Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ധനങ്ങളെല്ലാം ഇനി മുതൽ വാതിൽപ്പടിയിൽ; ഡീസൽ പോലെ തന്നെ പെട്രോളിനും എൽഎൻജിക്കും ഹോം ഡെലിവറി സൗകര്യം വിപുലീകരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി; ഇന്ധന സ്റ്റേഷനുകൾ നവീകരിക്കുമെന്നും ധർമേന്ദ്ര പ്രധാൻ

ഇന്ധനങ്ങളെല്ലാം ഇനി മുതൽ വാതിൽപ്പടിയിൽ; ഡീസൽ പോലെ തന്നെ പെട്രോളിനും എൽഎൻജിക്കും ഹോം ഡെലിവറി സൗകര്യം വിപുലീകരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നുവെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി; ഇന്ധന സ്റ്റേഷനുകൾ നവീകരിക്കുമെന്നും ധർമേന്ദ്ര പ്രധാൻ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: പെട്രോളും ഡീസലും എൽഎൻജിയും ഇനി വീട്ടുപടിക്കലെത്തും. ഇന്ധനങ്ങൾക്ക് ഹോം ഡെലിവറി സംവിധാനം ഏർപ്പെടുത്തുമെന്നാണ് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ സൂചന നൽകിയത്. ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, കർണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, ന്യൂഡൽഹി, പഞ്ചാബ്, രാജസ്ഥാൻ, തെലങ്കാന, ഉത്തർപ്രദേശ് എന്നീ 11 സംസ്ഥാനങ്ങളിലായി 56 പുതിയ സിഎൻജി സ്റ്റേഷനുകളുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പെട്രോളും ഡീസലും ഓൺലൈൻ സംവിധാനത്തിലൂടെ ഉപയോക്താക്കൾക്ക് വീട്ടുപടിക്കൽ എത്തിച്ച് നൽകുമെന്ന് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ അദ്ദേഹം അറിയിച്ചിരുന്നു. ഐ ടി- ടെലികോം മേഖലകളിലെ സാങ്കേതിക മുന്നേറ്റത്തിന്റെ സഹായത്തോടെയാണ് ഡീസൽ, പെട്രോൾ എന്നിവയുടെ ഓൺലൈൻ ഹോം ഡെലിവറി ആരംഭിക്കുക.

"ഡീസൽ പോലെ തന്നെ പെട്രോളിനും എൽഎൻജിക്കും ഹോം ഡെലിവറി സൗകര്യം വിപുലീകരിക്കാൻ സർക്കാർ ആഗ്രഹിക്കുന്നു", മന്ത്രി പിടിഐയോട് പറഞ്ഞു. ഭാവിയിൽ ഇന്ധനങ്ങൾ ജങ്ങൾക്ക് ഹോംഡെലിവറിയായി ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യയിലെ ഏറ്റവും വലിയ ഇന്ധന റീട്ടെയിലറായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 2018 ലാണ് തിരഞ്ഞെടുത്ത നഗരങ്ങളിൽ മൊബൈൽ ഡിസ്‌പെൻസറുകൾ വഴി ഡീസൽ വിതരണം ആരംഭിച്ചത്.

ഇന്ധന ഉപഭോഗത്തിൽ ലോകത്തിൽ തന്നെ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്. പക്ഷേ ലോക്ക്ഡൗണിൽ വാങ്ങൽ ശേഷിയിൽ വൻ ഇടിവാണ് ഉണ്ടാക്കിയത്. ഇന്ത്യയിലെ ഇന്ധന ഉപഭോഗം ഏപ്രിലിൽ 70% കുറഞ്ഞു. പെട്രോളിനുള്ള ആവശ്യം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 47 ശതമാനത്തിൽ താഴെയാണ്. ഡീസൽ ഉപഭോഗം 35 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. സിഎൻജി, എൽഎൻജി, പിഎൻജി എന്നിവയുൾപ്പെടെ എല്ലാത്തരം ഇന്ധനങ്ങളും ഒരിടത്ത് ലഭ്യമാക്കുന്നതിനായി ഉടൻ തന്നെ ഇന്ധന സ്റ്റേഷനുകൾ നവീകരിക്കുമെന്നും പെട്രോളിയം മന്ത്രി സൂചന നൽകി. എന്നിരുന്നാലും അതിനിനിയും ആസൂത്രണം ആവശ്യമാണ്.

രത്തൻ ടാറ്റയുടെ നേതൃത്വത്തിലുള്ള ടാറ്റ ഗ്രൂപ്പിന്റെ പിന്തുണയുള്ള ഇന്ത്യൻ സ്റ്റാർട്ടപ്പ് റെപോസ് എനർജിയും വീട്ടു പടിക്കൽ ഇന്ധനം ലഭ്യമാക്കുന്നതിനായി മൊബൈൽ പെട്രോൾ പമ്പുകൾ കൊണ്ടുവരാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. നടപ്പ് സാമ്പത്തിക വർഷത്തിൽ ഇത്തരം 3,200 മൊബൈൽ പെട്രോൾ പമ്പുകൾ ഉത്പാദിപ്പിക്കാൻ ലക്ഷ്യമിടുന്നതായാണ് പൂണെ ആസ്ഥാനമായുള്ള കമ്പനി അറിയിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP