുടെ സംവരണ പ്രക്ഷോഭം വ്യാപിച്ചതോടെ സംസ്ഥാനത്ത് തെരുവുയുദ്ധം തന്നെയാണു നടന്നത്. സൈന്യമിറങ്ങിയിട്ടും ശാന്തമാകാത്ത വിധത്തിലാണ് പ്രക്ഷോഭം സംസ്ഥാനത്തേക്ക് വ്യാപിക്കുന്നത്. മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പൊലീസിനെയും സൈന്യത്തെയും ഒരുപോലെ ആക്രമിച്ചുകൊണ്ടാണ് സമരക്കാർ മുന്നോട്ടു നീങ്ങുന്നത്. ആശുപത്രികളും സ്കൂളുകളും റെയിൽവേ സ്റ്റേഷനുകളും ആക്രമിച്ചു കൊണ്ടുള്ള സമരത്തിൽ ഇതിനോടകം സംസ്ഥാനത്ത് കനത്ത നാശഷ്ടവുമുണ്ടായി. റെയിൽവേ സ്റ്റേഷനുകൾ ആക്രമിച്ചത് മൂലം റെയിൽവേയ്ക്ക് മാത്രം ഇതിനോടകം 200 കോടിയുടെ ന്ഷ്ടം ഉണ്ടായതായാണ് റിപ്പോർട്ടുകൾ
ജജ്ജാറിലെ ബുദ്ധഖേദ റെയിൽവേ സ്റ്റേഷന് സമരക്കാർ തീവച്ചു. ഹരിയാന മന്ത്രിമാരായ ഒ.പി. ധൻകറുടെയും കാപ്ടൻ അഭിമന്യുവിന്റെയും വസതികൾക്ക് നേരെ ജനക്കുട്ടം കല്ലെറിഞ്ഞു. ഡൽഹിയിലേക്കുള്ള കുടിവെള്ള വിതരണവും തടയുന്നുണ്ട്. പൊലീസും സമരക്കാരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മരണം അഞ്ചായി. കൂടുതൽ പട്ടണങ്ങളിൽ കർഫ്യൂ ഏർപ്പെടുത്തി. പട്ടാളം ഫ്ളാഗ് മാർച്ച് നടത്തി. റോത്തക്, ഭിവാനി, ജജ്ജർ ജില്ലകൾക്കു പുറമെ സോനിപത്, ഗൊഹാന എന്നിവിടങ്ങളിലാണ് കർഫ്യൂ പ്രഖ്യാപിച്ചത്. 200 കേന്ദ്രസേനാംഗങ്ങളെക്കൂടി വിന്യസിച്ചു.
ദേശീയപാതയും പ്രധാന റോഡുകളും ഉപരോധത്തിലാണ്. മൂന്നു ദിവസങ്ങൾക്കിടയിൽ രാജധാനി, ശതാബ്ദി അടക്കം 600 ഓളം ട്രെയിൻ സർവിസുകളാണ് റദ്ദാക്കിയത്. കാർ നിർമ്മാതാക്കളായ മാരുതി സുസുകി ഗുഡ്ഗാവ്, മനേസർ പഌന്റുകളുടെ പ്രവർത്തനം നിർത്തി. ഡൽഹി സർവകലാശാലയുടെ നോർത് കാമ്പസിൽ ജാട്ട് സമുദായക്കാരായ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി സർക്കാറിനെതിരാണ് തങ്ങളുടെ പ്രതിഷേധമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിന്റെ വസതിയിൽ മുതിർന്ന ബിജെപി നേതാക്കൾ സമ്മേളിച്ച് പ്രശ്നം ചർച്ചചെയ്തു. കേന്ദ്രമന്ത്രിമാരായ അരുൺ ജെയ്റ്റ്ലി, മനോഹർ പരീകർ, ബിജെപി അധ്യക്ഷൻ അമിത്ഷാ തുടങ്ങിയവർ പങ്കെടുത്തു. പ്രക്ഷോഭം കൈകാര്യം ചെയ്തതിൽ സംസ്ഥാന സർക്കാറിന് വീഴ്ചയുണ്ടായെന്ന വിലയിരുത്തലിലാണ് ബിജെപി. ജാട്ട് സമുദായം പാർട്ടിക്കെതിരെ തിരിയുന്നത് കനത്ത തിരിച്ചടിയുണ്ടാക്കുമെന്ന അങ്കലാപ്പ് ബിജെപി നേതൃത്വത്തിനുണ്ട്. ജാട്ട് സമുദായത്തിന്റെ ആവശ്യം അംഗീകരിക്കുന്നുവെന്നും സംവരണം അനുവദിക്കുന്നതിന് പോംവഴി കണ്ടത്തെുന്നതുവരെ സാവകാശം അനുവദിക്കണമെന്നും മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ ആവശ്യപ്പെട്ടു.
എന്നാൽ, സർക്കാറിൽനിന്ന് രേഖാമൂലം ഉറപ്പു കിട്ടണമെന്നാണ് സമരക്കാരുടെ ആവശ്യം. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പൊതുജാതി വിഭാഗങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താമെന്നും ഈ വിഭാഗത്തിൽ പെടുന്നവരുടെ സംവരണ ക്വോട്ട 10ൽനിന്ന് 20 ശതമാനമാക്കുമെന്നുമുള്ള വാഗ്ദാനം ജാട്ട് സമരക്കാർ തള്ളി. മറ്റു പിന്നാക്ക വിഭാഗങ്ങളുടെ (ഒ.ബി.സി) പട്ടികയിൽ ഇടം കിട്ടണമെന്നാണ് ആവശ്യം. അതില്ലെങ്കിൽ കേന്ദ്ര സർവീസിൽ ഉദ്യോഗ സംവരണം ലഭിക്കില്ലെന്ന് സമരക്കാർ ചൂണ്ടിക്കാട്ടി.
സമുദായത്തിന്റെ ആവശ്യം സർക്കാർ അംഗീകരിച്ചുവെന്നും പ്രതിഷേധക്കാർ വീടുകളിലേക്കു മടങ്ങണമെന്നും ഉച്ചകഴിഞ്ഞു പുറത്തിറക്കിയ ഒറ്റവരി വാർത്താക്കുറിപ്പിൽ ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടർ വ്യക്തമാക്കി. എന്നാൽ, മറ്റു പിന്നാക്ക വിഭാഗ (ഒബിസി) സംവരണ പട്ടികയിൽ സമുദായത്തെ ഉൾപ്പെടുത്തി സർക്കാർ ഓർഡിനൻസ് പുറപ്പെടുവിച്ചാൽ മാത്രമേ പ്രക്ഷോഭം പിൻവലിക്കുകയുള്ളൂവെന്നു ജാട്ട് നേതാക്കൾ വ്യക്തമാക്കി.
ഡൽഹി സർവകലാശാലയിൽ ജാട്ട് വിഭാഗക്കാരായ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനം നടത്തി. ഡൽഹിയുടെ അയൽ നഗരങ്ങളായ ഗുഡ്ഗാവ്, ഫരീദാബാദ് എന്നിവിടങ്ങളിൽ സമരക്കാർ വ്യാപകമായി വാഹനങ്ങൾ തടഞ്ഞു. ഡൽഹിയിലേക്കു വെള്ളമെത്തിക്കുന്ന മുനക് കനാൽ സംഘം കയ്യേറിയതോടെ, രാജ്യതലസ്ഥാന നഗരി കടുത്ത ജലക്ഷാമ ഭീഷണിയിലായി. സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കാൻ ജല ബോർഡിനു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ നിർദ്ദേശം നൽകി. നഗരത്തിൽ ജലവിതരണം തടസ്സപ്പെടാതിരിക്കാൻ സൈന്യത്തിന്റെ സഹായത്തോടെ ആവശ്യമായതു ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് ഡൽഹി സർക്കാരിന് ഉറപ്പു നൽകി.
സ്ഥിതിഗതികൾ വിലയിരുത്താൻ പ്രതിരോധ മന്ത്രി മനോഹർ പാരിക്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ എന്നിവരുമായി രാജ്നാഥ് ചർച്ച നടത്തി. അതിനിടെ പ്രക്ഷോഭത്തിൽ മലയാളി താരങ്ങലും വലഞ്ഞു. ചണ്ഡീഗഡിൽ ഇന്ന് ആരംഭിക്കുന്ന ദേശീയ അന്തർ സർവകലാശാലാ ബേസ്ബോൾ ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ കേരള, എംജി സർവകലാശാലകളിലെ 25 താരങ്ങളാണു ഹരിയാനയിൽ കുടുങ്ങിയത്. ഇവർ സഞ്ചരിച്ച ട്രെയിൻ സോനിപ്പത്തിൽ സർവീസ് അവസാനിപ്പിച്ചു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍