പ്രകോപനമില്ലാതെ പാക് വെടിവെയ്പ്പിൽ ക്ഷമ നശിച്ച ഇന്ത്യൻ സേന 37 പാക് അതിർത്തി താവളങ്ങളിൽ ഒരുമിച്ച് വെടിയുതിർത്തു; 15 പാക് സൈനികർ മരിച്ചു; രണ്ട് ഗ്രാമീണ സ്ത്രീകളെ കൊന്ന് പാക് പ്രതികാരം: കളമൊരുങ്ങുന്നത് ഇന്ത്യ - പാക് യുദ്ധത്തിന്
ന്യൂഡൽഹി/ജമ്മു: സമാധാനം കാംക്ഷിച്ചുകൊണ്ട് സംയമനം പാലിക്കുന്ന ഇന്ത്യൻ ദൗർബല്യം മുതലാക്കി യാതൊരു പ്രകോപനവും കൂടാതെ പാക്കിസ്ഥാൻ സൈന്യം അതിർത്തിയിലെ ഗ്രാമീണർക്ക് നേരെ വെടിയുതിർത്തതോടെ ഇനി ക്ഷമിക്കുന്നതിൽ കാര്യമില്ലെന്ന് ബോധ്യപ്പെട്ട് ഇന്ത്യ കനത്ത തിരിച്ചടിക്ക് ഒരുങ്ങി. ഇന്ത്യയെ പ്രകോപിപ്പിച്ച് തിരിച്ചടി ചോദിച്ചുവാങ്ങിയ പാക്കിസ്ഥാന് ഇന്ത്യൻ ആക്രമണത്തിൽ 15 സൈനികരുടെ ജീവൻ നഷ്ടമായി. ജമ്മുവിലെ അതിർത്തിയിലെ 200 കിലോമീറ്റർ പരിധിയിലെ 37 സൈനിക പോസ്റ്റുകളിൽ ഒരുമിച്ച് വെടിയുതിർത്താണ് ഇന്ത്യ പാക്കിസ്ഥാന് ശക്തമായ താക്കീത് നൽകിയത്. മുപ്പതിലേറെ പേർക്ക് ഇന്ത്യൻ തിരിച്ചടിയിൽ പരിക്കേൽക്കുകയും ചെയ്തു. അതേസമയം പാക്കിസ്ഥാന്റെ ആക്രമണത്തിൽ ആറ് ഇന്ത്യൻ ഗ്രാമീണർക്ക് ജീവൻ നഷ്ടമായി. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അതിർത്തിയിൽ ഈ വർഷം ഇത് 41 തവണയാണ് പാക്കിസ്ഥാൻ മര്യാദ ലംഘിക്കുന്നത്.
ഇരു രാജ്യങ്ങളും സൈനിക ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ ചർച്ചകൾ ഫലം കാണാതെ വന്നതോടെയാണ് ഇന്ത്യ തിരിച്ചടിക്ക് തുടക്കമിട്ടത്. ഗ്രാമീണർക്ക് നേരെ ആക്രമണം നടത്തിയതോടെയാണ് ഇന്ത്യ ശക്തമായ താക്കീത് നൽകി തിരിച്ചടിച്ചത്. അതേസമയം തിങ്കളാഴ്ച രാത്രിയിലും ഇന്നലെയും 40 ബി.എസ്.എഫ് പോസ്റ്റുകളിലേക്കും ഗ്രാമീണരുടെ വീടുകളിലേക്കും പാക് സേന ആക്രമണം നടത്തി. ഇതിനുള്ള മറുപടിയായിരുന്നു 37 കേന്ദ്രങ്ങളിൽ ഒരേസമയം വെടിയുതിർത്തതിലൂടെ ഇന്ത്യ നൽകിയത്.
അതേസമയം പാക്കിസ്ഥാൻ നടത്തുന്ന വെടിവയ്പ്പിൽ രണ്ട് സ്ത്രീകൾ കൂടി മരിച്ചതായും റിപ്പോർട്ടുണ്ട്. അമ്പതോളം ഔട്ട്പോസ്റ്റുകളും മുപ്പതിലേറെ ഗ്രാമങ്ങളും ലക്ഷ്യമിട്ട് പാക് സൈനികർ നടത്തിയ ആക്രമണത്തിൽ പതിനൊന്ന് പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. ജമ്മുകാശ്മീരിൽ അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് 192 കിലോമീറ്റർ ഉള്ളിലേക്ക് കയറിയുണ്ടായ ഷെല്ലാക്രമണങ്ങൾ ഇന്നലെ അർദ്ധരാത്രി മുഴുവൻ തുടർന്നു.
ശക്തമായ മോർട്ടാർ ആക്രമണങ്ങളാണ് പാക് സേന നടത്തുന്നത്. ഇന്നലെ ആർ.എസ്.പുര സെക്ടറിലേക്ക് നടത്തിയ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പാർഗ്വാൽ പ്രദേശത്തും രാത്രി വൈകും വെടിവയ്പു തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ഒരാഴ്ചക്കിടെ പാക് സേന 12 തവണ വെടിനിറുത്തൽ കരാർ ലംഘിച്ചു. ലംഘനങ്ങൾ അതിരു കടക്കുകയും ജീവാപായം ഉണ്ടാവുകയും ചെയ്തതോടെ തിരിച്ചടിക്കാനുള്ള ശക്തമായ നിർദ്ദേശം ഇന്ത്യൻ സൈന്യത്തിനും ബി.എസ്.എഫിനും കേന്ദ്ര സർക്കാർ നൽകിയിരുന്നു. ഇതോടെ ശക്തമായ വെടിവയ്പാണ് ഇരു ഭാഗത്തുനിന്നും നടക്കുന്നത്. രാജ്യാന്തര അതിർത്തിയോട് ചേർന്നുള്ള അർനിയ ഗ്രാമത്തിലെ സൈനിക പോസ്റ്റുകളിലേക്കും ഗ്രാമീണരുടെ വീടുകൾക്ക് നേരെയുമാണ് പാക് സേന തുടർച്ചയായി വെടിവയ്പ് നടത്തിയത്.
ഇതിനിടെ പാക്കിസ്ഥാൻ ഒരിക്കൽ കൂടി കാശ്മീർ പ്രശ്നം യുഎന്നിൽ അവതരിപ്പിച്ചു. അതിർത്തിയിലേക്ക് യുഎൻ സൈനിക നിരീക്ഷണ സംഘത്തെ വലിച്ചിഴയ്ക്കാനാണ് പാക്കിസ്ഥാന്റെ ശ്രമം. വെടിനിർത്തൽ നിരീക്ഷിക്കാൻ സംഘത്തിന്റെ സാന്നിധ്യം ആവശ്യമാണെന്ന് പാക്കിസ്ഥാന്റെ യുഎൻ അംബാസഡർ മസൂദ് ഖാൻ ഇന്നലെ ജനറൽ അസംബ്ലിയിൽ അറിയിച്ചു.
അതേസമയം പാക് ആക്രമണത്തിൽ ഇന്ത്യൻ പൗരന്മാർ കൊല്ലപ്പെട്ടെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്നാണ് അദ്ദേഹം പറയുന്നത്. പെരുന്നാൾ ദിവസമായിരുന്ന തിങ്കളാഴ്ച ഇന്ത്യൻ സൈനികർ നടത്തിയ ആക്രമണത്തിൽ നാല് പാക് പൗരന്മാർ മരിച്ചെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ കുറഞ്ഞത് അഞ്ച് ഇന്ത്യക്കാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇന്ത്യൻ സൈന്യം നൽകുന്ന വിവരം. ഓഗസ്റ്റിൽ ആരംഭിച്ച ഇപ്പോഴത്തെ സൈനിക ആക്രമണം ഒരുമാസത്തെ വെടിനിർത്തലിന് ശേഷം വെള്ളിയാഴ്ച മുതലാണ് ആരംഭിച്ചത്. 2003ന് ശേഷം അതിർത്തിയിലുണ്ടായിരിക്കുന്ന ഏറ്റവും ഗുരുതരമായ വെടിനിർത്തൽ കരാർ ആണ് ഇപ്പോഴത്തേതെന്ന് ഇന്ത്യൻ വക്താക്കൾ അറിയിച്ചു.
എന്നാൽ കരാർ ലംഘനം നടത്തിയത് ഇന്ത്യൻ സൈനികരാണെന്നാണ് പാക്കിസ്ഥാന്റെ വാദം. ഇത് നിരീക്ഷിക്കാനാണ് അവർ അതിർത്തിയിൽ യുഎൻ സംഘത്തിന്റെ സാന്നിധ്യം ആവശ്യപ്പെടുന്നത്. പത്ത് രാജ്യങ്ങളിലെ സൈനികരാൽ രൂപീകരിച്ചിരിക്കുന്ന ഈ സംഘം യുഎൻ സുരക്ഷാ സമിതിയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് പ്രവർത്തിക്കുന്നത്.
അർണിയയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. സംസ്ക്കാര ചടങ്ങുകളിൽ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും പങ്കെടുത്തു. ആക്രമണം നടന്ന വീടുകൾ സന്ദർശിച്ച ഒമർ പ്രധാനമന്ത്രിയുമായി വിഷയം ചർച്ച ചെയ്യുമെന്ന് അറിയിച്ചു. സംഘർഷമൊഴിവാക്കാൻ ഫ്ളാഗ് മീറ്റിങ് നടത്തണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെടും. ഇതു സംബന്ധച്ച് ബിഎസ്എഫ് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോർട്ട് നൽകി.
വെടിനിറുത്തൽ കരാർ ലംഘനങ്ങൾ തുടർച്ചയായതോടെ ഇരു രാജ്യങ്ങളുടെയും സൈനിക ഉദ്യോഗസ്ഥ തലത്തിൽ നടത്തിയ ചർച്ചയിൽ ഫലമുണ്ടായില്ല. ഡയറക്ടറേറ്റ് ജനറൽസ് ഒഫ് മിലിറ്ററി ഓപ്പറേഷൻസിന്റെ (ഡി.ജി.എം.ഒ) ഉദ്യോഗസ്ഥരാണ് ഇന്നലെ ഹോട്ട്ലൈൻ വഴി അഞ്ച് മിനിറ്റ് ചർച്ച നടത്തിയത്. വെള്ളിയാഴ്ച വീണ്ടും ഫ്ളാഗ് മീറ്റിങ് നടത്തിയേക്കുമെന്ന് വാർത്തകളുണ്ട്.
ഇതിനിടെ പാക്കിസ്ഥാൻ അതിർത്തിയിലെ നുഴഞ്ഞു കയറ്റം അവസാനിപ്പിക്കാതെ ഒരു ചർച്ചകൾക്കും തയ്യാറല്ലെന്ന് ഇന്ത്യൻ കരസേന മേധാവി അറിയിച്ചു. സമ്പ, കത്തുവ ജില്ലകളിലെ ഗ്രാമങ്ങളിലേക്കാണ് ഇപ്പോൾ പാക്കിസ്ഥാൻ ആക്രമണം നടത്തുന്നത്. സമ്പയിലെ ജലദി ഗ്രാമത്തിൽ നടന്ന ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട് വന്നത്. എന്നാൽ രണ്ട് പേരാണ് മരിച്ചതെന്ന് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നു.
പാക് സേനയിൽ നിന്നുണ്ടാകുന്ന അപ്രതീക്ഷിത ആക്രമണത്തിൽ ഗ്രാമീണർ കൊല്ലപ്പെട്ടതോടെ അർണിയയിലെ ജനങ്ങൾ സമീപത്തെ സുരക്ഷിത പ്രദേശങ്ങളിലേക്ക് പലായനം ചെയ്യുന്നതായി റിപ്പോർട്ടുകളുണ്ട്. അതേസമയം ഇന്ത്യ തിരിച്ചടി നൽകിയതോടെ പാക്കിസ്ഥാനെതിരായ യുദ്ധത്തിലേക്ക് തന്നെ നീങ്ങിയേക്കുമെന്നാണ് സൂചന. പാക്കിസ്ഥാനുമായി സംയമനം വേണ്ട തിരിച്ചടി മതിയെന്ന നിലപാടിൽ കേന്ദ്രസർക്കാർ എത്തിച്ചേർത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ സൈന്യത്തിന് കടന്നാക്രമണം നടത്താനും നിർദ്ദേശിച്ചേക്കും.
അതിനിടെ ജമ്മു മേഖലയിലെ ഏറ്റവും വലിയ പട്ടണങ്ങളിലൊന്നായ അർനിയയിൽ ഇനിയും ആക്രമണമുണ്ടായേക്കുമെന്നു ഭയന്ന് സ്ഥലവാസികൾ സുരക്ഷിതസ്ഥലങ്ങളിലേക്കു താമസം മാറ്റി. കടകളും വീടുകളുമെല്ലാം അടഞ്ഞുകിടക്കുകയാണ്. പാക്കിസ്ഥാന്റെ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് വിവിധയിടങ്ങളിൽ കഴിഞ്ഞദിവസങ്ങളിൽ പ്രതിഷേധ പ്രകടനം നടന്നു.
Stories you may Like
- ഇന്ത്യയുടെ പരമാധികാരം മാത്രം ഉയർത്തി സുംപ്രീകോടതി വിധി
- 370-ാം അനുച്ഛേദം താത്കാലിക വ്യവസ്ഥ; ജമ്മു കാശ്മീരിലേത് സുപ്രധാന വിധി
- ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി
- ജമ്മു കശ്മീരിൽ ജനങ്ങൾക്ക് നൽകിയ വാക്കുപാലിച്ചു: പ്രധാനമന്ത്രി
- ജമ്മു കശ്മീരിൽ എപ്പോൾ വേണമെങ്കിലും തിരഞ്ഞെടുപ്പ് നടത്താം: കേന്ദ്രസർക്കാർ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്