Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വ്യത്യസ്ത വിഷയങ്ങളിൽ ചൈനീസ്-ഇന്ത്യൻ പ്രധാനമന്ത്രിമാർ പങ്കെടുക്കുക നാല് യോഗങ്ങളിൽ; മാമല്ലപുരത്തെ പൈതൃക സ്മാരകങ്ങളുടെ സന്ദർശനത്തിൽ ഉൾപ്പെടെ ഇരു നേതാക്കളും ഒപ്പമുണ്ടാകുക ഏഴ് മണിക്കൂറോളം; നരേന്ദ്ര മോദിയും ഷി ചിൻപിങ്ങുമായുള്ള രണ്ടാം അനൗദ്യോഗിക ഉച്ചകോടിക്കൊരുങ്ങി ചെന്നൈ

വ്യത്യസ്ത വിഷയങ്ങളിൽ ചൈനീസ്-ഇന്ത്യൻ പ്രധാനമന്ത്രിമാർ പങ്കെടുക്കുക നാല് യോഗങ്ങളിൽ; മാമല്ലപുരത്തെ പൈതൃക സ്മാരകങ്ങളുടെ സന്ദർശനത്തിൽ ഉൾപ്പെടെ ഇരു നേതാക്കളും ഒപ്പമുണ്ടാകുക ഏഴ് മണിക്കൂറോളം; നരേന്ദ്ര മോദിയും ഷി ചിൻപിങ്ങുമായുള്ള രണ്ടാം അനൗദ്യോഗിക ഉച്ചകോടിക്കൊരുങ്ങി ചെന്നൈ

മറുനാടൻ മലയാളി ബ്യൂറോ

ചെന്നൈ: രണ്ടാം അനൗദ്യോഗിക ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രധാനമന്ത്രി ഷി ചിൻപിങ്ങും കൂടിക്കാഴ്‌ച്ച നടത്തുക അഞ്ച് മണിക്കൂറോളം. നാല് വ്യത്യസ്ത യോഗങ്ങളിലാണ് ഇരു നേതാക്കളും ഒരുമിച്ച് പങ്കെടുക്കുക. ഇരുരാജ്യങ്ങൾക്കുമിടയിലെ സംഘർഷം ലഘൂകരിച്ച് ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണു കൂടിക്കാഴ്ച. സാംസ്‌കാരിക വിനിമയത്തിന്റെ ഭാഗമായി മാമല്ലപുരത്തെ മൂന്നു പൈതൃക സ്മാരകങ്ങൾ ഇരുനേതാക്കളും സന്ദർശിക്കുന്നതോടെ ഉച്ചകോടിക്കു തുടക്കമാവും. ഇതുൾപ്പെടെ ഏഴു മണിക്കൂർ നേരം മോദിയും ഷിയും ഒരുമിച്ചുണ്ടാകും.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ ചെന്നൈയിൽ എത്തുന്ന ഷി, 24 മണിക്കൂറോളം അവിടെ ചെലവഴിച്ചു പിറ്റേന്നാണു തിരിച്ചു പോവുക. ചൈനീസ് പ്രസിഡന്റിനായി മോദി അത്താഴവിരുന്ന് ഒരുക്കിയിട്ടുണ്ട്. ശനിയാഴ്ച രാവിലെ 10ന് പഞ്ചനക്ഷത്ര ഹോട്ടലിന്റെ ഉദ്യാനത്തിൽ 40 മിനിറ്റോളം നീളുന്ന സൗഹൃദ സംഭാഷണം. രാവിലത്തെ കൂടിക്കാഴ്ച അവസാനിച്ചാൽ ഉദ്യോഗസ്ഥ സംഘം ഉൾപ്പെടുന്ന ഔദ്യോഗിക ചർച്ചകൾ ആരംഭിക്കും.

അതേ റിസോർട്ടിൽ ഉച്ചവിരുന്നിലും രണ്ടു രാഷ്ട്ര നേതാക്കളും പങ്കെടുക്കും. രണ്ടു രാജ്യങ്ങളുടെയും ബന്ധത്തെക്കുറിച്ചും കശ്മീർ, ഭീകരത ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ചും ഉച്ചകോടിയിൽ ചർച്ചയുണ്ടാകുമെന്നാണു റിപ്പോർട്ടുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP